Monday, 17 September 2018

Storyline

കുളപ്പടവിലായ് ചലനമില്ലാതെ കിടക്കുകയായിരുന്നൂ രാമു. കാലിലും ഇടുപ്പിലും കഴുത്തിലുമായി ഇറുകിയമർന്ന വേരുകളുടെ പാടുകൾ പതിഞ്ഞു കിടക്കുന്നുണ്ട്.. ഷിനോജ് അവന്റെ ശ്വാസമിടിപ്പ് പരിശോധിച്ച് നോക്കി...ഹാവൂ..ദൈവം തുണച്ചു ..ജീവനുണ്ട്. അവൻ കൃത്രിമമായി ശ്വാസം നല്കി ...പ്രഥമ ശ്രുശൂഷകൾ ചെയ്തു ഏറെ പരിശ്രമങ്ങൾക്ക് ശേഷം രാമുവിന് ബോധം തെളിഞ്ഞു ... കുറച്ചു കൂടെ വൈകിയിരുന്നെങ്കിൽ !! ...ഷിനോജിനത് ആലോചിക്കാനേ ആകുമായിരുന്നില്ല.. എല്ലാവരും കൂടി അവനെ എടുത്തു കൊണ്ട് പോയി അകത്ത് കിടത്തി . ങ്ഹാ..നൗഫലേ..സുധീറേ നിങ്ങൾ എല്ലാവരും ഹമീദ്ക്കയോടൊപ്പം പൂമുഖത്തുണ്ടാകണം. ഇപ്പോൾ ഒരു കാവി വസ്ത്രമണിഞ്ഞ ഒരാൾ ഇങ്ങോട്ടു വരും..അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു അടയാള ദണ്ഡ് ഉണ്ടാകും. ഒന്നും ചോദിക്കാതെ അദ്ദേഹത്തെ അകത്തേക്ക് വിടുക.. ഞങ്ങൾക്ക് ഇവിടെ അല്പം ജോലിയുണ്ട് ശേഷം ഞാൻ വിളിച്ചോളാം..പിന്നെ ഒരു കാര്യം ഈ മുറിക്കുള്ളിൽ നിന്നും എന്ത് തന്നെ കേട്ടാലും മുറിയിൽ പ്രവേശിക്കരുത്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ ഈ കൈയ്യിൽ ഉള്ള മണി തുടരെ തുടരെ അടിക്കും..അപ്പോൾ കതകു തുറന്നു വരിക പിന്നെ അമാന്തിക്കരുത്. ങ്ഹാ..വേറെ ഒരു സുപ്രധാന കാര്യം. രാമനാഥൻ നായരും കുടുംബവും ഏത് നിമിഷവും കടന്ന് വരാം. അകത്തു നടക്കുന്നതൊന്നും അയാൾ അറിയേണ്ട. തന്ത്രപൂർവ്വം അവരെ അകത്തുള്ള ഒരു കിടപ്പു മുറിയിലേക്ക് കടത്തി വിടണം.കൂടെ നൗഫലും സുധീറും നിൽക്കുക. ഞാൻ പുറത്തേക്ക് വരുന്നത് വരേയും അവരെ പോകാനനുവദിക്കരുത്. ങ്ഹാ .ശരി നീ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ..ഞങ്ങൾ ഇവിടെ ഉണ്ട്. നൗഫൽ ഷിനോജിന് ധൈര്യം പകർന്നു. ............................... അവൻ മുറിയിൽ പ്രവേശിച്ചു. സഹായത്തിന് രാമുവിനേയും കൂട്ടി. അവന് ധൈര്യം നല്കി കൂടെ നിർത്തി ഷിനോജ്. ഹോമകുണ്ഠത്തില് നെയ്യും ഹോമദ്രവ്യങ്ങളും നിക്ഷേപിച്ച് ആവാഹന മന്ത്രങ്ങൾ ഉരുവിട്ട് അഗ്നി പകർന്നു ഷിനോജ്. അഗ്നി ആളിപ്പടർന്നുയർന്നു മന്ത്രങ്ങൾ ഉച്ഛസ്ഥായിലേക്ക് ഉയർന്നു ..ഹോമകുണ്ഠത്തിലേക്ക് ഭസ്മം എറിഞ്ഞ് ഷിനോജ് കണ്ണുകൾ ഇറുക്കിയടച്ച് കൈകൾ നെഞ്ചോടു പിടിച്ചു മന്ത്രമുരുവിടാൻ തുടങ്ങിയതും ..മനയുടെ ചുറ്റും ഒരു കാറ്റ് വലയം ചെയ്തു മിന്നൽ പിണരുകൾ ഭൂമിയിൽ വന്നലച്ചു ഘോരമായ ഇടിവെട്ടി ..ചുറ്റും ഭുകമ്പ സമാനമായ അന്തരീക്ഷം ഉടലെടുത്തു.. രൗദ്രരൂപിയായ കാറ്റ് മനയുടെ മേലാപ്പ് ശക്തിയോടെ ഉലക്കാൻ തുടങ്ങി.. കുറുനരികളും ശ്വാനഗണങ്ങളും ദിഗന്തം പൊട്ടുമാറ് പേടിച്ച് കരഞ്ഞു..ഇന്നലെ നിലംപൊത്തി വീണ മാവ് ഇടിമിന്നലു കൊണ്ട് കത്തിപ്പിടിച്ചു. തീജ്ജ്വാലകൾ ആളിപടരാൻ തുടങ്ങി. പെട്ടെന്ന് ഒരു കറുത്ത മനുഷ്യൻ പൂമുഖത്തേക്ക് കടന്നു വന്നു..അയാളുടെ കൈയ്യിൽ സിംഹരൂപം കൊത്തിയ അടയാള ദണ്ഡ് ഉണ്ടായിരുന്നു...(ആദികേശൻ അതാണയാളുടെ പേര് വലിയ മന്ത്രവാദിയാണ് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ആരേയും വകവെക്കാതെ ഒരു മലയുടെ മുകളിൽ താമസമാക്കിയ അദ്ദേഹത്തിനെ പലരും ഭ്രാന്തനെന്ന് പോലും വിളിക്കാറുണ്ട് പക്ഷെ മഹാജ്ഞാനിയായ അദ്ദേഹം ലൗകിക ജീവിതം വേണ്ടെന്നു വച്ച് നിത്യബ്രഹ്മചാരിയായി സന്യാസം സ്വീകരിച്ചു ജീവിച്ചു പോകുകയാണ്.ഷിനോജ് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. ) ആരേയും കൂസാതെ അയാൾ അകത്തേക്ക് കയറി ശേഷം അവരോട് ചോദിച്ചു.. ഹെവിടെ..അയാൾ ..വഴി കാണിക്കിൻ... സുധീർ അദ്ദേഹത്തിന് മുറിയിലേക്ക് ഉള്ള വഴി കാണിച്ചു കൊടുത്തു. വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ പറഞ്ഞു. ങ്ഹാ ഭയപ്പെടുത്തുന്ന പലതും കണ്ടേക്കാം..പരിഭ്രമിക്കേണ്ട നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ മനസ്സറിഞ്ഞ് വിളിച്ചോള്വാ...അകത്തേക്ക് കയറി വാതിൽ അടച്ചു...പലവിധ ആക്രോശങ്ങളും അലർച്ചകളും ഉയർന്നു കേട്ടു ..ഭയപ്പെടുത്തുന്ന കരച്ചിലുകൾ..അട്ടഹാസങ്ങൾ ആകെ ഭയം നിഴലിച്ചു ആവാഹന മന്ത്രങ്ങൾ ചൊല്ലി നാല് ആത്മാക്കളേയും ഇരുവരും കൂടി പ്രത്യേകം പ്രത്യേകം നിർമ്മിച്ച രൂപത്തിൽ ആവാഹിച്ചു കഴിഞ്ഞു .. ശേഷം മണിയടി ശബ്ദം കേട്ട് സുധീറും നൗഫലും മുറിയിൽ പ്രവേശിച്ചു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി തോന്നി അതിനകത്ത്. ആത്മാക്കളെ നേരിട്ട് കണ്ട് രാമു ചിത്തഭ്രമം ബാധിച്ചവനെ പോലെ ഇരിക്കുന്നു. ആദികേശൻ ഇരുവരോടുമായ് പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഭവനം നിങ്ങൾക്ക് ഉപകരിക്കില്ല കാരണം ഇതിന്റെ അവകാശികൾ ക്രൂരമായി കൊല ചെയ്യപ്പെട്ടവരാണ് .ഈ നാലു പേരെയും ജീവനോടെ തീയ്യിലെരിച്ചത് ശിവരാമനാണ്. എന്നിട്ട് അത് ജയപാലൻ നായരുടെ മേല് കെട്ടിവെച്ച് രക്ഷപ്പെട്ടു .അന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ശിവരാമൻ അനുസ്മരണ കണ്ടത് ജയിലിൽ നിന്നും ചാടി വന്ന ജയപാലനുമായി മൽപിടുത്തം നടത്തുന്ന വിക്രമനേയാണ് അവനയാൾക്ക്തന്റെ നിരപരാധിത്വം പറഞ്ഞു കൊടുക്കാൻ ശ്രമിക്കയാണ്..നാഗത്തറയിൽ വച്ച് രഞ്ജിത്ത് കൊല ചെയ്യപ്പെട്ടത് താൻ കാരണമല്ലെന്നും ശിവരാമനാണ് രാത്രിയുടെ മറവിൽ കലഹിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ പിറകിൽ വന്നു രഞ്ജിത്തിനെ കുത്തിയത് അത് വലിച്ചൂരാനായി ഞാൻ ശ്രമിച്ചപ്പോൾ അവൻ നിങ്ങളെ വിളിച്ചു കൂട്ടി എന്റെ തലയിൽ കുറ്റം ചുമത്തുകയാണുണ്ടായത്..

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...