Monday, 17 September 2018
Story line
വിടെടാ..അയാളെ ..നൗഫലിന്റെ ഒരു ഇടി അയാളുടെ പിടുത്തം വിടുവിച്ചു. ഹമീദ് ആകെ വിറച്ചുപോയി ശ്വാസം കഴിക്കാൻ വളരെ ബുദ്ധിമുട്ടി. നൗഫൽ അയാളെ
താങ്ങിയെടുക്കാനാഞ്ഞു.
ഇടികൊണ്ട് വീണ രാമനാഥൻ താഴെ
കിടന്ന നിലവിളക്കിലൊന്നെടുത്ത്
നൗഫലിന്റെ നേരെ പാഞ്ഞു ചെന്നു തിരിഞ്ഞു നില്ക്കുന്ന നൗഫൽ ഇതു കണ്ടില്ല .കുത്താനായടുത്തതും സുധീറിന്റെ ശക്തമായ ചവിട്ടേറ്റ് അയാൾ തെറിച്ചു വീണു..
പിന്നീടങ്ങോട്ട് ശക്തമായ പോരാട്ടം തന്നെ നടന്നു. അവസാനം രാമനാഥൻ ചോര തുപ്പി വീണു അയാൾ നൗഫലിന്റെ കാലിൽ വീണു കേണു ..ദയവായി എന്നെ വെറുതെ വിടണം...ഞാനെന്ത് വേണെമെങ്കിലും ചെയ്യാം..പ്ലീസ്.. ഹാജിയാരുടെ കൈയ്യിൽ നിന്നും വാങ്ങിയ കാശ് ഞാൻ തിരിച്ചു തരാം..ഈ മനയുടെ ഒറിജിനൽ പ്രമാണവും തരാം. എന്നെ ...എന്നെ പോകാനനുവദിക്കണം..പ്ലീസ്..
ഇടി കൊണ്ട് അവശനായ അവനെ നൗഫൽ പൊക്കിയെടുത്തു. അവന്റെ കയ്യിൽ നിന്നും സുധീറിന്റെ ബാപ്പക്ക് ചിലവായ കാശിന് ചെക്കെഴുതി വാങ്ങി...
ഇനി നീ പൊയ്ക്കോ...നിന്നേ പോലെ മുഴുത്തവന്മാരെ പൊക്കിയകത്തിട്ടാല് കാശിന്റെ ബലമുപയോഗിച്ച് നീയൊക്കെ ഇറങ്ങി വരും..അല്ലെങ്കിൽ വിദേശ പൗരത്വം ചൂണ്ടി കാണിച്ചു നിന്നെയൊക്കെ രക്ഷിക്കാൻ കൊടി കെട്ടിയ പുല്ലന്മാര് കറുത്ത കോട്ടിട്ടിറങ്ങും ...
പിന്നെ അകാരണമായി നീയും നിന്റെ ചത്തുപോയ തന്തയും ചേർന്ന് മരണത്തിലേക്ക് തള്ളിവിട്ട ആ പാവങ്ങൾക്ക് നീതി ലഭിക്കണം എങ്കിൽ അതിന് ദൈവം തന്നെ വഴിയൊരുക്കും. അതിന്റെ സമയം വരെ നീ ആർമാദിക്കെടാ...നൗഫൽ അവന്റെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി.
രാമനാഥൻ വേച്ചു വേച്ച് കാറിൽ കയറി വേഗം തന്നെ പാഞ്ഞു പോയി..
പാലത്തറ റെയിൽവേ ഗേറ്റ് കീപ്പർ ബാലൻ അബ്ദുക്കാടെ ചായക്കടയിലേക്ക് നടന്നു... ഇനി പതിനഞ്ചു മിനിറ്റ് കഴിഞ്ഞേ ട്രെയിൻ കടന്ന് പോകാനുള്ളൂ.. അതിന് മുന്പ് പോകേണ്ട ഒരു ഗുഡ്സ് ട്രെയിൻ ഇന്ന് ലേറ്റാണെന്ന് തോന്നുന്നു.
ഗേറ്റ് തുറന്നു വച്ചാണയാൾ പോയത്. വലിയ തിരക്കില്ലാത്ത സന്ധ്യാ നേരമായതിനാല് വാഹനങ്ങൾ കുറവായിരുന്നു.
ചായ കുടിച്ച് ബാലൻ ഗെയ്റ്റിലേക്ക് തിരിച്ചു നടന്നു. .. മംഗളൂർ എക്സ്പ്രസ്സ് കടന്ന് പോകാനുള്ള സമയമാണിപ്പോൾ.മൂന്ന് മിനിറ്റ് കൂടിയേ ഉള്ളൂ വേഗം ഗെയ്റ്റടക്കണം..
അയാൾ ഗേറ്റ് അടക്കാൻ വേണ്ടി തുടങ്ങിയതും
ഒരു ലാൻഡ് ക്രൂയ്സർ പാഞ്ഞു വന്നു പാളത്തിലേക്ക് കയറിയതും വണ്ടി നിശ്ചലമായി ഗെയ്റ്റടയുകയും ചെയ്തു ..
