Monday, 17 September 2018

Storyline

അറക്കൽ മന ( ഭാഗം 12) അത്ഭുതമെന്നേ പറയാനാകൂ..സർപ്പശ്രേഷ്ടൻ പത്തിയും താഴ്ത്തി ഇഴഞ്ഞു ജനൽ വഴി പുറത്തേക്ക് പോയി. രാജുവും സുധീറും ആശ്ചര്യത്തോടെ ആ കാഴ്ച നോക്കി നിന്നു. ഷിനോജ് തുടർന്നു. സുധീറേ ...ഇവിടെ ചില പ്രശ്നങ്ങൾ ഉള്ളപോലെയാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ അത് കണ്ടെത്തി പരിഹരിക്കണം ഹമീദ്ക്കയോടും ഇക്ബാലിനോടും ഈ കച്ചവടം സംബന്ധിച്ച് ചിലത് ചോദിച്ചറിയേണ്ടതുണ്ട്.ഇതിന്റെ അവകാശികൾ വഴി തന്നെയാണോ ഈ ഇടപാട് നടന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. സുധീർ ഹമീദ്ക്കയേയും ഇക്ബാലിനേയും വിളിച്ചു അന്വേഷിച്ചു .ഈ കച്ചവടം നടത്തിയത് അറക്കൽ കുടുംബത്തിൽ പെട്ടതെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ രാമനാഥൻ നായരാണെന്നും അയാളുടെ പക്കലുള്ള പ്രമാണങ്ങൾ കൊണ്ടാണ് ഇടപാടുകൾ നടത്തിയതും. ഏക അവകാശി താനാണെന്നും കാനഡയിൽ സ്ഥിരമായി താമസിക്കുന്ന തനിക്ക് ഇത് നോക്കി നടത്തുക ബുദ്ധിമുട്ടാണ് ഇത് വില്പന നടത്തി ആ കാശ് കൊണ്ട് കാനഡയിൽ ബിസിനസ് വിപുലീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നും പറഞ്ഞാണ് ഈ കച്ചവടം സംബന്ധിച്ച് തങ്ങളുടെ അടുത്ത് വന്നത് സുധീറിന്റെ ബാപ്പയുമായി സംസാരിച്ചു.അധികം വിലപേശലില്ലാതെ തന്നെ നിശ്ചിത തുക ഉറപ്പിച്ചാണ് കച്ചവടം ചെയ്തതും. ഷിനോജ് നാട്ടിൽ ഈ മനയേ കുറിച്ചും ഇതിന്റെ അവകാശികളെ കുറിച്ചും ഒരു അന്വേഷണം നടത്താൻ തന്നെ തീരുമാനിച്ചു. പ്രകൃതിയുടെ നിസ്തുലമായ വിഭവങ്ങളുടെ സമ്മേളനം പോലെ മനോഹരമായ ഗ്രാമമാണ് ഉദയഗിരി. കാടും മലയും കാട്ടാറുകളും പാടശേഖരങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ നല്ലൊരു ഗ്രാമം. ഷിനോജ് ചുറ്റും നോക്കി നടക്കുന്നതിനിടക്ക് തങ്ങൾ രാത്രി വഴി ചോദിച്ച ചായക്കടയിലേക്ക് കയറി. റേഡിയോയിൽ നിന്നുള്ള ഗാനങ്ങൾ കേട്ട് ചായ ഊതിക്കുടിച്ച് സൊറ പറഞ്ഞു കുറച്ചു പേർ. പത്ര വായന കഴിഞ്ഞു അതിന്റെ വിശദാംശങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ഒരാൾ..ആശങ്കകളും സന്തോഷങ്ങളും രാഷ്‌ട്രീയവും കടന്നു വരുന്ന സുന്ദരമായ സദസ്സ് ... ഷിനോജ് ഒരു ബെഞ്ചിലായ് ഇരിപ്പുറപ്പിച്ചു. ചേട്ടാ...ഒരു ചായ...അവനാ കടക്കാരനോട് വിളിച്ചു പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ കണ്ടതും തിരക്കുകളിൽ നിന്നും ചർച്ചകളിൽ നിന്നും തത്കാലത്തേക്ക് മാറി കൗതുകത്തോടെ ഷിനോജിനെ നോക്കി..ആരാ...ഇവിടെ മുന്പ് കണ്ടിട്ടില്ലാലോ..എവ്ടുന്നാ..ഒരു വൃദ്ധൻ ആരാഞ്ഞു. കുറച്ചു ദൂരെ നിന്നാണ്. ഇവിടെ അറക്കൽ മനയിലേക്ക് വന്നതാണ്. അറക്കൽ മനയിലേക്കോ ...!!! എല്ലാവരുടേയും നോട്ടം ഷിനോജിന്റെ നേർക്ക് തിരിഞ്ഞു. ആളുകൾ പരസ്പരം എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി.. അത്ഭുതത്തോടെയാണോ ,സഹതാപത്തോടെയാണോ പലരുമിടക്കിടെ അവനെ നോക്കുന്നുണ്ട്. എന്തെ....എല്ലാവരും ഇങ്ങനെ നോക്കുന്നത്...ഷിനോജ് ആരാഞ്ഞു. പറയാൻ താത്പര്യം ഇല്ലാത്തതിനാലാവാം കുറച്ച് പേർ കടയിൽ നിന്നും ഇറങ്ങി പോയി. തന്നോട് വിശേഷം ചോദിച്ച വൃദ്ധനും ചായക്കടക്കാരനും മാത്രമവശേഷിച്ചു.ഷിനോജ് മനയേക്കുറിച്ച് വൃദ്ധനോട് ചോദിച്ചു... രാഘവൻ വെളിച്ചപ്പാട് അതായിരുന്നു അയാളുടെ പേര്. ദേവീക്ഷേത്രത്തിൽ ഉറഞ്ഞുതുള്ളി വെളിച്ചപ്പെട്ട ഐശ്വര്യപൂർണ്ണമായ കാലങ്ങൾ അയവിറക്കി അദ്ദേഹം പറഞ്ഞു തുടങ്ങി. ചിറക്കൽ രാജകുടുംബത്തിന്റെ താവഴിയിൽ പെട്ടതാണ് അറക്കൽ മനയുടെ അവകാശികൾ മക്കളില്ലാതിരുന്ന ചിറക്കൽ മഹാരാജാവ് ഇവിടെ നിന്നും ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത് വഴിയാണ് ഇവരുടെ ജീവിതം സമൃദ്ധിയിലേക്ക് നടന്നടുത്തത്. മരുമക്കത്തായം നിലനിന്നിരുന്ന കാലത്ത് കൂട്ടുകുടുംബവ്യവസ്ഥിതിയിൽ പുകൾപെറ്റ തറവാടായിരുന്നു അറക്കൽ മന. മൂത്ത കാരണവരായ സുകുമാരൻ നായരുടെ വിയോഗത്തോടെ മരുമക്കത്തായം ശിഥിലമായപ്പോൾ മക്കളും മരുമക്കളും ചേരി തിരിഞ്ഞ് ആക്രമണം തുടങ്ങി . സ്വത്തു വീതം വെക്കുന്ന തർക്കങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് മൂത്തസഹോദരിയുടെ ഭർത്താവ് സ്വന്തം ഭാര്യാസഹോദരനെ നാഗത്തറയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി. അതിനെ തുടർന്ന് നിരന്തരം മാറാരോഗങ്ങളും അപമൃത്യുവും മനയിലെ നിത്യസംഭവമായി .. അവിടെ കാര്യസ്ഥനായിരുന്ന അറക്കൽ മനയുടെ അകന്ന ബന്ധത്തിൽ ഉള്ള ശിവരാമനും ഭാര്യയും ഒരു മകനും മനയോട് ചേർന്നുള്ള ചായ്പ്പിലായിരുന്നു താമസം. ഒരു ദിവസം ഉച്ചത്തിലുള്ള കരച്ചിൽ കേട്ട്...ശിവരാമനോടി ചെന്നു അവിടെ കണ്ട കാഴ്ച ഭീതിതമായിരുന്നു... (തുടർന്നു വായിക്കുക) Shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...