Monday, 17 September 2018
Arakkal mana story line
ഗ്രാമ വീഥികളെ പൊടിയിലാഴ്ത്തിക്കൊണ്ട് രാമനാഥന്റെ ലാന്റ് ക്രൂയ്സർ അറക്കൽ മനയെ ലക്ഷ്യമാക്കി കുതിക്കുകയാണ്..
ഈ സമയത്ത് അറക്കൽ മനയുടെ മേൽക്കൂരയിലെ പൊത്തിൽ നിന്നും രണ്ടു കണ്ണുകൾ വെട്ടിത്തിളങ്ങി. ഭൂകമ്പത്തിന് മുമ്പുള്ള അവസ്ഥ പോലെ ചെറിയ ചെറിയ ചലനങ്ങൾ മനയുടെ ഭാഗങ്ങളെ ഇളക്കിക്കൊണ്ടിരുന്നു.വരാനിരിക്കുന്ന വിപത്തിന്റെ നാന്ദിയെന്നോണം നാഗത്തറയടങ്ങിയ കാവിൽ നിന്നും ചെന്നായക്കൂട്ടം ഭീതിയോടെ ഓരിയിടാൻ തുടങ്ങി.
എല്ലാവരും രാമനാഥന്റെ കടന്നു വരവിനെ പ്രതീക്ഷിച്ച് തയ്യാറായി നിൽക്കുകയാണ്.. അവരെ നിരീക്ഷിക്കാനായ് ഗെയിറ്റിനടുത്ത് നിലയുറപ്പിച്ചിരുന്ന രാമു പെട്ടെന്ന് ഓടി വന്നു പറഞ്ഞു ...അണ്ണാ...അവങ്ക വരാർ.
നൗഫൽ അകത്തേക്ക് പോയി യൂണിഫോമിലുള്ള അവനെ കാണാതിരിക്കുക എന്നതിനാലാണ് അവനകത്തേക്ക് പോയത്.
മനയുടെ ഗെയ്റ്റ് കടന്ന് രാമനാഥന്റെ കാറ് അകത്തേക്ക് കയറി. ഭയത്തോടെയാണയാൾ അവിടേക്ക് പ്രവേശിച്ചത് താനുംതന്റെ അച്ഛനും കൂടി ചെയ്തു കൂട്ടിയ മഹാ പാപങ്ങളുടെ ഇരകളാണിവിടെ അലഞ്ഞു തിരിയുന്ന ആത്മാക്കൾ .ഉള്ളിൽ ഭയമുണ്ടെന്നാലും ലഭിക്കാനിരിക്കുന്ന നിധിയെ കുറിച്ച് ഓർത്തപ്പോൾ ഇറങ്ങി പുറപ്പെട്ടതാണയാൾ.
അയാളുടെ കാർ അകത്തേക്ക് പ്രവേശിച്ചതും പെടുന്നനെ ഒരു കാറ്റ് വീശിയടിച്ചു ..മരങ്ങളും ചെടികളും ആടിയുലയുന്ന കാറ്റ് ..ഷിനോജിന് കാര്യം മനസ്സിലായി .രാമനാഥന്റെ വരവ് ആദിത്യന്റെ ആത്മാവ് തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്തും സംഭവിക്കാം. പക്ഷെ കുറച്ചു നേരത്തേക്ക് ഒന്നും സംഭവിക്കാൻ പാടില്ല.
അയാൾ വലതുകരം നെഞ്ചിലേക്ക് ചേർത്ത് വച്ചു ശക്തമായ ചില മന്ത്രങ്ങൾ ചൊല്ലി ശേഷം ഇങ്ങനെ പറഞ്ഞു...ങ്ഹാ..ഞാൻ അറിയുന്നു നിന്റെ രോഷം .പക്ഷെ കുറച്ചു നേരം നീ ക്ഷമിക്കുക
ഞങ്ങളുടെ പദ്ധതി പ്രകാരം കാര്യം നടന്നു കഴിയട്ടെ..തീർച്ചയായും നിനക്കവനെ വിട്ടു തരാം..ആദിത്യാ... ഇതെന്റെ ഉറപ്പാണ്..
നീ ഇപ്പോൾ അടങ്ങ്..
പെട്ടെന്ന് തന്നെ കാറ്റിന് ശക്തി കുറഞ്ഞു..
അവർക്ക് പ്രിയപ്പെട്ടതെല്ലാം കവർന്നതും.. അവരെ ഉന്മൂലനം ചെയ്തതുമായ തന്നെ കാത്തിരിക്കുന്നത് അവന്റെ ഒടുങ്ങാത്ത പകയാണെന്ന് ..രാമനാഥൻ മനസ്സിലാക്കിയില്ല...
രാമനാഥൻ മുറ്റത്ത് കാർ നിർത്തി ഇറങ്ങി..അപ്പോഴേക്കും അവിടം ശാന്തമായിരുന്നു. ഹമീദ്ക്ക അയാളെ അകത്തേക്ക് ക്ഷണിച്ചു.
ങ്ഹാ..മുതലാളീ ഇതാണ് മന വാങ്ങിയ ഹാജിയാരുടെ മകൻ സുധീർ .ഹമീദ്ക്ക സുധീറിനെ പരിചയപ്പെടുത്തി കൊടുത്തു.
ഹലോ... ഞാൻ രാമനാഥൻ ഇരുവരും ഹസ്തദാനം ചെയ്തു. വരൂ ..നമുക്ക് നിലവറയിലേക്ക് പോകാം..നിങ്ങൾക്ക് അവകാശപ്പെട്ടത് അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട് ചെറു ചിരിയോടെയാണ് സുധീർ അതു പറഞ്ഞത്. രാമനാഥനത് തമാശ പോലെ ആസ്വദിച്ചു ഒന്ന് പുഞ്ചിരിച്ചു.
അവൻ അയാളെ നിലവറ കാണാനായി ക്ഷണിച്ചു.
ഹമീദ്ക്ക കാറിലുണ്ടായിരുന്ന അയാളുടെ ഭാര്യയേയും മകനേയും ക്ഷണിച്ചുവെങ്കിലും അവരത് നിരസിച്ചു അവർ കാറിൽ ഇരിക്കുകയാണെന്ന് പറഞ്ഞു.
രാമനാഥൻ നടുമുറിയിലെത്തിയതും പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.. ഹലോ.. മിസ്റ്റർ രാമനാഥൻ. ശ്ശേ.. അല്ല.. രാമനാഥൻ മുതലാളി സുഖമാണോ?
ഞാൻ നൗഫൽ ഈ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആണ്. ഞാൻ കാത്തിരിക്കുകയായിരുന്നു താങ്കളുടെ വരവ്..
മിസ്റ്റർ ഇൻസ്പെക്ടർ..താങ്കൾ എന്റെ വരവിനു കാത്തിരിക്കുന്നു എന്നോ..എന്തിന്??ഞാൻ ചെയ്ത കുറ്റം എന്താണ്..? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ തന്നേ കൊണ്ട് എന്നെ ഒരു പുല്ലും ചെയ്യാനാവില്ല .Because now I am an american citizen താൻ വിവരമറിയും..രാമനാഥൻ അവനെ പുച്ഛത്തോടെ നോക്കി പറഞ്ഞു..
ഭ്ഫാ...നാറീ.. രാമനാഥന്റെ കരണം പുകച്ചുകൊണ്ട് നൗഫലിന്റെ കരമയുയർന്നു താണു. അവന്റെ.. ഒരു അമേരിക്കൻ പൗരത്വം..
അഭയം തന്ന ഒരു തറവാട് മുഴുവൻ കുരുതിക്കളമാക്കിയ റാസ്ക്കൽ ...ഇതൊന്നും ഒരിക്കലും ആരും അറിയില്ല എന്ന് കരുതിയോടാ..നീ..?
ആദ്യം നിന്റെ അച്ഛൻ ശിവരാമൻ നാഗത്തറയിൽ വെച്ച് ഒരുത്തനെ ഒളിച്ചു നിന്നു കുത്തി കൊലപ്പെടുത്തി എന്നിട്ട് അത് അയാളുടെ അളിയന്റെ പേരിലാക്കി അയാളെ ജയിലിലയച്ചു.
പിന്നീട് ആട്ടിൻ തോലിട്ട ആ ചതിയൻ ചെന്നായ ...നിന്റെ തന്ത ...എന്നിട്ട്
നിരപരാധിത്വം തന്റെ കുടുംബത്തിനെ അറിയിക്കാനായ് ജയിൽ ചാടി വന്ന പാവം ജയപാലനേയും ബാക്കി മൂന്നു പേരേയും നിഷ്ഠൂരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം കത്തിച്ചു കളഞ്ഞു. അന്നും ആ ചത്തവന്റെ ജാതകത്തില് ആ പാപവും കയറ്റി വച്ചു ആദിത്യന്റേയും പ്രായമായ അവന്റെ മുത്തശ്ശിയുടേയും സംരക്ഷക വേഷം തകർത്തഭിനയിച്ച് സ്വത്തുക്കൾ മുഴുവൻ കൈക്കലാക്കി. നിന്നെ അമേരിക്കയിൽ അയച്ച് അവരുടെ കാശ് കൊണ്ട് നീയങ്ങ് കൊഴുത്തു അല്ലേടാ...പന്ന....മോനേ..
അവസാനം ആദിത്യൻ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവനെ ഇല്ലാതാക്കാൻ വെച്ച കെണിയിൽ
സ്വന്തം തന്തയേയും ചേർത്ത് നീയത് ആക്സിഡന്റാക്കി മാറ്റി..
നിന്നെ പൂട്ടാനുള്ള പൂട്ടു കൊണ്ട് തന്നെയാടാ..ഞാൻ നില്ക്കണെ.. നിന്റെയൊരു അമേരിക്ക.
രാമനാഥൻ അപകടം മണത്തു ചതിയാണ് ...
ഡാ!!.നാറീ നീയെന്നെ ചതിക്കുകയായിരുന്നല്ലേടാ..കിളവാ.. അയാൾ ഹമീദ്ക്കയുടെ കഴുത്തിൽ കയറി പിടിച്ചു.
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment