Monday, 17 September 2018

Storyline

ഇനിയേതായാലും ഞാൻ കൂടെ വരാം..പേടിക്കേണ്ട..നസീർ സുധീറിന്റെ വണ്ടിയുടെ മുന്നിലായി തന്റെ ബുള്ളറ്റ് ഓടിച്ച് വഴികാട്ടിയായി മന വരേയും ചെന്നു. ഷിനോജ് അവനേയും പ്രതീക്ഷിച്ചു ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു. സുധീർ നസീറിനെ ഷിനോജിന് പരിചയപ്പെടുത്തി കൊടുത്തു. ഇരുവരും ഹസ്തദാനം ചെയ്തു. ഷിനോജ് താൻ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ രണ്ടു പേർക്കും കൂടി വിശദമായി പറഞ്ഞു കേൾപ്പിച്ചു. നസീർ തനിക്കറിയാവുന്ന കാര്യങ്ങൾ ഷിനോജുമായി പങ്കു വെച്ചു രാഘവൻ വെളിച്ചപ്പാട് പറഞ്ഞത് തന്നെ ആയിരുന്നു നസീറിനും അറിയാവുന്നത് . നേരം ഏറെ ആയതിനാൽ വീണ്ടും കാണാം എന്നു പറഞ്ഞു നസീർ യാത്രയായി... സുധീർ തനിക്ക് നേരിട്ട വിചിത്രമായ അനുഭവങ്ങളിൽ നിന്നും നന്നായി ഭയക്കുന്നു എന്ന് ഷിനോജിന് മനസ്സിലായി. അവനയാളെ സാന്ത്വനപ്പെടുത്തി ..അയ്യേ...നീയിത്ര പേടിത്തൊണ്ടനാണോടാ...സുധീറേ..ഹ.ഹ..ഹ..ഹ .ഞാനില്ലേ..നിന്റെ കൂടെ നമുക്കു ധൈര്യമായി മുന്നോട്ട് തന്നെ പോവാം. പക്ഷെ എനിക്ക് ചില സംശയങ്ങൾ ഉണ്ട് ങ്ഹാ..ഏറെ വൈകാതെ തന്നെ അതെനിക്ക് വ്യക്തമായി തീരുമെന്ന് നിശ്ചയം. കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് അതിൽ പലതും നിനക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതിനെല്ലാം നീ എന്റെ കൂടെ ഉണ്ടാവും എന്ന് ഉറപ്പു തരണം...എങ്കിലേ എനിക്കെന്തെങ്കിലും ചെയ്യാനാകൂ... ചിലത് മാന്ത്രികമാണെങ്കില് കുറച്ചു കാര്യങ്ങൾ നിയമപരമായി തന്നെ നേരിടേണ്ടതാണ്... അതിന് നമ്മുടെ നൗഫലിന്റെ സഹായം ആവശ്യമാണ്..തക്ക സമയത്ത് അവനെ വിളിച്ചു വരുത്തണം ഷിനോജ് സുധീറിനോട് വിശദീകരിച്ചു . ഇത് എന്റെ ആവശ്യമല്ലേടാ...മാത്രമല്ല ഈ സാഹചര്യത്തിൽ നീയാണെന്റെ ധൈര്യം... ഞാൻ കൂടെയുണ്ട്.. എന്താണെന്നു വെച്ചാൽ നീ തീരുമാനിച്ചോ... നൗഫലിന്റെ സഹായം ഉറപ്പാണ്..മാത്രമല്ല.. അവന്റെ അധികാര പരിധിയിൽ പെട്ടതാണ് ഈ ഗ്രാമം. ഞാൻ അവനെ വിളിച്ചു വിവരമറിയിച്ചിട്ടുണ്ട്. സുധീർ പറഞ്ഞു ങ്ഹാ.. ഇന്നലെ അമേരിക്കയിൽ നിന്നും കൊച്ചിയിൽ ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിട്ടുണ്ട് രാമനാഥൻ നായരും കുടുംബവും എന്നാണ് അയാളുടെ ഒരു ബന്ധു പറഞ്ഞത്. എന്തെങ്കിലും കാരണം പറഞ്ഞു കൊണ്ട് രാമനാഥൻ നായരെ ഇവിടെ വരുത്ത തക്ക പദ്ധതിയുണ്ടാക്കണം.. അതിന് ശേഷം ബാക്കി കാര്യങ്ങൾ ഞാൻ ശരിയാക്കിയിട്ടുണ്ട്.. ശരി. നാളെ രാവിലെ തന്നെ ഞാൻ ഹമീദ്ക്കയേ വിളിച്ചു കൊണ്ട് വരാം രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ഉണ്ട് എന്ന കാര്യം പറഞ്ഞു ഹമീദ്ക്കയേ കൊണ്ട് വിളിപ്പിക്കാം... സുധീർ കൂടുതൽ ഒന്നും ചോദിക്കാതെ തന്നെ അവനെ അനുസരിച്ചു.അവനിൽ നല്ല വിശ്വാസമാണവന്..ബാല്യകാല സുഹൃത്ത് എന്നതിലപ്പുറം ഷിനോജെന്ന വ്യക്തി വളരെ നല്ല സ്വാധീനം ചെലുത്തിയിരുന്നു അവനിൽ. നാട്ടിൽ ജാതി, മത,വർണ്ണ, രാഷ്ട്രീയ വൈവിധ്യം കണക്കാക്കാതെ പരസ്പരം സഹായിക്കാനും സ്നേഹിക്കാനുമായ് ഒരു സംഘടന രൂപീകരിച്ചിരുന്നു അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ അതിന്റെ അമരക്കാരനാണയാൾ. സർവ്വ സമ്മതനും മന്ത്രതന്ത്രാതികളിൽ നിപുണനും.ദൂരെ നിന്നു പോലും ആളുകൾ കാണാനെത്തുന്ന ജ്ഞാനിയുമാണയാൾ.. തന്റെ ആവശ്യം അറിയിച്ച മാത്രയിൽ തിരക്കുകൾ മാറ്റി വെച്ച് കൂടെ വന്ന ചങ്ങാതിക്ക് മനസ്സിൽ നൂറു നന്ദി പറഞ്ഞു സുധീർ . അതിരാവിലെ തന്നെ സുധീർ ഹമീദ്ക്കയെ വിളിക്കാൻ വേണ്ടി പുറപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അറക്കൽ മനയുടെ മുന്പിലായ് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതിൽ നിന്നും നൗഫൽ ഇറങ്ങി... അവന്റെ വണ്ടിയുടെ ശബ്ദം കേട്ട് ഷിനോജ് പുറത്തേക്ക് ഇറങ്ങി വന്നു.. ങ്ഹാ..നൗഫലേ..നീയെത്തിയോ..വാ..വാ..കയറി ഇരിക്ക്..എത്ര കാലമായി നിന്നെ കണ്ടിട്ട്. ഷിനോജ് തന്റെ കൂട്ടുകാരനെ ആശ്ലേഷിച്ച് പൂമുഖത്തേക്ക് ആനയിച്ചു... ഞാൻ ട്രൈനിംഗുമായി ബന്ധപ്പെട്ടു പുറത്തായിരുന്നെടാ...പിന്നെ എന്താടോ..മാന്ത്രികാ ..ഈയുള്ളവനെ വിളിച്ചു വരുത്തിയത് ..പോലീസുകാർക്കെന്താ ഇവ്ടെ ഈ മനയിൽ കാര്യം...? നിറഞ്ഞ ചിരിയോടെ നൗഫൽ ഷിനോജിനോട് ആരാഞ്ഞു. വാ...പറയാം..നീ കൂടെ വന്ന പോലീസുകാരനെ പറഞ്ഞയച്ചേക്ക് നമുക്കു കുറച്ചു പണിയുണ്ട് അയാൾ മുഷിയണ്ട.. ഷിനോജ് പറഞ്ഞു. നൗഫൽ തന്റെ ഡ്രൈവറെ പറഞ്ഞയച്ചു. ഷിനോജ് നൗഫലിനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ആ പൂട്ടിയിടപ്പെട്ട മുറിയിലേക്ക് അവനെ ക്ഷണിച്ചു... ആ മുറിയുടെ കതകിലെ താഴ് പലതരത്തിലുള്ള ചരടുകളും തകിടുകളും ബന്ധിച്ച് ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. മുന്പ് ഏതെങ്കിലും മന്ത്രവാദി ബന്ധിച്ചതാവാം. അത് തുറക്കുന്നതിന് മുമ്പേ തന്റെ പിതൃവ്യനും കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ മന്ത്രതന്ത്ര ജ്ഞാനിയും ആയൂർവേദ ഭിഷക്വരനുമായ ദേവർമഠം ഉണ്ണികൃഷ്ണ പണിക്കരോട് വിവരങ്ങൾ അറിയിച്ചു അനുഗ്രഹം വാങ്ങിയിരുന്നു ഷിനോജ്.. കുറച്ചു നേരം ധ്യാനനിമഗ്നനായി ചില മന്ത്രങ്ങൾ ഉരുവിട്ടു ഷിനോജ് പതുക്കെ കൈയ്യിൽ കരുതിയ തീർത്ഥജലമെടുത്ത് താഴിനും വാതിലുകളുടെ നാല് കോണിലുമായി ഒഴിച്ചു..ശേഷം കുറച്ചു ഭസ്മം താഴിന് മേൽ തൂകി.. അത്ഭുതം!!! താഴിനെ ബന്ധിച്ച ചരടുകളിൽ നിന്നും നേർത്ത പുകചുരുളുകൾ ഉയർന്നു വരാൻ തുടങ്ങി... (തുടരും.

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...