Monday, 17 September 2018

Storyline

ആദിത്യൻ പറഞ്ഞതെല്ലാം കേട്ട് ശിവരാമൻ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് അവനോട് പറഞ്ഞു . തീർച്ചയായും...നിനക്ക് വേണ്ടത് പോലെ തന്നെ ചെയ്യാം ...പോകുവാനുള്ള തയ്യാറെടുപ്പുകൾ നോക്കൂ. ചെറിയച്ഛൻ ( അങ്ങനെയാണയാളെ ആദിത്യൻ വിളിക്കുന്നത്) കാശിനുള്ള ഏർപ്പാടുകൾ ചെയ്യാം.വലിയ ഒരു തുക തന്നെ വേണമെന്നതിനാൽ ഈ മനയും സ്ഥലവും വില്ക്കേണ്ടി വരും..പേപ്പർ വർക്കുകൾ പൂർത്തിയായ ശേഷം മോനത് രജിസ്ട്രേഷൻ ചെയ്തു കൊടുത്താൽ മതിയാവും.. നിരാകരിക്കാനാവാത്ത ഒരു ആവശ്യമായതിനാലും ഈ മുഴുവൻ സ്വത്തുക്കൾക്കെല്ലാം ഏക അവകാശിയുമായതിനാൽ നിന്റെ ഈ ആഗ്രഹം സാധിച്ചു തരികയെന്നതാണ് എന്റെ കടമ. നിനക്ക് പ്രായപൂർത്തിയെത്തുന്നത് വരേയും ഇത് കാത്ത് സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ട കാവൽക്കാരനാണ് നിന്റെ ഈ ചെറിയച്ഛൻ . ഇനി കാനഡയിൽ പഠനം പൂർത്തിയാക്കി അവിടെ തുടർന്നു ജീവിക്കാൻ നീയെടുത്ത തീരുമാനം ഉചിതമാവട്ടെ ..ഈ മനയുടെ ശാപം എന്റെ കുട്ടിക്ക് ഏല്ക്കാതിരിക്കട്ടെ...ശിവരാമൻ പറഞ്ഞവസാനിപ്പിച്ചു.. ആദിത്യൻ നന്ദി സൂചകമായി അയാളെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു. ...അതെ ഇനിയീ ശാപഗ്രസ്ഥ മനയിലേക്ക് തിരിച്ചു വരാൻ താത്പര്യമില്ലാ ..എന്റെ എല്ലാം നഷ്ടപ്പെടുത്തിയ ഇവിടം എനിക്ക് വെറുപ്പാണ്. പിന്നെ ...എന്നെ സ്വന്തം മകനേക്കാൾ നന്നായി നോക്കി വളർത്തിയ ചെറിയച്ഛനേയും അമ്മയേയും വിട്ട് പോകുവാൻ ആഗ്രഹിമില്ലെങ്കിലും എന്നെ പോകാൻ അനുവദിക്കണം. ശിവരാമനവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു..... അങ്ങനെ രജിസ്ട്രേഷൻ കഴിഞ്ഞു ആദിത്യൻ കാനഡയിലേക്ക് പറന്നു.പഠന ശേഷം വലിയ കമ്പനിയിൽ ജോലിക്ക് കയറി. കൂടാതെ കാനഡയിൽ സ്ഥിരതാമസമായ പാലക്കാട് സ്വദേശി അഞ്ജുവിനെ അവൻ സഹധർമ്മിണിയാക്കി..അവരു തമ്മിൽ ഇഷ്ടമായിരുന്നു.ഒരു അനാഥയായിരുന്ന അഞ്ജു ഓർഫനേജിൽ നിന്നും ആണ് വളർന്നതും പഠിച്ചതും. നേഴ്സിങ് പഠനത്തിന് ശേഷം കാനഡയിലേക്ക് ജോലി സംഘടിപ്പിച്ചു അവിടെ സ്ഥിരമായി താമസിക്കുകയാണ് അവൾ. വില്പനയെ തുടർന്നു ശിവരാമനും കുടുംബവും മകനായ രാമനാഥന്റെയടുത്തേക്ക് അമേരിക്കയിലേക്കു പോയി. അയാളും കുടുംബവും ഇടക്കിടക്ക് നാട്ടിൽ വന്ന് പോകാറുണ്ട്. അവരെല്ലാം കൂടെ കാനഡയിൽ പോയി ആദിത്യനെ കാണാറുണ്ടെന്നും അവനും അമേരിക്കയിൽ പോയി ബന്ധം നിലനിർത്താറുണ്ടായിരുന്നു എന്നാണറിഞ്ഞത്...പക്ഷെ...!!! വെളിച്ചപ്പാട് ഒന്ന് നിറുത്തി..ഒരു ദീർഘ നിശ്വാസമുതിർത്തു ..ഷിനോജ് ആകാംക്ഷയോടെ അയാളുടെ മുഖത്ത് തന്നെ നോക്കിയിരിക്കയാണ്. എന്തെ...ഒരു പക്ഷെ..?? അവൻ ഉത്കണ്ഠയോടെ അദ്ദേഹത്തോട് ആരാഞ്ഞു... ങ്ഹാ... ശാപം പിന്തുടരുക എന്നതെത്ര സത്യം..