Monday, 17 September 2018
Storyline
#അറക്കൽ_മന ( ഭാഗം 6)
ഇരുവരുടേയും മിഴികൾ പരസ്പരം ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു ഹൃദയങ്ങളുടെ ആ സംവേദന ഭാഷക്ക് ലിപിയില്ലല്ലോ...രണ്ടു പേരുടെയും ആ സുന്ദരമായ നിമിഷങ്ങൾ ക്ഷണനേരമാകിലും യുഗങ്ങളുടെ കണക്കു കൂട്ടലുകൾ നടത്തിയിരുന്നു ..
ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കുന്നതിൽപ്പരമെന്ത് സൗഭാഗ്യമാണുലകിൽ...
നൗഫൽ സജ്നയുടെ അമ്മാവനോട് കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. അവർക്ക് എതിർപ്പുണ്ടായിരുന്നില്ല...പക്ഷെ ഇമ്പിച്ചിക്കോയ ഹാജിയുടെ നിലക്കും വിലക്കും തങ്ങളുടെ മകളൊരു ഭാരമാവുമോ എന്ന ശങ്കയായിരുന്നു ഹംസക്ക്...ഷമീറിനെ താക്കീത് ചെയ്തു ശരിയാക്കാമെന്ന് നൗഫൽ ഏറ്റു.
യത്തീംഖാനയിൽ ഈ കാര്യം അറിയിക്കാനും കല്യാണത്തെ പറ്റി തന്റെ കുടുംബത്തിൽ സംസാരിച്ചു തീർപ്പാക്കാനും ഹംസ ഏറ്റെടുത്തു. അപ്പോൾ തന്നെ അനിയൻ മരയ്ക്കാരെ വിളിച്ചു വിവരമറിയിച്ചു... അദ്ദേഹത്തിന് നാട്ടിലെ പ്രധാനിയായ ഇമ്പിച്ചിക്കോയ ഹാജിയാരുടെ വീട്ടിലേക്ക് മരുമകളായി പോകുന്നതിൽ വലിയ അഭിമാനമായിരുന്നു. തന്റെ പെങ്ങളുടെ മനസ്സിന്റെ പുണ്യം തന്നെ... അയാൾ ഒരു മാത്ര അകാലത്തിലകന്നു പോയ തന്റെ കുഞ്ഞിപ്പെങ്ങളേയും അളിയനേയും മനസ്സിൽ ഓർത്തു.
നൗഫലിനോടും സുധീറിനോടും യാത്ര പറഞ്ഞു സജ്നയും ഹംസയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയി..നൗഫൽ റിസപ്ഷനിലേക്ക് ചെന്ന് സുധീറിന്റെ ഡിസ്ചാർജ് ചെയ്തു അവനേയും കൂട്ടി വലിയകുളം തറവാട്ടിലേക്ക് യാത്ര തുടർന്നു...
സുധീറിന്റെ മനസ്സിൽ ആശങ്കയുടെ വിത്തുകൾ ഉടലെടുത്തു തുടങ്ങി ഇതികർത്തവ്യതാമൂഢനായിരിക്കുന്ന അവനോട് നൗഫൽ പറഞ്ഞു..നീ വിഷമിക്കേണ്ട ഹാജിക്കാട് ഞാൻ സംസാരിക്കാം.. എന്റെ വാക്ക് മൂപ്പര് തട്ടൂല നീ ധൈര്യമായിരിക്ക് ...നൗഫൽ അവന് ധൈര്യം പകർന്നു.
വലിയകുളം തറവാട്ടിന്റെ പരുത്ത ഗെയിറ്റ് കടന്ന് ജീപ്പ് പോർച്ചിൽ നിർത്തി നൗഫലിന്റെ കൈ പിടിച്ചു സുധീർ അകത്തേക്ക് നടന്നു.
ജീപ്പിന്റെ ശബ്ദം കേട്ട് ഹാജിയാരും ആമിനാത്തയും പൂമുഖത്തേക്ക് വന്നു.കൂടെ രണ്ടു പെങ്ങന്മാരും..
നൗഫൽ സുധീറിന്റെ റൂമിലേക്ക് അവനെ കൊണ്ട് പോയി കിടത്തി ശേഷം ഡൈനിങ് ഹാളിൽ ചെന്നു. ഉമ്മാ...ഹാജിക്കാനെയും കൂട്ടി ഒന്നിവിടെ വരിൻ...നൗഫൽ ആമിനാത്തയോട് പറഞ്ഞു. അതു കേട്ട് പൂമുഖത്തിരുന്ന ഹാജിയാർ അകത്തേക്ക് വന്നു രണ്ടു പേരും വന്ന ശേഷം നൗഫൽ തുടർന്നു. നിങ്ങൾ രണ്ടുപേരും കൂടെ ഒരു ഉറപ്പെനിക്ക് തരണം ..ഞാൻ പറയാൻ പോകുന്ന കാര്യം സാധിച്ചു തരാമെന്ന്..
