Monday, 17 September 2018

Storyline

മയക്കം വിട്ടുണർന്നു സുധീർ തന്റെ അരികിൽ നൗഫലിനെ കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ..എടാ.. അളിയാ..നീയെപ്പഴാ വന്നത്.. ഉമ്മയും ഉപ്പയും പോയോ ...ഭയങ്കര നീറ്റലാണെടാ..ഈ തോലുരഞ്ഞ സ്ഥലം...ഹാവൂ.. ഞാൻ അവരെ പറഞ്ഞയച്ചു രാത്രിയല്ലേ അവിടെ വേറാരുമില്ലാലോ..സാരമായി ഒന്നും സംഭവിച്ചില്ലല്ലോ..അൽഹംദുലില്ലാഹ്.. പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..ഷമീറും നീയും തമ്മിൽ എന്താ പ്രശ്നം അവനെന്തിനാ നിന്നെ അപകടപ്പെടുത്താൻ നോക്കിയത് ..? ഹ..ഹ..ഹ.. ഡാ..പോലീസേ..നീയെന്നെ ചോദ്യം ചെയ്യാണോടാ.? പിന്നെ... അത്...അതാരാ നിന്നോട് പറഞ്ഞത്.. ഷമീർ ആണെന്ന്..? അതൊക്കെ ഞാൻ അറിഞ്ഞു. ഷമീർ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട്. കേസ്സ് ചാർജ് ചെയ്തിട്ടില്ല നിന്നോടു സംസാരിച്ചിട്ടാവാമെന്ന് കരുതി..പിന്നെ ആ റാസ്ക്കലുമായെന്താ ഉടക്ക് നീ പറ ..അവനെ ഞാൻ ശരിയാക്കിക്കോളാം നൗഫലിന്റെ ഉള്ളിലെ പോലീസുകാരൻ തലപൊക്കി... ഹേയ്... അതൊന്നും വേണ്ട നൗഫലേ...പിന്നെ അവനെ ഞാൻ അളിയാന്ന് വിളിക്കേണ്ടി വരുമ്പോൾ അവനതൊരു ബുദ്ധിമുട്ടാകും..ഹ..ഹ..ഹ..സുധീർ പറഞ്ഞു നൗഫലിന്റെ മുഖത്തേക്കൊരു കള്ളച്ചിരി പാസ്സാക്കി.. നൗഫൽ ഒന്നും മനസ്സിലാകാതെ സുധീറിനെ നോക്കി...കാര്യം പറയെടാ..ഹമ്ക്കേ അവിടേം ഇവ്ടേം തൊടാതെ...നീയെന്താ പറഞ്ഞു വരുന്നത്... സുധീർ സജ്നയേ കുറിച്ചും താനവളെ എത്ര മേൽ സ്നേഹിക്കുന്നു എന്നും ഷമീറും താനുമായുള്ള കശപിശയുണ്ടായതും അവനോട് വിസ്തരിച്ചു പറഞ്ഞു. കഥയെല്ലാം കേട്ട്ഏതു വിധേനയും നിന്റെ.. സജ്നയെ സ്വന്തമാക്കാൻ നിനക്ക് ഞാൻ കൂടെയുണ്ടെടാ കള്ളക്കാമുകാ...അവളുടെ അമ്മാവനോട് ഞാൻ സംസാരിക്കാം.. നൗഫൽ സുധീറിന് വാക്കു കൊടുത്തു. വാതിലിൽ ആരോ മുട്ടുന്നു..നൗഫൽ ചെന്ന് തുറന്നു... വാതിൽ തുറന്നു അകത്തു വന്ന ആളുകളെ കണ്ട് സുധീർ ആശ്ചര്യപ്പെട്ടു... അമ്മാവൻ കൂടെ സജ്ന സുധീറിന്റെ റൂമിലേക്ക് കയറി. അമ്മാവൻ സലാം പറഞ്ഞു നൗഫലിന് ഹസ്തദാനം ചെയ്തു ഞാൻ സജ്നയുടെ അമ്മാവനാണ്.പേര് ഹംസ ഞങ്ങൾ സുധീറിനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്...പിന്നെ....ഹംസ ഒന്ന് നിറുത്തി സുധീറിനെ അനുകമ്പയോടെ നോക്കീട്ട് തുടങ്ങി എന്റെ മകനാണ് ഷമീർ... അത് പറയുമ്പോൾ ലജ്ജയാൽ അയാളുടെ മുഖം താണിരുന്നു .. അവൻ... കാരണം തലയുയർത്തി നടക്കാനെനിക്ക് കഴിയാറില്ല എന്തു ചെയ്യും ഏക മകനായി പോയില്ലേ...സാറേ..! സജ്ന കോളേജിൽ വച്ച് സുധീറും ഷമീറും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ച് പറഞ്ഞു. അവനൊരു ഭ്രാന്തനേ പോലെയാണ് യത്തീമായ എന്റെ പെങ്ങളുടെ ഈ മോളോട് പെരുമാറിയത് ...അന്ന് സുധീർ അവിടെ എത്തിയിരുന്നില്ലെങ്കിൽ..... ഒരു ദീർഘനിശ്വാസത്തോടെ ഹംസ നിറുത്തി. സജ്ന സുധീറിനെ ഒന്ന് നോക്കി മന്ദഹസിച്ചു ...ഒരു സ്വപ്നം കാണുന്ന പ്രതീതിയാണ് സുധീറിനപ്പോൾ ഉണ്ടായത്.. അവനും യാന്ത്രികമെന്നോണം പുഞ്ചിരിച്ചു. നൗഫൽ സുധീറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു അവനാകെ തരിച്ചു നിൽക്കയാണ് തന്റെ ഹൂറി തന്റെ കണ്ണിന്റെ മുന്നിൽ.... നൗഫൽ ഹംസയുടെ കൈ പിടിച്ചു സമാധാനിപ്പിച്ചു . സാരമില്ല ...ഷമീറിന്റെ പേര് കേസ്സെടുക്കേണ്ടെന്ന് ഇവനായിരുന്നു നിർബന്ധം അത് കൊണ്ട് തന്നെ കുഴപ്പമില്ല ഞാൻ വിളിച്ചു പറഞ്ഞേക്കാം അവരവനെ വിട്ടോളും..പിന്നെ ഹംസാക്ക ഒരു മിനുറ്റ് ഇങ്ങോട്ടു വരു ചിലത് പറയാനുണ്ട് നൗഫൽ അയാളെ കൂട്ടി കൊണ്ട് പോകുന്നതിനിടക്ക് ഇടങ്കണ്ണിട്ട്...സുധീറിനെ നോക്കി കണ്ണിറുക്കി കാണിച്ചു...എന്നിട്ട് പറഞ്ഞു നിങ്ങൾ സംസാരിക്ക് ..ഞങ്ങളിപ്പോ വരാം..അവനയാളുമായി റൂമിൽ നിന്നും പുറത്തേക്ക് പോയി... സുധീർ കട്ടിലിൽ നിന്നും എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു..പെട്ടെന്ന് കൈ വഴുക്കി വീഴാൻ പോയി..ഉടനെ സജ്ന അവനെ താങ്ങി പിടിച്ചു...അവനവളെ നോക്കി ചിരിച്ചു.. വേദനയുണ്ടോ....?? പിന്നെ ഷമീറ് ചെയ്തതിന് ഞാൻ മാപ്പ് ചോദിക്കുകയാ..ഇങ്ങളൊന്നും മനസ്സില് വെക്കരുത്..സജ്ന അവനോട് പറഞ്ഞു. ഹേയ്...അത് സാരമില്ല സജ്നാ...നിനക്ക് സുഖമല്ലേ...ഉം..അവളൊന്ന് മൂളി .. ...ഞാൻ....ഞാനൊരു കാര്യം ചോദിച്ചാൽ വിരോധം തോന്നരുത്...അവൻ പ്രതീക്ഷയോടെ അവളെ നോക്കി ചോദിച്ചു. അവളവനെ സാകൂതമൊന്ന് നോക്കിയിട്ട് പറഞ്ഞു ഇങ്ങള് ചോദിച്ചു നോക്കീൻ.. നിക്കറിയണതാണേല് ഞാൻ പറയാം...ട്ടോ..സജ്ന ചെറുചിരിയോടെ പറഞ്ഞു. ന്തേ...ഇയ്യ് ചിരിച്ചത്...ഞാൻ പറയാൻ ഉദ്ദേശിച്ചത് നിനക്കറിയാമോ...സജ്നാ അവനവളെ നോക്കി ചോദിച്ചു... അവൾ തലയിളക്കി ഇല്ലെന്ന് പറഞ്ഞു... എനിക്ക്...നിന്നെ ഒരുപാട് ഇഷ്ടമാണ് പെണ്ണേ...എന്റെ പെണ്ണായി .. ന്റെ ഈ ഉയിര് പടച്ചോൻ തിരിച്ചെടുക്കണത് വരേയും.. ന്റെ കൂടെ നീ വേണം..അനക്ക് നഷ്ടപ്പെട്ട സ്നേഹമെല്ലാം ഇന്ഷാ അല്ലാഹ് ഞാൻ തിരിച്ചു തരും ...മൈലാഞ്ചി ചുവപ്പിട്ട് മൊഞ്ചാക്കിയ നിന്റെ ഈ കൈകൾ ചോദിച്ചു വരട്ടെ സജ്നാ.. ഞാൻ...? സജ്നയുടെ കണ്ണുകൾ നിറയുകയായിരുന്നു ..മനസ്സിൽ ആരോടും പറയാതെ കൊണ്ട് നടന്ന മോഹം ..ന്റെ രക്ഷിതാവ് എനിക്ക് കൊണ്ട് തരികയാണല്ലോ...സന്തോഷം കൊണ്ട് നിറയുന്ന മിഴികൾക്കുമപ്പുറം അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...