അങ്ങനെ അത് അവനെ തേടിയെത്തി ... ഈയിടെ ഒഴിവുകാലം ചിലവഴിക്കാനായ് രാമനാഥന്റെ അടുത്ത് അമേരിക്കയിൽ ചെന്ന അവനും ഭാര്യയും അവരുടെ കൂടെ യാത്ര ചെയ്തിരുന്ന ശിവരാമനും അവർ സഞ്ചരിച്ചിരുന്ന കാറ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേരും മരണമടഞ്ഞു. അങ്ങനെ ആ കുടുംബം മുഴുവൻ ആ നശിച്ച മനയുടെ ശാപമേറ്റു ഓർമ്മയായി..അതിന് ശേഷം പല അനിഷ്ട സംഭവങ്ങളും അവിടെ ഉണ്ടായിരുന്നു .ഈ നാട്ടിൽ ഉച്ചയ്ക്ക് പോലും ആ വഴി വരാൻ ഭയമാണെല്ലാവർക്കും..രാത്രി പലതരം ശബ്ദങ്ങളും അലർച്ചയും കേൾക്കാറുണ്ട്..പിന്നെ..ഈയിടെ ദൂരെയുള്ള ഒരു ഹാജിയാർ മന വാങ്ങിയെന്നും അതിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നാം ദിവസം പെട്ടെന്ന് മരിക്കയുണ്ടായീന്നും കേട്ടൂ...ന്താ..ചെയ്യാ..ഹൈന്ദവർക്കേ ഭയമാണാ മനയെ പിന്നെയാ ഒരു മാപ്ലയത് വാങ്ങിയത് ...ബുദ്ധിമോശം അല്ലാതെന്താ പറയ്യാ..വെളിച്ചപ്പാട് പറഞ്ഞവസാനിപ്പിച്ചു..ഒരിടംവരേ പോകാനുണ്ട് ഞാൻ പോകട്ടെ ...ട്ടോ..പറ്റിയാൽ പിന്നെ കാണാം കേട്ടോ...ഷിനോജിനോട് യാത്ര പറഞ്ഞു രാഘവൻ വെളിച്ചപ്പാട് തന്റെ നീണ്ടു നരച്ച മുടിയൊന്ന് കൈയ്യാലൊതുക്കി കടയുടെ കഴുക്കോലിൽ തൂക്കിയിരുന്ന കാലൻ കുടയും കക്ഷത്തിൽ തിരുകി പുറത്തേക്കിറങ്ങി... രണ്ടു പേരുടേയും ചായക്കാശ് നല്കി ഷിനോജും ചായക്കടയിൽ നിന്നും ഇറങ്ങി മന ലക്ഷ്യമാക്കി നീങ്ങി. സുധീർ വണ്ടിയിൽ കയറി നിസ്കരിക്കാൻ പള്ളി അന്വേഷിച്ചു പോയി ...കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഭംഗിയുള്ള പഴയ ഒരു പള്ളി കണ്ടു അവനവിടെ ഇറങ്ങി. പുരാതനമായ നിർമ്മാണ വൈഭവം തന്നെയായിരുന്നു ആ പള്ളിയുടേയും ആകർഷണം .നിസ്കരിച്ച ശേഷം അവൻ കുറച്ചു നേരം അവിടെ കിടന്നു. നല്ല തണുത്ത കാറ്റ് പള്ളിയിലേക്ക് വീശിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ സുഖകരമായ കാറ്റിൽ സുധീർ നന്നായി മയങ്ങിപ്പോയി. മഗ്രിബ് ബാങ്ക് കൊടുക്കാനായ് വന്ന മൊല്ലാക്കയാണവനെ തട്ടിയുണർത്തിയത്. ...അല്ലാഹു അക്ബർ.......അല്ലാഹു അക്ബർ.... ലാ...ഇലാഹ.. ഇല്ലള്ളാഹ്..... മധുരതരമായ ബാങ്കൊലിയാൽ അന്തരീക്ഷത്തിൽ പുതിയ കിരണങ്ങൾ പെയ്തിറങ്ങി...നമസ്കാരത്തിന് ശേഷം പുറത്തേക്ക് പോയ സുധീറിനെ കണ്ടു ഒരു ആൾ ചോദിച്ചു ..അസ്സലാമു അലൈകും (രക്ഷിതാവിന്റെ അനുഗ്രഹം നിന്റെ മേലുണ്ടാവട്ടെ..) . ഞാൻ നസീർ ഇവിടെയടുത്താണ് വീട് ..നിങ്ങൾ ആരാണ്..ഇവിടെയെങ്ങും കണ്ടിട്ടില്ലാലോ...? വ അലൈകുമസ്സലാം (താങ്കളുടെ മേലിലും നാഥന്റെ രക്ഷയുണ്ടാകട്ടെ)..ഞാൻ സുധീർ. കുറച്ചു ദൂരെ നിന്നാണ് ഇവിടെ ചെറിയൊരു ആവശ്യത്തിന് വന്നതാണ്.

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...