ഇയ്യെന്താ...നൗഫലേ ഇങ്ങനെ പറയണെ..ഞങ്ങൾക്ക് സുധീറും നീയും വ്യത്യാസം ണ്ടോ..ഇയ്യ് കാര്യം പറയ്.. ആമിനാത്ത പറഞ്ഞു.
നൗഫൽ വിവരങ്ങൾ രണ്ടു പേരോടും വിശദീകരിച്ചു. ന്റെ മോന് അങ്ങനെയൊരു മോഹണ്ടെങ്കില് അതിൽപരം എന്ത് ആലോചിക്കാനാ ഞങ്ങൾക്ക്..നാളെ തന്നെ ഞാൻ ഹംസയെ കണ്ടു പെണ്ണ് ചോദിക്കാം...ന്തേയ്...ആമ്യേ... ഹാജിയാർ ആമിനയെ നോക്കി ചോദിച്ചു.
അങ്ങനെ ആയിക്കോട്ടെ എന്തായാലും ന്റെ സുധീറിന്റെ പെണ്ണിനെ നിക്കൊന്ന് കാണണം ഞാനൂണ്ട് ഇങ്ങളെ കൂടെ....നൗഫലേ ഇയ്യ് ഷാമിലാനോട് നാളെ ഇവ്ടെ വരാൻ പറയ് ഓളും കൂടെ വരട്ടെ ഞങ്ങളുടെ കൂടെ ഷാമില ന്റെ മൂത്തമോന്റെ പെണ്ണല്ലേ...അവളില്ലാതെ എങ്ങനെയാ...നീ മറക്കാതെ പറഞ്ഞയക്ക് ..ട്ടോ..
നൗഫലിന് വളരെ സന്തോഷം തോന്നി. തന്നെ അവരുടെ മൂത്തമകനായ് കരുതിയതിൽ നന്ദിയോടെ ഇരുവരേയും നോക്കി...തീർച്ചയായും ഉമ്മാ.. ഇന്ഷാ അല്ലാഹ് ഷാമില രാവിലെ വരും..
എന്നാൽ ഞാൻ ഇറങ്ങട്ടെ നേരം ഒരുപാടായി നാളെ രാവിലെ സർക്കിൾ ഓഫീസിൽ പോവാനുള്ളതാ....നൗഫൽ സുധീറിന്റെ റൂമിലേക്ക് കയറി അവനോട് യാത്ര പറഞ്ഞു..ഡാ..ചിലവുണ്ട് ട്ടോ...പിന്നെ കമ്മീഷൻ മറക്കണ്ടാ...ഹ...ഹ..ഹ..നൗഫൽ അവനെ നോക്കി ചിരിച്ചു..സുധീർ നൗഫലിന്റെ കൈയ്യിൽ പിടിച്ച് ചുംബിച്ചു..താങ്ക്സ് ഡാ...അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
അവനോട് യാത്ര പറഞ്ഞു നൗഫൽ വീട്ടിലേക്ക് പോയി....
വലിയ ആഘോഷത്തോടെ ആ വിവാഹം നടന്നു...പടച്ചോന് നന്ദി പറഞ്ഞു കൊണ്ട് രണ്ടു പേരും ദാമ്പത്യത്തിന്റെ തേൻ നുകർന്നു...
സുധീർ തന്റെ തുടർ പഠനത്തിന് വേണ്ടി അമേരിക്കയിൽ പോയി ആറുമാസം കൊണ്ട് സജ്നയെ കൊണ്ട് പോയി . അവിടെ പ്രാക്ടീസ് ആരംഭിച്ച സുധീർ രണ്ടു വർഷം കൂടുമ്പോൾ അഞ്ചു മാസം ലീവിന് വന്നു പോവുകയാണ് പതിവ്.
ഫാത്തിമയുടേയും ഫൗസിയുടേയും കല്യാണം കഴിഞ്ഞു അവരും രണ്ടിടത്തായി താമസമായി അന്നു മുതൽ ആമിനയും ഇമ്പിച്ചിക്കോയ ഹാജിയാരും തനിച്ചാണ് .സുധീർ ലീവിന് വരുമ്പോൾ പെൺകുട്ടികളും അവരുടെ കുടുംബവും കൂടി ഒത്തു ചേർന്ന് അഞ്ചു മാസം വീണ്ടും വലിയകുളം തറവാട്ടിൽ പഴയ സന്തോഷം തിരിച്ചു വരും.
അവരുടെ മടക്കത്തോടു കൂടെ ഇവരുടെ സന്തോഷങ്ങൾക്ക് മങ്ങലുകൾ വീഴും..വീണ്ടും അവരുടെ വരവിനായ് വേഴാമ്പലിനെപ്പോലെ രണ്ടു പേരും കാത്തിരിക്കും ..
പടികടന്ന് ആരോ വീട്ടിലേക്ക്
വരുന്നത് കണ്ട് മുറ്റമടിക്കുകയായിരുന്ന നജ്മത്ത് വേഗം തന്റെ കയ്യിലെ ചൂലെടുത്ത് പിറകിലേക്ക് മാറ്റിപ്പിടിച്ചു.
.(തുടരും)...#Shabys
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment