Monday, 17 September 2018

Storyline

ജനൽ കമ്പിയിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കയായിരുന്നു ആമിന. അവരുടെ മുറിയിൽ നിന്ന് നോക്കിയാൽ തൊട്ടടുത്ത് പള്ളിയും അതിനോടു ചേർന്നു വിശാലമായ ഖബർസ്ഥാനും വ്യക്തമായി കാണാം. ഇമ്പിച്ചിക്കോയ ഹാജിയുടെ പുതിയ കബർ ഈ ജനൽ വഴി ആമിനാക്ക് അത്യാവശ്യം നന്നായി തന്നെ കാണാനാകും. നാല്പത്തിനാലു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ആദ്യമായി തന്റെ ഭർത്താവ് തന്നേക്കൂടാതെ തനിച്ച് . ഒരിക്കൽ പോലും മനം കടുത്തൊരു വാക്ക് പോലും പറഞ്ഞു തന്നെ വേദനിപ്പിക്കാത്ത .. തന്റെ മക്കളെ ജീവനു തുല്യം സ്നേഹിച്ച എന്റെ പ്രിയതമനിന്ന് ആറടി മണ്ണിനു താഴെ... യാ..അല്ലാഹ്...സഹിക്കാൻ വയ്യ റബ്ബേ...ഈ വിരഹവേദന..നീ അദ്ദേഹത്തിന്റെ കബറു ജീവിതം സുഖപ്രദമാക്കണേ ... മനമുരുകി ആമിന നാഥനോട് പ്രാർത്ഥിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. . ഉമ്മാ......സുധീർ ഉമ്മയുടെ അടുത്ത് ചെന്ന് ജനലിനു അഭിമുഖമായി നില്ക്കുന്ന ഉമ്മയുടെ ചുമലുകളിൽ പിടിച്ചു പതിയെ വിളിച്ചു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി. നിറഞ്ഞ കണ്ണുകൾ മകൻ കാണാതിരിക്കാനായി ആമിന കണ്ണുകൾ തുടച്ചു ഒരു ചിരി മുഖത്തു വരുത്താൻ ശ്രമിച്ചു .. സുധീർ അവരുടെ മുഖം തന്റെ ഇരുകരങ്ങളാൽ ഉയർത്തി നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു എന്റെ ഉപ്പാടെ ഈ തങ്കക്കുടത്തിന്റെ കണ്ണുകൾ ഇനി നിറഞ്ഞാൽ മരിച്ചു മുകളിൽ നിൽക്കുന്ന ബാപ്പാടെ റൂഹ് എന്നെ ശപിക്കും ...അതുകൊണ്ട് ഈ കണ്ണ് നിറയരുത് ഉമ്മാടെ ഈ സുധീർ അതിന് സമ്മതിക്കില്ല. പിന്നെ ഉമ്മാ.. പെങ്ങന്മാരുടേയും അവരുടെ ഭർത്താക്കന്മാരും എന്നോട് ഒരു കാര്യം പറഞ്ഞു. ബാപ്പ മരിച്ച സ്ഥിതിക്ക് ദൂരങ്ങളിൽ താമസിക്കുന്ന അവർക്ക് ഇനി എപ്പോഴും ഇവിടെ വരാനോ അന്വേഷിക്കാനോ കഴിയില്ല അവരുടെ വീതം അവരവരുടെ പേരിൽ കിട്ടിയാൽ തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് അവിടെ സ്വസ്ഥമാകായിരുന്നു എന്ന് . എന്താ ഉമ്മാടെ അഭിപ്രായം?...ഞാനെന്താ പറയേണ്ടത്....? എനിക്ക് ഇനിയെന്ത് സ്വത്തും മുതലും ആകെയുള്ള സമ്പാദ്യം നിന്റെ ബാപ്പാടെ നിറ സ്നേഹം മാത്രം ഇനിയതിലുപരി ഈ ഞാൻ എന്ത് സമ്പാദിക്കാനാ മോനേ ...അവരുടെ ഓർമ്മകൾ കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഞാൻ കൂടിക്കൊള്ളാം ഉമ്മാടെ കുട്ടി ഉള്ളത് വീതം വെച്ച് കൊടുത്തോ. പിന്നെ ...ന്റെ കുട്ടി നമ്മുടെ ഹമീദ്ക്കാനെ പോയി ഒന്ന് കാണണം ബാപ്പാടെ ചങ്ങാതിയും മനസാക്ഷി സൂക്ഷിപ്പുകാരനുമല്ലേ..അവനും ബുദ്ധിമുട്ട് തന്നെയാണ് വീതം വെക്കുമ്പോൾ അവനെ മറക്കണ്ട..ബാപ്പ എന്നും പറയാറുണ്ട്..നമ്മുടെ ഹമീദിനെ സഹായിക്കണം ഓനെന്തെങ്കിലും കൊടുക്കണം..നജ്മത്തിന് നല്ല ആലോചന വന്നാൽ നടത്തണം ഓന്റെ കൈയ്യിൽ ഒന്നൂല്ല..പാവമാണ്. എന്നൊക്കെ..ബാപ്പാടെ മനസ്സിന് അതൊരാശ്വാസാകും..ട്ടോ.. പിന്നെ നമ്മുടെ രാമൻ വക്കീലിനെ വിളിച്ചു വരുത്തി ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ അവൻ പറഞ്ഞു തരും ബാപ്പാടെ വിശ്വസ്തനാണല്ലോ... ...വല്ല ഒസ്യത്തും ഉണ്ടോ എന്നറിയാലോ ..? അതിനെന്താ ഉമ്മാ ഞാൻ കുറച്ചു കഴിഞ്ഞു ഹമീദ്ക്കാടെ പൊരേല് പോകുന്നുണ്ട്. സുധീർ പുറത്തേക്ക് നോക്കി സജ്നയോട് പറഞ്ഞു...സജ്നാ... ന്റെ ഡ്രസ്സൊന്ന് തേച്ചു വെക്ക് നിക്കൊന്ന് പുറത്തേക്ക് പോണം. സജ്ന സുധീറിന്റെ ഭാര്യയാണ് . യത്തീമായ അവളെ സുധീർ ഇഷ്ടപ്പെട്ടു കെട്ടിയതാണ്. ചെറുപ്പത്തിൽ ഉമ്മയും ബാപ്പയും ഒരു ആക്സിഡന്റിൽ മരണപ്പെട്ടതാണ് തലനാരിഴയ്ക്കാണ് സജ്ന രക്ഷപ്പെട്ടത്. മദ്രസ്സയിൽ പഠിക്കാൻ പോകുന്ന സമയം മുതൽ സുധീറിന് അവളെ ഇഷ്ടമായിരുന്നു. സുന്ദരിയും നല്ല മനസ്സിനുടമയുമായ അവളെ സ്വന്തമാക്കിയത് ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ്. കൂറ്റനാട് യത്തീംഖാനയിൽ ആയിരുന്നു അവളുടെ പഠനവും താമസവും.. അവളുടെ അമ്മാവന്റെ മകൻ അവളെ ആഗ്രഹിച്ചു നടന്നിരുന്നു .സജ്നയ്ക്കവനെ തീരെ ഇഷ്ടമല്ലായിരുന്നു .എല്ലാ ദുസ്വഭാവങ്ങളുടേയും ആകെ തുക അതായിരുന്നു ഷമീർ ശുദ്ധ തെമ്മാടി.പലപ്പോഴും അവളെ ശല്യം ചെയ്യാൻ കോളേജിൽ പോകുമായിരുന്ന അവനെ സുധീർ ഒരിക്കൽ നന്നായി പെരുമാറി വിട്ടതാണ്. അതിൽ ക്ഷുഭിതനായ ഷമീർ തക്കം പാത്തിരിക്കുകയായിരുന്നു.. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം ഷമീർ എന്തോ തീരുമാനിച്ചുറപ്പിച്ചു സുധീർ വരുന്ന വഴിയിൽ കാത്തു നിന്നു . (.തുടരും.....)

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...