Monday, 17 September 2018

Storyline

ഹലോ...ഇത് രാമനാഥൻ മുതലാളിയല്ലേ? മറുതലക്കൽ നിന്നും ഹമീദ് ആരാഞ്ഞു .. അതെ..ആരാണ് എനിക്ക് മനസ്സിലായില്ല. എന്നെ എങ്ങിനെ അറിയാം..അയാൾ ചോദിച്ചു. ഞാൻ ഹമീദ്. നിങ്ങളുടെ അറക്കൽ മനയെന്ന വീട് കച്ചവടം ചെയ്തത് ഞാനും ഇക്ബാലുമാണ് ഓർക്കുന്നുണ്ടോ..ഒരു ഹാജിയാർക്ക്....? ങ്ഹാ.. അതെയതേ ഓർക്കുന്നു..പറയൂ ഹമീദ്ക്ക. എന്താണ് വിശേഷം .വിളിക്കാനെന്തേ ഇപ്പോൾ പ്രത്യേകിച്ചെന്തെങ്കിലും...രാമനാഥൻ ചോദിച്ചു. ഉവ്വ്.. കുറച്ചു അത്യാവശ്യമാണ്.മുതലാളി തിരക്കിലാണോ.ഹമീദ്ക്ക ചോദിച്ചു ഞങ്ങൾ ഒന്ന് പുറത്തേക്ക് പോവാനിറങ്ങിയതാ.എന്താ....എന്താ കാര്യം പറഞ്ഞോളൂ .. ങ്ഹാ.. നിങ്ങൾക്ക് ഉപകാരപ്രദമായ കാര്യമാണ്. പിന്നെ വീട് വൃത്തിയാക്കുന്നതിനിടെ യാദൃശ്ചികമായി അറക്കൽ മനയുടെ നിലവറയിൽ നിന്നും ചില പ്രത്യേക വസ്തുക്കൾ കിട്ടിയിട്ടുണ്ട്. കണ്ടിട്ട് നല്ല മൂല്യം ഉള്ള സാധനങ്ങൾ ആണെന്ന് തോന്നുന്നു. കച്ചവടം കഴിഞ്ഞെങ്കിലും അത് പാരമ്പര്യമായി കൈമാറി വരുന്ന സ്വത്ത് ആണെന്നും അത് നിശ്ചയമായും നിങ്ങളുടേതാണെന്നാണ് ഹാജിയാരുടെ മകൻ പറയുന്നത് . അത് താങ്കളുടെ കൈയ്യിൽ തിരിച്ചേല്പിക്കാനാണ് . താങ്കളുടെ വരവിനെ കുറിച്ചറിഞ്ഞ് വിളിച്ചതാണ് . ദയവായി ഇത് സ്വീകരിക്കാൻ എത്രയും പെട്ടെന്ന് വരിക. താങ്കളുടെ വരവിനെ പ്രതീക്ഷിച്ചാണ് ഇമ്പിച്ചിക്കോയ ഹാജിയാരുടെ മകൻ നില്ക്കുന്നത് അദ്ദേഹത്തിന് തിരിച്ചു പോകാൻ സമയമായി . രാമനാഥൻ അന്താളിച്ചു പോയി. അവിടെ അമൂല്യമായ പല സാധനങ്ങളും ഉണ്ടാകുമെന്ന് അച്ഛൻ പറഞ്ഞതായി ഓർക്കുന്നു .എന്തായാലും ആ നശിച്ച മന കൈയ്യിൽ നിന്നും പോയി .ഇപ്പോൾ ആ വഴി വലിയ ഒരു സമ്പാദ്യം തന്നെ കാത്തിരിക്കുന്നു. മനസ്സിൽ ഒരു നൂറു ലഡ്ഡു ഒന്നിച്ചു പൊട്ടി രാമനാഥന്.. ഓ...ആണോ ഹമീദ്. എന്തായാലും ഹാജിയാരുടെ കുടുംബത്തിന്റെ ഈ നല്ല മനസ്സിന് വളരെയധികം നന്ദി.ഞങ്ങൾ ഇന്ന് തന്നെ വരുന്നുണ്ട്. മറ്റെന്നാൾ എനിക്കും തിരിച്ചു പോകാനുള്ളതാണ്. ങ്ഹാ..പിന്നെ ഈ കാര്യം പുറത്താരുമറിയരുത് ഹമീദ്ക്കയെ ഞാൻ പ്രത്യേകം കാണാം..ട്ടോ..രാമനാഥൻ ഹമീദ്ക്കയെ ചാക്കിലാക്കാനൊരു മരുന്നിമിട്ടു കൂട്ടത്തിൽ . അത്യാർത്തി മൂത്ത രാമനാഥന്റെ വൃത്തികെട്ട ചിരിയും വാക്കുകളും തീരെ പിടിച്ചില്ലെങ്കിലും തങ്ങളുടെ പദ്ധതി പ്രകാരം കാര്യം നടന്നിട്ടുണ്ട് എന്നതിനാൽ ഉള്ളിൽ ചിരിച്ചു കൊണ്ട് ഹമീദ്ക്ക പറഞ്ഞു..ങ്ഹാ.. അത് നിങ്ങൾ ചെയ്യുമെന്നറിയാം ഈ വിവരം ആരും അറിഞ്ഞിട്ടില്ല. വൈകാതെ വരിക. ശരി..ഞങ്ങൾ പുറപ്പെടുകയായി.. രാമനാഥൻ ഫോൺ കട്ട് ചെയ്തു.. ഹൗസ് ബോട്ട് യാത്ര തത്കാലത്തേക്ക് നിറുത്തി വെച്ച് അവർ തങ്ങളുടെ വണ്ടി അറക്കൽ മന ലക്ഷ്യമാക്കി നീങ്ങി... ഷിനോജ് വലിയ ഉരുളിയിൽ ജലം നിറച്ച് വച്ചു കൂടാതെ ചന്ദനത്തടിയിൽ നിർമ്മിച്ച നാലു രൂപങ്ങൾ ചുവന്ന പട്ടിൽ പൊതിഞ്ഞ് വച്ചു ചിതാഭസ്മം സൂക്ഷിച്ച മുറിയിൽ ചില പരീക്ഷണങ്ങൾക്ക് ഒരുങ്ങി. രാമുവിനെ വിട്ട് തനിക്കാവശ്യമായ പൂജാദ്രവ്യങ്ങൾ സംഘടിപ്പിച്ചു. ഇതിനിടയിൽ സുധീറും നൗഫലും ഹമീദ്ക്കയോട് പഴയ ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു ..തിടുക്കത്തിൽ നടന്ന ഈ കച്ചവടം നൗഫലിന്റെ ഉള്ളിൽ സംശയമുണർത്തി.പ്രമാണങ്ങൾ അനുസരിച്ച് ഈ മനയുടെ അവകാശി മരണപ്പെട്ട ആദിത്യൻ വഴി കൈവശപ്പെടുത്തിയ രാമനാഥന്റെ അച്ഛൻ ശിവരാമനാണ്.. ആദിത്യന് ഉപരിപഠനത്തിന് പോകാനായി കാശ് ആവശ്യപ്പെട്ട സമയത്ത് മനപൂർവം തന്റെ പേരിലേക്ക് സ്വത്തുക്കൾ മുഴുവൻ രജിസ്റ്റർചെയ്ത് വാങ്ങുകയായിരുന്നു ശിവരാമൻ .ശിവരാമനെ വിശ്വാസമുള്ള അവനതിൽ സംശയിച്ചില്ല. ചെറിയ ഒരു തുകയിൽ ആ സ്വത്തുക്കൾ മുഴുവൻ അയാൾ കൈക്കലാക്കിയതാവണം ഷിനോജിനോട് രാഘവൻ വെളിച്ചപ്പാട് പറഞ്ഞ കാര്യങ്ങളും മറ്റും വച്ച് നൗഫൽ കണക്കു കൂട്ടി.. മുറി മുഴുവനും ശുദ്ധീകരിച്ച് രാമു കുളിക്കാൻ വേണ്ടി കുളത്തിന്റെ അരികിലേക്ക് നടന്നു.. തന്നെയാരോ പിന്തുടരുന്നത് പോലെ തോന്നി രാമുവിന്..തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കാണാനായില്ല..അവൻ തിടുക്കത്തിൽ ഓടി കുളക്കടവിലെത്തി .പടികൾ ഇറങ്ങി കുളത്തിന്റെ അടുത്തെത്തിയതും പിടിച്ചു നിർത്തിയതു പോലെയവൻ നിന്നുപോയി.. കുളത്തിലെ വെള്ളം ഒരു വലിയ ചുഴിപോലെ കിടന്നു തിരിഞ്ഞുയർന്ന് മുകളിലേക്ക് പൊന്തുന്നു..അലറിവിളിക്കാനായ് അവൻ മുതിർന്നുവെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നില്ല... കുളക്കരയിൽ പടർന്നു കയറിയ ആൽമരത്തിന്റെ വേരുകൾ സർപ്പങ്ങളേ പോലെ രാമുവിനെ ലക്ഷ്യമാക്കി അതിവേഗം നീണ്ടു.. ഷിനോജ് തന്റെ മുന്പിലിരിക്കുന്ന വലിയ ഉരുളിയിലേക്ക്.. ഒരു പ്രത്യേക മഷി മൂന്നു തുള്ളിയായ് ഇറ്റിച്ചു. അവയെല്ലാം കൂടിച്ചേർന്ന് വലുതായി കണ്ണാടി പോലെ രൂപം കൊണ്ടു. മന്ത്രങ്ങൾ ഉരുവിട്ട് ഷിനോജ് ഒരു തുളസിയില ഉരുളിയുടെ മദ്ധ്യഭാഗത്തേക്ക് ഇട്ടു..ജലമൊന്നിളകിയിളകി ചില അവ്യക്ത രൂപങ്ങൾ അതിൽ തെളിയാൻ തുടങ്ങി.. സൂക്ഷിച്ച് നോക്കിയപ്പോൾ കുളപ്പടവിലൊരാൾ കിടക്കുന്നത് പോലെ തോന്നി... ഈശ്വരാ...!!! അത്..അത് രാമുവല്ലേ...ഷിനോജ് കുളത്തിനരികിലേക്ക് പാഞ്ഞു പൂമുഖത്ത് നില്കുകയായിരുന്ന മൂവരും കാര്യമറിയാതെ അവന്റെ പിറകെ ഓടി.. (തുടരും)

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...