Monday, 17 September 2018

Storyline

പോലീസ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി. മൃതദേഹങ്ങളെ പോസ്റ്റ് മോർട്ടം ചെയ്യാനായി കൈമാറി. നാളുകൾ ഏറെ കഴിഞ്ഞു. പ്രതിയുടെ കൂടെ മരണം നടന്നതിനാൽ പോലീസ് കേസ്സ് അവസാനിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടേയും അസുഖക്കാരിയായ സരസ്വതിയമ്മയുടേയും സംരക്ഷണവും സ്വത്തുക്കളുടെ മേൽനോട്ടവും കാര്യസ്ഥനും ബന്ധുവും കൂടിയായ ശിവരാമനെ കോടതി ഏൽപ്പിച്ചു കൊണ്ട് ഉത്തരവായി ... പിന്നെ പെട്ടെന്നായിരുന്നു ശിവരാമന്റെ ഉയർച്ച.. കാര്യസ്ഥൻ ശിവരാമന്റെ ശിവരാമൻ മുതലാളിയായുള്ള മാറ്റം നാടും സമൂഹവും വളരെ വേഗം തന്നെ അംഗീകരിച്ചു. ആദിത്യന്റെ വിദ്യാഭ്യാസവും സരസ്വതിയമ്മയുടെ ചികിത്സയും വേണ്ടത് പോലെ തന്നെ ശിവരാമൻ നിവർത്തിച്ചു പോന്നുവെങ്കിലും ഒരു വർഷ കഴിഞ്ഞപ്പോൾ കാൻസർ ബാധിച്ചു സരസ്വതിയമ്മ മരിച്ചു. ആദിത്യനെ ഊട്ടിയിലെ പ്രമുഖ ഹോസ്റ്റലിൽ നിറുത്തി പഠിപ്പിച്ചു. എപ്പോഴെങ്കിലും വരുന്ന ഹൃസ്വമായ വെക്കേഷനുകളൊഴിച്ചാൽ അവന് അറക്കൽ മനയുമായി ബന്ധം കുറഞ്ഞു മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് തന്നെ അവന്റെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് വരുത്തി തീർക്കാൻ ശിവരാമനും കുടുംബവും ശ്രദ്ധിച്ചിരുന്നു. ശിവരാമന്റെ മകൻ രാമനാഥൻ ബിസിനസ് വിപുലീകരിക്കാൻ അമേരിക്കയിൽ ചേക്കേറി. അറക്കൽ മനയുടെ അധീനതയിലുള്ള പല സ്ഥലങ്ങളും വിറ്റുകിട്ടിയ കാശ് കൊണ്ട് അവനവിടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തു . ഉപരിപഠനം നടത്താൻ വേണ്ടി ആദിത്യൻ കാനഡയിലേക്ക് പോകാൻ ശിവരാമനെ കണ്ടു ആഗ്രഹം അറിയിച്ചു. അതിനായി കുറച്ചധികം രൂപയും ആവശ്യപ്പെട്ടു. ( തുടർന്നു വായിക്കുക )

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...