ങ്ഹാ..അതെ അത് രാമനാഥൻ സഞ്ചരിച്ചിരുന്ന അതേ വാഹനം തന്നെ . രാമനാഥൻ അകത്തു നിന്നും വാതിൽ തുറന്നു പുറത്തേക്ക് കടക്കാൻ നോക്കി അത് ഓട്ടോമാറ്റിക്കായി ലോക്ക് ആയി..എന്ത് ചെയ്തിട്ടും വണ്ടി സ്റ്റാർട്ടാവുന്നില്ല ..
അകലെ നിന്നും സൈറൺ മുഴക്കി കൊണ്ട് ട്രെയിൻ പാഞ്ഞടുക്കുന്നൂ. ബാലൻ അലറി വിളിച്ചു നോക്കി എത്ര ശ്രമിച്ചിട്ടും ഗെയ്റ്റ്..കാറിനു മുകളിൽ ഒരു കഴുകൻ
വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നൂ..
ലോക്കോ പൈലറ്റ് സുന്ദരൻ ഗെയ്റ്റ് കീപ്പറുടെ അപായക്കൊടി കണ്ടെങ്കിലും എന്തോ... ബ്രേക്ക് ലിവർ അമർത്താനാവുന്നില്ല..
സ്പീഡോ മീറ്ററിൽ വേഗതയുടെ സൂചി അനിയന്ത്രിതമായി ഉയരുന്നു. ഭയത്തോടെ നോക്കി നിക്കാനേ സുന്ദരനായുള്ളൂ...പെട്ടെന്ന്
മാനം ഇരുണ്ടു..രാമനാഥൻ അലറിവിളിച്ചു സഹായത്തിന് പക്ഷെ. കുതിച്ചു വരുന്ന ട്രെയിനിന് മുന്നിൽ നിസ്സഹായരായി നോക്കി
നില്ക്കാനേ പരിസരത്ത് കൂടിയവർക്ക് കഴിഞ്ഞുള്ളൂ... രാമനാഥൻ കണ്ടു ആദിത്യനെ കുതിച്ചു വരുന്ന ട്രെയിനിന്റെ മുന്പിലായ്..തന്നെ നോക്കി ചിരിച്ചു കൊണ്ട് അവനാഞ്ഞടുക്കുന്നു ...ഠേ..!!!
ആ ആഡംബര കാർ വാനിലേക്കുയർന്നു പാളത്തിൽ തന്നെ വന്നു വീണു..നാലുപാടും ചോരയും മാംസവും ചിതറിവീണു..തുണ്ടം തുണ്ടമായി നുറുങ്ങിപ്പോയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്ന പ്രകാശം ആൾരൂപം പോലെ തോന്നി ബാലന്.
അതെ അതവനായിരുന്നു ആദിത്യൻ.
ഷിനോജ് ആ നാലു ചിതാഭസ്മവും എടുത്ത് യഥാക്രമം കർമ്മങ്ങൾ ചെയ്ത് നിളാ നദിയുടെ ഓളങ്ങളിലേക്ക് പകർന്നു...കൂടെ ആദിത്യന് മോക്ഷം ലഭിക്കാനായ് പ്രത്യേക കർമ്മങ്ങളും ചെയ്തു അവൻ.
ബലിയിട്ട് ബലികാക്കയെ വിളിച്ചു ഷിനോജ്. നാലു കാക്കകൾ വന്നു..കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു വേറെയൊരു കാക്ക കൂടെ വൈകിയെത്തിയ കാക്ക അവനെ നോക്കി തലയിളക്കിയാട്ടി ..ഷിനോജ് പുഞ്ചിരിയോടെ
പുഴക്കരയിൽ കാത്തു നിന്ന നൗഫലിന്റേയും സുധീറിന്റേയും കൂടെ ഹമീദ്ക്കയുടെ വീട്ടിലേക്ക് യാത്ര തുടർന്നു..കാരണം നാളെയാണ്
നജ്മൂന്റെ നിക്കാഹ്.സുധീർ ഹമീദ്ക്കയെ വിളിച്ചു ഒരു കവർ ഏല്പിച്ചു ഹമീദ്ക്കാക്ക് ഞങ്ങളുടെ വക ഒരു ചെറിയ സമ്മാനം.
ഹമീദ്ക്ക ചെറുപ്പത്തിൽ താമസിച്ചിരുന്ന അയാളുടെ തറവാടിന്റെ ആധാരമായിരുന്നു അത് കടം കേറി ബാങ്ക് ജപ്തി ചെയ്ത ആ സ്ഥലം
ഹമീദ്ക്കാക്ക് വേണ്ടി സുധീർ വാങ്ങി നല്കിയതാണ് തന്റെ പ്രിയപ്പെട്ട ഉപ്പയുടെ സ്വന്തം കൂട്ടുകാരന് സമ്മാനമായി. ഹമീദ്ക്കാക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
ഫൗസിയാക്കും ഫാത്തിമാക്കും അവരാഗ്രഹിച്ചതിനേക്കാൾ കൂടുതൽ നല്കി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തു നല്കി. തറവാട് തന്റെ പേരിലാക്കി.
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment