Monday, 17 September 2018

പ്രണയം

പകുത്തെടുപ്പാനുണ്ടോയിനി ഇവിടമിൽ.. പതിരില്ലാതൊരു തരി പ്രണയം. പ്രാണനായവൾ പകയാൽ പറിച്ചെറിഞ്ഞ.. പാവമെൻ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ പരിശുദ്ധ പ്രണയത്താൽ പവിത്രമാക്കിയ ഈ മൂഢ വികാരത്തെ.. പാരിതോഷികമായി നൽകവേ.. പലതുണ്ടുകളായ് പറിച്ചെറിഞ്ഞവൾ.. പണമില്ലാത്ത പ്രതാപിയല്ലാത്ത നിൻ പ്രണയത്തിലെനിക്കെന്തർത്ഥമെന്ന ചോദ്യം .. പ്രിയേ..പരിഹസിച്ചതെന്നയല്ല...നിശ്ചയം പാവനമായി ഞാൻ കാത്ത നിന്നോടുള്ളയെൻ പ്രണയത്തിനെ തന്നെയല്ലേ.. പരിസരം മറന്നു പകർന്നാടുക വശമില്ലാതിരുന്ന.. പതറി പകച്ചു പോയയെന്റെ .. പകപ്പുകണ്ടാർത്തു ചിരിച്ചവളകന്നു പോയ്.. പാരിതിൽ പ്രണയമെന്ന വികാരമിനി പണത്തോടും ഇരുട്ടിൽ മറിയുന്ന കേളിയോടും മാത്രം .

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...