Monday, 17 September 2018

Storyline

ഉമ്മാ ...ഞാൻ ഒന്ന് പുറത്തേക്ക് പോവുകയാണ്. കുറച്ചു ബുക്സെടുക്കണം. പിന്നെ ആ നൗഫലിനെ ഒന്ന് കാണണം. അവന് ഇവിടെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റം കിട്ടീക്ക്ണ്.. ഇന്ന് ജോയിൻ ചെയ്തു അതിന്റെ ചിലവുണ്ട്.. നൗഫൽ സുധീറിന്റെ സന്തതസഹചാരിയും ഗുണകാംക്ഷിയുമാണ്. കേരളാ പോലീസിൽ സബ് ഇൻസ്പെക്ടർ ആണ് നൗഫൽ. തലശ്ശേരിയിലായിരുന്നു ഇപ്പോൾ പൊന്നാനി സ്റ്റേഷനിലേക്ക് മാറ്റം കിട്ടിയതാണ്. ദാ...ഈ ചായ കുടിച്ച് പൊയ്ക്കോ മോനേ...ഉമ്മ നിനക്ക് ഇഷ്ടപ്പെട്ട ഇലയട ഉണ്ടാക്കീട്ട്ണ്ട്. ആമിന ആവി പറക്കുന്ന ചായയും ചൂടുള്ള അടയുമായി പൂമുഖത്തേക്ക് വന്നു. ഏക മകൻ കുറച്ചു നാൾ കഴിഞ്ഞു അമേരിക്കയിൽ ഉപരിപഠനം നടത്താൻ പോവുകയാണെന്ന് തീരുമാനിച്ചതു മുതൽ ആമിനാക്ക് ആകെ സങ്കടമാണ്.അവനിഷ്ടമുള്ളതൊക്കെ സ്വന്തം കൈകൾ കൊണ്ട് തന്നെ ഉണ്ടാക്കി തീറ്റിക്കയാണവർ. പിന്നെ നൗഫലിനോട് ഉമ്മ സലാം പറഞ്ഞതായി പറയണം. ഒഴിവുള്ള സമയം ഇങ്ങോട്ടൊന്ന് വരാൻ പറ. കുറേ കാലമായി കണ്ടിട്ട്.ആമിന സുധീറിനെ പറഞ്ഞേല്പിച്ചു. ശരിയുമ്മാ...ഞാൻ പറയാം .. ചായയും അടയും കഴിച്ചു എന്ന് വരുത്തി അവൻ ധൃതിപിടിച്ച് തന്റെ പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് വലിയ ഗേറ്റ് കടന്ന് പോയി. പടച്ചോനേ ....ന്റെ മോനെ നീ കാത്തോളണേ...ആമിന ഉള്ളിൽ റബ്ബിനോട് ദുആ ചെയ്തു. അകത്തേക്ക് പോയി. അസർ ബാങ്ക് കൊടുക്കാനായി... സുധീർ സജ്നയുടെ അമ്മാവൻ മരക്കാരുടെ വീടിനടുത്ത് തന്റെ ബുള്ളറ്റ് നിറുത്തി. യത്തീംഖാനയിൽ നിന്നുമിടക്ക് സജ്ന വന്നു നില്ക്കാറുള്ളത് രണ്ടാമത്തെ അമ്മാവന്റെ വീട്ടിലാണ് ഇന്നവൾ അവിടെയുണ്ട്. അവളെ ഒരു നോക്ക് കാണണം പറ്റിയാൽ തനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറയാൻ വേണ്ടിയാണവൻ കാത്തിരിക്കുന്നത്. തനിക്ക് ഇഷ്ടമാണെന്ന് അവളോട് പറയാൻ പോയ സമയത്താണ് ഷമീറുമായി കോർത്തത്. പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങാൻ തുടങ്ങി... അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ....... പെട്ടെന്ന് ഒരു ഓട്ടോറിക്ഷ മരക്കാരുടെ വീടിനടുത്ത് വന്നു നിന്നു അതിൽ നിന്നും സജ്നയും മരക്കാരുടെ ഭാര്യയും മകളും ഇറങ്ങി. ഇക്ബാലിന്റെ പീടികയിൽ നില്കുകയായിരുന്നു സുധീർ. അവനവളെ നോക്കി പുഞ്ചിരിച്ചു .സജ്ന തന്റെ സുറുമയെഴുതിയ കണ്ണുകൾ കൊണ്ട് അവനെ നോക്കി മന്ദഹസിച്ചു പിന്നെ ധൃതിയിലകത്തേക്ക് പോയി.. ഒന്നും പറയാൻ കഴിയാതെ വിഷണ്ണനായി സുധീർ നിന്നു. പെട്ടെന്ന് സുധീറിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. അവനതെടുത്ത് നോക്കി നൗഫലാണ് ...ഹലോ...ഡാ..പോത്തേ നീയിതെവ്ടെയാടാ...പെട്ടെന്ന് വാടാ..നൗഫൽ ദേഷ്യത്തിലാണ് ..ദാ...വരണെടാ..പോലീസേ..ജ്ജ് കേസാക്കണ്ടാ..ന്ന് പറഞ്ഞ് സുധീർ ബുള്ളറ്റെടുത്ത് സ്റ്റാർട്ടാക്കി പ്രതീക്ഷയോടെ ഒരു വട്ടം കൂടെ സജ്നയുടെ വീടിനടുത്തേക്ക് നോട്ടമെറിഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം .ങ്ഹാ ഇനി പ്രോപ്പർ ചാനലിലൂടെ പെണ്ണന്വേഷിക്കാം.. കോടനാട് പള്ളിയിൽ കയറി അസറ് നിസ്കരിച്ചു സുധീർ തിടുക്കത്തിൽ നൗഫലിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. നൗഫൽ അവനെ കാത്ത് സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ടു സിറ്റൗട്ടിലേക്ക് കയറി അസ്സലാമു അലൈകും....നൗഫൽ സുധീറിന്റെ കരം പിടിച്ചു. വ അലൈകും സലാം പ്രത്യാഭിവാദ്യത്തോടെ സുധീർ അവനെ ആശ്ലേഷിച്ചു. രണ്ടു പേരും കൂടി അകത്തേക്ക് കയറി. നൗഫലിന്റെ ഭാര്യ രണ്ടു പേർക്കും ചായ എടുത്തു കൊടുത്തു എന്നിട്ട് സുധീറിനോട് ചോദിച്ചു. ..എന്തായീ സുധീറേ ....നിന്റെ അമേരിക്കൻ യാത്ര .പേപ്പർ വർക്കുകൾ കഴിഞ്ഞോ ...? ങ്ഹാ... ഏകദേശം കഴിയാറായി അടുത്ത മാസം ആദ്യവാരം പോകണം..സുധീർ മറുപടി പറഞ്ഞു. എന്നാ രണ്ടു പേരും കൈ കഴുകി ഇരുന്നോ നല്ല പത്തിരിയും കോഴി മുളകിട്ടതും കഴിക്കാം.. നൗഫൽ സുധീറിനെ കൂട്ടി ഡൈനിങ് ഹാളിൽ ചെന്നിരുന്നു രണ്ടു പേരും ഭക്ഷണം കഴിച്ചു. കുറച്ചു നേരം സംസാരിച്ചു കൂട്ടത്തിൽ ഉമ്മയുടെ സലാം നൗഫലിനോട് കൈമാറി കൂടാതെ വീട്ടിലേക്ക് ക്ഷണിച്ചു. വ ആലൈകും സലാം... ഞാൻ വരാമെന്ന് പറ ഉമ്മാട് നാളെ സർക്കിൾ ഓഫീസിൽ പോയി ജോയിൻ ചെയ്യാനുള്ളതാ.. പിന്നെ തിരക്കാകും പറ്റിയാൽ ഇന്ന് രാത്രി ഞാൻ വരണുണ്ട് നിന്റെ വീട്ടിൽ ഉമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ നെയ്ച്ചോറും ബീഫു വരട്ടിയതും കഴിക്കാൻ ..ഹ..ഹ..ഹ നൗഫൽ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഞാനിറങ്ങട്ടെടാ...പോകണ വഴിയിൽ നമ്മുടെ വായനശാലയിലൊന്ന് കയറി കുറച്ചു ബുക്കുകൾ റഫർ ചെയ്യാനുണ്ട് .ഞാൻ പോകുകയാണേ നൗഫലിന്റെ ഭാര്യയോട് യാത്ര പറഞ്ഞു സുധീർ യാത്ര തുടർന്നു. ഏഴുമണിക്ക് തന്നെ നല്ല ഇരുട്ട് പരന്നിട്ടുണ്ട് സുധീർ തിടുക്കത്തിൽ തന്നെ ബുള്ളറ്റ് പറപ്പിച്ചു .. ഠേ!!...എന്തിലോ തട്ടി സുധീർ തെറിച്ചു വീണു. അവന് കണ്ണിലിരുട്ട് കയറി ആകെ ഒരു മരവിപ്പ് ... ആകെ നനവ് പറ്റിയ പോലെ സുധീർ തപ്പി നോക്കി കൈ മുറിഞ്ഞ് രക്തം ഒഴുകുകയായിരുന്നൂ.. ആരോ കുറ്റിക്കാട്ടിൽ നിന്നും ഓടി മറഞ്ഞതു പോലെ അവൻ കണ്ടു..ങേ..അത്...!! അത് ഷമീറാണല്ലോ... എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുന്പേ സുധീർ ബോധരഹിതനായി നിലത്തുവീണു.. (തുടരും) #shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...