Monday, 17 September 2018

Storyline

അറക്കൽ മന (ഭാഗം 04) അതേയ്... ഷാമിലാ.... ഞാൻ കുറച്ചു കഴിഞ്ഞേ വരൂ നീ കിടന്നോളൂ.. രണ്ടിടത്ത് പോകാനുണ്ട് പിന്നെ..നമ്മുടെ ആമിനുമ്മ എന്നെ കാണണമെന്ന് പറഞ്ഞതല്ലേ.. എന്റെ ഉമ്മയുടെ മരണ ശേഷം ഒരുമ്മയുടെ കുറവില്ലാത്തവിധം എന്നെ നോക്കിയതും, സുധീറിനേ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിൽ എനിക്കും തന്ന ആ വീട്ടുകാരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഏതായാലും നാളെ ഇവ്ടെ ജോലിയിൽ കയറുന്നതിന് മുന്പ് അവരെ കണ്ട് അനുഗ്രഹം വാങ്ങണം .നന്ദികേട് കാട്ടരുതല്ലോ...എന്നാ വാതിലടച്ചോ.... നൗഫൽ ഭാര്യയോട് കിടന്നോളാൻ പറഞ്ഞു പോർച്ചിൽ നിന്നും തന്റെ ജീപ്പെടുത്ത് പുറപ്പെട്ടു. ദൂരെ ഒരു ആൾക്കൂട്ടം കണ്ട് നൗഫൽ ജീപ്പ് അങ്ങോട്ടെടുത്തു ... ആക്സിഡന്റ് ആണെന്ന് തോന്നുന്നു. ദൂരെ തെറിച്ച് കിടക്കുന്ന ബുള്ളറ്റ് കണ്ട് നൗഫൽ ഞെട്ടി.!! പടച്ചോനെ ...ഇത് ...ന്റെ.. സുധീറിന്റെ ബുള്ളറ്റാണല്ലോ..!!ഒരുൾക്കിടിലത്തോടെ നൗഫൽ ആത്മഗതം പറഞ്ഞു. സുധീറിനെ കാണാനുമില്ലല്ലോ റബ്ബേ.... കൂടി നിന്നവരോട് കാര്യം തിരക്കി .കൂട്ടത്തിൽ പ്രായംകൂടിയ ഉപ്പുട്ടിക്ക നൗഫലിനോട് പറഞ്ഞു.. നമ്മുടെ ഇമ്പിച്ച്യാജ്ജേരെ മോനില്ലേ.. സുധീറ്.. ഓനിക്കാ.. അപകടം പറ്റ്യേത്.. റോട്ടില് ചോരയൊലിപ്പിച്ച് കെടന്ന ഓനെ വർഷോപ്പിൽ പണിയെട്ക്കണ മുകുന്ദനും രാജനും പിന്നെ ഞമ്മളെ കുഞ്ഞാപ്പിനൂം കൂടെ ഓനെ ഉഷ ഡോക്ടറെ ആസ്പത്രീക്ക് കൊണ്ടേയ്ക്ക്ണ്.. ഞമ്മളെ റസാഖിന്റെ ഓട്ടർഷേലാ കൊണ്ടേയത്.. കൊയപ്പൊന്നൂല്ലാ... കയ്യില് ചെറിയൊരു മുറിയും മൊഖത്തും കാലുമ്മലും ലേസം തൊലീം... പോയിട്ടേള്ളൂ...ന്നാലോ ചോര കണ്ടിട്ടാണാവോ..എന്തോ ഓന് ബോധം പോയിക്ക്ണ്..ഉപ്പുട്ടിക്ക പറഞ്ഞു നിർത്തി. ഇതാ ഹിമാറ്...ഷമീർ പറ്റിച്ച പണിയാ സാറേ..അവനാ വളവിൽ നിന്ന് ബുള്ളറ്റിന്റെ ടയറിന് നേരെ വടി വീശിയെറിഞ്ഞത് ഞാൻ കണ്ടതാ...ഓട്ടോ ഡ്രൈവർ മുനീർ നൗഫലിനോട് പറഞ്ഞു. അത്യാവശ്യം രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യ സേവനങ്ങളും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന മുനീർ ആളൊരു പരോപകാരിയാണ്. നൗഫൽ തൃത്താല സ്റ്റേഷനിലേക്ക് വിളിച്ചു വിവരമറിയിച്ചു. കൂടാതെ ഷമീറിനെ തിരഞ്ഞ് കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവൻ പെട്ടെന്ന് തന്നെ മോഡേൺ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു.. നൗഫൽ ജീപ്പ് പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് കയറി റിസപ്ഷനിലേക്ക് നടന്നു അവിടെ സുധീറിനെ കുറിച്ച് അന്വേഷിച്ചു.. ബൈക്ക് ആക്സിഡന്റ് കേസ്സല്ലേ... വാർഡ് 4 ൽ ഉണ്ട്. റിസപ്ഷനിസ്റ്റ് നൗഫലിനോട് പറഞ്ഞു. അവൻ വാർഡിലേക്ക് നടന്നു ...വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ സുധീറിന്റെ ബാപ്പയും ഉമ്മയും പിന്നെ അവനെ കൊണ്ട് വന്ന വർക്ക് വർക്ക്ഷോപ്പിലെ ജീവനക്കാരും അവിടെയുണ്ടായിരുന്നു .. ഉപ്പുട്ടിക്ക വിളിച്ചു പറഞ്ഞതാണ് ഹാജിയാർക്ക്.. കുഞ്ഞാപ്പിനു തിരിച്ചു പോയിരുന്നു.. . അസ്സലാമു അലൈകും ..നൗഫൽ ഇമ്പിച്ചി കോയ ഹാജിയാർ ക്ക് സലാം ചൊല്ലി. വ അലൈകും സലാം...ഹല്ലാ ഇതാരാ പോലീസേമാനോ...വാ മോനെ ഇരിക്ക് ..ഹാജിയാർ അവനെ കസേരയിലേക്ക് ഇരിക്കാനായി ക്ഷണിച്ചു. സുധീർ സെഡേഷൻ കൊടുത്ത ക്ഷീണത്താൽ മയങ്ങുകയാണ്.. ആമിനുമ്മ നൗഫലിനോട് സലാം പറഞ്ഞ ശേഷം ചോദിച്ചു...നൗഫലേ.. ന്റെ കുട്ടീനെ അപകടപ്പെടുത്താൻ നോക്കിയ ശെയ്ത്താനെ ഇയ്യ് അറിയ്യോ..ഏതാണവൻ .. എന്തിനാ ഓനത് ചെയ്തത്..ഒരുറുമ്പിനെ പോലും കൊല്ലാത്തോനോട് ഓനിക്കെന്താ ദേഷ്യം..ഞാൻ ചോദിച്ചിട്ട് ഇവനൊന്നും പറയണില്ല. ഇയ്യൊന്ന് ചോദിച്ചാ...അന്നോട് ഓൻ പറയും..ആമിനാത്ത പ്രതീക്ഷയോടെ നൗഫലിനെ നോക്കി പറഞ്ഞു. ഞാൻ ചോദിച്ചു നോക്കട്ടെ ഉമ്മാ...ഇങ്ങള് ബേജാറാവണ്ടാ ..ഉപ്പാനേം കൂട്ടി ഇങ്ങള് പൊരേല്ക്ക് പൊയ്ക്കോളീൻ ഫൗസിയും ഫാത്തിമയും മാത്രമല്ലേ ഉള്ളൂ ...ഞാൻ ഇവനെ കൊണ്ട് വരാം.. ഇമ്പിച്ചിക്കോയ ഹാജി നൗഫലിനോട് ചോദിച്ചു നാളെയല്ലേ ഇയ്യ് പൊന്നാനീല് ജോലിക്ക് കേറ്ണത്...നന്നായി.. ഇയ്യട്ത്ത്ള്ളത് ഒരാശ്വാസാ..ഇവൻ അമേരിക്കക്ക് പോകല്ലേ...പിന്നെ ആരാ ഇവ്ടെ...ഇയ്യ് ഇടക്കിടക്ക് വര്വോണ്ടൂ ട്ടോ..ബീവിനേം കൂട്ടീട്ട്..മറക്കണ്ടാ... ആമിനാത്ത സുധീറിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.. വേഗം പോരീട്ടോ....മോനെ രണ്ടാളും. നൗഫൽ തലയാട്ടി.. അവനവരെ അനുഗമിച്ചു ഗേറ്റ് വരെ ചെന്നു അവർ ഗേറ്റ് കടന്ന് പോകുന്നത് അവൻ നോക്കി നിന്നു. .മക്കളെ ഇത്രയധികം സ്നേഹിക്കുന്ന മാതാപിതാക്കൾ ഒരത്ഭുതം തന്നെ.. അവൻ ഒരു ദീർഘനിശ്വാസം വിട്ടു തിരിച്ചു വാർഡിലേക്ക് നടന്നു . പെട്ടെന്ന് നൗഫലിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. തൃത്താല സ്റ്റേഷനിൽ നിന്നാണ്...കോൺസ്റ്റബിൾ രാമചന്ദ്രൻ സർ.. ആ ഷമീറിനെ കിട്ടിയിട്ടുണ്ട് മൂക്കറ്റം വെള്ളമാണ് സാറെ പൂലേരി ഷാപ്പീന്നാ പൊക്കിയെടുത്തത്..ഇനി എന്താ വേണ്ടത്...? കേസ്സ് ചാർജ് ചെയ്യാൻ വരട്ടെ തത്കാലത്തേക്ക് ഇന്നവിടെ കിടക്കട്ടെ .ഞാൻ പറഞ്ഞിട്ട് വിട്ടാൽ മതി.നൗഫൽ ഫോൺ കട്ട് ചെയ്തു .സുധീറിന്റെ അടുത്ത് ചെന്നിരുന്നു... **( തുടരും) Shabys

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...