Monday, 17 September 2018
Storyline
ഇതെല്ലാം പറഞ്ഞ് നിങ്ങളെ വിശ്വസിപ്പിക്കാനായില്ലെനിക്ക് .തെളിവുകൾ എനിക്കെതിരായിരുന്നു..
ജയപാലൻ പറഞ്ഞത് കേട്ട് നാലുപേരും ഞെട്ടിപോയി.തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ശിവരാമൻ ചേട്ടനെങ്ങിനെ ഇതെല്ലാം..
ഈ പറഞ്ഞെതെല്ലാം ഒളിഞ്ഞു കേട്ട ശിവരാമൻ ഇനി രക്ഷയില്ല എന്ന് മനസ്സിലാക്കി . അയാളുടെ ഉള്ളിൽ കിടന്ന ക്രൂരമൃഗം പുറത്ത് വന്നു.
അടുക്കളയിൽ നിന്ന് മൂർച്ചയുള്ള കൊടുവാൾ കൊണ്ട് വന്ന് ശേഷം വൈദ്യുതി ലൈൻ വരുന്ന ഫ്യൂസ് ഊരി ..ഇരുട്ടിൽ ആ മുറിയിൽ പാഞ്ഞു കയറി അവിടെ ഉള്ളവരെ തലങ്ങും വിലങ്ങും വെട്ടി പെട്ടെന്നുള്ള ആക്രമണം എന്തെന്ന് അറിയാൻ പോലും കഴിയാതെ നാലു പേരും മാരകമായി വെട്ടേറ്റു പിടഞ്ഞു..ശേഷം കൈയ്യിൽ കരുതിയ മണ്ണെണ്ണയെടുത്ത് എല്ലായിടത്തും ഒഴിച്ച് ആ പാത്രവും അവിടെ ഉപേക്ഷിച്ചു കത്തി വെട്ടേറ്റു കിടക്കുന്ന ജയപാലന്റെ കൈകളിൽ പിടിപ്പിച്ചു അയാൾ ശേഷം അകത്ത് നിന്നും താഴിട്ട് ഓട് പൊളിച്ചു പുറത്തേക്ക് കടന്നു. വേറെ ഒരു മുറിയിൽ കിടക്കുന്ന രോഗിണിയായ സരസ്വതിയമ്മയേയും, അമ്മൂമ്മയുടെ കൂടെ കിടന്നു ഉറങ്ങിപ്പോയ ആദിത്യനേയും അയാൾ ഒന്നും ചെയ്തില്ല .
വീണ്ടും അകത്ത് കയറി തീപ്പെട്ടിയുരച്ച് അകത്തേക്ക് വലിച്ചെറിഞ്ഞു അയാൾ എന്നിട്ട് വേഗം ഒന്നും അറിയാത്തവനേ പോലെ കുളത്തിൽ പോയി കുളിച്ച് തന്റെ വീട്ടിലേക്ക് ചെന്നു.
വെട്ടേറ്റെങ്കിലും ആരും തന്നെ മരിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ ആർത്തനാദം കേട്ട് ശിവരാമന്റെ ഭാര്യയും മകൻ രാമനാഥനും പുറത്തേക്ക് വന്നു. പുറത്തു നിന്നും കയറി വരുന്ന ശിവരാമനോട് ഭാര്യ പറഞ്ഞു.
അതേയ്...
മനയിൽ നിന്ന് എന്തോ കരച്ചിൽ കേൾക്കുന്നു ...ഒന്നോടിച്ചെല്ലൂ...
ശിവരാമൻ ഒന്നും അറിയാത്ത പോലേ അഭിനയിച്ചു കൊണ്ട് ചോദിച്ചു ..മനയിൽ നിന്നോ ന്റെ ...ദേവീ....കാത്തോണേ...ഞാൻ പോയി നോക്കട്ടെ...എന്നും പറഞ്ഞു
അയാൾ ഓടി പോയി ...അവിടുന്നങ്ങോട്ട് പിന്നീട് എഴുത്തച്ഛനേയും പോലീസിനേയും വിളിച്ചു നന്നായി തന്നെ അഭിനയിക്കുകയായിരുന്നു..
ഒരു തരത്തിൽ ഇവരുടെ ആത്മാക്കളെ പിടിച്ച് നിർത്തിയിട്ടുണ്ട് പക്ഷെ ഗതി കിട്ടാത്ത ഈ ആത്മാക്കളുടെ ചിതാഭസ്മം കാലങ്ങളായി ഇവിടെ സൂക്ഷിച്ചിരിക്കയാണ് അവരുടെ മോക്ഷം സാദ്ധ്യമാകണമെങ്കിൽ ചതിയനായ രാമനാഥന്റെ
നാശം തന്നെയാണ് പ്രതിവിധി. അതിനായി ഒരു ആത്മാവ് അലഞ്ഞു നടക്കുന്നുണ്ട് ചതിച്ചു കൊന്ന ആദിത്യന്റെ ആത്മാവ്.
അമേരിക്കയിൽ വച്ച് ശിവരാമനുമായി രാമനാഥൻ സ്വത്തിനു വേണ്ടി ശണ്ഠ കൂടുന്നതിനിടയിൽ തന്റെ കുടുംബം നാമാവശേഷമാക്കിയത് താൻ ഇളയച്ഛനെന്ന് വിളിച്ചു അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ശിവരാമനാണെന്ന് ഈ സംഭാഷണങ്ങൾ യാദൃശ്ചികമായി കേട്ടുവന്ന ആദിത്യൻ മനസ്സിലാക്കി. .ആദിത്യനിത് കേട്ടുവെന്നത് മനസ്സിലാക്കി രാമനാഥൻ അവനെ പിന്തുടർന്നു ആദിത്യൻ വേഗം തന്റെ ഭാര്യയേയും കയറ്റി കാറുമായ് പോകാൻ നില്കേ..ശിവരാമനതിൽ കയറിപറ്റി..അവനയാളേയും കൊണ്ട് തന്നെ പെട്ടെന്ന് പാഞ്ഞു പോയി. രാമനാഥൻ അവരുടെ പിറകെ തന്റെ കാറുമെടുത്ത് പാഞ്ഞു..അവരെ പിന്തുടർന്ന് വന്ന രാമനാഥൻ വിജനമായ റോഡരികിൽ കാറ് നിർത്തിയതായ് കണ്ടു അതിനകത്ത് വച്ചു ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നു റോഡിനൊരു വശത്ത് ചെങ്കുത്തായ കൊക്കയാണ്..രാമനാഥൻ പിന്നെ ഒന്നും ആലോചിച്ചില്ല ....
തന്റെ ഫോണെടുത്ത് വിശ്വസ്തനായ വെള്ളക്കാരനായ സുഹൃത്ത് ബെഞ്ചമിനെ വിളിച്ചു..ഏകദേശം ഇരുപതു മിനിറ്റ് സമയം പാഞ്ഞു വന്ന ട്രക്ക് ആദിത്യന്റെ കാറിന്റെ നേർക്ക് പാഞ്ഞു കയറി.. ഇടിയുടെ
ആഘാതത്തിൽ കാറ് കൊക്കയിലേക്ക് മറിഞ്ഞു അവിടെ തന്നെ പൊട്ടിത്തെറിച്ചു. കാറിൽ തന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിലും രാമനാഥന്റെ ചുണ്ടിലൊരു ക്രൂരമായ പുഞ്ചിരി വിടർന്നു..
ഈ കാര്യങ്ങൾ പറഞ്ഞത് അവന്റെ ചോരക്കായ് അലഞ്ഞു തിരിയുന്ന ആദിയുടെ ആത്മാവാണ്..അവനേതു സമയവും കൊല്ലപ്പെടാം അവനെ തളക്കുക അസാദ്ധ്യമാണ്..ശക്തമായ കാരണങ്ങൾ കൊണ്ട് തന്നെ അവനെ തളക്കുന്നതിന് ഞാൻ താത്പര്യപ്പെടുന്നില്ല ..അവന്റെ കർമ്മഫലം അനുഭവിച്ചു തന്നെ തീരും... തീരണം.. ആദികേശനൊന്നമർത്തി മൂളി..
ആദികേശൻ സ്വാമിയുടെ ഈ വിവരണം കേട്ട് നൗഫലിന് തന്റെ ഊഹം ശരിയെന്ന് ഉറപ്പായി ഇനി മരിച്ചു പോയ അയാളുടെ അച്ഛന്റെ ഈ പൊള്ളത്തരങ്ങൾ പൊളിച്ചു കാട്ടി പ്രയോജനമില്ല .ഒരു പക്ഷെ ഈ സ്വത്തുക്കൾ മുഴുവൻ ഗവൺമെന്റ് ഏറ്റെടുക്കും അതിന് മുന്പ് വ്യാജരേഖ ചമച്ച് ആദിത്യനിൽ
നിന്നും ശിവരാമൻ കൈക്കലാക്കിയ മന പിന്നെ
രാമനാഥൻ തന്റെ പേരിലേക്ക് എങ്ങിനെ മാറ്റി ?
ഏതായാലും
ഈ മന ഹാജിയാർ വാങ്ങിയ വകയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം നികത്താൻ മറ്റൊരു വഴി ചിന്തിച്ചേ പറ്റൂ..
രാമനാഥനെ സൂത്രത്തിൽ കുരുക്കെറിഞ്ഞു പിടിച്ചു കൊണ്ട് തന്നെ അതിനൊരുപായം നൗഫൽ കണക്കു കൂട്ടി.
അയാളുടെ വരവ് പ്രതീക്ഷിച്ച നൗഫൽ കുറച്ചു പോലീസുകാരെ മഫ്തിയിൽ ഗ്രാമത്തിന്റെ പലഭാഗത്തും വിന്യസിപ്പിച്ചു.
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment