Monday, 17 September 2018
Storyline
#അറക്കൽ_മന (ഭാഗം 13)
ആ കാഴ്ച കണ്ട് ശിവരാമന് തലചുറ്റുന്നതുപോലെ തോന്നി...ഈശ്വരാ!!!..ഗോവണിപ്പടിയുടെ പിറകിലെ കുടുസ്സു മുറിയിൽ നിന്ന് ആർത്തനാദങ്ങളുയർന്നത് കേട്ട് ഓടി ചെന്ന അയാൾ കണ്ടത് ആ മുറിയാകെ ആളിപ്പടർന്ന തീ നാളങ്ങളായിരുന്നു.അതിനിടയിൽ സഹായത്തിനാർത്തു വിളിച്ചു ഒടുവിൽ എരിഞ്ഞടങ്ങി പിടഞ്ഞു വീഴുന്ന മനുഷ്യരൂപങ്ങളും.. നിസ്സഹായതയോടെ വിതുമ്പാനേ ശിവരാമനും രോഗാതുരയായി കിടപ്പിലായിരുന്ന സുകുമാരൻ നായരുടെ ഭാര്യ സരസ്വതിക്കുമായുള്ളൂ..അനങ്ങാനാവാതെ കിടക്കുന്ന അവരുടെ കൂടെ ഭയന്ന് വിറച്ച് നില്കുകയാണ് രഞ്ജിത്തിന്റെ ഏഴുവയസ്സുകാരനായ മകൻ ആദി എന്ന ആദിത്യൻ.
അവിടെയാകെ ഓടി നടന്നു വെള്ളം കൊണ്ട് വന്നു ഒഴിച്ച് തീയ്യണക്കാനുള്ള ശിവരാമന്റെ പരിശ്രമങ്ങൾ വൃഥാവിലാകുകയായിരുന്നു...ആർത്തു വിളിച്ചെങ്കിലും ഏക്കറു കണക്കിന് പരന്നു കിടക്കുന്ന വിശാലമായ ആ പറമ്പിൽ നിന്നപ്പുറത്തേക്ക് ആ ശബ്ദം കടന്ന് പോയില്ല..
ശിവരാമന്റെ അലറി വിളി കേട്ട് ഓടിയെത്തിയ മകനും ഭാര്യയും ഈ കാഴ്ച കണ്ട് ഭയന്ന് നിലവിളിച്ചു ...
അവരോട് അവിടെ പുറത്ത് നിൽക്കാനായ് പറഞ്ഞു ശിവരാമൻ അറക്കൽ തൊടിക്കവസാനം താമസിക്കുന്ന എഴുത്തച്ഛന്റെ പുരയിടത്തിലേക്ക് ഓടിച്ചെന്ന് വിവരം അറിയിച്ചു.
.അവിടെ നിന്നു തന്നെ പോലീസിലും ചുറ്റും താമസിക്കുന്ന ചില പ്രമുഖരേയും വിവരമറിയിച്ചു. ശിവരാമനും എഴുത്തച്ഛനും പെട്ടെന്ന് തന്നെ മനയിലേക്ക് തിരിച്ചു വന്നു.
പോലീസ് ഒരു മണിക്കൂറു കഴിഞ്ഞാണെത്തിയത് .. നാടിനെ നടുക്കിയ ഈ ദുരന്ത വിവരമറിഞ്ഞ് വൻ ജനക്കൂട്ടം അവിടേക്കൊഴുകിയെത്താൻ തുടങ്ങിയിരുന്നു..
പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചതനുസരിച്ച് ആംബുലൻസും ഫയർഫോഴ്സും എത്തിയിരുന്നു. പക്ഷെ അപ്പോഴേക്കും ഓടിയെത്തിയ ജനക്കൂട്ടം തീയ്യണച്ചു. കോൺസ്റ്റബിൾ ഹംസ പാതി കരിഞ്ഞ വാതിൽ ചവിട്ടി തുറന്നു. നാലു മൃതദേഹങ്ങളുണ്ടായിരുന്നു .
പോലീസ് ശിവരാമനെ വിളിച്ചു വരുത്തി തിരിച്ചറിയാനുള്ള ശ്രമം നടത്തി. പാതി വെന്ത ശരീരങ്ങൾക്കിടയിൽ പറ്റിപ്പിടിച്ച ആഭരണങ്ങളും വസ്ത്രങ്ങളുടെ ശിഷ്ടങ്ങളും ഒത്തു നോക്കി ശിവരാമനവരെ തിരിച്ചറിഞ്ഞു.അന്തരിച്ച തറവാട്ടുകാരണവർ സുകുമാരൻ നായരുടെ മകളായ സുഭദ്ര, ഭർത്താവ് ജയപാലൻ, വിക്രമൻനായർ ( സുഭദ്രയുടെ ഭർത്താവ് ജയപാലൻ മുന്പ് കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ അനുജൻ)
രഞ്ജിത്തിന്റെ വിധവയായ രശ്മി എന്നിവരുടെ ജഡങ്ങളായിരുന്നു അവ. വിക്രമനും രശ്മിക്കും
കഴുത്തിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നൂ
.ചുമരിൽ തലയിടിച്ച നിലയിലാണ് സുഭദ്രയുടെ ജഡം കിടന്നിരുന്നത്.അവരെ കൊലപ്പെടുത്തിയ ശേഷം ആ മുറിയിൽ തന്നെ സ്വയം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാവാം ജയപാലൻ
കോൺസ്റ്റബിൾ ഹംസ ചിന്തിച്ചു സാഹചര്യങ്ങൾ പ്രകാരം അതിനായിരുന്നു സാദ്ധ്യത.
ജയപാലൻ നായരുടെ കുത്തേറ്റാണ് രഞ്ജിത്ത് മരിച്ചത് അതിന്റെ ശിക്ഷ അനുഭവിച്ചു ജയിലിൽ കഴിഞ്ഞിരുന്ന അയാൾ എങ്ങിനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്ന്
ശിവരാമൻ പോലീസിനോട് പറഞ്ഞു. പൊന്നാനി സബ് ജയിലിൽ കഴിഞ്ഞിരുന്ന അയാൾ അവിടെ നിന്നും ജയിലു ചാടിയതായി വയർലെസ് മെസ്സേജ് വന്ന കാര്യം അപ്പോൾ കോൺസ്റ്റബിൾ ഹംസക്ക് ഓർമ്മ വന്നു. ഉടനെ
തന്നെ അയാൾ പൊന്നാനി സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിച്ചു .
ജയപാലൻ വന്നത് രഞ്ജിത്തിന്റെ അനുജനായ വിക്രമൻ കാണുകയും അവനോട് പക വീട്ടാനായ് മുതിരുകയും പരസ്പരം വാക്കേറ്റംനടന്നതിനിടയിൽ സംഭവിച്ചതെന്നേ കരുതാനാകൂ.
(തുടരും)
ചില തിരക്കുകൾ കാരണം വളരെ വൈകി ക്ഷമിക്കുക ..
#Shaby's
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment