Monday, 17 September 2018

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷണഭംഗുരമീ ജീവിതം... #ഈശ്വരോ_രക്ഷിതു🤒 #Say_No_To_Harthal

Short poem for kids

കണ്ണാടിപോലൊരു കൂട്ടു വേണം.. കണ്ണിന്റെ സ്ഥാനത്ത് കണ്ടിടേണം.. കഥയറിയാതെ പകച്ചിടുമ്പോൾ കാവലായെന്നുമേ നിന്നിടേണം.. കരുതലോടെ കാലമോളം കരുത്തോടെ സാന്ത്വനം നല്കിടേണം.. കാലത്തിന്റെ കുറ്റമെന്നോതിടാതെ കരളിലായ് മാറ്റത്തെ കാട്ടിടേണം.. കരഞ്ഞു തളരുന്ന കുട്ട്യോളെ കാണുമ്പോൾ കനിവാലുറവ കണ്ണിൽ പൊടിഞ്ഞിടേണം.. കാമത്തിൻ മ്ലേച്ഛമാം കറുത്ത നിഴലുകൾ കണ്ണിലൊളിക്കാത്ത കൂടപ്പിറപ്പായി കൂടെ വേണം.. കുസൃതികൾ കണ്ടു രസിക്കുന്ന കുറുമ്പിന്റെ കൂടായൊരു കൂട്ടു വേണം.... Shaby's

Storyline

ജനൽ കമ്പിയിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കയായിരുന്നു ആമിന. അവരുടെ മുറിയിൽ നിന്ന് നോക്കിയാൽ തൊട്ടടുത്ത് പള്ളിയും അതിനോടു ചേർന്നു വിശാലമായ ഖബർസ്ഥാനും വ്യക്തമായി കാണാം. ഇമ്പിച്ചിക്കോയ ഹാജിയുടെ പുതിയ കബർ ഈ ജനൽ വഴി ആമിനാക്ക് അത്യാവശ്യം നന്നായി തന്നെ കാണാനാകും. നാല്പത്തിനാലു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ആദ്യമായി തന്റെ ഭർത്താവ് തന്നേക്കൂടാതെ തനിച്ച് . ഒരിക്കൽ പോലും മനം കടുത്തൊരു വാക്ക് പോലും പറഞ്ഞു തന്നെ വേദനിപ്പിക്കാത്ത .. തന്റെ മക്കളെ ജീവനു തുല്യം സ്നേഹിച്ച എന്റെ പ്രിയതമനിന്ന് ആറടി മണ്ണിനു താഴെ... യാ..അല്ലാഹ്...സഹിക്കാൻ വയ്യ റബ്ബേ...ഈ വിരഹവേദന..നീ അദ്ദേഹത്തിന്റെ കബറു ജീവിതം സുഖപ്രദമാക്കണേ ... മനമുരുകി ആമിന നാഥനോട് പ്രാർത്ഥിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. . ഉമ്മാ......സുധീർ ഉമ്മയുടെ അടുത്ത് ചെന്ന് ജനലിനു അഭിമുഖമായി നില്ക്കുന്ന ഉമ്മയുടെ ചുമലുകളിൽ പിടിച്ചു പതിയെ വിളിച്ചു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി. നിറഞ്ഞ കണ്ണുകൾ മകൻ കാണാതിരിക്കാനായി ആമിന കണ്ണുകൾ തുടച്ചു ഒരു ചിരി മുഖത്തു വരുത്താൻ ശ്രമിച്ചു .. സുധീർ അവരുടെ മുഖം തന്റെ ഇരുകരങ്ങളാൽ ഉയർത്തി നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു എന്റെ ഉപ്പാടെ ഈ തങ്കക്കുടത്തിന്റെ കണ്ണുകൾ ഇനി നിറഞ്ഞാൽ മരിച്ചു മുകളിൽ നിൽക്കുന്ന ബാപ്പാടെ റൂഹ് എന്നെ ശപിക്കും ...അതുകൊണ്ട് ഈ കണ്ണ് നിറയരുത് ഉമ്മാടെ ഈ സുധീർ അതിന് സമ്മതിക്കില്ല. പിന്നെ ഉമ്മാ.. പെങ്ങന്മാരുടേയും അവരുടെ ഭർത്താക്കന്മാരും എന്നോട് ഒരു കാര്യം പറഞ്ഞു. ബാപ്പ മരിച്ച സ്ഥിതിക്ക് ദൂരങ്ങളിൽ താമസിക്കുന്ന അവർക്ക് ഇനി എപ്പോഴും ഇവിടെ വരാനോ അന്വേഷിക്കാനോ കഴിയില്ല അവരുടെ വീതം അവരവരുടെ പേരിൽ കിട്ടിയാൽ തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് അവിടെ സ്വസ്ഥമാകായിരുന്നു എന്ന് . എന്താ ഉമ്മാടെ അഭിപ്രായം?...ഞാനെന്താ പറയേണ്ടത്....? എനിക്ക് ഇനിയെന്ത് സ്വത്തും മുതലും ആകെയുള്ള സമ്പാദ്യം നിന്റെ ബാപ്പാടെ നിറ സ്നേഹം മാത്രം ഇനിയതിലുപരി ഈ ഞാൻ എന്ത് സമ്പാദിക്കാനാ മോനേ ...അവരുടെ ഓർമ്മകൾ കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഞാൻ കൂടിക്കൊള്ളാം ഉമ്മാടെ കുട്ടി ഉള്ളത് വീതം വെച്ച് കൊടുത്തോ. പിന്നെ ...ന്റെ കുട്ടി നമ്മുടെ ഹമീദ്ക്കാനെ പോയി ഒന്ന് കാണണം ബാപ്പാടെ ചങ്ങാതിയും മനസാക്ഷി സൂക്ഷിപ്പുകാരനുമല്ലേ..അവനും ബുദ്ധിമുട്ട് തന്നെയാണ് വീതം വെക്കുമ്പോൾ അവനെ മറക്കണ്ട..ബാപ്പ എന്നും പറയാറുണ്ട്..നമ്മുടെ ഹമീദിനെ സഹായിക്കണം ഓനെന്തെങ്കിലും കൊടുക്കണം..നജ്മത്തിന് നല്ല ആലോചന വന്നാൽ നടത്തണം ഓന്റെ കൈയ്യിൽ ഒന്നൂല്ല..പാവമാണ്. എന്നൊക്കെ..ബാപ്പാടെ മനസ്സിന് അതൊരാശ്വാസാകും..ട്ടോ.. പിന്നെ നമ്മുടെ രാമൻ വക്കീലിനെ വിളിച്ചു വരുത്തി ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ അവൻ പറഞ്ഞു തരും ബാപ്പാടെ വിശ്വസ്തനാണല്ലോ... ...വല്ല ഒസ്യത്തും ഉണ്ടോ എന്നറിയാലോ ..? അതിനെന്താ ഉമ്മാ ഞാൻ കുറച്ചു കഴിഞ്ഞു ഹമീദ്ക്കാടെ പൊരേല് പോകുന്നുണ്ട്. സുധീർ പുറത്തേക്ക് നോക്കി സജ്നയോട് പറഞ്ഞു...സജ്നാ... ന്റെ ഡ്രസ്സൊന്ന് തേച്ചു വെക്ക് നിക്കൊന്ന് പുറത്തേക്ക് പോണം. സജ്ന സുധീറിന്റെ ഭാര്യയാണ് . യത്തീമായ അവളെ സുധീർ ഇഷ്ടപ്പെട്ടു കെട്ടിയതാണ്. ചെറുപ്പത്തിൽ ഉമ്മയും ബാപ്പയും ഒരു ആക്സിഡന്റിൽ മരണപ്പെട്ടതാണ് തലനാരിഴയ്ക്കാണ് സജ്ന രക്ഷപ്പെട്ടത്. മദ്രസ്സയിൽ പഠിക്കാൻ പോകുന്ന സമയം മുതൽ സുധീറിന് അവളെ ഇഷ്ടമായിരുന്നു. സുന്ദരിയും നല്ല മനസ്സിനുടമയുമായ അവളെ സ്വന്തമാക്കിയത് ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ്. കൂറ്റനാട് യത്തീംഖാനയിൽ ആയിരുന്നു അവളുടെ പഠനവും താമസവും.. അവളുടെ അമ്മാവന്റെ മകൻ അവളെ ആഗ്രഹിച്ചു നടന്നിരുന്നു .സജ്നയ്ക്കവനെ തീരെ ഇഷ്ടമല്ലായിരുന്നു .എല്ലാ ദുസ്വഭാവങ്ങളുടേയും ആകെ തുക അതായിരുന്നു ഷമീർ ശുദ്ധ തെമ്മാടി.പലപ്പോഴും അവളെ ശല്യം ചെയ്യാൻ കോളേജിൽ പോകുമായിരുന്ന അവനെ സുധീർ ഒരിക്കൽ നന്നായി പെരുമാറി വിട്ടതാണ്. അതിൽ ക്ഷുഭിതനായ ഷമീർ തക്കം പാത്തിരിക്കുകയായിരുന്നു.. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം ഷമീർ എന്തോ തീരുമാനിച്ചുറപ്പിച്ചു സുധീർ വരുന്ന വഴിയിൽ കാത്തു നിന്നു . (.തുടരും.....)

Storyline

ഉമ്മാ ...ഞാൻ ഒന്ന് പുറത്തേക്ക് പോവുകയാണ്. കുറച്ചു ബുക്സെടുക്കണം. പിന്നെ ആ നൗഫലിനെ ഒന്ന് കാണണം. അവന് ഇവിടെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റം കിട്ടീക്ക്ണ്.. ഇന്ന് ജോയിൻ ചെയ്തു അതിന്റെ ചിലവുണ്ട്.. നൗഫൽ സുധീറിന്റെ സന്തതസഹചാരിയും ഗുണകാംക്ഷിയുമാണ്. കേരളാ പോലീസിൽ സബ് ഇൻസ്പെക്ടർ ആണ് നൗഫൽ. തലശ്ശേരിയിലായിരുന്നു ഇപ്പോൾ പൊന്നാനി സ്റ്റേഷനിലേക്ക് മാറ്റം കിട്ടിയതാണ്. ദാ...ഈ ചായ കുടിച്ച് പൊയ്ക്കോ മോനേ...ഉമ്മ നിനക്ക് ഇഷ്ടപ്പെട്ട ഇലയട ഉണ്ടാക്കീട്ട്ണ്ട്. ആമിന ആവി പറക്കുന്ന ചായയും ചൂടുള്ള അടയുമായി പൂമുഖത്തേക്ക് വന്നു. ഏക മകൻ കുറച്ചു നാൾ കഴിഞ്ഞു അമേരിക്കയിൽ ഉപരിപഠനം നടത്താൻ പോവുകയാണെന്ന് തീരുമാനിച്ചതു മുതൽ ആമിനാക്ക് ആകെ സങ്കടമാണ്.അവനിഷ്ടമുള്ളതൊക്കെ സ്വന്തം കൈകൾ കൊണ്ട് തന്നെ ഉണ്ടാക്കി തീറ്റിക്കയാണവർ. പിന്നെ നൗഫലിനോട് ഉമ്മ സലാം പറഞ്ഞതായി പറയണം. ഒഴിവുള്ള സമയം ഇങ്ങോട്ടൊന്ന് വരാൻ പറ. കുറേ കാലമായി കണ്ടിട്ട്.ആമിന സുധീറിനെ പറഞ്ഞേല്പിച്ചു. ശരിയുമ്മാ...ഞാൻ പറയാം .. ചായയും അടയും കഴിച്ചു എന്ന് വരുത്തി അവൻ ധൃതിപിടിച്ച് തന്റെ പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് വലിയ ഗേറ്റ് കടന്ന് പോയി. പടച്ചോനേ ....ന്റെ മോനെ നീ കാത്തോളണേ...ആമിന ഉള്ളിൽ റബ്ബിനോട് ദുആ ചെയ്തു. അകത്തേക്ക് പോയി. അസർ ബാങ്ക് കൊടുക്കാനായി... സുധീർ സജ്നയുടെ അമ്മാവൻ മരക്കാരുടെ വീടിനടുത്ത് തന്റെ ബുള്ളറ്റ് നിറുത്തി. യത്തീംഖാനയിൽ നിന്നുമിടക്ക് സജ്ന വന്നു നില്ക്കാറുള്ളത് രണ്ടാമത്തെ അമ്മാവന്റെ വീട്ടിലാണ് ഇന്നവൾ അവിടെയുണ്ട്. അവളെ ഒരു നോക്ക് കാണണം പറ്റിയാൽ തനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറയാൻ വേണ്ടിയാണവൻ കാത്തിരിക്കുന്നത്. തനിക്ക് ഇഷ്ടമാണെന്ന് അവളോട് പറയാൻ പോയ സമയത്താണ് ഷമീറുമായി കോർത്തത്. പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങാൻ തുടങ്ങി... അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ....... പെട്ടെന്ന് ഒരു ഓട്ടോറിക്ഷ മരക്കാരുടെ വീടിനടുത്ത് വന്നു നിന്നു അതിൽ നിന്നും സജ്നയും മരക്കാരുടെ ഭാര്യയും മകളും ഇറങ്ങി. ഇക്ബാലിന്റെ പീടികയിൽ നില്കുകയായിരുന്നു സുധീർ. അവനവളെ നോക്കി പുഞ്ചിരിച്ചു .സജ്ന തന്റെ സുറുമയെഴുതിയ കണ്ണുകൾ കൊണ്ട് അവനെ നോക്കി മന്ദഹസിച്ചു പിന്നെ ധൃതിയിലകത്തേക്ക് പോയി.. ഒന്നും പറയാൻ കഴിയാതെ വിഷണ്ണനായി സുധീർ നിന്നു. പെട്ടെന്ന് സുധീറിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. അവനതെടുത്ത് നോക്കി നൗഫലാണ് ...ഹലോ...ഡാ..പോത്തേ നീയിതെവ്ടെയാടാ...പെട്ടെന്ന് വാടാ..നൗഫൽ ദേഷ്യത്തിലാണ് ..ദാ...വരണെടാ..പോലീസേ..ജ്ജ് കേസാക്കണ്ടാ..ന്ന് പറഞ്ഞ് സുധീർ ബുള്ളറ്റെടുത്ത് സ്റ്റാർട്ടാക്കി പ്രതീക്ഷയോടെ ഒരു വട്ടം കൂടെ സജ്നയുടെ വീടിനടുത്തേക്ക് നോട്ടമെറിഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം .ങ്ഹാ ഇനി പ്രോപ്പർ ചാനലിലൂടെ പെണ്ണന്വേഷിക്കാം.. കോടനാട് പള്ളിയിൽ കയറി അസറ് നിസ്കരിച്ചു സുധീർ തിടുക്കത്തിൽ നൗഫലിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. നൗഫൽ അവനെ കാത്ത് സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ടു സിറ്റൗട്ടിലേക്ക് കയറി അസ്സലാമു അലൈകും....നൗഫൽ സുധീറിന്റെ കരം പിടിച്ചു. വ അലൈകും സലാം പ്രത്യാഭിവാദ്യത്തോടെ സുധീർ അവനെ ആശ്ലേഷിച്ചു. രണ്ടു പേരും കൂടി അകത്തേക്ക് കയറി. നൗഫലിന്റെ ഭാര്യ രണ്ടു പേർക്കും ചായ എടുത്തു കൊടുത്തു എന്നിട്ട് സുധീറിനോട് ചോദിച്ചു. ..എന്തായീ സുധീറേ ....നിന്റെ അമേരിക്കൻ യാത്ര .പേപ്പർ വർക്കുകൾ കഴിഞ്ഞോ ...? ങ്ഹാ... ഏകദേശം കഴിയാറായി അടുത്ത മാസം ആദ്യവാരം പോകണം..സുധീർ മറുപടി പറഞ്ഞു. എന്നാ രണ്ടു പേരും കൈ കഴുകി ഇരുന്നോ നല്ല പത്തിരിയും കോഴി മുളകിട്ടതും കഴിക്കാം.. നൗഫൽ സുധീറിനെ കൂട്ടി ഡൈനിങ് ഹാളിൽ ചെന്നിരുന്നു രണ്ടു പേരും ഭക്ഷണം കഴിച്ചു. കുറച്ചു നേരം സംസാരിച്ചു കൂട്ടത്തിൽ ഉമ്മയുടെ സലാം നൗഫലിനോട് കൈമാറി കൂടാതെ വീട്ടിലേക്ക് ക്ഷണിച്ചു. വ ആലൈകും സലാം... ഞാൻ വരാമെന്ന് പറ ഉമ്മാട് നാളെ സർക്കിൾ ഓഫീസിൽ പോയി ജോയിൻ ചെയ്യാനുള്ളതാ.. പിന്നെ തിരക്കാകും പറ്റിയാൽ ഇന്ന് രാത്രി ഞാൻ വരണുണ്ട് നിന്റെ വീട്ടിൽ ഉമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ നെയ്ച്ചോറും ബീഫു വരട്ടിയതും കഴിക്കാൻ ..ഹ..ഹ..ഹ നൗഫൽ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഞാനിറങ്ങട്ടെടാ...പോകണ വഴിയിൽ നമ്മുടെ വായനശാലയിലൊന്ന് കയറി കുറച്ചു ബുക്കുകൾ റഫർ ചെയ്യാനുണ്ട് .ഞാൻ പോകുകയാണേ നൗഫലിന്റെ ഭാര്യയോട് യാത്ര പറഞ്ഞു സുധീർ യാത്ര തുടർന്നു. ഏഴുമണിക്ക് തന്നെ നല്ല ഇരുട്ട് പരന്നിട്ടുണ്ട് സുധീർ തിടുക്കത്തിൽ തന്നെ ബുള്ളറ്റ് പറപ്പിച്ചു .. ഠേ!!...എന്തിലോ തട്ടി സുധീർ തെറിച്ചു വീണു. അവന് കണ്ണിലിരുട്ട് കയറി ആകെ ഒരു മരവിപ്പ് ... ആകെ നനവ് പറ്റിയ പോലെ സുധീർ തപ്പി നോക്കി കൈ മുറിഞ്ഞ് രക്തം ഒഴുകുകയായിരുന്നൂ.. ആരോ കുറ്റിക്കാട്ടിൽ നിന്നും ഓടി മറഞ്ഞതു പോലെ അവൻ കണ്ടു..ങേ..അത്...!! അത് ഷമീറാണല്ലോ... എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുന്പേ സുധീർ ബോധരഹിതനായി നിലത്തുവീണു.. (തുടരും) #shaby's

Storyline

അറക്കൽ മന (ഭാഗം 04) അതേയ്... ഷാമിലാ.... ഞാൻ കുറച്ചു കഴിഞ്ഞേ വരൂ നീ കിടന്നോളൂ.. രണ്ടിടത്ത് പോകാനുണ്ട് പിന്നെ..നമ്മുടെ ആമിനുമ്മ എന്നെ കാണണമെന്ന് പറഞ്ഞതല്ലേ.. എന്റെ ഉമ്മയുടെ മരണ ശേഷം ഒരുമ്മയുടെ കുറവില്ലാത്തവിധം എന്നെ നോക്കിയതും, സുധീറിനേ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിൽ എനിക്കും തന്ന ആ വീട്ടുകാരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഏതായാലും നാളെ ഇവ്ടെ ജോലിയിൽ കയറുന്നതിന് മുന്പ് അവരെ കണ്ട് അനുഗ്രഹം വാങ്ങണം .നന്ദികേട് കാട്ടരുതല്ലോ...എന്നാ വാതിലടച്ചോ.... നൗഫൽ ഭാര്യയോട് കിടന്നോളാൻ പറഞ്ഞു പോർച്ചിൽ നിന്നും തന്റെ ജീപ്പെടുത്ത് പുറപ്പെട്ടു. ദൂരെ ഒരു ആൾക്കൂട്ടം കണ്ട് നൗഫൽ ജീപ്പ് അങ്ങോട്ടെടുത്തു ... ആക്സിഡന്റ് ആണെന്ന് തോന്നുന്നു. ദൂരെ തെറിച്ച് കിടക്കുന്ന ബുള്ളറ്റ് കണ്ട് നൗഫൽ ഞെട്ടി.!! പടച്ചോനെ ...ഇത് ...ന്റെ.. സുധീറിന്റെ ബുള്ളറ്റാണല്ലോ..!!ഒരുൾക്കിടിലത്തോടെ നൗഫൽ ആത്മഗതം പറഞ്ഞു. സുധീറിനെ കാണാനുമില്ലല്ലോ റബ്ബേ.... കൂടി നിന്നവരോട് കാര്യം തിരക്കി .കൂട്ടത്തിൽ പ്രായംകൂടിയ ഉപ്പുട്ടിക്ക നൗഫലിനോട് പറഞ്ഞു.. നമ്മുടെ ഇമ്പിച്ച്യാജ്ജേരെ മോനില്ലേ.. സുധീറ്.. ഓനിക്കാ.. അപകടം പറ്റ്യേത്.. റോട്ടില് ചോരയൊലിപ്പിച്ച് കെടന്ന ഓനെ വർഷോപ്പിൽ പണിയെട്ക്കണ മുകുന്ദനും രാജനും പിന്നെ ഞമ്മളെ കുഞ്ഞാപ്പിനൂം കൂടെ ഓനെ ഉഷ ഡോക്ടറെ ആസ്പത്രീക്ക് കൊണ്ടേയ്ക്ക്ണ്.. ഞമ്മളെ റസാഖിന്റെ ഓട്ടർഷേലാ കൊണ്ടേയത്.. കൊയപ്പൊന്നൂല്ലാ... കയ്യില് ചെറിയൊരു മുറിയും മൊഖത്തും കാലുമ്മലും ലേസം തൊലീം... പോയിട്ടേള്ളൂ...ന്നാലോ ചോര കണ്ടിട്ടാണാവോ..എന്തോ ഓന് ബോധം പോയിക്ക്ണ്..ഉപ്പുട്ടിക്ക പറഞ്ഞു നിർത്തി. ഇതാ ഹിമാറ്...ഷമീർ പറ്റിച്ച പണിയാ സാറേ..അവനാ വളവിൽ നിന്ന് ബുള്ളറ്റിന്റെ ടയറിന് നേരെ വടി വീശിയെറിഞ്ഞത് ഞാൻ കണ്ടതാ...ഓട്ടോ ഡ്രൈവർ മുനീർ നൗഫലിനോട് പറഞ്ഞു. അത്യാവശ്യം രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യ സേവനങ്ങളും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന മുനീർ ആളൊരു പരോപകാരിയാണ്. നൗഫൽ തൃത്താല സ്റ്റേഷനിലേക്ക് വിളിച്ചു വിവരമറിയിച്ചു. കൂടാതെ ഷമീറിനെ തിരഞ്ഞ് കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവൻ പെട്ടെന്ന് തന്നെ മോഡേൺ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു.. നൗഫൽ ജീപ്പ് പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് കയറി റിസപ്ഷനിലേക്ക് നടന്നു അവിടെ സുധീറിനെ കുറിച്ച് അന്വേഷിച്ചു.. ബൈക്ക് ആക്സിഡന്റ് കേസ്സല്ലേ... വാർഡ് 4 ൽ ഉണ്ട്. റിസപ്ഷനിസ്റ്റ് നൗഫലിനോട് പറഞ്ഞു. അവൻ വാർഡിലേക്ക് നടന്നു ...വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ സുധീറിന്റെ ബാപ്പയും ഉമ്മയും പിന്നെ അവനെ കൊണ്ട് വന്ന വർക്ക് വർക്ക്ഷോപ്പിലെ ജീവനക്കാരും അവിടെയുണ്ടായിരുന്നു .. ഉപ്പുട്ടിക്ക വിളിച്ചു പറഞ്ഞതാണ് ഹാജിയാർക്ക്.. കുഞ്ഞാപ്പിനു തിരിച്ചു പോയിരുന്നു.. . അസ്സലാമു അലൈകും ..നൗഫൽ ഇമ്പിച്ചി കോയ ഹാജിയാർ ക്ക് സലാം ചൊല്ലി. വ അലൈകും സലാം...ഹല്ലാ ഇതാരാ പോലീസേമാനോ...വാ മോനെ ഇരിക്ക് ..ഹാജിയാർ അവനെ കസേരയിലേക്ക് ഇരിക്കാനായി ക്ഷണിച്ചു. സുധീർ സെഡേഷൻ കൊടുത്ത ക്ഷീണത്താൽ മയങ്ങുകയാണ്.. ആമിനുമ്മ നൗഫലിനോട് സലാം പറഞ്ഞ ശേഷം ചോദിച്ചു...നൗഫലേ.. ന്റെ കുട്ടീനെ അപകടപ്പെടുത്താൻ നോക്കിയ ശെയ്ത്താനെ ഇയ്യ് അറിയ്യോ..ഏതാണവൻ .. എന്തിനാ ഓനത് ചെയ്തത്..ഒരുറുമ്പിനെ പോലും കൊല്ലാത്തോനോട് ഓനിക്കെന്താ ദേഷ്യം..ഞാൻ ചോദിച്ചിട്ട് ഇവനൊന്നും പറയണില്ല. ഇയ്യൊന്ന് ചോദിച്ചാ...അന്നോട് ഓൻ പറയും..ആമിനാത്ത പ്രതീക്ഷയോടെ നൗഫലിനെ നോക്കി പറഞ്ഞു. ഞാൻ ചോദിച്ചു നോക്കട്ടെ ഉമ്മാ...ഇങ്ങള് ബേജാറാവണ്ടാ ..ഉപ്പാനേം കൂട്ടി ഇങ്ങള് പൊരേല്ക്ക് പൊയ്ക്കോളീൻ ഫൗസിയും ഫാത്തിമയും മാത്രമല്ലേ ഉള്ളൂ ...ഞാൻ ഇവനെ കൊണ്ട് വരാം.. ഇമ്പിച്ചിക്കോയ ഹാജി നൗഫലിനോട് ചോദിച്ചു നാളെയല്ലേ ഇയ്യ് പൊന്നാനീല് ജോലിക്ക് കേറ്ണത്...നന്നായി.. ഇയ്യട്ത്ത്ള്ളത് ഒരാശ്വാസാ..ഇവൻ അമേരിക്കക്ക് പോകല്ലേ...പിന്നെ ആരാ ഇവ്ടെ...ഇയ്യ് ഇടക്കിടക്ക് വര്വോണ്ടൂ ട്ടോ..ബീവിനേം കൂട്ടീട്ട്..മറക്കണ്ടാ... ആമിനാത്ത സുധീറിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.. വേഗം പോരീട്ടോ....മോനെ രണ്ടാളും. നൗഫൽ തലയാട്ടി.. അവനവരെ അനുഗമിച്ചു ഗേറ്റ് വരെ ചെന്നു അവർ ഗേറ്റ് കടന്ന് പോകുന്നത് അവൻ നോക്കി നിന്നു. .മക്കളെ ഇത്രയധികം സ്നേഹിക്കുന്ന മാതാപിതാക്കൾ ഒരത്ഭുതം തന്നെ.. അവൻ ഒരു ദീർഘനിശ്വാസം വിട്ടു തിരിച്ചു വാർഡിലേക്ക് നടന്നു . പെട്ടെന്ന് നൗഫലിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. തൃത്താല സ്റ്റേഷനിൽ നിന്നാണ്...കോൺസ്റ്റബിൾ രാമചന്ദ്രൻ സർ.. ആ ഷമീറിനെ കിട്ടിയിട്ടുണ്ട് മൂക്കറ്റം വെള്ളമാണ് സാറെ പൂലേരി ഷാപ്പീന്നാ പൊക്കിയെടുത്തത്..ഇനി എന്താ വേണ്ടത്...? കേസ്സ് ചാർജ് ചെയ്യാൻ വരട്ടെ തത്കാലത്തേക്ക് ഇന്നവിടെ കിടക്കട്ടെ .ഞാൻ പറഞ്ഞിട്ട് വിട്ടാൽ മതി.നൗഫൽ ഫോൺ കട്ട് ചെയ്തു .സുധീറിന്റെ അടുത്ത് ചെന്നിരുന്നു... **( തുടരും) Shabys

Storyline

അറക്കൽ മന (ഭാഗം 04) അതേയ്... ഷാമിലാ.... ഞാൻ കുറച്ചു കഴിഞ്ഞേ വരൂ നീ കിടന്നോളൂ.. രണ്ടിടത്ത് പോകാനുണ്ട് പിന്നെ..നമ്മുടെ ആമിനുമ്മ എന്നെ കാണണമെന്ന് പറഞ്ഞതല്ലേ.. എന്റെ ഉമ്മയുടെ മരണ ശേഷം ഒരുമ്മയുടെ കുറവില്ലാത്തവിധം എന്നെ നോക്കിയതും, സുധീറിനേ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിൽ എനിക്കും തന്ന ആ വീട്ടുകാരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഏതായാലും നാളെ ഇവ്ടെ ജോലിയിൽ കയറുന്നതിന് മുന്പ് അവരെ കണ്ട് അനുഗ്രഹം വാങ്ങണം .നന്ദികേട് കാട്ടരുതല്ലോ...എന്നാ വാതിലടച്ചോ.... നൗഫൽ ഭാര്യയോട് കിടന്നോളാൻ പറഞ്ഞു പോർച്ചിൽ നിന്നും തന്റെ ജീപ്പെടുത്ത് പുറപ്പെട്ടു. ദൂരെ ഒരു ആൾക്കൂട്ടം കണ്ട് നൗഫൽ ജീപ്പ് അങ്ങോട്ടെടുത്തു ... ആക്സിഡന്റ് ആണെന്ന് തോന്നുന്നു. ദൂരെ തെറിച്ച് കിടക്കുന്ന ബുള്ളറ്റ് കണ്ട് നൗഫൽ ഞെട്ടി.!! പടച്ചോനെ ...ഇത് ...ന്റെ.. സുധീറിന്റെ ബുള്ളറ്റാണല്ലോ..!!ഒരുൾക്കിടിലത്തോടെ നൗഫൽ ആത്മഗതം പറഞ്ഞു. സുധീറിനെ കാണാനുമില്ലല്ലോ റബ്ബേ.... കൂടി നിന്നവരോട് കാര്യം തിരക്കി .കൂട്ടത്തിൽ പ്രായംകൂടിയ ഉപ്പുട്ടിക്ക നൗഫലിനോട് പറഞ്ഞു.. നമ്മുടെ ഇമ്പിച്ച്യാജ്ജേരെ മോനില്ലേ.. സുധീറ്.. ഓനിക്കാ.. അപകടം പറ്റ്യേത്.. റോട്ടില് ചോരയൊലിപ്പിച്ച് കെടന്ന ഓനെ വർഷോപ്പിൽ പണിയെട്ക്കണ മുകുന്ദനും രാജനും പിന്നെ ഞമ്മളെ കുഞ്ഞാപ്പിനൂം കൂടെ ഓനെ ഉഷ ഡോക്ടറെ ആസ്പത്രീക്ക് കൊണ്ടേയ്ക്ക്ണ്.. ഞമ്മളെ റസാഖിന്റെ ഓട്ടർഷേലാ കൊണ്ടേയത്.. കൊയപ്പൊന്നൂല്ലാ... കയ്യില് ചെറിയൊരു മുറിയും മൊഖത്തും കാലുമ്മലും ലേസം തൊലീം... പോയിട്ടേള്ളൂ...ന്നാലോ ചോര കണ്ടിട്ടാണാവോ..എന്തോ ഓന് ബോധം പോയിക്ക്ണ്..ഉപ്പുട്ടിക്ക പറഞ്ഞു നിർത്തി. ഇതാ ഹിമാറ്...ഷമീർ പറ്റിച്ച പണിയാ സാറേ..അവനാ വളവിൽ നിന്ന് ബുള്ളറ്റിന്റെ ടയറിന് നേരെ വടി വീശിയെറിഞ്ഞത് ഞാൻ കണ്ടതാ...ഓട്ടോ ഡ്രൈവർ മുനീർ നൗഫലിനോട് പറഞ്ഞു. അത്യാവശ്യം രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യ സേവനങ്ങളും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന മുനീർ ആളൊരു പരോപകാരിയാണ്. നൗഫൽ തൃത്താല സ്റ്റേഷനിലേക്ക് വിളിച്ചു വിവരമറിയിച്ചു. കൂടാതെ ഷമീറിനെ തിരഞ്ഞ് കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവൻ പെട്ടെന്ന് തന്നെ മോഡേൺ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു.. നൗഫൽ ജീപ്പ് പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് കയറി റിസപ്ഷനിലേക്ക് നടന്നു അവിടെ സുധീറിനെ കുറിച്ച് അന്വേഷിച്ചു.. ബൈക്ക് ആക്സിഡന്റ് കേസ്സല്ലേ... വാർഡ് 4 ൽ ഉണ്ട്. റിസപ്ഷനിസ്റ്റ് നൗഫലിനോട് പറഞ്ഞു. അവൻ വാർഡിലേക്ക് നടന്നു ...വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ സുധീറിന്റെ ബാപ്പയും ഉമ്മയും പിന്നെ അവനെ കൊണ്ട് വന്ന വർക്ക് വർക്ക്ഷോപ്പിലെ ജീവനക്കാരും അവിടെയുണ്ടായിരുന്നു .. ഉപ്പുട്ടിക്ക വിളിച്ചു പറഞ്ഞതാണ് ഹാജിയാർക്ക്.. കുഞ്ഞാപ്പിനു തിരിച്ചു പോയിരുന്നു.. . അസ്സലാമു അലൈകും ..നൗഫൽ ഇമ്പിച്ചി കോയ ഹാജിയാർ ക്ക് സലാം ചൊല്ലി. വ അലൈകും സലാം...ഹല്ലാ ഇതാരാ പോലീസേമാനോ...വാ മോനെ ഇരിക്ക് ..ഹാജിയാർ അവനെ കസേരയിലേക്ക് ഇരിക്കാനായി ക്ഷണിച്ചു. സുധീർ സെഡേഷൻ കൊടുത്ത ക്ഷീണത്താൽ മയങ്ങുകയാണ്.. ആമിനുമ്മ നൗഫലിനോട് സലാം പറഞ്ഞ ശേഷം ചോദിച്ചു...നൗഫലേ.. ന്റെ കുട്ടീനെ അപകടപ്പെടുത്താൻ നോക്കിയ ശെയ്ത്താനെ ഇയ്യ് അറിയ്യോ..ഏതാണവൻ .. എന്തിനാ ഓനത് ചെയ്തത്..ഒരുറുമ്പിനെ പോലും കൊല്ലാത്തോനോട് ഓനിക്കെന്താ ദേഷ്യം..ഞാൻ ചോദിച്ചിട്ട് ഇവനൊന്നും പറയണില്ല. ഇയ്യൊന്ന് ചോദിച്ചാ...അന്നോട് ഓൻ പറയും..ആമിനാത്ത പ്രതീക്ഷയോടെ നൗഫലിനെ നോക്കി പറഞ്ഞു. ഞാൻ ചോദിച്ചു നോക്കട്ടെ ഉമ്മാ...ഇങ്ങള് ബേജാറാവണ്ടാ ..ഉപ്പാനേം കൂട്ടി ഇങ്ങള് പൊരേല്ക്ക് പൊയ്ക്കോളീൻ ഫൗസിയും ഫാത്തിമയും മാത്രമല്ലേ ഉള്ളൂ ...ഞാൻ ഇവനെ കൊണ്ട് വരാം.. ഇമ്പിച്ചിക്കോയ ഹാജി നൗഫലിനോട് ചോദിച്ചു നാളെയല്ലേ ഇയ്യ് പൊന്നാനീല് ജോലിക്ക് കേറ്ണത്...നന്നായി.. ഇയ്യട്ത്ത്ള്ളത് ഒരാശ്വാസാ..ഇവൻ അമേരിക്കക്ക് പോകല്ലേ...പിന്നെ ആരാ ഇവ്ടെ...ഇയ്യ് ഇടക്കിടക്ക് വര്വോണ്ടൂ ട്ടോ..ബീവിനേം കൂട്ടീട്ട്..മറക്കണ്ടാ... ആമിനാത്ത സുധീറിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.. വേഗം പോരീട്ടോ....മോനെ രണ്ടാളും. നൗഫൽ തലയാട്ടി.. അവനവരെ അനുഗമിച്ചു ഗേറ്റ് വരെ ചെന്നു അവർ ഗേറ്റ് കടന്ന് പോകുന്നത് അവൻ നോക്കി നിന്നു. .മക്കളെ ഇത്രയധികം സ്നേഹിക്കുന്ന മാതാപിതാക്കൾ ഒരത്ഭുതം തന്നെ.. അവൻ ഒരു ദീർഘനിശ്വാസം വിട്ടു തിരിച്ചു വാർഡിലേക്ക് നടന്നു . പെട്ടെന്ന് നൗഫലിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. തൃത്താല സ്റ്റേഷനിൽ നിന്നാണ്...കോൺസ്റ്റബിൾ രാമചന്ദ്രൻ സർ.. ആ ഷമീറിനെ കിട്ടിയിട്ടുണ്ട് മൂക്കറ്റം വെള്ളമാണ് സാറെ പൂലേരി ഷാപ്പീന്നാ പൊക്കിയെടുത്തത്..ഇനി എന്താ വേണ്ടത്...? കേസ്സ് ചാർജ് ചെയ്യാൻ വരട്ടെ തത്കാലത്തേക്ക് ഇന്നവിടെ കിടക്കട്ടെ .ഞാൻ പറഞ്ഞിട്ട് വിട്ടാൽ മതി.നൗഫൽ ഫോൺ കട്ട് ചെയ്തു .സുധീറിന്റെ അടുത്ത് ചെന്നിരുന്നു... **( തുടരും) Shabys

Storyline

മയക്കം വിട്ടുണർന്നു സുധീർ തന്റെ അരികിൽ നൗഫലിനെ കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ..എടാ.. അളിയാ..നീയെപ്പഴാ വന്നത്.. ഉമ്മയും ഉപ്പയും പോയോ ...ഭയങ്കര നീറ്റലാണെടാ..ഈ തോലുരഞ്ഞ സ്ഥലം...ഹാവൂ.. ഞാൻ അവരെ പറഞ്ഞയച്ചു രാത്രിയല്ലേ അവിടെ വേറാരുമില്ലാലോ..സാരമായി ഒന്നും സംഭവിച്ചില്ലല്ലോ..അൽഹംദുലില്ലാഹ്.. പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..ഷമീറും നീയും തമ്മിൽ എന്താ പ്രശ്നം അവനെന്തിനാ നിന്നെ അപകടപ്പെടുത്താൻ നോക്കിയത് ..? ഹ..ഹ..ഹ.. ഡാ..പോലീസേ..നീയെന്നെ ചോദ്യം ചെയ്യാണോടാ.? പിന്നെ... അത്...അതാരാ നിന്നോട് പറഞ്ഞത്.. ഷമീർ ആണെന്ന്..? അതൊക്കെ ഞാൻ അറിഞ്ഞു. ഷമീർ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട്. കേസ്സ് ചാർജ് ചെയ്തിട്ടില്ല നിന്നോടു സംസാരിച്ചിട്ടാവാമെന്ന് കരുതി..പിന്നെ ആ റാസ്ക്കലുമായെന്താ ഉടക്ക് നീ പറ ..അവനെ ഞാൻ ശരിയാക്കിക്കോളാം നൗഫലിന്റെ ഉള്ളിലെ പോലീസുകാരൻ തലപൊക്കി... ഹേയ്... അതൊന്നും വേണ്ട നൗഫലേ...പിന്നെ അവനെ ഞാൻ അളിയാന്ന് വിളിക്കേണ്ടി വരുമ്പോൾ അവനതൊരു ബുദ്ധിമുട്ടാകും..ഹ..ഹ..ഹ..സുധീർ പറഞ്ഞു നൗഫലിന്റെ മുഖത്തേക്കൊരു കള്ളച്ചിരി പാസ്സാക്കി.. നൗഫൽ ഒന്നും മനസ്സിലാകാതെ സുധീറിനെ നോക്കി...കാര്യം പറയെടാ..ഹമ്ക്കേ അവിടേം ഇവ്ടേം തൊടാതെ...നീയെന്താ പറഞ്ഞു വരുന്നത്... സുധീർ സജ്നയേ കുറിച്ചും താനവളെ എത്ര മേൽ സ്നേഹിക്കുന്നു എന്നും ഷമീറും താനുമായുള്ള കശപിശയുണ്ടായതും അവനോട് വിസ്തരിച്ചു പറഞ്ഞു. കഥയെല്ലാം കേട്ട്ഏതു വിധേനയും നിന്റെ.. സജ്നയെ സ്വന്തമാക്കാൻ നിനക്ക് ഞാൻ കൂടെയുണ്ടെടാ കള്ളക്കാമുകാ...അവളുടെ അമ്മാവനോട് ഞാൻ സംസാരിക്കാം.. നൗഫൽ സുധീറിന് വാക്കു കൊടുത്തു. വാതിലിൽ ആരോ മുട്ടുന്നു..നൗഫൽ ചെന്ന് തുറന്നു... വാതിൽ തുറന്നു അകത്തു വന്ന ആളുകളെ കണ്ട് സുധീർ ആശ്ചര്യപ്പെട്ടു... അമ്മാവൻ കൂടെ സജ്ന സുധീറിന്റെ റൂമിലേക്ക് കയറി. അമ്മാവൻ സലാം പറഞ്ഞു നൗഫലിന് ഹസ്തദാനം ചെയ്തു ഞാൻ സജ്നയുടെ അമ്മാവനാണ്.പേര് ഹംസ ഞങ്ങൾ സുധീറിനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്...പിന്നെ....ഹംസ ഒന്ന് നിറുത്തി സുധീറിനെ അനുകമ്പയോടെ നോക്കീട്ട് തുടങ്ങി എന്റെ മകനാണ് ഷമീർ... അത് പറയുമ്പോൾ ലജ്ജയാൽ അയാളുടെ മുഖം താണിരുന്നു .. അവൻ... കാരണം തലയുയർത്തി നടക്കാനെനിക്ക് കഴിയാറില്ല എന്തു ചെയ്യും ഏക മകനായി പോയില്ലേ...സാറേ..! സജ്ന കോളേജിൽ വച്ച് സുധീറും ഷമീറും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ച് പറഞ്ഞു. അവനൊരു ഭ്രാന്തനേ പോലെയാണ് യത്തീമായ എന്റെ പെങ്ങളുടെ ഈ മോളോട് പെരുമാറിയത് ...അന്ന് സുധീർ അവിടെ എത്തിയിരുന്നില്ലെങ്കിൽ..... ഒരു ദീർഘനിശ്വാസത്തോടെ ഹംസ നിറുത്തി. സജ്ന സുധീറിനെ ഒന്ന് നോക്കി മന്ദഹസിച്ചു ...ഒരു സ്വപ്നം കാണുന്ന പ്രതീതിയാണ് സുധീറിനപ്പോൾ ഉണ്ടായത്.. അവനും യാന്ത്രികമെന്നോണം പുഞ്ചിരിച്ചു. നൗഫൽ സുധീറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു അവനാകെ തരിച്ചു നിൽക്കയാണ് തന്റെ ഹൂറി തന്റെ കണ്ണിന്റെ മുന്നിൽ.... നൗഫൽ ഹംസയുടെ കൈ പിടിച്ചു സമാധാനിപ്പിച്ചു . സാരമില്ല ...ഷമീറിന്റെ പേര് കേസ്സെടുക്കേണ്ടെന്ന് ഇവനായിരുന്നു നിർബന്ധം അത് കൊണ്ട് തന്നെ കുഴപ്പമില്ല ഞാൻ വിളിച്ചു പറഞ്ഞേക്കാം അവരവനെ വിട്ടോളും..പിന്നെ ഹംസാക്ക ഒരു മിനുറ്റ് ഇങ്ങോട്ടു വരു ചിലത് പറയാനുണ്ട് നൗഫൽ അയാളെ കൂട്ടി കൊണ്ട് പോകുന്നതിനിടക്ക് ഇടങ്കണ്ണിട്ട്...സുധീറിനെ നോക്കി കണ്ണിറുക്കി കാണിച്ചു...എന്നിട്ട് പറഞ്ഞു നിങ്ങൾ സംസാരിക്ക് ..ഞങ്ങളിപ്പോ വരാം..അവനയാളുമായി റൂമിൽ നിന്നും പുറത്തേക്ക് പോയി... സുധീർ കട്ടിലിൽ നിന്നും എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു..പെട്ടെന്ന് കൈ വഴുക്കി വീഴാൻ പോയി..ഉടനെ സജ്ന അവനെ താങ്ങി പിടിച്ചു...അവനവളെ നോക്കി ചിരിച്ചു.. വേദനയുണ്ടോ....?? പിന്നെ ഷമീറ് ചെയ്തതിന് ഞാൻ മാപ്പ് ചോദിക്കുകയാ..ഇങ്ങളൊന്നും മനസ്സില് വെക്കരുത്..സജ്ന അവനോട് പറഞ്ഞു. ഹേയ്...അത് സാരമില്ല സജ്നാ...നിനക്ക് സുഖമല്ലേ...ഉം..അവളൊന്ന് മൂളി .. ...ഞാൻ....ഞാനൊരു കാര്യം ചോദിച്ചാൽ വിരോധം തോന്നരുത്...അവൻ പ്രതീക്ഷയോടെ അവളെ നോക്കി ചോദിച്ചു. അവളവനെ സാകൂതമൊന്ന് നോക്കിയിട്ട് പറഞ്ഞു ഇങ്ങള് ചോദിച്ചു നോക്കീൻ.. നിക്കറിയണതാണേല് ഞാൻ പറയാം...ട്ടോ..സജ്ന ചെറുചിരിയോടെ പറഞ്ഞു. ന്തേ...ഇയ്യ് ചിരിച്ചത്...ഞാൻ പറയാൻ ഉദ്ദേശിച്ചത് നിനക്കറിയാമോ...സജ്നാ അവനവളെ നോക്കി ചോദിച്ചു... അവൾ തലയിളക്കി ഇല്ലെന്ന് പറഞ്ഞു... എനിക്ക്...നിന്നെ ഒരുപാട് ഇഷ്ടമാണ് പെണ്ണേ...എന്റെ പെണ്ണായി .. ന്റെ ഈ ഉയിര് പടച്ചോൻ തിരിച്ചെടുക്കണത് വരേയും.. ന്റെ കൂടെ നീ വേണം..അനക്ക് നഷ്ടപ്പെട്ട സ്നേഹമെല്ലാം ഇന്ഷാ അല്ലാഹ് ഞാൻ തിരിച്ചു തരും ...മൈലാഞ്ചി ചുവപ്പിട്ട് മൊഞ്ചാക്കിയ നിന്റെ ഈ കൈകൾ ചോദിച്ചു വരട്ടെ സജ്നാ.. ഞാൻ...? സജ്നയുടെ കണ്ണുകൾ നിറയുകയായിരുന്നു ..മനസ്സിൽ ആരോടും പറയാതെ കൊണ്ട് നടന്ന മോഹം ..ന്റെ രക്ഷിതാവ് എനിക്ക് കൊണ്ട് തരികയാണല്ലോ...സന്തോഷം കൊണ്ട് നിറയുന്ന മിഴികൾക്കുമപ്പുറം അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു

Storyline

#അറക്കൽ_മന ( ഭാഗം 6) ഇരുവരുടേയും മിഴികൾ പരസ്പരം ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു ഹൃദയങ്ങളുടെ ആ സംവേദന ഭാഷക്ക് ലിപിയില്ലല്ലോ...രണ്ടു പേരുടെയും ആ സുന്ദരമായ നിമിഷങ്ങൾ ക്ഷണനേരമാകിലും യുഗങ്ങളുടെ കണക്കു കൂട്ടലുകൾ നടത്തിയിരുന്നു .. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കുന്നതിൽപ്പരമെന്ത് സൗഭാഗ്യമാണുലകിൽ... നൗഫൽ സജ്നയുടെ അമ്മാവനോട് കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. അവർക്ക് എതിർപ്പുണ്ടായിരുന്നില്ല...പക്ഷെ ഇമ്പിച്ചിക്കോയ ഹാജിയുടെ നിലക്കും വിലക്കും തങ്ങളുടെ മകളൊരു ഭാരമാവുമോ എന്ന ശങ്കയായിരുന്നു ഹംസക്ക്...ഷമീറിനെ താക്കീത് ചെയ്തു ശരിയാക്കാമെന്ന് നൗഫൽ ഏറ്റു. യത്തീംഖാനയിൽ ഈ കാര്യം അറിയിക്കാനും കല്യാണത്തെ പറ്റി തന്റെ കുടുംബത്തിൽ സംസാരിച്ചു തീർപ്പാക്കാനും ഹംസ ഏറ്റെടുത്തു. അപ്പോൾ തന്നെ അനിയൻ മരയ്ക്കാരെ വിളിച്ചു വിവരമറിയിച്ചു... അദ്ദേഹത്തിന് നാട്ടിലെ പ്രധാനിയായ ഇമ്പിച്ചിക്കോയ ഹാജിയാരുടെ വീട്ടിലേക്ക് മരുമകളായി പോകുന്നതിൽ വലിയ അഭിമാനമായിരുന്നു. തന്റെ പെങ്ങളുടെ മനസ്സിന്റെ പുണ്യം തന്നെ... അയാൾ ഒരു മാത്ര അകാലത്തിലകന്നു പോയ തന്റെ കുഞ്ഞിപ്പെങ്ങളേയും അളിയനേയും മനസ്സിൽ ഓർത്തു. നൗഫലിനോടും സുധീറിനോടും യാത്ര പറഞ്ഞു സജ്നയും ഹംസയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയി..നൗഫൽ റിസപ്ഷനിലേക്ക് ചെന്ന് സുധീറിന്റെ ഡിസ്ചാർജ് ചെയ്തു അവനേയും കൂട്ടി വലിയകുളം തറവാട്ടിലേക്ക് യാത്ര തുടർന്നു... സുധീറിന്റെ മനസ്സിൽ ആശങ്കയുടെ വിത്തുകൾ ഉടലെടുത്തു തുടങ്ങി ഇതികർത്തവ്യതാമൂഢനായിരിക്കുന്ന അവനോട് നൗഫൽ പറഞ്ഞു..നീ വിഷമിക്കേണ്ട ഹാജിക്കാട് ഞാൻ സംസാരിക്കാം.. എന്റെ വാക്ക് മൂപ്പര് തട്ടൂല നീ ധൈര്യമായിരിക്ക് ...നൗഫൽ അവന് ധൈര്യം പകർന്നു. വലിയകുളം തറവാട്ടിന്റെ പരുത്ത ഗെയിറ്റ് കടന്ന് ജീപ്പ് പോർച്ചിൽ നിർത്തി നൗഫലിന്റെ കൈ പിടിച്ചു സുധീർ അകത്തേക്ക് നടന്നു. ജീപ്പിന്റെ ശബ്ദം കേട്ട് ഹാജിയാരും ആമിനാത്തയും പൂമുഖത്തേക്ക് വന്നു.കൂടെ രണ്ടു പെങ്ങന്മാരും.. നൗഫൽ സുധീറിന്റെ റൂമിലേക്ക് അവനെ കൊണ്ട് പോയി കിടത്തി ശേഷം ഡൈനിങ് ഹാളിൽ ചെന്നു. ഉമ്മാ...ഹാജിക്കാനെയും കൂട്ടി ഒന്നിവിടെ വരിൻ...നൗഫൽ ആമിനാത്തയോട് പറഞ്ഞു. അതു കേട്ട് പൂമുഖത്തിരുന്ന ഹാജിയാർ അകത്തേക്ക് വന്നു രണ്ടു പേരും വന്ന ശേഷം നൗഫൽ തുടർന്നു. നിങ്ങൾ രണ്ടുപേരും കൂടെ ഒരു ഉറപ്പെനിക്ക് തരണം ..ഞാൻ പറയാൻ പോകുന്ന കാര്യം സാധിച്ചു തരാമെന്ന്.. ഇയ്യെന്താ...നൗഫലേ ഇങ്ങനെ പറയണെ..ഞങ്ങൾക്ക് സുധീറും നീയും വ്യത്യാസം ണ്ടോ..ഇയ്യ് കാര്യം പറയ്.. ആമിനാത്ത പറഞ്ഞു. നൗഫൽ വിവരങ്ങൾ രണ്ടു പേരോടും വിശദീകരിച്ചു. ന്റെ മോന് അങ്ങനെയൊരു മോഹണ്ടെങ്കില് അതിൽപരം എന്ത് ആലോചിക്കാനാ ഞങ്ങൾക്ക്..നാളെ തന്നെ ഞാൻ ഹംസയെ കണ്ടു പെണ്ണ് ചോദിക്കാം...ന്തേയ്...ആമ്യേ... ഹാജിയാർ ആമിനയെ നോക്കി ചോദിച്ചു. അങ്ങനെ ആയിക്കോട്ടെ എന്തായാലും ന്റെ സുധീറിന്റെ പെണ്ണിനെ നിക്കൊന്ന് കാണണം ഞാനൂണ്ട് ഇങ്ങളെ കൂടെ....നൗഫലേ ഇയ്യ് ഷാമിലാനോട് നാളെ ഇവ്ടെ വരാൻ പറയ് ഓളും കൂടെ വരട്ടെ ഞങ്ങളുടെ കൂടെ ഷാമില ന്റെ മൂത്തമോന്റെ പെണ്ണല്ലേ...അവളില്ലാതെ എങ്ങനെയാ...നീ മറക്കാതെ പറഞ്ഞയക്ക് ..ട്ടോ.. നൗഫലിന് വളരെ സന്തോഷം തോന്നി. തന്നെ അവരുടെ മൂത്തമകനായ് കരുതിയതിൽ നന്ദിയോടെ ഇരുവരേയും നോക്കി...തീർച്ചയായും ഉമ്മാ.. ഇന്ഷാ അല്ലാഹ് ഷാമില രാവിലെ വരും.. എന്നാൽ ഞാൻ ഇറങ്ങട്ടെ നേരം ഒരുപാടായി നാളെ രാവിലെ സർക്കിൾ ഓഫീസിൽ പോവാനുള്ളതാ....നൗഫൽ സുധീറിന്റെ റൂമിലേക്ക് കയറി അവനോട് യാത്ര പറഞ്ഞു..ഡാ..ചിലവുണ്ട് ട്ടോ...പിന്നെ കമ്മീഷൻ മറക്കണ്ടാ...ഹ...ഹ..ഹ..നൗഫൽ അവനെ നോക്കി ചിരിച്ചു..സുധീർ നൗഫലിന്റെ കൈയ്യിൽ പിടിച്ച് ചുംബിച്ചു..താങ്ക്സ് ഡാ...അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവനോട് യാത്ര പറഞ്ഞു നൗഫൽ വീട്ടിലേക്ക് പോയി.... വലിയ ആഘോഷത്തോടെ ആ വിവാഹം നടന്നു...പടച്ചോന് നന്ദി പറഞ്ഞു കൊണ്ട് രണ്ടു പേരും ദാമ്പത്യത്തിന്റെ തേൻ നുകർന്നു... സുധീർ തന്റെ തുടർ പഠനത്തിന് വേണ്ടി അമേരിക്കയിൽ പോയി ആറുമാസം കൊണ്ട് സജ്നയെ കൊണ്ട് പോയി . അവിടെ പ്രാക്ടീസ് ആരംഭിച്ച സുധീർ രണ്ടു വർഷം കൂടുമ്പോൾ അഞ്ചു മാസം ലീവിന് വന്നു പോവുകയാണ് പതിവ്. ഫാത്തിമയുടേയും ഫൗസിയുടേയും കല്യാണം കഴിഞ്ഞു അവരും രണ്ടിടത്തായി താമസമായി അന്നു മുതൽ ആമിനയും ഇമ്പിച്ചിക്കോയ ഹാജിയാരും തനിച്ചാണ് .സുധീർ ലീവിന് വരുമ്പോൾ പെൺകുട്ടികളും അവരുടെ കുടുംബവും കൂടി ഒത്തു ചേർന്ന് അഞ്ചു മാസം വീണ്ടും വലിയകുളം തറവാട്ടിൽ പഴയ സന്തോഷം തിരിച്ചു വരും. അവരുടെ മടക്കത്തോടു കൂടെ ഇവരുടെ സന്തോഷങ്ങൾക്ക് മങ്ങലുകൾ വീഴും..വീണ്ടും അവരുടെ വരവിനായ് വേഴാമ്പലിനെപ്പോലെ രണ്ടു പേരും കാത്തിരിക്കും .. പടികടന്ന് ആരോ വീട്ടിലേക്ക് വരുന്നത് കണ്ട് മുറ്റമടിക്കുകയായിരുന്ന നജ്മത്ത് വേഗം തന്റെ കയ്യിലെ ചൂലെടുത്ത് പിറകിലേക്ക് മാറ്റിപ്പിടിച്ചു. .(തുടരും)...#Shabys

Storyline

ഹല്ലാ...ആരാ ഇത്...ഇക്കാക്ക് ഈ വഴിയൊക്കെ ഓർമ്മയുണ്ടോ...പടികടന്നടുത്തെത്തിയ സുധീറിനോട് നജ്മത്ത് പരിഭവത്തോടെ ചോദിച്ചു... ഓരോ തിരക്കുകളല്ലേ മോളേ...എന്തുണ്ട് വിശേഷം ...നിന്റെ പഠിത്തം എങ്ങിനെ പോകുന്നു ഇത് ലാസ്റ്റ് വർഷമല്ലേ ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ . ചെറു പുഞ്ചിരി തൂകികൊണ്ട് സുധീർ നജ്മത്തിനോട് കുശലം ചോദിച്ചു.... ങ്ഹാ... ഈ മാർച്ചോടു കൂടെ അതിനൊരു തീരുമാനമാവും ഇക്കാ. ..ഇങ്ങള് കയറി ഇരിക്ക് ഉപ്പ കുളിക്കണ് ണ്ട്.. ഇപ്പം വരും..ഞാൻ ചായയെടുക്കാട്ടോ...അവളകത്തേക്ക് പോയി.. സുധീർ ഉമ്മറക്കോലായിലെ തിണ്ടിലേക്കിരുന്നു...ബാപ്പയുടെ നിഴലായിരുന്ന ഹമീദ്ക്കാടെ കൈ പിടിച്ചു കൊണ്ട് താനിങ്ങോട്ട് വരാൻ വാശി പിടിക്കുമായിരുന്നു പണ്ട് ..ഹമീദ്ക്കാടെ ഭാര്യ ആയിഷുമ്മ ഉണ്ടാക്കുന്ന പുളിദോശ തനിക്കേറെ ഇഷ്ടമായിരുന്നു അത് കിട്ടാനായാണ് താൻ വാശി പിടിക്കുന്നതെന്നറിയാവുന്ന ഹമീദ്ക്ക വരുന്ന വഴിയിൽ മമ്മുണ്ണിക്കാടെ കടയിൽ കയറി ഉഴുന്നും വാങ്ങിയാണ് വരിക... ഇടയ്ക്കിടെ വരുന്ന എനിക്ക് വേണ്ടി ദോശയുണ്ടാക്കാൻ ഉഴുന്ന് ആയിഷുമ്മ എപ്പോഴും സ്റ്റോക്ക് വച്ചിരുന്നു..മക്കളേക്കാളേറെ സ്നേഹത്തോടെയാണവർ തന്നെ കണ്ടിരുന്നത് . പാവം ആയിഷുമ്മ മഞ്ഞപ്പിത്തം ബാധിച്ച് നാലു വർഷം മുമ്പ് ഒരു റമദാനിലെ ഇരുപത്തേഴാം രാവിനാണ് റബ്ബിലേക്ക് മടങ്ങിയത്...സുധീർ പഴയഓർമ്മകളിൽ മുഴുകിയിരിക്കെ കുളി കഴിഞ്ഞ് ഹമീദ്ക്ക ഉമ്മറത്തേക്ക് വന്നു.. മോൻ വന്നു കുറേ നേരായോ...അങ്ങട്ടൊന്ന് വരണം ന്ന് വിചാരിച്ചിരിക്കേനൂ ഞാൻ ന്തായാലും ഇയ്യിപ്പോ വന്നത് നന്നായി... നജ്മത്ത് ആവി പറക്കുന്ന രണ്ടു ഗ്ലാസ് ചായയും കൊണ്ട് വന്നു..ഒന്ന് സുധീറിന്റെ കൈയ്യിൽ കൊടുത്തു...ഇത് ഉപ്പാക്ക് മധുരല്ലാത്തത് ..എന്ന് പറഞ്ഞു ഹമീദ്ക്കാക്ക് ഒരു ഗ്ലാസ് നീട്ടി... ഹമീദ്ക്ക ഒരു മുറുക്ക് കുടിച്ച് മുഖം വക്രിച്ച് ദയനീയമായി അവളെ നോക്കി... ഇച്ചിരെ.. മധുരട്ടാലൊന്നും അന്റെ ബാപ്പ മരിക്കൂലെടി മോളെ...ഇയ്യൊരു തരിയിതിലിട്ട് താ..അയാൾ മകളോട് കെഞ്ചി ചോദിച്ചു.. അങ്ങനെയിപ്പൊ ഉപ്പ മധുരം കുടിക്കണ്ട ഷുഗർ 300 കടന്ന്ക്ക്ണ്. ഇന്നലെ അലി ഡോക്ടറെന്താ പറഞ്ഞതെന്ന് ഇങ്ങക്കറിയാലോ...ങ്ഹാ.. നജ്മത്ത് ഓർമ്മപ്പെടുത്തി . ഹമീദ്ക്ക സുധീറിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇവളെ വേഗം ആരെയെങ്കിലും കൈയ്യിൽ പിടിച്ചു കൊടുക്കണം..ന്റെ ഉമ്മയാന്നാ ഓൾടെ വിചാരം..ങ്ഹാ... നമുക്കത് പെട്ടെന്ന് തന്നെ ചെയ്യാ...ന്തേയ് നജുമോളേ...സുധീർ ചിരിച്ചു കൊണ്ട് ചോദിച്ചു. ഒന്നു പോ ഇക്കാ ... നജ്മത്ത് നാണിച്ച് കൊണ്ട് വേഗം അകത്തേക്ക് പോയി....ആ പോക്ക് രണ്ടു പേരും പൊട്ടിച്ചിരിച്ചു.. സുധീർ ഹമീദ്ക്കാട് സ്വത്ത് വീതം വെക്കണതിനെ പറ്റി പറഞ്ഞു...കൂടാതെ രാമൻ വക്കീലിന്റെ നമ്പർ വാങ്ങി വിളിച്ചു നാളെ തറവാട്ടിലേക്ക് വരാനായി പറഞ്ഞേല്പിച്ചു. ഉപ്പ വല്ല ഒസ്യത്തും പറഞ്ഞിട്ടുണ്ടോ ഹമീദ്ക്കാ ?ഇങ്ങളോട് പറഞ്ഞിട്ടുണ്ടാകും എന്നാ ഉമ്മ പറഞ്ഞത്.എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ബാക്കി വച്ചിട്ടുണ്ടെങ്കിലതും നിവർത്തിക്കണം ...ഹക്കിടപാടുകൾ ബാക്കിയാക്കരുത്...സുധീർ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു.. തീർച്ചയായും കുറച്ചു കാര്യങ്ങൾ ബാക്കി വച്ചു തന്നെയാണ് ബാപ്പ പോയത് . മൂപ്പർക്ക് പഴയ വീടുകളോടുള്ള താത്പര്യം അനക്കറിയാലോ...ഈയിടെ കുറച്ചു ദൂരെ ഒരു പഴയ മന വാങ്ങിയിരുന്നു . അറക്കൽ മന എന്നാ അതറിയപ്പെടുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതാണാ മന വർഷങ്ങളായി ആൾത്താമസമില്ലാതെ കിടക്കുകയാണത്... ഇരുപതേക്കറോളം സ്ഥലവും ഒരു വലിയ കുളവും വലിയ പത്തായപ്പുരയുമുള്ള വലിയ നാലുകെട്ടാണത്. അതിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ശേഷമാണ് ബാപ്പ...ഹമീദ്ക്ക ഒരു നെടുവീർപ്പോടെ നിർത്തി വിങ്ങലോടെ സുധീറിന്റെ മുഖത്തേക്ക് നോക്കി .എന്റെ ഈ മടിയിൽ കിടന്നാ..ന്റെ ഇമ്പായി..മുഴുവനാക്കാനാവാതെ വിതുമ്പലടക്കാൻ പാടുപ്പെട്ടു ഹമീദ്ക്ക.. (ഇമ്പിച്ചിക്കോയ ഹാജിയാരെ ബാല്യകാല സുഹൃത്തായ ഹമീദ്ക്ക വിളിക്കണ പേരാണത്) സാരമില്ല..ഹമീദ്ക്കാ...പടച്ചോന്റെ വിധിക്ക് നമ്മൾ കീഴടങ്ങിയല്ലേ പറ്റൂ..സുധീർ ഉറ്റചങ്ങാതിയെ നഷ്ടപ്പെട്ട വൃഥപേറുന്ന വയോവൃദ്ധനായ ആ മനുഷ്യനെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു.. പിന്നെ മോനെ നീ ആ മന വരെയൊന്ന് പോകണം അവിടെയെല്ലാം കാടുപിടിച്ചു കിടക്കുകയാണ് അത് വൃത്തിയാക്കാനായി ഒരുത്തനെ ആക്കിയിരുന്നു. രാജു എന്നാണ് പേര് ഒരു തമിഴനാണ് ..നല്ല സ്വഭാവമുള്ള ചെക്കനാണ് ഇമ്പായിക്കോനെ വലിയ കാര്യമായിരുന്നു...കുറച്ചു ദിവസമായി അവന്റെ ഒരു വിവരവുമില്ല. എനിക്ക് തീരെ വയ്യാത്ത കാരണം ഒന്ന് പോയി നോക്കാനായില്ല.. ന്റെ.. കുട്ടിയവിടെ വരെ ഒന്ന് പോയി അന്വേഷിച്ചു അവിടത്തെ കാര്യങ്ങളൊക്കെ തിരക്കി വാ..ഇനിയെല്ലാം നീ വേണം നോക്കാനായിട്ട് എനിക്കും വയസ്സായില്ലേ...ഹമീദ്ക്ക പറഞ്ഞു നിർത്തി. ഓ...അതിനെന്താ ഞാൻ നാളെ തന്നെ പോകാം ഹമീദ്ക്കാ..എന്തായാലും ഭാഗം വെക്കണേന് മുന്പ് എല്ലാത്തിനെയും പറ്റി ഒരു ധാരണ വേണല്ലോ...എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ... സുധീർ യാത്ര പറഞ്ഞിറങ്ങി.

Storyline

അറക്കൽ മന (ഭാഗം 8) സംഭവിച്ചതെന്തന്നറിയാതെ....ഷിനോജ് സുധീറിനെ നോക്കി...അവനാകെ പകച്ചുപോയിരുന്നു.. ഡാ....സുധീറെ എന്താ...എന്താപറ്റിയേ..ഷിനോജ് സുധീറിന്റെ ചുമലിൽ തട്ടി ചോദിച്ചു... അത്...അതവിടെ....ഒരു സ്ത്രീ രൂപം .. വണ്ടിയുടെ മുന്നില്....ഞാൻ.. ഞാൻ കണ്ടതാ...പക്ഷെ.. സുധീർ വിരൽചൂണ്ടുന്നിടത്തേക്ക് നോക്കിയ.. ഷിനോജിന് പക്ഷെ ഒന്നും കാണാനായില്ല... സമയം സന്ധ്യയോടടുക്കുന്നേയുള്ളു എങ്കിലും.. ഇരുൾ വീണ പ്രതീതിയാണ്. രണ്ടു പേരും വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും കണ്ണോടിച്ചു.. ഷിനോജിന് അവിടം എന്തോ ദുരൂഹമായി തോന്നിയെങ്കിലും അവനത് പുറത്ത് കാണിച്ചില്ല തനിക്ക് തോന്നിയതാവുമെടാ....സാരമില്ല കുറേനേരമായില്ലേ ഡ്രൈവ് ചെയ്യുന്നു...താ ..ഇനി ഞാൻ ഓടിക്കാം...നീ റെസ്റ്റെടുക്ക് എന്ന് പറഞ്ഞു ഷിനോജ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..വീണ്ടും ചുറ്റും നോക്കി സുധീർ തിടുക്കത്തിൽ സീറ്റിൽ കയറിയിരുന്നു..അവർ യാത്ര തുടർന്നു. സമയം ഏഴുമണിയായി അകലെ ഒരു വെട്ടം കണ്ടു വണ്ടി അങ്ങോട്ട് വിട്ടു അറക്കൽ മനയിലേക്കുള്ള വഴി ചോദിക്കയാണ് ലക്ഷ്യം. അടുത്തെത്തിയപ്പോൾ അതൊരു ഓലമേഞ്ഞ ചായപ്പീടികയാണെന്ന് മനസ്സിലാക്കി അവരവിടെ ഇറങ്ങി. മുന്പിലാരേയും കാണാഞ്ഞ് ഇവിടെ ആരും ഇല്ലേ...സുധീർ വിളിച്ചു ചോദിച്ചു.. മറുപടിയൊന്നും കണ്ടില്ല. ഷിനോജ് അകത്തേക്ക് കയറി നോക്കി.... ആരാ...എന്ത് വേണം?...ചായയാണെങ്കില് ഇല്ല ..കടയടക്കാൻ പോവുകയാണ് പിറകിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ..പ്രായാധിക്യം കൊണ്ട് ശരീരം മെലിഞ്ഞൊട്ടി കൺപോളകൾ കൂടെ നരച്ച ഒരു മനുഷ്യ രൂപം .അസമയത്ത് പരിചയമില്ലാത്ത ആളുകളെ കണ്ടതു കൊണ്ടാകാം ഒരു ഭയം നിഴലിച്ചിരുന്നു ആ മുഖത്ത്. ചായ വേണ്ട...ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്. ഇവിടെ ഈ അറക്കൽ മനയിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?.സുധീർ ചോദിച്ചു.. അറക്കൽ മന എന്ന് കേട്ട് അയാളുടെ മുഖത്ത് ഭയം നിഴലിക്കുന്നതായി ഷിനോജ് ശ്രദ്ധിച്ചു.. രണ്ടു പേരേയും സംശയത്തോടെ ഒന്ന് നോക്കി ഇവിടെ നിന്നും നേരെ പോയാൽ ഒരു കവലയിലെത്തും അവിടെ നിന്നും ഇടത്തോട്ട് കയറിയാൽ വലിയ ഒരു കവാടം കാണാം..അതാണ് മനയിലേക്കുള്ള വഴി..ധൃതിയിൽ പറഞ്ഞു നിർത്തി അയാൾ കടയടച്ചു. തന്റെ ടോർച്ച് തെളിച്ച് കടയുടെ എതിർ ദിശയിൽ വേഗം നടന്നു മറഞ്ഞു. അയാളുടെ ഈ പെരുമാറ്റം അവരെ അതിശയിപ്പിച്ചു. ഷിനോജ് വണ്ടി അയാൾ പറഞ്ഞ പ്രകാരംമുന്നോട്ടു വിട്ടു...ഇന്നത്തെ കാലത്ത് തെരുവ് വിളക്ക് പോലുമില്ലാത്ത നാടോ..സുധീർ മനസ്സിൽ കരുതി..ചുറ്റും ചീവിടുകളുടെ കർണ്ണകഠോരമായ ശബ്ദം അലയടിക്കുന്നു..ഇടതൂർന്ന് നിൽക്കുന്ന വന്മരങ്ങൾക്കിടയിലൂടെ അവരുടെ കാർ അറക്കൽ മന ലക്ഷ്യമാക്കി നീങ്ങി... മുന്നിൽ കണ്ട കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ചെറിയൊരു കയറ്റത്ത് വലിയ പടിപ്പുര പോലൊരു കവാടം കണ്ടു..പഴകിദ്രവിച്ച മേലാപ്പിൽ നിന്നും ഓടുകൾ വീണുടഞ്ഞ് വഴിയിൽ ചിതറിവീണു കിടക്കുന്നു....കവാടത്തിനിരു വശത്തും സിംഹ പ്രതിമകൾ സ്ഥാപിച്ചത് തകർന്നു പോയതിന്റെ അവശിഷ്ടങ്ങൾ ...ഇരുവശത്തേക്കും അനന്തമായി നീളുന്ന പഴയ കരിങ്കൽ മതിലുകൾ.. പഴയ ഇരുമ്പു ഗേറ്റ് തുരുമ്പെടുത്തു ഇരുസൈഡിലേക്കുമായി കയറ്റിവച്ചിരിക്കുന്നതിൽ കാട്ടുചെടികൾ പടർന്നു കയറിയിരിക്കുന്നു ഷിനോജ് വണ്ടി അകത്തേക്ക് ഓടിച്ച് കയറ്റി ഏകദേശം ഇരുനൂറു മീറ്റർ അകലെ വരെ നീളുന്ന പാതയിലൂടെ സഞ്ചരിച്ച് അവർ മനയുടെ മുന്പ് എത്തി.. സുധീർ വണ്ടിയുടെ മൂന്ന് തവണ ഹോൺ മുഴക്കി... ജോലിക്ക് നിർത്തിയ തമിഴൻ രാജുവിനെ വിളിക്കാൻ വേണ്ടിയായിരുന്നു അത്.. ശബ്ദം കേട്ട് നൂറു കണക്കിന് കടവാവലുകൾ ചിറകടിച്ച് പറന്നു പോയെങ്കിലും അവനെ പുറത്തേക്ക് കണ്ടില്ല... ഇവനിതെവിടെ പോയി ....രാജൂ.....രാജൂ.....സുധീർ കുറേ വിളിച്ചു നോക്കിയെങ്കിലും ഒരു മറുപടിയും വന്നില്ല... കൈയ്യിൽ ഹമീദ്ക്ക ഏല്പിച്ച താക്കോൽ കൂട്ടവും ഒരു ടോർച്ചുമെടുത്ത് സുധീർ വാതിൽ തുറക്കാനായി പൂമുഖത്തേക്ക് കയറി...വണ്ടി നിർത്തി ഷിനോജ് പിറകെ ചെന്നു.. പെട്ടെന്ന് ശക്തമായ ഒരു കാറ്റ് വീശിയടിച്ചു..മരങ്ങൾ ആടിയുലഞ്ഞു എവിടെ നിന്നോ ഒരു ചെന്നായയുടെ ഓരിയിടൽ അന്തരീക്ഷത്തിൽ മുഴങ്ങി ജനലുകൾ കാറ്റിൽ തുറന്നടഞ്ഞു കൊണ്ടിരുന്നു...വലിയൊരു ശബ്ദത്തോടെ ഇടിവെട്ടി കൂടെ കോരിച്ചൊരിയുന്ന മഴയും...സുധീർ അമ്പരന്നു നില്കയാണ്... ഷിനോജ് ചുറ്റും നോക്കി അവനെന്തോ. .മനസ്സിലാക്കിയ പോലെ..സുധീറിന്റെ കൈയ്യിൽ നിന്നും താക്കോൽ കൂട്ടം വാങ്ങി വലതു കൈകയ്യിലടക്കി വച്ച് ആ കൈ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു എന്തോ മന്ത്രങ്ങൾ ഉരുവിട്ടു ശേഷം വാതിൽ തുറന്നു. .. ........ (തുടരും) (Shaby's)

Storyline

അറക്കൽ മന ( ഭാഗം 09) തെളിച്ച ടോർച്ചുമായി..രണ്ടു പേരും അകത്തേക്ക് കയറി.. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ആ സൗധം ആരേയും ഏറെ ആകർഷിക്കുന്നതായിരുന്നൂ... താരതമ്യേന പുറത്തേക്കാൾ വൃത്തിയുണ്ടായിരുന്നു അകത്ത്. ഒരു പക്ഷെ രാജു വൃത്തിയാക്കിയതാവാം...നടുമുറ്റത്തിനോട് ചേർത്ത് സ്ഥാപിച്ച അനേകം തൂക്കുവിളക്കുകൾ.. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കുറേ ഛായാചിത്രങ്ങൾ.. കൂടാതെ നടുമുറ്റത്തേക്ക് ഇറ്റുവീണുകൊണ്ടേയിരിക്കുന്ന മഴത്തുള്ളികളും .. നടുമുറ്റത്ത് മുന്പ് കരുതലോടെ പരിപാലിച്ചിരുന്ന പഴയ തുളസിത്തറ കാടുപിടിച്ച പോലെ കിടക്കുന്നു .. ഷിനോജ് കൈയ്യിൽ കരുതി വച്ച എണ്ണ പകർന്നു ചില തൂക്കുവിളക്കുകൾ കത്തിച്ചു..അതോടെ സുവർണ്ണ നിറത്തിൽ അകത്തളം മുഴുവൻ പ്രകാശപൂരിതമായി. സുധീർ ആ ഭംഗി തന്നെ നോക്കി നിന്നുപോയി ..വരുന്ന വഴിക്കുണ്ടായ ആശങ്കകൾ പാടെ വിട്ടിരുന്നു ..പുതിയൊരു ലോകത്ത് എത്തിയ പോലെ അവനാ വാസ്തു ഭംഗി ആസ്വദിക്കയാണ്... ഷിനോജ് ചുറ്റും നോക്കി നടക്കുന്നു അവന് താത്പര്യം ഉള്ള സാധനങ്ങൾ തിരയുകയാണ് കക്ഷി...അരണ്ട വെളിച്ചത്തിൽ ഇരുവരും അകത്ത് നടന്നു കണ്ടു. രാജൂ...ഡേയ്...രാജൂ...സുധീർ വീണ്ടും വിളിച്ചു നോക്കി..... ഇവനിതെവിടെ റബ്ബേ... ഒരു ഉത്തരവാദിത്വമില്ലാത്ത കഴുത ...സുധീറിന് ദേഷ്യം വന്നു... അവനെവിടെയെങ്കിലും പോയിക്കാണും രാത്രി ഈ വലിയ വീട്ടിൽ അവന് ഒറ്റയ്ക്ക് എങ്ങിനെ കഴിയാനാണ് ..പരിസരത്തെങ്ങും ഒരു വീട് പോലുമില്ല ..നേരം വെളുക്കട്ടെ നമുക്ക് അന്വേഷിച്ചു നോക്കാം...ഷിനോജ് അവനെ സമാധാനിപ്പിച്ചു. കൊണ്ടുവന്ന ഭക്ഷണം കഴിച്ചു ഇരുവരും ഉറങ്ങാൻ കിടന്നു. അപ്പോഴും മഴ പെയ്തു കൊണ്ടേയിരുന്നു.....യാത്രാ ക്ഷീണം കാരണം സുധീർ പെട്ടെന്ന് തന്നെ മയങ്ങിപ്പോയി...ഷിനോജ് തന്റെ ചില ബുക്കുകൾ കൂടെ കരുതിയിരുന്നു ഏറെയും പുരാവസ്തുക്കളേ കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങൾ തന്നെ.. അതിൽ നിന്നും ചിലത് റഫർ ചെയ്ത് നോക്കുകയാണവൻ... മഴയുടെ ശക്തി മെല്ലെ കുറഞ്ഞു വന്നു... . ആരുടേയോ കാൽപെരുമാറ്റം കേട്ട പോലെ തോന്നി ഷിനോജിന്...അവൻ പുസ്തകത്തിൽ നിന്നും തലയുയർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.....ങേ..!!! അത് അകലേക്ക് നീങ്ങി പോവുകയാണ് ഒരു പ്രകാശ വലയം പോലെ... തുടരും.... #Shaby's

Storyline

അറക്കൽ മന (ഭാഗം10) ഷിനോജ് പുറത്തേക്ക് ഇറങ്ങി നോക്കി... അതെ..ആ രൂപം അകലേക്ക് നീങ്ങി പോവുകയാണ്...വളരെ വേഗത്തിൽ തന്നെ അത് അപ്രത്യക്ഷമായി.. ഈ അസമയത്ത് അതും ആൾപാർപ്പില്ലാത്ത ഈ സ്ഥലത്ത് ആരാണ്..എന്തായാലും നാളെയാവട്ടെ ഇവിടം മുഴുവൻ നോക്കി കാണണം.. എന്തൊക്കെയോ ദുരൂഹത നിലനിൽക്കുന്ന പോലെ...ജോലിക്കാരനായ തമിഴനേയും കാണാനില്ല.. അവനെന്ത് പറ്റിക്കാണും ..ഇതെല്ലാം സുധീറിനെ തത്കാലത്തേക്ക് അറിയിക്കണ്ട ഏതായാലും രണ്ടു മൂന്നു ദിവസം തങ്ങിയേ പറ്റൂ ഷിനോജ് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു. അവൻ സുധീറിന്റെ അടുത്ത് ചെന്ന് നോക്കി സുധീർ നല്ല ഉറക്കത്തിൽ തന്നെയാണ്. ഷിനോജ് അവനടുത്ത് തന്നെ ഉറങ്ങാൻ കിടന്നു.... രാത്രിയതിന്റെ അവസാന യാമത്തിലേക്ക് കടക്കവെ...മിന്നൽപ്പിണരുകൾ പൊഴിച്ചുകൊണ്ട് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമാർ വലിയൊരു ഇടിവെട്ടി..സുധീർ ഞെട്ടിയുണർന്നു.. വീശിയടിക്കുന്ന കാറ്റിൽ ജനാലകളുടെ വാതിലുകൾ കൊട്ടിയടഞ്ഞും തുറന്നും കൊണ്ടിരുന്നു...ഭീതിപ്പെടുത്തുന്ന അന്ധകാരത്തിലിടക്കിടെ മിന്നൽ പിണരുകൾ പലരൂപങ്ങൾ ചുമരുകളിൽ തീർക്കുന്നുണ്ടായിരുന്നു . ഇതെല്ലാം കണ്ട് സുധീർ ഭയന്നു അപരിചിതമായ ഈ സ്ഥലത്ത് ഈ രാത്രി തന്നെ വരേണ്ടി വന്നതിൽ സ്വയം ശപിച്ചു അവൻ . അടുത്ത് തന്നെ ഷിനോജ് കിടക്കുന്നത് കണ്ട ആശ്വാസത്തിൽ പരിചയമുള്ള എല്ലാ മഖാമുകളിലേക്കും ഒറ്റയടിക്ക് നേർച്ച നേർന്നു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ച് മനസ്സിൽ ദിക്റുകൾ ചൊല്ലി അവൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു...ഇതൊന്നും അറിയാതെ ഷിനോജ് ഉറക്കം തുടർന്നു. പുലർച്ചെ കതകിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ് ഇരുവരും ഉറക്കമുണർന്നത്.. സുധീർ ഉറക്കച്ചടവോടെ കതകിനെ ലക്ഷ്യമാക്കി നടന്നു.... കതകു തുറന്ന സുധീർ കണ്ടത് ഏതാണ്ട് മുപ്പതു വയസ്സു പ്രായമുള്ള ഒരു കറുത്ത് മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു യുവാവിനേയാണ്...അവനാകെ പേടിച്ചരണ്ടാണ് നില്ക്കുന്നത് അവൻ ധൃതിപിടിച്ച് അകത്തേക്ക് കയറി സുധീറിനെ നോക്കി ചോദിച്ചു.. നീങ്കയാര്.. ഹാജിയാരോട മകനാക്കുമോ?? അതെ....നീ രാജുവല്ലേ...നീ എവ്ടെ ആയിരുന്നെടാ... സുധീർ ആരാഞ്ഞു. സൊൽറേൻ അണ്ണാ... കൊഞ്ചനാൾക്ക് മുന്നാടി ഹാജിയാറ് വന്ത് സൊല്ലിയിരുന്താൾ നീങ്ക വരുവെന്ട്ര്..ആനാൽ അവര് എരന്തിട്ടേൻ എന്ട്ര് സൊല്ലി അന്ത ടൈമിലെ ഹമീദണ്ണ കൂപ്പിട്ടിരുന്തേൻ ..ഒരേ വരത്തമായിടിച്ചണ്ണേ...അവര് റൊമ്പ നല്ലവര് ...എന്നാച്ച് തെരിയാത്...കടവുൾ ഇവ്വളവു സീക്രമാ അവരെ തിരുപ്പി കൂപ്പിടുമെന്ട്ര് നിനച്ച് കൂടെ പാക്കലെ...അവന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞൊഴുകി..സുധീർ സ്നേഹത്തോടെ അവനെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.. അവര് എരന്ത അന്നേക്ക് നൈറ്റിലെ ...നാ.തൂങ്കീട്ടിരിക്കുമ്പോത്...ഒരു സത്തം കേട്ടിച്ച് ...പോയി പാത്താ യാരുമേ ഇല്ലെ..ആനാൽ തിരുപ്പി വന്ത എന്നോട റൂം എരിയിറതു താൻ നാ പാത്തേൻ.. ഒരു പേയി മാതിരി ഒന്ന് റൂമെ താണ്ടി പോണത് പാത്ത് നാ ഭയന്തിട്ടേൻ അണ്ണേ..അന്നേലിരുന്ത് അടിക്കടി ഇതു താൻ നടന്തിഅക്ക്ട്ട്ര്ക്ക്.....എന്നോടെ മൊബൈല് കൂടെ എരിഞ്ചിട്ടതിനാലെ യാരേയും കൂപ്പിട മുടിയലെ... രാജുവിന്റെ സംസാരം കേട്ട് ഷിനോജ് കടന്നു വന്നു. രാജുവിനെ അടിമുടിയൊന്ന് നോക്കി അവൻ.... രാജു ഇതാരാണെന്ന് ചോദിക്കുന്ന പോലെ സുധീറിന്റെ മുഖത്തേക്ക് നോക്കി.. എന്റെ ഫ്രണ്ടാണ്...പേര് ഷിനോജ്...അവര് കുറച്ചു ദിവസം ഇവിടെ കാണും ഭയപ്പെടണ്ട നല്ല മാന്ത്രികനാണവൻ...രാജു ആശ്ചര്യത്തോടെ ഷിനോജിനെ അടിമുടിയൊന്ന് നോക്കി... (തുടരും)

Storyline

#അറക്കൽ_മന ( ഭാഗം 11) ■■■■■■■♤♤♤♤♤♤■■■■■■ രാജു പറഞ്ഞത് കേട്ട് ഷിനോജിന് ഇന്നലെ കണ്ട ആ രൂപം മനസ്സിൽ വന്നു. മാന്ത്രിക താന്ത്രിക വിദ്യകളുടെ ഈറ്റില്ലമായ ഷിനോജിന്റെ കുടുംബത്തിൽ എല്ലാ തരത്തിലുള്ള പരിഹാരകർമ്മങ്ങളും ഇളം തലമുറയിൽ പകർന്നു നൽകുന്നതിനാൽ ഇത്തരം സംഭവങ്ങൾ നേരിടാനുള്ള പക്വതയും വൈദഗ്ദ്ധ്യവും അവർ സ്വായത്തമാക്കിയിരുന്നു. ആ മനയുടെ അകത്തളങ്ങൾ മുഴുവൻ നോക്കി കാണാനായ് ഷിനോജ് രാജുവിനേയും കൂട്ടി നടന്നു അവരെ അനുഗമിച്ചു സുധീറും. പഴയ പ്രതാപത്തിന്റേയും പാരമ്പര്യത്തിന്റേയും ശേഷിപ്പുകൾ അവിടെ കേടുപാടുകൾ ഇല്ലാതെ നിലനിന്നിരുന്നു .ഈ മന എങ്ങിനെ വിൽക്കേണ്ടി വന്നു എന്നതിന് ഉത്തരം കണ്ടെത്തുക അതായിരുന്നു ഷിനോജിന്റെ ആദ്യ ശ്രമം. തെക്കിനിയും ഇടമുറികളും കടന്ന് അവർ മുകൾനിലയിലേക്കുള്ള ഗോവണിപ്പടിയുടെ അടുത്തെത്തി.. ഗോവണിയുടെ പിന്ഭാഗത്തായ് ചെറിയൊരു മുറി താഴിട്ട് അതിനുമുകളിലായ് ചുവന്ന പട്ടിനാൽ ചുറ്റി ബന്ധിച്ചതായി കണ്ടു. മറ്റു രണ്ടു പേരും അത് ശ്രദ്ധിച്ചിരുന്നില്ല എന്നതിനാൽ ഷിനോജ് തത്കാലത്തേക്ക് അതവഗണിച്ച് മുകളിലേക്ക് കയറാൻ തുടങ്ങി..കൂടെ രണ്ടു പേരും പകലായതിനാൽ ഇരുവരും അല്പം ധൈര്യമായി തന്നെ അവനെ അനുഗമിച്ചുവെങ്കിലും സുധീറിന് ചെറിയ തോതിൽ ഭയം തോന്നിയത് കൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയാണവൻ നടന്നത് ആദ്യമായാണ് ഇത്തരം ഒരു മന അവൻ കാണുന്നത്. ആൾ പാർപ്പില്ലാത്തതിനാൽ മുകളിൽ നിറയെ മാറാലയും പൊടിയും ചേർന്ന് ഭീകരമായ അന്തരീക്ഷമായിരുന്നു...പഴയ ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങൾ, അലങ്കാര സാമഗ്രികൾ എല്ലാം നിറച്ച് വച്ചിരുന്നത് ചിലന്തിവലയും മറ്റും ചേർന്ന് ഭീകരമായ രൂപം കൈവരിച്ചിരുന്നു..ഷിനോജ് രാജുവിനോട് അവിടം വൃത്തിയാക്കാനാവശ്യപ്പെട്ടു.. നാലു മുറികൾ ഉള്ള അവിടെ ഒരു മുറിയിൽ ഓട്ടുവിളക്കുകളും നിലവിളക്കുകളും പഴയ വലിയ പാത്രങ്ങളും ഛായാചിത്രങ്ങളും കൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അവിടെ കണ്ട ആനക്കൊമ്പ് കൊണ്ട് അലങ്കരിച്ച വലിയ കണ്ണാടി അലമാരയിൽ ഷിനോജിന്റെ കണ്ണുടക്കി.. എത്ര മനോഹരമായ കൊത്തുപണിയാണതിന് വിവിധയിനം മുത്തുകൾ കൊണ്ട് അരികുകൾ ഭംഗിയാക്കിയിരിക്കുന്നു അതിന്റെ മുകളിൽ ഒഴിഞ്ഞ സുഗന്ധലേപനങ്ങളുടെ കുപ്പികൾ ചിതറിവീണു കിടക്കുന്നു..മൂന്ന് അറകൾ ഉള്ളതിൽ പല തരത്തിലുള്ള താക്കോൽ കൂട്ടങ്ങൾ, നാരായം , താളിയോലകൾ പഴയ ഗ്രന്ഥങ്ങൾ എന്നിവ നിറച്ച് വച്ചിരുന്നു. മുറികൾ വൃത്തിയാക്കാൻ രാജു പാടുപെടുന്നുണ്ട് സുധീർ അവനെ സഹായിക്കാൻ ശ്രമിച്ചുവെങ്കിലും അവനത് സ്നേഹത്തോടെ നിരസിച്ചു... സുധീർ ഷിനോജിനെ തിരഞ്ഞ് ആ മുറിയിലേക്ക് കയറി താളിയോലകൾ കൗതുകത്തോടെ മറിച്ച് നോക്കുകയാണവൻ അവനാഗ്രഹിച്ച പോലെ പുരാതനമാന ചിലതൊക്കെ കിട്ടിയ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു... രാജു മുറിയുടെ ജനാലകൾ തുറക്കാൻ നോക്കി കാലങ്ങളായി തുറന്നില്ല എന്നതിനാൽ പലതും ചിതലെടുത്തു തീർന്നിരുന്നു.. പാമ്പ്...പാമ്പ്...ഓടി വാങ്കോ....രാജു വിളിച്ചു പറഞ്ഞത് കേട്ട് ഷിനോജും സുധീറും ഓടിച്ചെന്നു.. മുറിയിൽ ഒരു സർപ്പസുന്ദരൻ പത്തി വിടർത്തിയാടുന്നു ..തന്റെ ആവാസകേന്ദ്രത്തിൽ അതിക്രമിച്ചു കയറിയതിൽ ക്ഷുഭിതനായ സർപ്പശ്രേഷ്ടൻ ഇടക്കിടക്ക് ചീറ്റുന്നുണ്ട്..കൊല്ലതിനെ....സുധീർ രാജുവിനോട് പറഞ്ഞു..അരുത്.....അതിനെ ഉപദ്രവിക്കാൻ പാടില്ല..അത് അവിവേകമാകും ..ഷിനോജ് അവനെ തടഞ്ഞു. ഷിനോജ് സർപ്പത്തെ നോക്കി മന്ത്രമുരുവിട്ടു.. ഓം ശ്രീ നാഗരാജായ നമ: ഓം ശ്രീ നാഗകന്യായ നമ: ഓം ശ്രീ നാഗയക്ഷ്യൈ നമ: ...... (തുടർന്നു വായിക്കുക ) #Shaby's

Storyline

അറക്കൽ മന ( ഭാഗം 12) അത്ഭുതമെന്നേ പറയാനാകൂ..സർപ്പശ്രേഷ്ടൻ പത്തിയും താഴ്ത്തി ഇഴഞ്ഞു ജനൽ വഴി പുറത്തേക്ക് പോയി. രാജുവും സുധീറും ആശ്ചര്യത്തോടെ ആ കാഴ്ച നോക്കി നിന്നു. ഷിനോജ് തുടർന്നു. സുധീറേ ...ഇവിടെ ചില പ്രശ്നങ്ങൾ ഉള്ളപോലെയാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ അത് കണ്ടെത്തി പരിഹരിക്കണം ഹമീദ്ക്കയോടും ഇക്ബാലിനോടും ഈ കച്ചവടം സംബന്ധിച്ച് ചിലത് ചോദിച്ചറിയേണ്ടതുണ്ട്.ഇതിന്റെ അവകാശികൾ വഴി തന്നെയാണോ ഈ ഇടപാട് നടന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. സുധീർ ഹമീദ്ക്കയേയും ഇക്ബാലിനേയും വിളിച്ചു അന്വേഷിച്ചു .ഈ കച്ചവടം നടത്തിയത് അറക്കൽ കുടുംബത്തിൽ പെട്ടതെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ രാമനാഥൻ നായരാണെന്നും അയാളുടെ പക്കലുള്ള പ്രമാണങ്ങൾ കൊണ്ടാണ് ഇടപാടുകൾ നടത്തിയതും. ഏക അവകാശി താനാണെന്നും കാനഡയിൽ സ്ഥിരമായി താമസിക്കുന്ന തനിക്ക് ഇത് നോക്കി നടത്തുക ബുദ്ധിമുട്ടാണ് ഇത് വില്പന നടത്തി ആ കാശ് കൊണ്ട് കാനഡയിൽ ബിസിനസ് വിപുലീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നും പറഞ്ഞാണ് ഈ കച്ചവടം സംബന്ധിച്ച് തങ്ങളുടെ അടുത്ത് വന്നത് സുധീറിന്റെ ബാപ്പയുമായി സംസാരിച്ചു.അധികം വിലപേശലില്ലാതെ തന്നെ നിശ്ചിത തുക ഉറപ്പിച്ചാണ് കച്ചവടം ചെയ്തതും. ഷിനോജ് നാട്ടിൽ ഈ മനയേ കുറിച്ചും ഇതിന്റെ അവകാശികളെ കുറിച്ചും ഒരു അന്വേഷണം നടത്താൻ തന്നെ തീരുമാനിച്ചു. പ്രകൃതിയുടെ നിസ്തുലമായ വിഭവങ്ങളുടെ സമ്മേളനം പോലെ മനോഹരമായ ഗ്രാമമാണ് ഉദയഗിരി. കാടും മലയും കാട്ടാറുകളും പാടശേഖരങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ നല്ലൊരു ഗ്രാമം. ഷിനോജ് ചുറ്റും നോക്കി നടക്കുന്നതിനിടക്ക് തങ്ങൾ രാത്രി വഴി ചോദിച്ച ചായക്കടയിലേക്ക് കയറി. റേഡിയോയിൽ നിന്നുള്ള ഗാനങ്ങൾ കേട്ട് ചായ ഊതിക്കുടിച്ച് സൊറ പറഞ്ഞു കുറച്ചു പേർ. പത്ര വായന കഴിഞ്ഞു അതിന്റെ വിശദാംശങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ഒരാൾ..ആശങ്കകളും സന്തോഷങ്ങളും രാഷ്‌ട്രീയവും കടന്നു വരുന്ന സുന്ദരമായ സദസ്സ് ... ഷിനോജ് ഒരു ബെഞ്ചിലായ് ഇരിപ്പുറപ്പിച്ചു. ചേട്ടാ...ഒരു ചായ...അവനാ കടക്കാരനോട് വിളിച്ചു പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ കണ്ടതും തിരക്കുകളിൽ നിന്നും ചർച്ചകളിൽ നിന്നും തത്കാലത്തേക്ക് മാറി കൗതുകത്തോടെ ഷിനോജിനെ നോക്കി..ആരാ...ഇവിടെ മുന്പ് കണ്ടിട്ടില്ലാലോ..എവ്ടുന്നാ..ഒരു വൃദ്ധൻ ആരാഞ്ഞു. കുറച്ചു ദൂരെ നിന്നാണ്. ഇവിടെ അറക്കൽ മനയിലേക്ക് വന്നതാണ്. അറക്കൽ മനയിലേക്കോ ...!!! എല്ലാവരുടേയും നോട്ടം ഷിനോജിന്റെ നേർക്ക് തിരിഞ്ഞു. ആളുകൾ പരസ്പരം എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി.. അത്ഭുതത്തോടെയാണോ ,സഹതാപത്തോടെയാണോ പലരുമിടക്കിടെ അവനെ നോക്കുന്നുണ്ട്. എന്തെ....എല്ലാവരും ഇങ്ങനെ നോക്കുന്നത്...ഷിനോജ് ആരാഞ്ഞു. പറയാൻ താത്പര്യം ഇല്ലാത്തതിനാലാവാം കുറച്ച് പേർ കടയിൽ നിന്നും ഇറങ്ങി പോയി. തന്നോട് വിശേഷം ചോദിച്ച വൃദ്ധനും ചായക്കടക്കാരനും മാത്രമവശേഷിച്ചു.ഷിനോജ് മനയേക്കുറിച്ച് വൃദ്ധനോട് ചോദിച്ചു... രാഘവൻ വെളിച്ചപ്പാട് അതായിരുന്നു അയാളുടെ പേര്. ദേവീക്ഷേത്രത്തിൽ ഉറഞ്ഞുതുള്ളി വെളിച്ചപ്പെട്ട ഐശ്വര്യപൂർണ്ണമായ കാലങ്ങൾ അയവിറക്കി അദ്ദേഹം പറഞ്ഞു തുടങ്ങി. ചിറക്കൽ രാജകുടുംബത്തിന്റെ താവഴിയിൽ പെട്ടതാണ് അറക്കൽ മനയുടെ അവകാശികൾ മക്കളില്ലാതിരുന്ന ചിറക്കൽ മഹാരാജാവ് ഇവിടെ നിന്നും ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത് വഴിയാണ് ഇവരുടെ ജീവിതം സമൃദ്ധിയിലേക്ക് നടന്നടുത്തത്. മരുമക്കത്തായം നിലനിന്നിരുന്ന കാലത്ത് കൂട്ടുകുടുംബവ്യവസ്ഥിതിയിൽ പുകൾപെറ്റ തറവാടായിരുന്നു അറക്കൽ മന. മൂത്ത കാരണവരായ സുകുമാരൻ നായരുടെ വിയോഗത്തോടെ മരുമക്കത്തായം ശിഥിലമായപ്പോൾ മക്കളും മരുമക്കളും ചേരി തിരിഞ്ഞ് ആക്രമണം തുടങ്ങി . സ്വത്തു വീതം വെക്കുന്ന തർക്കങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് മൂത്തസഹോദരിയുടെ ഭർത്താവ് സ്വന്തം ഭാര്യാസഹോദരനെ നാഗത്തറയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി. അതിനെ തുടർന്ന് നിരന്തരം മാറാരോഗങ്ങളും അപമൃത്യുവും മനയിലെ നിത്യസംഭവമായി .. അവിടെ കാര്യസ്ഥനായിരുന്ന അറക്കൽ മനയുടെ അകന്ന ബന്ധത്തിൽ ഉള്ള ശിവരാമനും ഭാര്യയും ഒരു മകനും മനയോട് ചേർന്നുള്ള ചായ്പ്പിലായിരുന്നു താമസം. ഒരു ദിവസം ഉച്ചത്തിലുള്ള കരച്ചിൽ കേട്ട്...ശിവരാമനോടി ചെന്നു അവിടെ കണ്ട കാഴ്ച ഭീതിതമായിരുന്നു... (തുടർന്നു വായിക്കുക) Shaby's

Storyline

#അറക്കൽ_മന (ഭാഗം 13) ആ കാഴ്ച കണ്ട് ശിവരാമന് തലചുറ്റുന്നതുപോലെ തോന്നി...ഈശ്വരാ!!!..ഗോവണിപ്പടിയുടെ പിറകിലെ കുടുസ്സു മുറിയിൽ നിന്ന് ആർത്തനാദങ്ങളുയർന്നത് കേട്ട് ഓടി ചെന്ന അയാൾ കണ്ടത് ആ മുറിയാകെ ആളിപ്പടർന്ന തീ നാളങ്ങളായിരുന്നു.അതിനിടയിൽ സഹായത്തിനാർത്തു വിളിച്ചു ഒടുവിൽ എരിഞ്ഞടങ്ങി പിടഞ്ഞു വീഴുന്ന മനുഷ്യരൂപങ്ങളും.. നിസ്സഹായതയോടെ വിതുമ്പാനേ ശിവരാമനും രോഗാതുരയായി കിടപ്പിലായിരുന്ന സുകുമാരൻ നായരുടെ ഭാര്യ സരസ്വതിക്കുമായുള്ളൂ..അനങ്ങാനാവാതെ കിടക്കുന്ന അവരുടെ കൂടെ ഭയന്ന് വിറച്ച് നില്കുകയാണ് രഞ്ജിത്തിന്റെ ഏഴുവയസ്സുകാരനായ മകൻ ആദി എന്ന ആദിത്യൻ. അവിടെയാകെ ഓടി നടന്നു വെള്ളം കൊണ്ട് വന്നു ഒഴിച്ച് തീയ്യണക്കാനുള്ള ശിവരാമന്റെ പരിശ്രമങ്ങൾ വൃഥാവിലാകുകയായിരുന്നു...ആർത്തു വിളിച്ചെങ്കിലും ഏക്കറു കണക്കിന് പരന്നു കിടക്കുന്ന വിശാലമായ ആ പറമ്പിൽ നിന്നപ്പുറത്തേക്ക് ആ ശബ്ദം കടന്ന് പോയില്ല.. ശിവരാമന്റെ അലറി വിളി കേട്ട് ഓടിയെത്തിയ മകനും ഭാര്യയും ഈ കാഴ്ച കണ്ട് ഭയന്ന് നിലവിളിച്ചു ... അവരോട് അവിടെ പുറത്ത് നിൽക്കാനായ് പറഞ്ഞു ശിവരാമൻ അറക്കൽ തൊടിക്കവസാനം താമസിക്കുന്ന എഴുത്തച്ഛന്റെ പുരയിടത്തിലേക്ക് ഓടിച്ചെന്ന് വിവരം അറിയിച്ചു. .അവിടെ നിന്നു തന്നെ പോലീസിലും ചുറ്റും താമസിക്കുന്ന ചില പ്രമുഖരേയും വിവരമറിയിച്ചു. ശിവരാമനും എഴുത്തച്ഛനും പെട്ടെന്ന് തന്നെ മനയിലേക്ക് തിരിച്ചു വന്നു. പോലീസ് ഒരു മണിക്കൂറു കഴിഞ്ഞാണെത്തിയത് .. നാടിനെ നടുക്കിയ ഈ ദുരന്ത വിവരമറിഞ്ഞ് വൻ ജനക്കൂട്ടം അവിടേക്കൊഴുകിയെത്താൻ തുടങ്ങിയിരുന്നു.. പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചതനുസരിച്ച് ആംബുലൻസും ഫയർഫോഴ്സും എത്തിയിരുന്നു. പക്ഷെ അപ്പോഴേക്കും ഓടിയെത്തിയ ജനക്കൂട്ടം തീയ്യണച്ചു. കോൺസ്റ്റബിൾ ഹംസ പാതി കരിഞ്ഞ വാതിൽ ചവിട്ടി തുറന്നു. നാലു മൃതദേഹങ്ങളുണ്ടായിരുന്നു . പോലീസ് ശിവരാമനെ വിളിച്ചു വരുത്തി തിരിച്ചറിയാനുള്ള ശ്രമം നടത്തി. പാതി വെന്ത ശരീരങ്ങൾക്കിടയിൽ പറ്റിപ്പിടിച്ച ആഭരണങ്ങളും വസ്ത്രങ്ങളുടെ ശിഷ്ടങ്ങളും ഒത്തു നോക്കി ശിവരാമനവരെ തിരിച്ചറിഞ്ഞു.അന്തരിച്ച തറവാട്ടുകാരണവർ സുകുമാരൻ നായരുടെ മകളായ സുഭദ്ര, ഭർത്താവ് ജയപാലൻ, വിക്രമൻനായർ ( സുഭദ്രയുടെ ഭർത്താവ് ജയപാലൻ മുന്പ് കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ അനുജൻ) രഞ്ജിത്തിന്റെ വിധവയായ രശ്മി എന്നിവരുടെ ജഡങ്ങളായിരുന്നു അവ. വിക്രമനും രശ്മിക്കും കഴുത്തിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നൂ .ചുമരിൽ തലയിടിച്ച നിലയിലാണ് സുഭദ്രയുടെ ജഡം കിടന്നിരുന്നത്.അവരെ കൊലപ്പെടുത്തിയ ശേഷം ആ മുറിയിൽ തന്നെ സ്വയം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാവാം ജയപാലൻ കോൺസ്റ്റബിൾ ഹംസ ചിന്തിച്ചു സാഹചര്യങ്ങൾ പ്രകാരം അതിനായിരുന്നു സാദ്ധ്യത. ജയപാലൻ നായരുടെ കുത്തേറ്റാണ് രഞ്ജിത്ത് മരിച്ചത് അതിന്റെ ശിക്ഷ അനുഭവിച്ചു ജയിലിൽ കഴിഞ്ഞിരുന്ന അയാൾ എങ്ങിനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്ന് ശിവരാമൻ പോലീസിനോട് പറഞ്ഞു. പൊന്നാനി സബ് ജയിലിൽ കഴിഞ്ഞിരുന്ന അയാൾ അവിടെ നിന്നും ജയിലു ചാടിയതായി വയർലെസ് മെസ്സേജ് വന്ന കാര്യം അപ്പോൾ കോൺസ്റ്റബിൾ ഹംസക്ക് ഓർമ്മ വന്നു. ഉടനെ തന്നെ അയാൾ പൊന്നാനി സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിച്ചു . ജയപാലൻ വന്നത് രഞ്ജിത്തിന്റെ അനുജനായ വിക്രമൻ കാണുകയും അവനോട് പക വീട്ടാനായ് മുതിരുകയും പരസ്പരം വാക്കേറ്റംനടന്നതിനിടയിൽ സംഭവിച്ചതെന്നേ കരുതാനാകൂ. (തുടരും) ചില തിരക്കുകൾ കാരണം വളരെ വൈകി ക്ഷമിക്കുക .. #Shaby's

Storyline

പോലീസ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി. മൃതദേഹങ്ങളെ പോസ്റ്റ് മോർട്ടം ചെയ്യാനായി കൈമാറി. നാളുകൾ ഏറെ കഴിഞ്ഞു. പ്രതിയുടെ കൂടെ മരണം നടന്നതിനാൽ പോലീസ് കേസ്സ് അവസാനിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടേയും അസുഖക്കാരിയായ സരസ്വതിയമ്മയുടേയും സംരക്ഷണവും സ്വത്തുക്കളുടെ മേൽനോട്ടവും കാര്യസ്ഥനും ബന്ധുവും കൂടിയായ ശിവരാമനെ കോടതി ഏൽപ്പിച്ചു കൊണ്ട് ഉത്തരവായി ... പിന്നെ പെട്ടെന്നായിരുന്നു ശിവരാമന്റെ ഉയർച്ച.. കാര്യസ്ഥൻ ശിവരാമന്റെ ശിവരാമൻ മുതലാളിയായുള്ള മാറ്റം നാടും സമൂഹവും വളരെ വേഗം തന്നെ അംഗീകരിച്ചു. ആദിത്യന്റെ വിദ്യാഭ്യാസവും സരസ്വതിയമ്മയുടെ ചികിത്സയും വേണ്ടത് പോലെ തന്നെ ശിവരാമൻ നിവർത്തിച്ചു പോന്നുവെങ്കിലും ഒരു വർഷ കഴിഞ്ഞപ്പോൾ കാൻസർ ബാധിച്ചു സരസ്വതിയമ്മ മരിച്ചു. ആദിത്യനെ ഊട്ടിയിലെ പ്രമുഖ ഹോസ്റ്റലിൽ നിറുത്തി പഠിപ്പിച്ചു. എപ്പോഴെങ്കിലും വരുന്ന ഹൃസ്വമായ വെക്കേഷനുകളൊഴിച്ചാൽ അവന് അറക്കൽ മനയുമായി ബന്ധം കുറഞ്ഞു മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് തന്നെ അവന്റെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് വരുത്തി തീർക്കാൻ ശിവരാമനും കുടുംബവും ശ്രദ്ധിച്ചിരുന്നു. ശിവരാമന്റെ മകൻ രാമനാഥൻ ബിസിനസ് വിപുലീകരിക്കാൻ അമേരിക്കയിൽ ചേക്കേറി. അറക്കൽ മനയുടെ അധീനതയിലുള്ള പല സ്ഥലങ്ങളും വിറ്റുകിട്ടിയ കാശ് കൊണ്ട് അവനവിടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തു . ഉപരിപഠനം നടത്താൻ വേണ്ടി ആദിത്യൻ കാനഡയിലേക്ക് പോകാൻ ശിവരാമനെ കണ്ടു ആഗ്രഹം അറിയിച്ചു. അതിനായി കുറച്ചധികം രൂപയും ആവശ്യപ്പെട്ടു. ( തുടർന്നു വായിക്കുക )

Storyline

ആദിത്യൻ പറഞ്ഞതെല്ലാം കേട്ട് ശിവരാമൻ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് അവനോട് പറഞ്ഞു . തീർച്ചയായും...നിനക്ക് വേണ്ടത് പോലെ തന്നെ ചെയ്യാം ...പോകുവാനുള്ള തയ്യാറെടുപ്പുകൾ നോക്കൂ. ചെറിയച്ഛൻ ( അങ്ങനെയാണയാളെ ആദിത്യൻ വിളിക്കുന്നത്) കാശിനുള്ള ഏർപ്പാടുകൾ ചെയ്യാം.വലിയ ഒരു തുക തന്നെ വേണമെന്നതിനാൽ ഈ മനയും സ്ഥലവും വില്ക്കേണ്ടി വരും..പേപ്പർ വർക്കുകൾ പൂർത്തിയായ ശേഷം മോനത് രജിസ്ട്രേഷൻ ചെയ്തു കൊടുത്താൽ മതിയാവും.. നിരാകരിക്കാനാവാത്ത ഒരു ആവശ്യമായതിനാലും ഈ മുഴുവൻ സ്വത്തുക്കൾക്കെല്ലാം ഏക അവകാശിയുമായതിനാൽ നിന്റെ ഈ ആഗ്രഹം സാധിച്ചു തരികയെന്നതാണ് എന്റെ കടമ. നിനക്ക് പ്രായപൂർത്തിയെത്തുന്നത് വരേയും ഇത് കാത്ത് സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ട കാവൽക്കാരനാണ് നിന്റെ ഈ ചെറിയച്ഛൻ . ഇനി കാനഡയിൽ പഠനം പൂർത്തിയാക്കി അവിടെ തുടർന്നു ജീവിക്കാൻ നീയെടുത്ത തീരുമാനം ഉചിതമാവട്ടെ ..ഈ മനയുടെ ശാപം എന്റെ കുട്ടിക്ക് ഏല്ക്കാതിരിക്കട്ടെ...ശിവരാമൻ പറഞ്ഞവസാനിപ്പിച്ചു.. ആദിത്യൻ നന്ദി സൂചകമായി അയാളെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു. ...അതെ ഇനിയീ ശാപഗ്രസ്ഥ മനയിലേക്ക് തിരിച്ചു വരാൻ താത്പര്യമില്ലാ ..എന്റെ എല്ലാം നഷ്ടപ്പെടുത്തിയ ഇവിടം എനിക്ക് വെറുപ്പാണ്. പിന്നെ ...എന്നെ സ്വന്തം മകനേക്കാൾ നന്നായി നോക്കി വളർത്തിയ ചെറിയച്ഛനേയും അമ്മയേയും വിട്ട് പോകുവാൻ ആഗ്രഹിമില്ലെങ്കിലും എന്നെ പോകാൻ അനുവദിക്കണം. ശിവരാമനവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു..... അങ്ങനെ രജിസ്ട്രേഷൻ കഴിഞ്ഞു ആദിത്യൻ കാനഡയിലേക്ക് പറന്നു.പഠന ശേഷം വലിയ കമ്പനിയിൽ ജോലിക്ക് കയറി. കൂടാതെ കാനഡയിൽ സ്ഥിരതാമസമായ പാലക്കാട് സ്വദേശി അഞ്ജുവിനെ അവൻ സഹധർമ്മിണിയാക്കി..അവരു തമ്മിൽ ഇഷ്ടമായിരുന്നു.ഒരു അനാഥയായിരുന്ന അഞ്ജു ഓർഫനേജിൽ നിന്നും ആണ് വളർന്നതും പഠിച്ചതും. നേഴ്സിങ് പഠനത്തിന് ശേഷം കാനഡയിലേക്ക് ജോലി സംഘടിപ്പിച്ചു അവിടെ സ്ഥിരമായി താമസിക്കുകയാണ് അവൾ. വില്പനയെ തുടർന്നു ശിവരാമനും കുടുംബവും മകനായ രാമനാഥന്റെയടുത്തേക്ക് അമേരിക്കയിലേക്കു പോയി. അയാളും കുടുംബവും ഇടക്കിടക്ക് നാട്ടിൽ വന്ന് പോകാറുണ്ട്. അവരെല്ലാം കൂടെ കാനഡയിൽ പോയി ആദിത്യനെ കാണാറുണ്ടെന്നും അവനും അമേരിക്കയിൽ പോയി ബന്ധം നിലനിർത്താറുണ്ടായിരുന്നു എന്നാണറിഞ്ഞത്...പക്ഷെ...!!! വെളിച്ചപ്പാട് ഒന്ന് നിറുത്തി..ഒരു ദീർഘ നിശ്വാസമുതിർത്തു ..ഷിനോജ് ആകാംക്ഷയോടെ അയാളുടെ മുഖത്ത് തന്നെ നോക്കിയിരിക്കയാണ്. എന്തെ...ഒരു പക്ഷെ..?? അവൻ ഉത്കണ്ഠയോടെ അദ്ദേഹത്തോട് ആരാഞ്ഞു... ങ്ഹാ... ശാപം പിന്തുടരുക എന്നതെത്ര സത്യം..അങ്ങനെ അത് അവനെ തേടിയെത്തി ... ഈയിടെ ഒഴിവുകാലം ചിലവഴിക്കാനായ് രാമനാഥന്റെ അടുത്ത് അമേരിക്കയിൽ ചെന്ന അവനും ഭാര്യയും അവരുടെ കൂടെ യാത്ര ചെയ്തിരുന്ന ശിവരാമനും അവർ സഞ്ചരിച്ചിരുന്ന കാറ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേരും മരണമടഞ്ഞു. അങ്ങനെ ആ കുടുംബം മുഴുവൻ ആ നശിച്ച മനയുടെ ശാപമേറ്റു ഓർമ്മയായി..അതിന് ശേഷം പല അനിഷ്ട സംഭവങ്ങളും അവിടെ ഉണ്ടായിരുന്നു .ഈ നാട്ടിൽ ഉച്ചയ്ക്ക് പോലും ആ വഴി വരാൻ ഭയമാണെല്ലാവർക്കും..രാത്രി പലതരം ശബ്ദങ്ങളും അലർച്ചയും കേൾക്കാറുണ്ട്..പിന്നെ..ഈയിടെ ദൂരെയുള്ള ഒരു ഹാജിയാർ മന വാങ്ങിയെന്നും അതിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നാം ദിവസം പെട്ടെന്ന് മരിക്കയുണ്ടായീന്നും കേട്ടൂ...ന്താ..ചെയ്യാ..ഹൈന്ദവർക്കേ ഭയമാണാ മനയെ പിന്നെയാ ഒരു മാപ്ലയത് വാങ്ങിയത് ...ബുദ്ധിമോശം അല്ലാതെന്താ പറയ്യാ..വെളിച്ചപ്പാട് പറഞ്ഞവസാനിപ്പിച്ചു..ഒരിടംവരേ പോകാനുണ്ട് ഞാൻ പോകട്ടെ ...ട്ടോ..പറ്റിയാൽ പിന്നെ കാണാം കേട്ടോ...ഷിനോജിനോട് യാത്ര പറഞ്ഞു രാഘവൻ വെളിച്ചപ്പാട് തന്റെ നീണ്ടു നരച്ച മുടിയൊന്ന് കൈയ്യാലൊതുക്കി കടയുടെ കഴുക്കോലിൽ തൂക്കിയിരുന്ന കാലൻ കുടയും കക്ഷത്തിൽ തിരുകി പുറത്തേക്കിറങ്ങി... രണ്ടു പേരുടേയും ചായക്കാശ് നല്കി ഷിനോജും ചായക്കടയിൽ നിന്നും ഇറങ്ങി മന ലക്ഷ്യമാക്കി നീങ്ങി. സുധീർ വണ്ടിയിൽ കയറി നിസ്കരിക്കാൻ പള്ളി അന്വേഷിച്ചു പോയി ...കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഭംഗിയുള്ള പഴയ ഒരു പള്ളി കണ്ടു അവനവിടെ ഇറങ്ങി. പുരാതനമായ നിർമ്മാണ വൈഭവം തന്നെയായിരുന്നു ആ പള്ളിയുടേയും ആകർഷണം .നിസ്കരിച്ച ശേഷം അവൻ കുറച്ചു നേരം അവിടെ കിടന്നു. നല്ല തണുത്ത കാറ്റ് പള്ളിയിലേക്ക് വീശിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ സുഖകരമായ കാറ്റിൽ സുധീർ നന്നായി മയങ്ങിപ്പോയി. മഗ്രിബ് ബാങ്ക് കൊടുക്കാനായ് വന്ന മൊല്ലാക്കയാണവനെ തട്ടിയുണർത്തിയത്. ...അല്ലാഹു അക്ബർ.......അല്ലാഹു അക്ബർ.... ലാ...ഇലാഹ.. ഇല്ലള്ളാഹ്..... മധുരതരമായ ബാങ്കൊലിയാൽ അന്തരീക്ഷത്തിൽ പുതിയ കിരണങ്ങൾ പെയ്തിറങ്ങി...നമസ്കാരത്തിന് ശേഷം പുറത്തേക്ക് പോയ സുധീറിനെ കണ്ടു ഒരു ആൾ ചോദിച്ചു ..അസ്സലാമു അലൈകും (രക്ഷിതാവിന്റെ അനുഗ്രഹം നിന്റെ മേലുണ്ടാവട്ടെ..) . ഞാൻ നസീർ ഇവിടെയടുത്താണ് വീട് ..നിങ്ങൾ ആരാണ്..ഇവിടെയെങ്ങും കണ്ടിട്ടില്ലാലോ...? വ അലൈകുമസ്സലാം (താങ്കളുടെ മേലിലും നാഥന്റെ രക്ഷയുണ്ടാകട്ടെ)..ഞാൻ സുധീർ. കുറച്ചു ദൂരെ നിന്നാണ് ഇവിടെ ചെറിയൊരു ആവശ്യത്തിന് വന്നതാണ്.

Storyline

ആദിത്യൻ പറഞ്ഞതെല്ലാം കേട്ട് ശിവരാമൻ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് അവനോട് പറഞ്ഞു . തീർച്ചയായും...നിനക്ക് വേണ്ടത് പോലെ തന്നെ ചെയ്യാം ...പോകുവാനുള്ള തയ്യാറെടുപ്പുകൾ നോക്കൂ. ചെറിയച്ഛൻ ( അങ്ങനെയാണയാളെ ആദിത്യൻ വിളിക്കുന്നത്) കാശിനുള്ള ഏർപ്പാടുകൾ ചെയ്യാം.വലിയ ഒരു തുക തന്നെ വേണമെന്നതിനാൽ ഈ മനയും സ്ഥലവും വില്ക്കേണ്ടി വരും..പേപ്പർ വർക്കുകൾ പൂർത്തിയായ ശേഷം മോനത് രജിസ്ട്രേഷൻ ചെയ്തു കൊടുത്താൽ മതിയാവും.. നിരാകരിക്കാനാവാത്ത ഒരു ആവശ്യമായതിനാലും ഈ മുഴുവൻ സ്വത്തുക്കൾക്കെല്ലാം ഏക അവകാശിയുമായതിനാൽ നിന്റെ ഈ ആഗ്രഹം സാധിച്ചു തരികയെന്നതാണ് എന്റെ കടമ. നിനക്ക് പ്രായപൂർത്തിയെത്തുന്നത് വരേയും ഇത് കാത്ത് സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ട കാവൽക്കാരനാണ് നിന്റെ ഈ ചെറിയച്ഛൻ . ഇനി കാനഡയിൽ പഠനം പൂർത്തിയാക്കി അവിടെ തുടർന്നു ജീവിക്കാൻ നീയെടുത്ത തീരുമാനം ഉചിതമാവട്ടെ ..ഈ മനയുടെ ശാപം എന്റെ കുട്ടിക്ക് ഏല്ക്കാതിരിക്കട്ടെ...ശിവരാമൻ പറഞ്ഞവസാനിപ്പിച്ചു.. ആദിത്യൻ നന്ദി സൂചകമായി അയാളെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു. ...അതെ ഇനിയീ ശാപഗ്രസ്ഥ മനയിലേക്ക് തിരിച്ചു വരാൻ താത്പര്യമില്ലാ ..എന്റെ എല്ലാം നഷ്ടപ്പെടുത്തിയ ഇവിടം എനിക്ക് വെറുപ്പാണ്. പിന്നെ ...എന്നെ സ്വന്തം മകനേക്കാൾ നന്നായി നോക്കി വളർത്തിയ ചെറിയച്ഛനേയും അമ്മയേയും വിട്ട് പോകുവാൻ ആഗ്രഹിമില്ലെങ്കിലും എന്നെ പോകാൻ അനുവദിക്കണം. ശിവരാമനവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു..... അങ്ങനെ രജിസ്ട്രേഷൻ കഴിഞ്ഞു ആദിത്യൻ കാനഡയിലേക്ക് പറന്നു.പഠന ശേഷം വലിയ കമ്പനിയിൽ ജോലിക്ക് കയറി. കൂടാതെ കാനഡയിൽ സ്ഥിരതാമസമായ പാലക്കാട് സ്വദേശി അഞ്ജുവിനെ അവൻ സഹധർമ്മിണിയാക്കി..അവരു തമ്മിൽ ഇഷ്ടമായിരുന്നു.ഒരു അനാഥയായിരുന്ന അഞ്ജു ഓർഫനേജിൽ നിന്നും ആണ് വളർന്നതും പഠിച്ചതും. നേഴ്സിങ് പഠനത്തിന് ശേഷം കാനഡയിലേക്ക് ജോലി സംഘടിപ്പിച്ചു അവിടെ സ്ഥിരമായി താമസിക്കുകയാണ് അവൾ. വില്പനയെ തുടർന്നു ശിവരാമനും കുടുംബവും മകനായ രാമനാഥന്റെയടുത്തേക്ക് അമേരിക്കയിലേക്കു പോയി. അയാളും കുടുംബവും ഇടക്കിടക്ക് നാട്ടിൽ വന്ന് പോകാറുണ്ട്. അവരെല്ലാം കൂടെ കാനഡയിൽ പോയി ആദിത്യനെ കാണാറുണ്ടെന്നും അവനും അമേരിക്കയിൽ പോയി ബന്ധം നിലനിർത്താറുണ്ടായിരുന്നു എന്നാണറിഞ്ഞത്...പക്ഷെ...!!! വെളിച്ചപ്പാട് ഒന്ന് നിറുത്തി..ഒരു ദീർഘ നിശ്വാസമുതിർത്തു ..ഷിനോജ് ആകാംക്ഷയോടെ അയാളുടെ മുഖത്ത് തന്നെ നോക്കിയിരിക്കയാണ്. എന്തെ...ഒരു പക്ഷെ..?? അവൻ ഉത്കണ്ഠയോടെ അദ്ദേഹത്തോട് ആരാഞ്ഞു... ങ്ഹാ... ശാപം പിന്തുടരുക എന്നതെത്ര സത്യം..അങ്ങനെ അത് അവനെ തേടിയെത്തി ... ഈയിടെ ഒഴിവുകാലം ചിലവഴിക്കാനായ് രാമനാഥന്റെ അടുത്ത് അമേരിക്കയിൽ ചെന്ന അവനും ഭാര്യയും അവരുടെ കൂടെ യാത്ര ചെയ്തിരുന്ന ശിവരാമനും അവർ സഞ്ചരിച്ചിരുന്ന കാറ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേരും മരണമടഞ്ഞു. അങ്ങനെ ആ കുടുംബം മുഴുവൻ ആ നശിച്ച മനയുടെ ശാപമേറ്റു ഓർമ്മയായി..അതിന് ശേഷം പല അനിഷ്ട സംഭവങ്ങളും അവിടെ ഉണ്ടായിരുന്നു .ഈ നാട്ടിൽ ഉച്ചയ്ക്ക് പോലും ആ വഴി വരാൻ ഭയമാണെല്ലാവർക്കും..രാത്രി പലതരം ശബ്ദങ്ങളും അലർച്ചയും കേൾക്കാറുണ്ട്..പിന്നെ..ഈയിടെ ദൂരെയുള്ള ഒരു ഹാജിയാർ മന വാങ്ങിയെന്നും അതിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നാം ദിവസം പെട്ടെന്ന് മരിക്കയുണ്ടായീന്നും കേട്ടൂ...ന്താ..ചെയ്യാ..ഹൈന്ദവർക്കേ ഭയമാണാ മനയെ പിന്നെയാ ഒരു മാപ്ലയത് വാങ്ങിയത് ...ബുദ്ധിമോശം അല്ലാതെന്താ പറയ്യാ..വെളിച്ചപ്പാട് പറഞ്ഞവസാനിപ്പിച്ചു..ഒരിടംവരേ പോകാനുണ്ട് ഞാൻ പോകട്ടെ ...ട്ടോ..പറ്റിയാൽ പിന്നെ കാണാം കേട്ടോ...ഷിനോജിനോട് യാത്ര പറഞ്ഞു രാഘവൻ വെളിച്ചപ്പാട് തന്റെ നീണ്ടു നരച്ച മുടിയൊന്ന് കൈയ്യാലൊതുക്കി കടയുടെ കഴുക്കോലിൽ തൂക്കിയിരുന്ന കാലൻ കുടയും കക്ഷത്തിൽ തിരുകി പുറത്തേക്കിറങ്ങി... രണ്ടു പേരുടേയും ചായക്കാശ് നല്കി ഷിനോജും ചായക്കടയിൽ നിന്നും ഇറങ്ങി മന ലക്ഷ്യമാക്കി നീങ്ങി. സുധീർ വണ്ടിയിൽ കയറി നിസ്കരിക്കാൻ പള്ളി അന്വേഷിച്ചു പോയി ...കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഭംഗിയുള്ള പഴയ ഒരു പള്ളി കണ്ടു അവനവിടെ ഇറങ്ങി. പുരാതനമായ നിർമ്മാണ വൈഭവം തന്നെയായിരുന്നു ആ പള്ളിയുടേയും ആകർഷണം .നിസ്കരിച്ച ശേഷം അവൻ കുറച്ചു നേരം അവിടെ കിടന്നു. നല്ല തണുത്ത കാറ്റ് പള്ളിയിലേക്ക് വീശിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ സുഖകരമായ കാറ്റിൽ സുധീർ നന്നായി മയങ്ങിപ്പോയി. മഗ്രിബ് ബാങ്ക് കൊടുക്കാനായ് വന്ന മൊല്ലാക്കയാണവനെ തട്ടിയുണർത്തിയത്. ...അല്ലാഹു അക്ബർ.......അല്ലാഹു അക്ബർ.... ലാ...ഇലാഹ.. ഇല്ലള്ളാഹ്..... മധുരതരമായ ബാങ്കൊലിയാൽ അന്തരീക്ഷത്തിൽ പുതിയ കിരണങ്ങൾ പെയ്തിറങ്ങി...നമസ്കാരത്തിന് ശേഷം പുറത്തേക്ക് പോയ സുധീറിനെ കണ്ടു ഒരു ആൾ ചോദിച്ചു ..അസ്സലാമു അലൈകും (രക്ഷിതാവിന്റെ അനുഗ്രഹം നിന്റെ മേലുണ്ടാവട്ടെ..) . ഞാൻ നസീർ ഇവിടെയടുത്താണ് വീട് ..നിങ്ങൾ ആരാണ്..ഇവിടെയെങ്ങും കണ്ടിട്ടില്ലാലോ...? വ അലൈകുമസ്സലാം (താങ്കളുടെ മേലിലും നാഥന്റെ രക്ഷയുണ്ടാകട്ടെ)..ഞാൻ സുധീർ. കുറച്ചു ദൂരെ നിന്നാണ് ഇവിടെ ചെറിയൊരു ആവശ്യത്തിന് വന്നതാണ്.

Storyline

ഇവിടെ...എവിടെയാണ് വന്നത് ... എന്താണ് കാര്യം??? ഇനി പറയാൻ മടിയാണെങ്കിൽ പറയേണ്ട ട്ടോ.. ചെറിയൊരു ചിരിയോടെ നസീർ പറഞ്ഞു .. തിരക്കില്ലെങ്കിൽ നമുക്കൊരു ചായ കുടിക്കാം വരൂ..ഇവിടെ അടുത്ത് തന്നെയാണെന്റെ വീട്...നസീർ സുധീറിനെ വീട്ടിലേക്ക് ക്ഷണിച്ചു. എന്തായാലും മനയെ കുറിച്ചു ചിലത് തനിക്ക് ചോദിച്ചറിയാമെന്ന് കരുതി സുധീർ ആ ക്ഷണം സ്വീകരിച്ചു. രണ്ടു പേരും സുധീറിന്റെ വണ്ടിയിൽ യാത്ര തുടർന്നു. അത്യാവശ്യം വലിയ വീട് തന്നെയാണ് നസീറിന്റേത്.. കുലീനതയുള്ള പെരുമാറ്റം തീർത്തും അപരിചിതനായ തന്നോട് കാണിക്കുന്ന ഈ ഊഷ്മളമായ സ്വീകരണം സുധീറിന്റെ മനസ്സിൽ കൊണ്ടു..ഗ്രാമീണതയുടെ നിഷ്കളങ്കമായ സ്നേഹം മുറ്റിയ പെരുമാറ്റം നന്നായി ബോധിച്ചു സുധീറിന് . തന്റെ ബാപ്പ മന വാങ്ങിയതും അദ്ദേഹത്തിന്റെ മരണവും ഭാഗം വെക്കലിനെ പറ്റിയും മനയിലേക്കുള്ള വരവ് തുടങ്ങി തുടർന്നുണ്ടായ പ്രശ്നങ്ങളും ചേർത്ത് സുധീർ നസീറിന്റെ മുന്നിൽ അവതരിപ്പിച്ചു.. ആശ്ചര്യത്തോടും കൗതുകത്തോടും ഇതെല്ലാം കേട്ട് നസീറിന്റെ ഭാര്യയും മകളും വാതിലിൽ ചാരി നിന്നിരുന്നു. മനയേ കുറിച്ച് പറഞ്ഞത് കേട്ട് അവരുടെ മുഖത്തുണ്ടായ ഭയം സുധീർ ശ്രദ്ധിച്ചിരുന്നു.

Storyline

നസീർ കുറച്ചു നിമിഷത്തെ മൗനം ഭഞ്ജിച്ചു തുടർന്നു പറഞ്ഞു. .ഈ നാട്ടിൽ പലരും അവിടെ ഒരു സത്വത്തെ കണ്ടു ഭയന്നും അതിനെ തുടർന്നു അസുഖം വന്നും മരിച്ചിട്ടുണ്ട്.. അതുപോലെ അതിനെ പറ്റിയുള്ള നാട്ടുകാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു ആ മനയിൽ താമസിച്ചവരാരും പുലരുന്നതുവരെ ജീവിച്ചതായി അറിവില്ല. ക്രൂരമായി കൊല ചെയ്യപ്പെടുകയോ മതിഭ്രമം സംഭവിക്കുകയോ ആണുണ്ടായത് അന്നവിടെ നടന്ന ആരും കൊലകളും അതിന്റെ തുടർച്ചയായി മാത്രമേ കണക്കാക്കാനാവൂ..പല അഭ്യൂഹങ്ങൾക്കും മന വിഷയമായിട്ടുണ്ട് ..സത്യം എന്താണ് എന്നത് പടച്ച റബ്ബിനെ അറിയൂ... ന്റെ പടച്ചോനേ... എന്നാലും വല്ലാത്ത കഷ്ടം തന്നെ.. ഈ നാട്ടിൽ ആരോടും ചോദിക്കാതെ കച്ചവടം നടത്തിയത് തന്നെ വലിയ പിഴവാണ്.. ഏതായാലും ആ മന വാങ്ങിയതിൽ പരം അബദ്ധം ഇനിയെന്ത് വരാനാണ്. എങ്ങിനെയെങ്കിലും അത് ഒഴിവാക്കാനായി നോക്കിക്കോളീൻ...നസീറിന്റെ ബീവി സഹതാപത്തോടെ സുധീറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... നോക്കൂ..സഹോദരാ.. എന്നേ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും സഹായിക്കാം എന്താവശ്യം വന്നാലും പറയാൻ മടിക്കരുതേ ..നസീർ ഭാര്യ കൊണ്ട് വന്ന ചായ അവന് നീട്ടിക്കൊണ്ടു പറഞ്ഞു..നന്ദിയോട് കൂടെ ഒന്ന് ചിരിച്ചു കൊണ്ട് അവനത് വാങ്ങി കുടിച്ചു. എന്തായാലും ഇനി വരുന്നിടത്ത് വച്ച് കാണാം അല്ലേ ...സുധീർ ഷിനോജിനെ കുറിച്ചും അവന്റെ കഴിവുകളെ പറ്റിയും ഹൃസ്വമായി അവരോട് പറഞ്ഞു. എങ്കിൽ പിന്നെ കാണാം.. ആവശ്യം വരുമ്പോൾ ഞാൻ വിളിക്കാം എന്നു പറഞ്ഞു സുധീർ മുറ്റത്തേക്കിറങ്ങി നേരം വല്ലാതെ ഇരുട്ടിയിരുന്നു... പെട്ടെന്ന് ഒരു കറുത്ത നായ സുധീറിന്റെ പിറകിൽ വന്നു തുടരെ കുരച്ചുകൊണ്ട് ഇടവഴിയിലൂടെ ഓടി മറഞ്ഞു. പകച്ചു വീണുപോയി സുധീർ. ഇതുവരെ അറിഞ്ഞ വിവരങ്ങൾ കൊണ്ട് തന്നെ നല്ല ഭയപ്പാടിലായിരുന്നു സുധീർ. .നസീർ ഓടിയെത്തി അയാളുടെ കൈകൾ പിടിച്ചു ഉയർത്തി നില്ക്കാനായി സഹായിച്ചു...പൊടി തട്ടി സുധീർ എഴുന്നേറ്റു എന്നിട്ട് നായ ഓടിയ വഴിയിലേക്ക് പകപ്പോടെ നോക്കി .നസീർ അവനെ സാന്ത്വനിപ്പിച്ചു. നിലത്തു കിടന്ന ചില്ലുകഷ്ണം കൊണ്ട് സുധീറിന്റെ കൈയ്യിൽ മുറിവ് പറ്റിയിരുന്നു..പക്ഷെ വേദനയവനറിഞ്ഞില്ല കാരണം അതിനേക്കാൾ ആഴത്തിൽ പേടിയവനെ ഗ്രസിച്ചിരുന്നു... (തുടർന്നു വായിക്കുക ) നിങ്ങളുടെ സ്വന്തം #Shaby's

Storyline

ഇനിയേതായാലും ഞാൻ കൂടെ വരാം..പേടിക്കേണ്ട..നസീർ സുധീറിന്റെ വണ്ടിയുടെ മുന്നിലായി തന്റെ ബുള്ളറ്റ് ഓടിച്ച് വഴികാട്ടിയായി മന വരേയും ചെന്നു. ഷിനോജ് അവനേയും പ്രതീക്ഷിച്ചു ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു. സുധീർ നസീറിനെ ഷിനോജിന് പരിചയപ്പെടുത്തി കൊടുത്തു. ഇരുവരും ഹസ്തദാനം ചെയ്തു. ഷിനോജ് താൻ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ രണ്ടു പേർക്കും കൂടി വിശദമായി പറഞ്ഞു കേൾപ്പിച്ചു. നസീർ തനിക്കറിയാവുന്ന കാര്യങ്ങൾ ഷിനോജുമായി പങ്കു വെച്ചു രാഘവൻ വെളിച്ചപ്പാട് പറഞ്ഞത് തന്നെ ആയിരുന്നു നസീറിനും അറിയാവുന്നത് . നേരം ഏറെ ആയതിനാൽ വീണ്ടും കാണാം എന്നു പറഞ്ഞു നസീർ യാത്രയായി... സുധീർ തനിക്ക് നേരിട്ട വിചിത്രമായ അനുഭവങ്ങളിൽ നിന്നും നന്നായി ഭയക്കുന്നു എന്ന് ഷിനോജിന് മനസ്സിലായി. അവനയാളെ സാന്ത്വനപ്പെടുത്തി ..അയ്യേ...നീയിത്ര പേടിത്തൊണ്ടനാണോടാ...സുധീറേ..ഹ.ഹ..ഹ..ഹ .ഞാനില്ലേ..നിന്റെ കൂടെ നമുക്കു ധൈര്യമായി മുന്നോട്ട് തന്നെ പോവാം. പക്ഷെ എനിക്ക് ചില സംശയങ്ങൾ ഉണ്ട് ങ്ഹാ..ഏറെ വൈകാതെ തന്നെ അതെനിക്ക് വ്യക്തമായി തീരുമെന്ന് നിശ്ചയം. കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് അതിൽ പലതും നിനക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതിനെല്ലാം നീ എന്റെ കൂടെ ഉണ്ടാവും എന്ന് ഉറപ്പു തരണം...എങ്കിലേ എനിക്കെന്തെങ്കിലും ചെയ്യാനാകൂ... ചിലത് മാന്ത്രികമാണെങ്കില് കുറച്ചു കാര്യങ്ങൾ നിയമപരമായി തന്നെ നേരിടേണ്ടതാണ്... അതിന് നമ്മുടെ നൗഫലിന്റെ സഹായം ആവശ്യമാണ്..തക്ക സമയത്ത് അവനെ വിളിച്ചു വരുത്തണം ഷിനോജ് സുധീറിനോട് വിശദീകരിച്ചു . ഇത് എന്റെ ആവശ്യമല്ലേടാ...മാത്രമല്ല ഈ സാഹചര്യത്തിൽ നീയാണെന്റെ ധൈര്യം... ഞാൻ കൂടെയുണ്ട്.. എന്താണെന്നു വെച്ചാൽ നീ തീരുമാനിച്ചോ... നൗഫലിന്റെ സഹായം ഉറപ്പാണ്..മാത്രമല്ല.. അവന്റെ അധികാര പരിധിയിൽ പെട്ടതാണ് ഈ ഗ്രാമം. ഞാൻ അവനെ വിളിച്ചു വിവരമറിയിച്ചിട്ടുണ്ട്. സുധീർ പറഞ്ഞു ങ്ഹാ.. ഇന്നലെ അമേരിക്കയിൽ നിന്നും കൊച്ചിയിൽ ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിട്ടുണ്ട് രാമനാഥൻ നായരും കുടുംബവും എന്നാണ് അയാളുടെ ഒരു ബന്ധു പറഞ്ഞത്. എന്തെങ്കിലും കാരണം പറഞ്ഞു കൊണ്ട് രാമനാഥൻ നായരെ ഇവിടെ വരുത്ത തക്ക പദ്ധതിയുണ്ടാക്കണം.. അതിന് ശേഷം ബാക്കി കാര്യങ്ങൾ ഞാൻ ശരിയാക്കിയിട്ടുണ്ട്.. ശരി. നാളെ രാവിലെ തന്നെ ഞാൻ ഹമീദ്ക്കയേ വിളിച്ചു കൊണ്ട് വരാം രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ഉണ്ട് എന്ന കാര്യം പറഞ്ഞു ഹമീദ്ക്കയേ കൊണ്ട് വിളിപ്പിക്കാം... സുധീർ കൂടുതൽ ഒന്നും ചോദിക്കാതെ തന്നെ അവനെ അനുസരിച്ചു.അവനിൽ നല്ല വിശ്വാസമാണവന്..ബാല്യകാല സുഹൃത്ത് എന്നതിലപ്പുറം ഷിനോജെന്ന വ്യക്തി വളരെ നല്ല സ്വാധീനം ചെലുത്തിയിരുന്നു അവനിൽ. നാട്ടിൽ ജാതി, മത,വർണ്ണ, രാഷ്ട്രീയ വൈവിധ്യം കണക്കാക്കാതെ പരസ്പരം സഹായിക്കാനും സ്നേഹിക്കാനുമായ് ഒരു സംഘടന രൂപീകരിച്ചിരുന്നു അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ അതിന്റെ അമരക്കാരനാണയാൾ. സർവ്വ സമ്മതനും മന്ത്രതന്ത്രാതികളിൽ നിപുണനും.ദൂരെ നിന്നു പോലും ആളുകൾ കാണാനെത്തുന്ന ജ്ഞാനിയുമാണയാൾ.. തന്റെ ആവശ്യം അറിയിച്ച മാത്രയിൽ തിരക്കുകൾ മാറ്റി വെച്ച് കൂടെ വന്ന ചങ്ങാതിക്ക് മനസ്സിൽ നൂറു നന്ദി പറഞ്ഞു സുധീർ . അതിരാവിലെ തന്നെ സുധീർ ഹമീദ്ക്കയെ വിളിക്കാൻ വേണ്ടി പുറപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അറക്കൽ മനയുടെ മുന്പിലായ് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതിൽ നിന്നും നൗഫൽ ഇറങ്ങി... അവന്റെ വണ്ടിയുടെ ശബ്ദം കേട്ട് ഷിനോജ് പുറത്തേക്ക് ഇറങ്ങി വന്നു.. ങ്ഹാ..നൗഫലേ..നീയെത്തിയോ..വാ..വാ..കയറി ഇരിക്ക്..എത്ര കാലമായി നിന്നെ കണ്ടിട്ട്. ഷിനോജ് തന്റെ കൂട്ടുകാരനെ ആശ്ലേഷിച്ച് പൂമുഖത്തേക്ക് ആനയിച്ചു... ഞാൻ ട്രൈനിംഗുമായി ബന്ധപ്പെട്ടു പുറത്തായിരുന്നെടാ...പിന്നെ എന്താടോ..മാന്ത്രികാ ..ഈയുള്ളവനെ വിളിച്ചു വരുത്തിയത് ..പോലീസുകാർക്കെന്താ ഇവ്ടെ ഈ മനയിൽ കാര്യം...? നിറഞ്ഞ ചിരിയോടെ നൗഫൽ ഷിനോജിനോട് ആരാഞ്ഞു. വാ...പറയാം..നീ കൂടെ വന്ന പോലീസുകാരനെ പറഞ്ഞയച്ചേക്ക് നമുക്കു കുറച്ചു പണിയുണ്ട് അയാൾ മുഷിയണ്ട.. ഷിനോജ് പറഞ്ഞു. നൗഫൽ തന്റെ ഡ്രൈവറെ പറഞ്ഞയച്ചു. ഷിനോജ് നൗഫലിനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ആ പൂട്ടിയിടപ്പെട്ട മുറിയിലേക്ക് അവനെ ക്ഷണിച്ചു... ആ മുറിയുടെ കതകിലെ താഴ് പലതരത്തിലുള്ള ചരടുകളും തകിടുകളും ബന്ധിച്ച് ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. മുന്പ് ഏതെങ്കിലും മന്ത്രവാദി ബന്ധിച്ചതാവാം. അത് തുറക്കുന്നതിന് മുമ്പേ തന്റെ പിതൃവ്യനും കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ മന്ത്രതന്ത്ര ജ്ഞാനിയും ആയൂർവേദ ഭിഷക്വരനുമായ ദേവർമഠം ഉണ്ണികൃഷ്ണ പണിക്കരോട് വിവരങ്ങൾ അറിയിച്ചു അനുഗ്രഹം വാങ്ങിയിരുന്നു ഷിനോജ്.. കുറച്ചു നേരം ധ്യാനനിമഗ്നനായി ചില മന്ത്രങ്ങൾ ഉരുവിട്ടു ഷിനോജ് പതുക്കെ കൈയ്യിൽ കരുതിയ തീർത്ഥജലമെടുത്ത് താഴിനും വാതിലുകളുടെ നാല് കോണിലുമായി ഒഴിച്ചു..ശേഷം കുറച്ചു ഭസ്മം താഴിന് മേൽ തൂകി.. അത്ഭുതം!!! താഴിനെ ബന്ധിച്ച ചരടുകളിൽ നിന്നും നേർത്ത പുകചുരുളുകൾ ഉയർന്നു വരാൻ തുടങ്ങി... (തുടരും.

Storyline

#അറക്കൽ_മന (ഭാഗം 16) ജപിച്ചു കെട്ടപ്പെട്ട ഏലസ്സുകളും മന്ത്രച്ചരടുകളും ഉരുകി വീണു. മുകളിലെ മുറിയിൽ നിന്നും ലഭിച്ച താക്കോൽ കൂട്ടം ഷിനോജ് എടുത്തു താഴിലേക്ക് കടത്തി തുറന്നു..കുറച്ചു കാലങ്ങളായി അടഞ്ഞു കിടന്നുകൊട്ടാവണം വലിയ ശ്രമങ്ങൾക്കു ശേഷമാണ് കതക് തുറക്കാൻ സാധിച്ചത്. വലിയ ഞെരക്കത്തോടെ കതക് തുറന്നു അകത്തു കടക്കുമ്പോൾ തന്നെ കരിഞ്ഞമർന്ന മാംസഗന്ധം നാസാദ്വാരങ്ങളിൽ വന്നു തുടങ്ങി. നൗഫൽ മൂക്ക് പൊത്തിപ്പോയി. മാറാലകളാൽ മൂടപ്പെട്ട മുറി പകലിലും ഭീതിതമായിരുന്നൂ. ചിതറിവീണു കിടക്കുന്ന നിരവധി നിലവിളക്കുകൾ, ഛായാരൂപങ്ങൾ , കൂടാതെ ഒത്ത നടുവിലായ് ഒരു വലിയ അഗ്നിഗുണ്ഡം എന്നിവ കൊണ്ട് നിറഞ്ഞ ആ മുറിയിൽ വെളിച്ചത്തിന്റെ കണികകൾ പോലും എത്താത്ത വിധം അടച്ചു ഭദ്രമാക്കിയിട്ടുണ്ട്. മുന്പ് നടന്ന ആവാഹന കർമ്മങ്ങളുടെ ബാക്കിയാവണം.. അഗ്നിഗുണ്ഡത്തിന് അരികിലായ് ഒരു വലിയ പീഠത്തിൽ ചെറുതും വലുതുമായ നാലു കലശക്കുടുക്കകൾ.. അവരുടെ ചിതാഭസ്മം സൂക്ഷിച്ചവ ആയിരിക്കും അവ ഭദ്രമായി വച്ചിട്ടുണ്ട്. ഇത്രയും കാലമായും അവ നിമജ്ഞനം ചെയ്തിട്ടില്ല എന്നത് ഷിനോജ് അത്ഭുതത്തോടെ നോക്കി. അതിനോടു ചാരി കൊല്ലപ്പെട്ട നാലുപേരുടേയും ഛായാചിത്രങ്ങളും സ്ഥാപിച്ചിരിക്കുന്നു.. പെട്ടെന്ന് !!പുറത്ത് നിന്ന് വലിയ ഒരു ശബ്ദം കേട്ടു... നൗഫൽ പുറത്തേക്ക് ഓടിപ്പോയി നോക്കി ഷിനോജ് പിറകെ ചെന്നു..അതു കണ്ടവർ സ്തംഭിച്ചു നിന്നു പോയി. മനയുടെ മുറ്റത്ത് നിന്നിരുന്ന വലിയ മാവ് കടപുഴകി വീണിരിക്കുന്നൂ പഴക്കമുള്ളതാണെങ്കിലും കരുത്തുറ്റ താഴ് വേരുള്ള ഈ വൃക്ഷം എങ്ങിനെ വീണു അവർക്ക് ആശ്ചര്യമായി..ശബ്ദം കേട്ട് പേടിച്ചരണ്ട് രാമു അവരുടെ അടുത്തേക്ക് ഓടിയെത്തി അത് വരെ ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമായി..ശക്തമായ കാറ്റ് ആഞ്ഞുവീശി പറമ്പിൽ നിറഞ്ഞു കിടന്ന കരിയിലകളും മറ്റും വാനിൽ പൊങ്ങിയടിച്ചു മിന്നൽപ്പിണരുകൾ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.. മനയുടെ ജനാലകൾ വലിയ ശബ്ദത്തോടെ തുറന്നടഞ്ഞുകൊണ്ടിരുന്നൂ.. എവിടെ നിന്നോ നായകളും മറ്റും ഓരിയിടുന്നതും അലറുന്നതുമായ ശബ്ദങ്ങൾ മനയുടെ മച്ചിൽ നിന്നും കടവാവലുകൾ കൂട്ടത്തോടെ വെകിളിപിടിച്ചപോലെ അങ്ങുമിങ്ങും പറന്നു നടന്നു. കാറ്റിൽ പിടിച്ചു നില്ക്കാനാവാതെ മൂവരും അകത്തേക്ക് കയറി.. അണ്ണാ...തീ...തീ...രാമു അലറി വിളിച്ചു. നൗഫലും ഷിനോജും ഓടിച്ചെന്നു നോക്കുമ്പോൾ ചിതാഭസ്മം സൂക്ഷിച്ച് വച്ച പീഠത്തിന്റെ നാലുകാലുകളിലും തീ ആളിപ്പടരുന്നു... ഷിനോജ് പെട്ടെന്ന് തന്നെ ചില മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലി... "ഓം അഗ്നയേ സ്വാഹാ അഗ്നയേ ഇദം ന മമ" ************ ** ഗായത്രി" .. ആശ്ചര്യം തന്നെ പിടിച്ചു നിർത്തിയപോലെ അഗ്നി പിൻവാങ്ങി. . സുധീർ ഹമീദ്ക്കയേ കൂട്ടി കൊണ്ട് അറക്കൽ മനയിലേക്ക് തിരിച്ചു .. നേരം വൈകുന്നതിന് മുമ്പ് തന്നെ അവരവിടെ എത്തിചേർന്നു. മുന്പ് രണ്ടു പ്രാവശ്യം ഹമീദ്ക്ക ഇമ്പിച്ചിക്കോയഹാജിയുടെ കൂടെ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഈ വരവ് പക്ഷെ അയാളുടെ ഉള്ളിൽ സങ്കടത്തിന്റെ ഇരമ്പലുകൾ ഉയർത്തുന്നുണ്ടായിരുന്നു .. കാലങ്ങളായി കൂട്ടിയിണക്കി കൊണ്ട് വന്ന ബന്ധം ഇടക്ക് തന്നെ ഒറ്റയ്ക്ക് വിട്ട് പിരിഞ്ഞതിന്റെ വിഷമം ഇനിയും മാറിയിട്ടില്ല ആ വൃദ്ധന്.വലിയ താത്പര്യം തോന്നിയിരുന്നില്ല ഹമീദ്ക്കാക്ക് ഈ മന വാങ്ങുന്നതിന് പക്ഷെ തന്റെ സുഹൃത്തിന്റെ ഇഷ്ടത്തിന് എതിര് പറഞ്ഞു ശീലമില്ലാഞ്ഞതിനാൽ സമ്മതം മൂളുകയാണുണ്ടായത്... രാമനാഥൻ നായരും കുടുംബവും കല്ല്യാണത്തിന് പങ്കെടുത്ത ശേഷം കുട്ടനാട്ടിലേക്ക് പുറപ്പെടാനായ് ഒരുങ്ങുകയായിരുന്നു മകൻ വിഷ്ണുദത്തന് ഒരേ നിർബന്ധം ഹൗസ് ബോട്ട് യാത്രക്ക്. ഇന്റർനെറ്റിൽ കണ്ട് പൂതി കയറിയതാണവന്...മൂന്ന് ദിവസം കൂടെ കഴിഞ്ഞു തിരിച്ചു പോകാനുള്ളതാണ് അമേരിക്കയിലേക്ക്...രാമനാഥൻ താൻ താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ നിന്നും കുടുംബവുമായി പുറത്തേക്ക് പോകുന്ന വഴിക്ക് റിസപ്ഷനിലേക്ക് നടന്നു താക്കോൽ കൂട്ടം ഏൽപ്പിച്ചു കൊണ്ട് പുറത്തേക്ക് നടക്കവേ... റിസപ്ഷനിലെ അറ്റൻഡർ വിളിച്ചു... രാമനാഥൻ സർ...അങ്ങേക്കൊരു കോൾ ഉണ്ട് ഒരു ഹമീദ് വളരെ അത്യാവശ്യമാണെന്ന്... രാമനാഥൻ ചിന്തിച്ചു ഹമീദ് ?? ങ്ഹാ മനയുടെ കച്ചവടത്തിന് ഹാജിയാരുടെ കൂടെ ഉണ്ടായിരുന്നയാൾ എന്താണയാൾക്ക് പറയാനുള്ളത്..രാമനാഥൻ റിസപ്ഷനിലേക്ക് നടന്നു... #Shaby's

Storyline

ഹലോ...ഇത് രാമനാഥൻ മുതലാളിയല്ലേ? മറുതലക്കൽ നിന്നും ഹമീദ് ആരാഞ്ഞു .. അതെ..ആരാണ് എനിക്ക് മനസ്സിലായില്ല. എന്നെ എങ്ങിനെ അറിയാം..അയാൾ ചോദിച്ചു. ഞാൻ ഹമീദ്. നിങ്ങളുടെ അറക്കൽ മനയെന്ന വീട് കച്ചവടം ചെയ്തത് ഞാനും ഇക്ബാലുമാണ് ഓർക്കുന്നുണ്ടോ..ഒരു ഹാജിയാർക്ക്....? ങ്ഹാ.. അതെയതേ ഓർക്കുന്നു..പറയൂ ഹമീദ്ക്ക. എന്താണ് വിശേഷം .വിളിക്കാനെന്തേ ഇപ്പോൾ പ്രത്യേകിച്ചെന്തെങ്കിലും...രാമനാഥൻ ചോദിച്ചു. ഉവ്വ്.. കുറച്ചു അത്യാവശ്യമാണ്.മുതലാളി തിരക്കിലാണോ.ഹമീദ്ക്ക ചോദിച്ചു ഞങ്ങൾ ഒന്ന് പുറത്തേക്ക് പോവാനിറങ്ങിയതാ.എന്താ....എന്താ കാര്യം പറഞ്ഞോളൂ .. ങ്ഹാ.. നിങ്ങൾക്ക് ഉപകാരപ്രദമായ കാര്യമാണ്. പിന്നെ വീട് വൃത്തിയാക്കുന്നതിനിടെ യാദൃശ്ചികമായി അറക്കൽ മനയുടെ നിലവറയിൽ നിന്നും ചില പ്രത്യേക വസ്തുക്കൾ കിട്ടിയിട്ടുണ്ട്. കണ്ടിട്ട് നല്ല മൂല്യം ഉള്ള സാധനങ്ങൾ ആണെന്ന് തോന്നുന്നു. കച്ചവടം കഴിഞ്ഞെങ്കിലും അത് പാരമ്പര്യമായി കൈമാറി വരുന്ന സ്വത്ത് ആണെന്നും അത് നിശ്ചയമായും നിങ്ങളുടേതാണെന്നാണ് ഹാജിയാരുടെ മകൻ പറയുന്നത് . അത് താങ്കളുടെ കൈയ്യിൽ തിരിച്ചേല്പിക്കാനാണ് . താങ്കളുടെ വരവിനെ കുറിച്ചറിഞ്ഞ് വിളിച്ചതാണ് . ദയവായി ഇത് സ്വീകരിക്കാൻ എത്രയും പെട്ടെന്ന് വരിക. താങ്കളുടെ വരവിനെ പ്രതീക്ഷിച്ചാണ് ഇമ്പിച്ചിക്കോയ ഹാജിയാരുടെ മകൻ നില്ക്കുന്നത് അദ്ദേഹത്തിന് തിരിച്ചു പോകാൻ സമയമായി . രാമനാഥൻ അന്താളിച്ചു പോയി. അവിടെ അമൂല്യമായ പല സാധനങ്ങളും ഉണ്ടാകുമെന്ന് അച്ഛൻ പറഞ്ഞതായി ഓർക്കുന്നു .എന്തായാലും ആ നശിച്ച മന കൈയ്യിൽ നിന്നും പോയി .ഇപ്പോൾ ആ വഴി വലിയ ഒരു സമ്പാദ്യം തന്നെ കാത്തിരിക്കുന്നു. മനസ്സിൽ ഒരു നൂറു ലഡ്ഡു ഒന്നിച്ചു പൊട്ടി രാമനാഥന്.. ഓ...ആണോ ഹമീദ്. എന്തായാലും ഹാജിയാരുടെ കുടുംബത്തിന്റെ ഈ നല്ല മനസ്സിന് വളരെയധികം നന്ദി.ഞങ്ങൾ ഇന്ന് തന്നെ വരുന്നുണ്ട്. മറ്റെന്നാൾ എനിക്കും തിരിച്ചു പോകാനുള്ളതാണ്. ങ്ഹാ..പിന്നെ ഈ കാര്യം പുറത്താരുമറിയരുത് ഹമീദ്ക്കയെ ഞാൻ പ്രത്യേകം കാണാം..ട്ടോ..രാമനാഥൻ ഹമീദ്ക്കയെ ചാക്കിലാക്കാനൊരു മരുന്നിമിട്ടു കൂട്ടത്തിൽ . അത്യാർത്തി മൂത്ത രാമനാഥന്റെ വൃത്തികെട്ട ചിരിയും വാക്കുകളും തീരെ പിടിച്ചില്ലെങ്കിലും തങ്ങളുടെ പദ്ധതി പ്രകാരം കാര്യം നടന്നിട്ടുണ്ട് എന്നതിനാൽ ഉള്ളിൽ ചിരിച്ചു കൊണ്ട് ഹമീദ്ക്ക പറഞ്ഞു..ങ്ഹാ.. അത് നിങ്ങൾ ചെയ്യുമെന്നറിയാം ഈ വിവരം ആരും അറിഞ്ഞിട്ടില്ല. വൈകാതെ വരിക. ശരി..ഞങ്ങൾ പുറപ്പെടുകയായി.. രാമനാഥൻ ഫോൺ കട്ട് ചെയ്തു.. ഹൗസ് ബോട്ട് യാത്ര തത്കാലത്തേക്ക് നിറുത്തി വെച്ച് അവർ തങ്ങളുടെ വണ്ടി അറക്കൽ മന ലക്ഷ്യമാക്കി നീങ്ങി... ഷിനോജ് വലിയ ഉരുളിയിൽ ജലം നിറച്ച് വച്ചു കൂടാതെ ചന്ദനത്തടിയിൽ നിർമ്മിച്ച നാലു രൂപങ്ങൾ ചുവന്ന പട്ടിൽ പൊതിഞ്ഞ് വച്ചു ചിതാഭസ്മം സൂക്ഷിച്ച മുറിയിൽ ചില പരീക്ഷണങ്ങൾക്ക് ഒരുങ്ങി. രാമുവിനെ വിട്ട് തനിക്കാവശ്യമായ പൂജാദ്രവ്യങ്ങൾ സംഘടിപ്പിച്ചു. ഇതിനിടയിൽ സുധീറും നൗഫലും ഹമീദ്ക്കയോട് പഴയ ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു ..തിടുക്കത്തിൽ നടന്ന ഈ കച്ചവടം നൗഫലിന്റെ ഉള്ളിൽ സംശയമുണർത്തി.പ്രമാണങ്ങൾ അനുസരിച്ച് ഈ മനയുടെ അവകാശി മരണപ്പെട്ട ആദിത്യൻ വഴി കൈവശപ്പെടുത്തിയ രാമനാഥന്റെ അച്ഛൻ ശിവരാമനാണ്.. ആദിത്യന് ഉപരിപഠനത്തിന് പോകാനായി കാശ് ആവശ്യപ്പെട്ട സമയത്ത് മനപൂർവം തന്റെ പേരിലേക്ക് സ്വത്തുക്കൾ മുഴുവൻ രജിസ്റ്റർചെയ്ത് വാങ്ങുകയായിരുന്നു ശിവരാമൻ .ശിവരാമനെ വിശ്വാസമുള്ള അവനതിൽ സംശയിച്ചില്ല. ചെറിയ ഒരു തുകയിൽ ആ സ്വത്തുക്കൾ മുഴുവൻ അയാൾ കൈക്കലാക്കിയതാവണം ഷിനോജിനോട് രാഘവൻ വെളിച്ചപ്പാട് പറഞ്ഞ കാര്യങ്ങളും മറ്റും വച്ച് നൗഫൽ കണക്കു കൂട്ടി.. മുറി മുഴുവനും ശുദ്ധീകരിച്ച് രാമു കുളിക്കാൻ വേണ്ടി കുളത്തിന്റെ അരികിലേക്ക് നടന്നു.. തന്നെയാരോ പിന്തുടരുന്നത് പോലെ തോന്നി രാമുവിന്..തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കാണാനായില്ല..അവൻ തിടുക്കത്തിൽ ഓടി കുളക്കടവിലെത്തി .പടികൾ ഇറങ്ങി കുളത്തിന്റെ അടുത്തെത്തിയതും പിടിച്ചു നിർത്തിയതു പോലെയവൻ നിന്നുപോയി.. കുളത്തിലെ വെള്ളം ഒരു വലിയ ചുഴിപോലെ കിടന്നു തിരിഞ്ഞുയർന്ന് മുകളിലേക്ക് പൊന്തുന്നു..അലറിവിളിക്കാനായ് അവൻ മുതിർന്നുവെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നില്ല... കുളക്കരയിൽ പടർന്നു കയറിയ ആൽമരത്തിന്റെ വേരുകൾ സർപ്പങ്ങളേ പോലെ രാമുവിനെ ലക്ഷ്യമാക്കി അതിവേഗം നീണ്ടു.. ഷിനോജ് തന്റെ മുന്പിലിരിക്കുന്ന വലിയ ഉരുളിയിലേക്ക്.. ഒരു പ്രത്യേക മഷി മൂന്നു തുള്ളിയായ് ഇറ്റിച്ചു. അവയെല്ലാം കൂടിച്ചേർന്ന് വലുതായി കണ്ണാടി പോലെ രൂപം കൊണ്ടു. മന്ത്രങ്ങൾ ഉരുവിട്ട് ഷിനോജ് ഒരു തുളസിയില ഉരുളിയുടെ മദ്ധ്യഭാഗത്തേക്ക് ഇട്ടു..ജലമൊന്നിളകിയിളകി ചില അവ്യക്ത രൂപങ്ങൾ അതിൽ തെളിയാൻ തുടങ്ങി.. സൂക്ഷിച്ച് നോക്കിയപ്പോൾ കുളപ്പടവിലൊരാൾ കിടക്കുന്നത് പോലെ തോന്നി... ഈശ്വരാ...!!! അത്..അത് രാമുവല്ലേ...ഷിനോജ് കുളത്തിനരികിലേക്ക് പാഞ്ഞു പൂമുഖത്ത് നില്കുകയായിരുന്ന മൂവരും കാര്യമറിയാതെ അവന്റെ പിറകെ ഓടി.. (തുടരും)

Storyline

കുളപ്പടവിലായ് ചലനമില്ലാതെ കിടക്കുകയായിരുന്നൂ രാമു. കാലിലും ഇടുപ്പിലും കഴുത്തിലുമായി ഇറുകിയമർന്ന വേരുകളുടെ പാടുകൾ പതിഞ്ഞു കിടക്കുന്നുണ്ട്.. ഷിനോജ് അവന്റെ ശ്വാസമിടിപ്പ് പരിശോധിച്ച് നോക്കി...ഹാവൂ..ദൈവം തുണച്ചു ..ജീവനുണ്ട്. അവൻ കൃത്രിമമായി ശ്വാസം നല്കി ...പ്രഥമ ശ്രുശൂഷകൾ ചെയ്തു ഏറെ പരിശ്രമങ്ങൾക്ക് ശേഷം രാമുവിന് ബോധം തെളിഞ്ഞു ... കുറച്ചു കൂടെ വൈകിയിരുന്നെങ്കിൽ !! ...ഷിനോജിനത് ആലോചിക്കാനേ ആകുമായിരുന്നില്ല.. എല്ലാവരും കൂടി അവനെ എടുത്തു കൊണ്ട് പോയി അകത്ത് കിടത്തി . ങ്ഹാ..നൗഫലേ..സുധീറേ നിങ്ങൾ എല്ലാവരും ഹമീദ്ക്കയോടൊപ്പം പൂമുഖത്തുണ്ടാകണം. ഇപ്പോൾ ഒരു കാവി വസ്ത്രമണിഞ്ഞ ഒരാൾ ഇങ്ങോട്ടു വരും..അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു അടയാള ദണ്ഡ് ഉണ്ടാകും. ഒന്നും ചോദിക്കാതെ അദ്ദേഹത്തെ അകത്തേക്ക് വിടുക.. ഞങ്ങൾക്ക് ഇവിടെ അല്പം ജോലിയുണ്ട് ശേഷം ഞാൻ വിളിച്ചോളാം..പിന്നെ ഒരു കാര്യം ഈ മുറിക്കുള്ളിൽ നിന്നും എന്ത് തന്നെ കേട്ടാലും മുറിയിൽ പ്രവേശിക്കരുത്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ ഈ കൈയ്യിൽ ഉള്ള മണി തുടരെ തുടരെ അടിക്കും..അപ്പോൾ കതകു തുറന്നു വരിക പിന്നെ അമാന്തിക്കരുത്. ങ്ഹാ..വേറെ ഒരു സുപ്രധാന കാര്യം. രാമനാഥൻ നായരും കുടുംബവും ഏത് നിമിഷവും കടന്ന് വരാം. അകത്തു നടക്കുന്നതൊന്നും അയാൾ അറിയേണ്ട. തന്ത്രപൂർവ്വം അവരെ അകത്തുള്ള ഒരു കിടപ്പു മുറിയിലേക്ക് കടത്തി വിടണം.കൂടെ നൗഫലും സുധീറും നിൽക്കുക. ഞാൻ പുറത്തേക്ക് വരുന്നത് വരേയും അവരെ പോകാനനുവദിക്കരുത്. ങ്ഹാ .ശരി നീ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ..ഞങ്ങൾ ഇവിടെ ഉണ്ട്. നൗഫൽ ഷിനോജിന് ധൈര്യം പകർന്നു. ............................... അവൻ മുറിയിൽ പ്രവേശിച്ചു. സഹായത്തിന് രാമുവിനേയും കൂട്ടി. അവന് ധൈര്യം നല്കി കൂടെ നിർത്തി ഷിനോജ്. ഹോമകുണ്ഠത്തില് നെയ്യും ഹോമദ്രവ്യങ്ങളും നിക്ഷേപിച്ച് ആവാഹന മന്ത്രങ്ങൾ ഉരുവിട്ട് അഗ്നി പകർന്നു ഷിനോജ്. അഗ്നി ആളിപ്പടർന്നുയർന്നു മന്ത്രങ്ങൾ ഉച്ഛസ്ഥായിലേക്ക് ഉയർന്നു ..ഹോമകുണ്ഠത്തിലേക്ക് ഭസ്മം എറിഞ്ഞ് ഷിനോജ് കണ്ണുകൾ ഇറുക്കിയടച്ച് കൈകൾ നെഞ്ചോടു പിടിച്ചു മന്ത്രമുരുവിടാൻ തുടങ്ങിയതും ..മനയുടെ ചുറ്റും ഒരു കാറ്റ് വലയം ചെയ്തു മിന്നൽ പിണരുകൾ ഭൂമിയിൽ വന്നലച്ചു ഘോരമായ ഇടിവെട്ടി ..ചുറ്റും ഭുകമ്പ സമാനമായ അന്തരീക്ഷം ഉടലെടുത്തു.. രൗദ്രരൂപിയായ കാറ്റ് മനയുടെ മേലാപ്പ് ശക്തിയോടെ ഉലക്കാൻ തുടങ്ങി.. കുറുനരികളും ശ്വാനഗണങ്ങളും ദിഗന്തം പൊട്ടുമാറ് പേടിച്ച് കരഞ്ഞു..ഇന്നലെ നിലംപൊത്തി വീണ മാവ് ഇടിമിന്നലു കൊണ്ട് കത്തിപ്പിടിച്ചു. തീജ്ജ്വാലകൾ ആളിപടരാൻ തുടങ്ങി. പെട്ടെന്ന് ഒരു കറുത്ത മനുഷ്യൻ പൂമുഖത്തേക്ക് കടന്നു വന്നു..അയാളുടെ കൈയ്യിൽ സിംഹരൂപം കൊത്തിയ അടയാള ദണ്ഡ് ഉണ്ടായിരുന്നു...(ആദികേശൻ അതാണയാളുടെ പേര് വലിയ മന്ത്രവാദിയാണ് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ആരേയും വകവെക്കാതെ ഒരു മലയുടെ മുകളിൽ താമസമാക്കിയ അദ്ദേഹത്തിനെ പലരും ഭ്രാന്തനെന്ന് പോലും വിളിക്കാറുണ്ട് പക്ഷെ മഹാജ്ഞാനിയായ അദ്ദേഹം ലൗകിക ജീവിതം വേണ്ടെന്നു വച്ച് നിത്യബ്രഹ്മചാരിയായി സന്യാസം സ്വീകരിച്ചു ജീവിച്ചു പോകുകയാണ്.ഷിനോജ് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. ) ആരേയും കൂസാതെ അയാൾ അകത്തേക്ക് കയറി ശേഷം അവരോട് ചോദിച്ചു.. ഹെവിടെ..അയാൾ ..വഴി കാണിക്കിൻ... സുധീർ അദ്ദേഹത്തിന് മുറിയിലേക്ക് ഉള്ള വഴി കാണിച്ചു കൊടുത്തു. വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ പറഞ്ഞു. ങ്ഹാ ഭയപ്പെടുത്തുന്ന പലതും കണ്ടേക്കാം..പരിഭ്രമിക്കേണ്ട നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ മനസ്സറിഞ്ഞ് വിളിച്ചോള്വാ...അകത്തേക്ക് കയറി വാതിൽ അടച്ചു...പലവിധ ആക്രോശങ്ങളും അലർച്ചകളും ഉയർന്നു കേട്ടു ..ഭയപ്പെടുത്തുന്ന കരച്ചിലുകൾ..അട്ടഹാസങ്ങൾ ആകെ ഭയം നിഴലിച്ചു ആവാഹന മന്ത്രങ്ങൾ ചൊല്ലി നാല് ആത്മാക്കളേയും ഇരുവരും കൂടി പ്രത്യേകം പ്രത്യേകം നിർമ്മിച്ച രൂപത്തിൽ ആവാഹിച്ചു കഴിഞ്ഞു .. ശേഷം മണിയടി ശബ്ദം കേട്ട് സുധീറും നൗഫലും മുറിയിൽ പ്രവേശിച്ചു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി തോന്നി അതിനകത്ത്. ആത്മാക്കളെ നേരിട്ട് കണ്ട് രാമു ചിത്തഭ്രമം ബാധിച്ചവനെ പോലെ ഇരിക്കുന്നു. ആദികേശൻ ഇരുവരോടുമായ് പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഭവനം നിങ്ങൾക്ക് ഉപകരിക്കില്ല കാരണം ഇതിന്റെ അവകാശികൾ ക്രൂരമായി കൊല ചെയ്യപ്പെട്ടവരാണ് .ഈ നാലു പേരെയും ജീവനോടെ തീയ്യിലെരിച്ചത് ശിവരാമനാണ്. എന്നിട്ട് അത് ജയപാലൻ നായരുടെ മേല് കെട്ടിവെച്ച് രക്ഷപ്പെട്ടു .അന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ശിവരാമൻ അനുസ്മരണ കണ്ടത് ജയിലിൽ നിന്നും ചാടി വന്ന ജയപാലനുമായി മൽപിടുത്തം നടത്തുന്ന വിക്രമനേയാണ് അവനയാൾക്ക്തന്റെ നിരപരാധിത്വം പറഞ്ഞു കൊടുക്കാൻ ശ്രമിക്കയാണ്..നാഗത്തറയിൽ വച്ച് രഞ്ജിത്ത് കൊല ചെയ്യപ്പെട്ടത് താൻ കാരണമല്ലെന്നും ശിവരാമനാണ് രാത്രിയുടെ മറവിൽ കലഹിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ പിറകിൽ വന്നു രഞ്ജിത്തിനെ കുത്തിയത് അത് വലിച്ചൂരാനായി ഞാൻ ശ്രമിച്ചപ്പോൾ അവൻ നിങ്ങളെ വിളിച്ചു കൂട്ടി എന്റെ തലയിൽ കുറ്റം ചുമത്തുകയാണുണ്ടായത്..

Storyline

ഇതെല്ലാം പറഞ്ഞ് നിങ്ങളെ വിശ്വസിപ്പിക്കാനായില്ലെനിക്ക് .തെളിവുകൾ എനിക്കെതിരായിരുന്നു.. ജയപാലൻ പറഞ്ഞത് കേട്ട് നാലുപേരും ഞെട്ടിപോയി.തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ശിവരാമൻ ചേട്ടനെങ്ങിനെ ഇതെല്ലാം.. ഈ പറഞ്ഞെതെല്ലാം ഒളിഞ്ഞു കേട്ട ശിവരാമൻ ഇനി രക്ഷയില്ല എന്ന് മനസ്സിലാക്കി . അയാളുടെ ഉള്ളിൽ കിടന്ന ക്രൂരമൃഗം പുറത്ത് വന്നു. അടുക്കളയിൽ നിന്ന് മൂർച്ചയുള്ള കൊടുവാൾ കൊണ്ട് വന്ന് ശേഷം വൈദ്യുതി ലൈൻ വരുന്ന ഫ്യൂസ് ഊരി ..ഇരുട്ടിൽ ആ മുറിയിൽ പാഞ്ഞു കയറി അവിടെ ഉള്ളവരെ തലങ്ങും വിലങ്ങും വെട്ടി പെട്ടെന്നുള്ള ആക്രമണം എന്തെന്ന് അറിയാൻ പോലും കഴിയാതെ നാലു പേരും മാരകമായി വെട്ടേറ്റു പിടഞ്ഞു..ശേഷം കൈയ്യിൽ കരുതിയ മണ്ണെണ്ണയെടുത്ത് എല്ലായിടത്തും ഒഴിച്ച് ആ പാത്രവും അവിടെ ഉപേക്ഷിച്ചു കത്തി വെട്ടേറ്റു കിടക്കുന്ന ജയപാലന്റെ കൈകളിൽ പിടിപ്പിച്ചു അയാൾ ശേഷം അകത്ത് നിന്നും താഴിട്ട് ഓട് പൊളിച്ചു പുറത്തേക്ക് കടന്നു. വേറെ ഒരു മുറിയിൽ കിടക്കുന്ന രോഗിണിയായ സരസ്വതിയമ്മയേയും, അമ്മൂമ്മയുടെ കൂടെ കിടന്നു ഉറങ്ങിപ്പോയ ആദിത്യനേയും അയാൾ ഒന്നും ചെയ്തില്ല . വീണ്ടും അകത്ത് കയറി തീപ്പെട്ടിയുരച്ച് അകത്തേക്ക് വലിച്ചെറിഞ്ഞു അയാൾ എന്നിട്ട് വേഗം ഒന്നും അറിയാത്തവനേ പോലെ കുളത്തിൽ പോയി കുളിച്ച് തന്റെ വീട്ടിലേക്ക് ചെന്നു. വെട്ടേറ്റെങ്കിലും ആരും തന്നെ മരിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ ആർത്തനാദം കേട്ട് ശിവരാമന്റെ ഭാര്യയും മകൻ രാമനാഥനും പുറത്തേക്ക് വന്നു. പുറത്തു നിന്നും കയറി വരുന്ന ശിവരാമനോട് ഭാര്യ പറഞ്ഞു. അതേയ്... മനയിൽ നിന്ന് എന്തോ കരച്ചിൽ കേൾക്കുന്നു ...ഒന്നോടിച്ചെല്ലൂ... ശിവരാമൻ ഒന്നും അറിയാത്ത പോലേ അഭിനയിച്ചു കൊണ്ട് ചോദിച്ചു ..മനയിൽ നിന്നോ ന്റെ ...ദേവീ....കാത്തോണേ...ഞാൻ പോയി നോക്കട്ടെ...എന്നും പറഞ്ഞു അയാൾ ഓടി പോയി ...അവിടുന്നങ്ങോട്ട് പിന്നീട് എഴുത്തച്ഛനേയും പോലീസിനേയും വിളിച്ചു നന്നായി തന്നെ അഭിനയിക്കുകയായിരുന്നു.. ഒരു തരത്തിൽ ഇവരുടെ ആത്മാക്കളെ പിടിച്ച് നിർത്തിയിട്ടുണ്ട് പക്ഷെ ഗതി കിട്ടാത്ത ഈ ആത്മാക്കളുടെ ചിതാഭസ്മം കാലങ്ങളായി ഇവിടെ സൂക്ഷിച്ചിരിക്കയാണ് അവരുടെ മോക്ഷം സാദ്ധ്യമാകണമെങ്കിൽ ചതിയനായ രാമനാഥന്റെ നാശം തന്നെയാണ് പ്രതിവിധി. അതിനായി ഒരു ആത്മാവ് അലഞ്ഞു നടക്കുന്നുണ്ട് ചതിച്ചു കൊന്ന ആദിത്യന്റെ ആത്മാവ്. അമേരിക്കയിൽ വച്ച് ശിവരാമനുമായി രാമനാഥൻ സ്വത്തിനു വേണ്ടി ശണ്ഠ കൂടുന്നതിനിടയിൽ തന്റെ കുടുംബം നാമാവശേഷമാക്കിയത് താൻ ഇളയച്ഛനെന്ന് വിളിച്ചു അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ശിവരാമനാണെന്ന് ഈ സംഭാഷണങ്ങൾ യാദൃശ്ചികമായി കേട്ടുവന്ന ആദിത്യൻ മനസ്സിലാക്കി. .ആദിത്യനിത് കേട്ടുവെന്നത് മനസ്സിലാക്കി രാമനാഥൻ അവനെ പിന്തുടർന്നു ആദിത്യൻ വേഗം തന്റെ ഭാര്യയേയും കയറ്റി കാറുമായ് പോകാൻ നില്കേ..ശിവരാമനതിൽ കയറിപറ്റി..അവനയാളേയും കൊണ്ട് തന്നെ പെട്ടെന്ന് പാഞ്ഞു പോയി. രാമനാഥൻ അവരുടെ പിറകെ തന്റെ കാറുമെടുത്ത് പാഞ്ഞു..അവരെ പിന്തുടർന്ന് വന്ന രാമനാഥൻ വിജനമായ റോഡരികിൽ കാറ് നിർത്തിയതായ് കണ്ടു അതിനകത്ത് വച്ചു ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നു റോഡിനൊരു വശത്ത് ചെങ്കുത്തായ കൊക്കയാണ്..രാമനാഥൻ പിന്നെ ഒന്നും ആലോചിച്ചില്ല .... തന്റെ ഫോണെടുത്ത് വിശ്വസ്തനായ വെള്ളക്കാരനായ സുഹൃത്ത് ബെഞ്ചമിനെ വിളിച്ചു..ഏകദേശം ഇരുപതു മിനിറ്റ് സമയം പാഞ്ഞു വന്ന ട്രക്ക് ആദിത്യന്റെ കാറിന്റെ നേർക്ക് പാഞ്ഞു കയറി.. ഇടിയുടെ ആഘാതത്തിൽ കാറ് കൊക്കയിലേക്ക് മറിഞ്ഞു അവിടെ തന്നെ പൊട്ടിത്തെറിച്ചു. കാറിൽ തന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിലും രാമനാഥന്റെ ചുണ്ടിലൊരു ക്രൂരമായ പുഞ്ചിരി വിടർന്നു.. ഈ കാര്യങ്ങൾ പറഞ്ഞത് അവന്റെ ചോരക്കായ് അലഞ്ഞു തിരിയുന്ന ആദിയുടെ ആത്മാവാണ്..അവനേതു സമയവും കൊല്ലപ്പെടാം അവനെ തളക്കുക അസാദ്ധ്യമാണ്..ശക്തമായ കാരണങ്ങൾ കൊണ്ട് തന്നെ അവനെ തളക്കുന്നതിന് ഞാൻ താത്പര്യപ്പെടുന്നില്ല ..അവന്റെ കർമ്മഫലം അനുഭവിച്ചു തന്നെ തീരും... തീരണം.. ആദികേശനൊന്നമർത്തി മൂളി.. ആദികേശൻ സ്വാമിയുടെ ഈ വിവരണം കേട്ട് നൗഫലിന് തന്റെ ഊഹം ശരിയെന്ന് ഉറപ്പായി ഇനി മരിച്ചു പോയ അയാളുടെ അച്ഛന്റെ ഈ പൊള്ളത്തരങ്ങൾ പൊളിച്ചു കാട്ടി പ്രയോജനമില്ല .ഒരു പക്ഷെ ഈ സ്വത്തുക്കൾ മുഴുവൻ ഗവൺമെന്റ് ഏറ്റെടുക്കും അതിന് മുന്പ് വ്യാജരേഖ ചമച്ച് ആദിത്യനിൽ നിന്നും ശിവരാമൻ കൈക്കലാക്കിയ മന പിന്നെ രാമനാഥൻ തന്റെ പേരിലേക്ക് എങ്ങിനെ മാറ്റി ? ഏതായാലും ഈ മന ഹാജിയാർ വാങ്ങിയ വകയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം നികത്താൻ മറ്റൊരു വഴി ചിന്തിച്ചേ പറ്റൂ.. രാമനാഥനെ സൂത്രത്തിൽ കുരുക്കെറിഞ്ഞു പിടിച്ചു കൊണ്ട് തന്നെ അതിനൊരുപായം നൗഫൽ കണക്കു കൂട്ടി. അയാളുടെ വരവ് പ്രതീക്ഷിച്ച നൗഫൽ കുറച്ചു പോലീസുകാരെ മഫ്തിയിൽ ഗ്രാമത്തിന്റെ പലഭാഗത്തും വിന്യസിപ്പിച്ചു.

Arakkal mana story line

ഗ്രാമ വീഥികളെ പൊടിയിലാഴ്ത്തിക്കൊണ്ട് രാമനാഥന്റെ ലാന്റ് ക്രൂയ്സർ അറക്കൽ മനയെ ലക്ഷ്യമാക്കി കുതിക്കുകയാണ്.. ഈ സമയത്ത് അറക്കൽ മനയുടെ മേൽക്കൂരയിലെ പൊത്തിൽ നിന്നും രണ്ടു കണ്ണുകൾ വെട്ടിത്തിളങ്ങി. ഭൂകമ്പത്തിന് മുമ്പുള്ള അവസ്ഥ പോലെ ചെറിയ ചെറിയ ചലനങ്ങൾ മനയുടെ ഭാഗങ്ങളെ ഇളക്കിക്കൊണ്ടിരുന്നു.വരാനിരിക്കുന്ന വിപത്തിന്റെ നാന്ദിയെന്നോണം നാഗത്തറയടങ്ങിയ കാവിൽ നിന്നും ചെന്നായക്കൂട്ടം ഭീതിയോടെ ഓരിയിടാൻ തുടങ്ങി. എല്ലാവരും രാമനാഥന്റെ കടന്നു വരവിനെ പ്രതീക്ഷിച്ച് തയ്യാറായി നിൽക്കുകയാണ്.. അവരെ നിരീക്ഷിക്കാനായ് ഗെയിറ്റിനടുത്ത് നിലയുറപ്പിച്ചിരുന്ന രാമു പെട്ടെന്ന് ഓടി വന്നു പറഞ്ഞു ...അണ്ണാ...അവങ്ക വരാർ. നൗഫൽ അകത്തേക്ക് പോയി യൂണിഫോമിലുള്ള അവനെ കാണാതിരിക്കുക എന്നതിനാലാണ് അവനകത്തേക്ക് പോയത്. മനയുടെ ഗെയ്റ്റ് കടന്ന് രാമനാഥന്റെ കാറ് അകത്തേക്ക് കയറി. ഭയത്തോടെയാണയാൾ അവിടേക്ക് പ്രവേശിച്ചത് താനുംതന്റെ അച്ഛനും കൂടി ചെയ്തു കൂട്ടിയ മഹാ പാപങ്ങളുടെ ഇരകളാണിവിടെ അലഞ്ഞു തിരിയുന്ന ആത്മാക്കൾ .ഉള്ളിൽ ഭയമുണ്ടെന്നാലും ലഭിക്കാനിരിക്കുന്ന നിധിയെ കുറിച്ച് ഓർത്തപ്പോൾ ഇറങ്ങി പുറപ്പെട്ടതാണയാൾ. അയാളുടെ കാർ അകത്തേക്ക് പ്രവേശിച്ചതും പെടുന്നനെ ഒരു കാറ്റ് വീശിയടിച്ചു ..മരങ്ങളും ചെടികളും ആടിയുലയുന്ന കാറ്റ് ..ഷിനോജിന് കാര്യം മനസ്സിലായി .രാമനാഥന്റെ വരവ് ആദിത്യന്റെ ആത്മാവ് തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്തും സംഭവിക്കാം. പക്ഷെ കുറച്ചു നേരത്തേക്ക് ഒന്നും സംഭവിക്കാൻ പാടില്ല. അയാൾ വലതുകരം നെഞ്ചിലേക്ക് ചേർത്ത് വച്ചു ശക്തമായ ചില മന്ത്രങ്ങൾ ചൊല്ലി ശേഷം ഇങ്ങനെ പറഞ്ഞു...ങ്ഹാ..ഞാൻ അറിയുന്നു നിന്റെ രോഷം .പക്ഷെ കുറച്ചു നേരം നീ ക്ഷമിക്കുക ഞങ്ങളുടെ പദ്ധതി പ്രകാരം കാര്യം നടന്നു കഴിയട്ടെ..തീർച്ചയായും നിനക്കവനെ വിട്ടു തരാം..ആദിത്യാ... ഇതെന്റെ ഉറപ്പാണ്.. നീ ഇപ്പോൾ അടങ്ങ്.. പെട്ടെന്ന് തന്നെ കാറ്റിന് ശക്തി കുറഞ്ഞു.. അവർക്ക് പ്രിയപ്പെട്ടതെല്ലാം കവർന്നതും.. അവരെ ഉന്മൂലനം ചെയ്തതുമായ തന്നെ കാത്തിരിക്കുന്നത് അവന്റെ ഒടുങ്ങാത്ത പകയാണെന്ന് ..രാമനാഥൻ മനസ്സിലാക്കിയില്ല... രാമനാഥൻ മുറ്റത്ത് കാർ നിർത്തി ഇറങ്ങി..അപ്പോഴേക്കും അവിടം ശാന്തമായിരുന്നു. ഹമീദ്ക്ക അയാളെ അകത്തേക്ക് ക്ഷണിച്ചു. ങ്ഹാ..മുതലാളീ ഇതാണ് മന വാങ്ങിയ ഹാജിയാരുടെ മകൻ സുധീർ .ഹമീദ്ക്ക സുധീറിനെ പരിചയപ്പെടുത്തി കൊടുത്തു. ഹലോ... ഞാൻ രാമനാഥൻ ഇരുവരും ഹസ്തദാനം ചെയ്തു. വരൂ ..നമുക്ക് നിലവറയിലേക്ക് പോകാം..നിങ്ങൾക്ക് അവകാശപ്പെട്ടത് അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട് ചെറു ചിരിയോടെയാണ് സുധീർ അതു പറഞ്ഞത്. രാമനാഥനത് തമാശ പോലെ ആസ്വദിച്ചു ഒന്ന് പുഞ്ചിരിച്ചു. അവൻ അയാളെ നിലവറ കാണാനായി ക്ഷണിച്ചു. ഹമീദ്ക്ക കാറിലുണ്ടായിരുന്ന അയാളുടെ ഭാര്യയേയും മകനേയും ക്ഷണിച്ചുവെങ്കിലും അവരത് നിരസിച്ചു അവർ കാറിൽ ഇരിക്കുകയാണെന്ന് പറഞ്ഞു. രാമനാഥൻ നടുമുറിയിലെത്തിയതും പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.. ഹലോ.. മിസ്റ്റർ രാമനാഥൻ. ശ്ശേ.. അല്ല.. രാമനാഥൻ മുതലാളി സുഖമാണോ? ഞാൻ നൗഫൽ ഈ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആണ്. ഞാൻ കാത്തിരിക്കുകയായിരുന്നു താങ്കളുടെ വരവ്.. മിസ്റ്റർ ഇൻസ്പെക്ടർ..താങ്കൾ എന്റെ വരവിനു കാത്തിരിക്കുന്നു എന്നോ..എന്തിന്??ഞാൻ ചെയ്ത കുറ്റം എന്താണ്..? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ തന്നേ കൊണ്ട് എന്നെ ഒരു പുല്ലും ചെയ്യാനാവില്ല .Because now I am an american citizen താൻ വിവരമറിയും..രാമനാഥൻ അവനെ പുച്ഛത്തോടെ നോക്കി പറഞ്ഞു.. ഭ്ഫാ...നാറീ.. രാമനാഥന്റെ കരണം പുകച്ചുകൊണ്ട് നൗഫലിന്റെ കരമയുയർന്നു താണു. അവന്റെ.. ഒരു അമേരിക്കൻ പൗരത്വം.. അഭയം തന്ന ഒരു തറവാട് മുഴുവൻ കുരുതിക്കളമാക്കിയ റാസ്ക്കൽ ...ഇതൊന്നും ഒരിക്കലും ആരും അറിയില്ല എന്ന് കരുതിയോടാ..നീ..? ആദ്യം നിന്റെ അച്ഛൻ ശിവരാമൻ നാഗത്തറയിൽ വെച്ച് ഒരുത്തനെ ഒളിച്ചു നിന്നു കുത്തി കൊലപ്പെടുത്തി എന്നിട്ട് അത് അയാളുടെ അളിയന്റെ പേരിലാക്കി അയാളെ ജയിലിലയച്ചു. പിന്നീട് ആട്ടിൻ തോലിട്ട ആ ചതിയൻ ചെന്നായ ...നിന്റെ തന്ത ...എന്നിട്ട് നിരപരാധിത്വം തന്റെ കുടുംബത്തിനെ അറിയിക്കാനായ് ജയിൽ ചാടി വന്ന പാവം ജയപാലനേയും ബാക്കി മൂന്നു പേരേയും നിഷ്ഠൂരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം കത്തിച്ചു കളഞ്ഞു. അന്നും ആ ചത്തവന്റെ ജാതകത്തില് ആ പാപവും കയറ്റി വച്ചു ആദിത്യന്റേയും പ്രായമായ അവന്റെ മുത്തശ്ശിയുടേയും സംരക്ഷക വേഷം തകർത്തഭിനയിച്ച് സ്വത്തുക്കൾ മുഴുവൻ കൈക്കലാക്കി. നിന്നെ അമേരിക്കയിൽ അയച്ച് അവരുടെ കാശ് കൊണ്ട് നീയങ്ങ് കൊഴുത്തു അല്ലേടാ...പന്ന....മോനേ.. അവസാനം ആദിത്യൻ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവനെ ഇല്ലാതാക്കാൻ വെച്ച കെണിയിൽ സ്വന്തം തന്തയേയും ചേർത്ത് നീയത് ആക്സിഡന്റാക്കി മാറ്റി.. നിന്നെ പൂട്ടാനുള്ള പൂട്ടു കൊണ്ട് തന്നെയാടാ..ഞാൻ നില്ക്കണെ.. നിന്റെയൊരു അമേരിക്ക. രാമനാഥൻ അപകടം മണത്തു ചതിയാണ് ... ഡാ!!.നാറീ നീയെന്നെ ചതിക്കുകയായിരുന്നല്ലേടാ..കിളവാ.. അയാൾ ഹമീദ്ക്കയുടെ കഴുത്തിൽ കയറി പിടിച്ചു.

Story line

വിടെടാ..അയാളെ ..നൗഫലിന്റെ ഒരു ഇടി അയാളുടെ പിടുത്തം വിടുവിച്ചു. ഹമീദ് ആകെ വിറച്ചുപോയി ശ്വാസം കഴിക്കാൻ വളരെ ബുദ്ധിമുട്ടി. നൗഫൽ അയാളെ താങ്ങിയെടുക്കാനാഞ്ഞു. ഇടികൊണ്ട് വീണ രാമനാഥൻ താഴെ കിടന്ന നിലവിളക്കിലൊന്നെടുത്ത് നൗഫലിന്റെ നേരെ പാഞ്ഞു ചെന്നു തിരിഞ്ഞു നില്ക്കുന്ന നൗഫൽ ഇതു കണ്ടില്ല .കുത്താനായടുത്തതും സുധീറിന്റെ ശക്തമായ ചവിട്ടേറ്റ് അയാൾ തെറിച്ചു വീണു.. പിന്നീടങ്ങോട്ട് ശക്തമായ പോരാട്ടം തന്നെ നടന്നു. അവസാനം രാമനാഥൻ ചോര തുപ്പി വീണു അയാൾ നൗഫലിന്റെ കാലിൽ വീണു കേണു ..ദയവായി എന്നെ വെറുതെ വിടണം...ഞാനെന്ത് വേണെമെങ്കിലും ചെയ്യാം..പ്ലീസ്.. ഹാജിയാരുടെ കൈയ്യിൽ നിന്നും വാങ്ങിയ കാശ് ഞാൻ തിരിച്ചു തരാം..ഈ മനയുടെ ഒറിജിനൽ പ്രമാണവും തരാം. എന്നെ ...എന്നെ പോകാനനുവദിക്കണം..പ്ലീസ്.. ഇടി കൊണ്ട് അവശനായ അവനെ നൗഫൽ പൊക്കിയെടുത്തു. അവന്റെ കയ്യിൽ നിന്നും സുധീറിന്റെ ബാപ്പക്ക് ചിലവായ കാശിന് ചെക്കെഴുതി വാങ്ങി... ഇനി നീ പൊയ്ക്കോ...നിന്നേ പോലെ മുഴുത്തവന്മാരെ പൊക്കിയകത്തിട്ടാല് കാശിന്റെ ബലമുപയോഗിച്ച് നീയൊക്കെ ഇറങ്ങി വരും..അല്ലെങ്കിൽ വിദേശ പൗരത്വം ചൂണ്ടി കാണിച്ചു നിന്നെയൊക്കെ രക്ഷിക്കാൻ കൊടി കെട്ടിയ പുല്ലന്മാര് കറുത്ത കോട്ടിട്ടിറങ്ങും ... പിന്നെ അകാരണമായി നീയും നിന്റെ ചത്തുപോയ തന്തയും ചേർന്ന് മരണത്തിലേക്ക് തള്ളിവിട്ട ആ പാവങ്ങൾക്ക് നീതി ലഭിക്കണം എങ്കിൽ അതിന് ദൈവം തന്നെ വഴിയൊരുക്കും. അതിന്റെ സമയം വരെ നീ ആർമാദിക്കെടാ...നൗഫൽ അവന്റെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി. രാമനാഥൻ വേച്ചു വേച്ച് കാറിൽ കയറി വേഗം തന്നെ പാഞ്ഞു പോയി.. പാലത്തറ റെയിൽവേ ഗേറ്റ് കീപ്പർ ബാലൻ അബ്ദുക്കാടെ ചായക്കടയിലേക്ക് നടന്നു... ഇനി പതിനഞ്ചു മിനിറ്റ് കഴിഞ്ഞേ ട്രെയിൻ കടന്ന് പോകാനുള്ളൂ.. അതിന് മുന്പ് പോകേണ്ട ഒരു ഗുഡ്സ് ട്രെയിൻ ഇന്ന് ലേറ്റാണെന്ന് തോന്നുന്നു. ഗേറ്റ് തുറന്നു വച്ചാണയാൾ പോയത്. വലിയ തിരക്കില്ലാത്ത സന്ധ്യാ നേരമായതിനാല് വാഹനങ്ങൾ കുറവായിരുന്നു. ചായ കുടിച്ച് ബാലൻ ഗെയ്റ്റിലേക്ക് തിരിച്ചു നടന്നു. .. മംഗളൂർ എക്സ്പ്രസ്സ് കടന്ന് പോകാനുള്ള സമയമാണിപ്പോൾ.മൂന്ന് മിനിറ്റ് കൂടിയേ ഉള്ളൂ വേഗം ഗെയ്റ്റടക്കണം.. അയാൾ ഗേറ്റ് അടക്കാൻ വേണ്ടി തുടങ്ങിയതും ഒരു ലാൻഡ് ക്രൂയ്സർ പാഞ്ഞു വന്നു പാളത്തിലേക്ക് കയറിയതും വണ്ടി നിശ്ചലമായി ഗെയ്റ്റടയുകയും ചെയ്തു .. ങ്ഹാ..അതെ അത് രാമനാഥൻ സഞ്ചരിച്ചിരുന്ന അതേ വാഹനം തന്നെ . രാമനാഥൻ അകത്തു നിന്നും വാതിൽ തുറന്നു പുറത്തേക്ക് കടക്കാൻ നോക്കി അത് ഓട്ടോമാറ്റിക്കായി ലോക്ക് ആയി..എന്ത് ചെയ്തിട്ടും വണ്ടി സ്റ്റാർട്ടാവുന്നില്ല .. അകലെ നിന്നും സൈറൺ മുഴക്കി കൊണ്ട് ട്രെയിൻ പാഞ്ഞടുക്കുന്നൂ. ബാലൻ അലറി വിളിച്ചു നോക്കി എത്ര ശ്രമിച്ചിട്ടും ഗെയ്റ്റ്..കാറിനു മുകളിൽ ഒരു കഴുകൻ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നൂ.. ലോക്കോ പൈലറ്റ് സുന്ദരൻ ഗെയ്റ്റ് കീപ്പറുടെ അപായക്കൊടി കണ്ടെങ്കിലും എന്തോ... ബ്രേക്ക് ലിവർ അമർത്താനാവുന്നില്ല.. സ്പീഡോ മീറ്ററിൽ വേഗതയുടെ സൂചി അനിയന്ത്രിതമായി ഉയരുന്നു. ഭയത്തോടെ നോക്കി നിക്കാനേ സുന്ദരനായുള്ളൂ...പെട്ടെന്ന് മാനം ഇരുണ്ടു..രാമനാഥൻ അലറിവിളിച്ചു സഹായത്തിന് പക്ഷെ. കുതിച്ചു വരുന്ന ട്രെയിനിന് മുന്നിൽ നിസ്സഹായരായി നോക്കി നില്ക്കാനേ പരിസരത്ത് കൂടിയവർക്ക് കഴിഞ്ഞുള്ളൂ... രാമനാഥൻ കണ്ടു ആദിത്യനെ കുതിച്ചു വരുന്ന ട്രെയിനിന്റെ മുന്പിലായ്..തന്നെ നോക്കി ചിരിച്ചു കൊണ്ട് അവനാഞ്ഞടുക്കുന്നു ...ഠേ..!!! ആ ആഡംബര കാർ വാനിലേക്കുയർന്നു പാളത്തിൽ തന്നെ വന്നു വീണു..നാലുപാടും ചോരയും മാംസവും ചിതറിവീണു..തുണ്ടം തുണ്ടമായി നുറുങ്ങിപ്പോയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്ന പ്രകാശം ആൾരൂപം പോലെ തോന്നി ബാലന്. അതെ അതവനായിരുന്നു ആദിത്യൻ. ഷിനോജ് ആ നാലു ചിതാഭസ്മവും എടുത്ത് യഥാക്രമം കർമ്മങ്ങൾ ചെയ്ത് നിളാ നദിയുടെ ഓളങ്ങളിലേക്ക് പകർന്നു...കൂടെ ആദിത്യന് മോക്ഷം ലഭിക്കാനായ് പ്രത്യേക കർമ്മങ്ങളും ചെയ്തു അവൻ. ബലിയിട്ട് ബലികാക്കയെ വിളിച്ചു ഷിനോജ്. നാലു കാക്കകൾ വന്നു..കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു വേറെയൊരു കാക്ക കൂടെ വൈകിയെത്തിയ കാക്ക അവനെ നോക്കി തലയിളക്കിയാട്ടി ..ഷിനോജ് പുഞ്ചിരിയോടെ പുഴക്കരയിൽ കാത്തു നിന്ന നൗഫലിന്റേയും സുധീറിന്റേയും കൂടെ ഹമീദ്ക്കയുടെ വീട്ടിലേക്ക് യാത്ര തുടർന്നു..കാരണം നാളെയാണ് നജ്മൂന്റെ നിക്കാഹ്.സുധീർ ഹമീദ്ക്കയെ വിളിച്ചു ഒരു കവർ ഏല്പിച്ചു ഹമീദ്ക്കാക്ക് ഞങ്ങളുടെ വക ഒരു ചെറിയ സമ്മാനം. ഹമീദ്ക്ക ചെറുപ്പത്തിൽ താമസിച്ചിരുന്ന അയാളുടെ തറവാടിന്റെ ആധാരമായിരുന്നു അത് കടം കേറി ബാങ്ക് ജപ്തി ചെയ്ത ആ സ്ഥലം ഹമീദ്ക്കാക്ക് വേണ്ടി സുധീർ വാങ്ങി നല്കിയതാണ് തന്റെ പ്രിയപ്പെട്ട ഉപ്പയുടെ സ്വന്തം കൂട്ടുകാരന് സമ്മാനമായി. ഹമീദ്ക്കാക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഫൗസിയാക്കും ഫാത്തിമാക്കും അവരാഗ്രഹിച്ചതിനേക്കാൾ കൂടുതൽ നല്കി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തു നല്കി. തറവാട് തന്റെ പേരിലാക്കി.

ഫ്ലാഷ് ബാക്ക്

അവനവളുടെ വാട്സാപ്പ് സ്റ്റാറ്റസിലേക്ക് വീണ്ടും നോക്കി..ഇല്ല അവൾ ഓഫ് ലൈൻ തന്നെ.. വല്ലാത്ത നിരാശയോടെ മൊബൈൽ താഴെ വച്ചു. ശ്ശേ...ഈ പെണ്ണിതെന്തെടുക്കാ..? ഇനി അവൾക്കെന്തെങ്കിലും...!! ഹേയ്..വല്ല തിരക്കും കാരണമാവും.. അവൻ സ്വയം സമാധാനിപ്പിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അക്ഷമയോടെ അവൻ വീണ്ടും തന്റെ വാട്സാപ്പ് തുറന്നു അവളുടെ പ്രൊഫൈൽ പരിശോധിച്ചു അവസാനം ഓൺലൈൻ വന്നത് രണ്ടു ദിവസം മുൻപ്. അന്ന് ബായ് പറഞ്ഞു പോയതാണ്.. അവളുടെ ഒരു മെസ്സേജെങ്കിലും കണ്ടില്ലെങ്കില് എന്തോ പോലെയാണ്..ആകെ മൂഡോഫാകും ..ദാവൂദ് ബെഡ്ഡിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടന്നു നോക്കി..ശ്ശേ... ഉറക്കവും വരുന്നില്ല ..പണ്ടാരം..! തലയിണകൾ രണ്ടും കട്ടിലിന്റെ അറ്റത്ത് അടുക്കി വച്ച് ചുമരിൽ ചാരി തലയിൽ കൈകൾ കോർത്ത് വച്ച് അവൻ പഴയ കാലത്തേക്കൊരു റിവേഴ്സ് ഗിയറിട്ടു.. ' ഫസീല'.. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി. നീണ്ടു മെലിഞ്ഞാണെങ്കിലും അവളുടെ സുന്ദരമായ മുഖവും തൊണ്ടിപ്പഴം പോലോത്ത അധരങ്ങളും നനുത്ത ചെറു ചെറു രോമരാജികൾ നിറഞ്ഞ കൈകളിൽ ഓൾടെ ബാപ്പ ഗൾഫിൽ നിന്നും കൊടുത്തയച്ച ഫാൻസി വാച്ചും പിന്നെ ഒരു ഗോൾഡ് ബ്രേസ്ലെറ്റും കെട്ടി പത്രാസ്സുകാട്ടിയുള്ള നടത്തവും കൂടെ നോക്കിനോക്കിയാൽ ആകെ ഒരു പ്രത്യേകതയുണ്ടവൾക്ക്. ഓൾടെ ചിരിയൊരു സംഭവമാണ്..തട്ടമിട്ട ഓൾടെ ആ ചിരി കണ്ടാല് നിവിൻ പോളി പറഞ്ഞ പോലെ ..പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലെന്റെ ..സാറേ.. സഹപാഠി, അയൽപക്കത്തെ കുട്ടി എന്നതിനേക്കാൾ നമ്മുടെ ദാവൂദിന്റെ ചങ്ക് ദോസ്തുക്കളായ അലിയുടേയും ഫസീമിന്റേയും ഏക പെങ്ങളാണവൾ. അവരുടെ പ്രിയപ്പെട്ട കുഞ്ഞോൾ..ബാപ്പാടെ വാത്സല്യ തിടമ്പ്. മദ്രസ്സ കാലം മുതൽ കൂടെ പഠിച്ചവരാണെങ്കിലും സഹപാഠിയെന്നതിൽ പരമായി അവനന്നൊന്നും തോന്നിയിരുന്നില്ല. രണ്ടു ജേഷ്ഠന്മാർക്ക് നടുവിൽ ഒരു കുഞ്ഞു മാലാഖയേ പോലെ അവൾ ഓത്തുപള്ളിയിൽ വന്നിരുന്നത് അവനോർത്തു.. അത്യാവശ്യം കുറച്ചു വികൃതിയും കമ്മിറ്റിക്കാരനായ ബാപ്പാടെ ഏക മകനെന്ന ഇച്ഛിര അഹങ്കാരവും കൂടെ ഉള്ളതോണ്ട് ദാവൂദ് അവിടുത്തെ ഒരു പ്രമുഖൻ തന്നെ ആയിരുന്നു.. ആയിടക്കാണ് സ്ഥലത്തെ ഏക എഞ്ചിനീയർ ഇബ്രാഹിംക്കാടെ മകൾ മുംതാസിനെ ഓൾടെ ബാപ്പ മദ്രസ്സയില് കൊണ്ട് ചേർത്തത്. കാണാൻ വലിയ മൊഞ്ചൊന്നുമില്ലേലും പൈസക്കാരിയായ ആച്ചൂന്ന് വിളിക്കണ മുംതാസിനെ ചെക്കന്മാരെല്ലാം നോട്ടമിട്ടു അസൈനാർ ചൊടിപ്പിച്ചതനുസരിച്ച് നമ്മുടെ ദാവൂദ് ഒരു കൈ നോക്കാം എന്ന് തന്നെ കരുതി.. അതിനായി അവര് തമ്മിൽ ഒരു മത്സരം തന്നെ കാഴ്ച വച്ചു. പിറ്റേന്ന് രാവിലെ ദാവൂദ് നേരത്തെ തന്നെ മദ്രസ്സയിലേക്ക് വച്ച് പിടിച്ചു. ഉപ്പാടെ പോക്കറ്റീന്ന് ഇസ്ക്കിയ പത്ത് രൂപയും കൈയ്യിൽ പിടിച്ച് മൂസക്കാന്റെ പീടികയിൽ നിന്ന് നല്ല ഭംഗിയുള്ള പുറന്തോടിനാൽ മനോഹരമായ കുറച്ചു മിഠായികൾ വാങ്ങി അവൻ പോക്കറ്റിൽ തിരുകി മദ്രസ്സയിലേക്ക് ചെന്നു. ഭാഗ്യം ആരും തന്നെ എത്തിയിട്ടില്ല ...ങ്ഹേ..ദേ വരണൂ തന്നെ കണ്ടു അസൈനാർ എന്തോ അവനെന്തോ ഒളിച്ചു പിടിക്കുന്നുണ്ട് . ഒരു വളിഞ്ഞ ചിരി പാസ്സാക്കി അവൻ അടുത്തേക്ക് വരുന്നുണ്ട്.. (തുടരും)

ചുമ്മാ

എന്തേ അസ്യേ.. അനക്കൊരു ആക്കിയ ചിരി..ദാവൂദ് ചോദിച്ചു .അവന്റെ മുഖത്തെ ആ ചിരി അവനു തീരെ പിടിച്ചില്ല ..ന്താ അന്റെ കയ്യില്..ഇയ്യെന്താടാ ഒളിപ്പിച്ചു വെക്കണത് നോക്കട്ടെ അവൻ ആകാംക്ഷയോടെ ചോദിച്ചു . ങ്ഹാ.. അതൊക്കെ ഉണ്ട് മോനേ...ഇതവൾക്കുള്ളതാ ആച്ചൂന്...അവളെ വീട്ടിൽ ഇന്ന് രാത്രി ഉസ്താദിന്റെ ഭക്ഷണം വാങ്ങി കൊണ്ട് വരാൻ ഞാൻ പോകുന്നുണ്ട്. അവിടെ വച്ച് ഞാൻ ഇതവൾക്ക് കൊടുക്കും. നീ നോക്കിക്കൊ..ഞാൻ തന്നെ ജയിക്കും... ഓ...ശരി ...അവളുടെ ബാപ്പ കോൺക്രീറ്റിന്റെ കൂടെ പൊടിച്ചു ചേർക്കാതിരുന്നാ മതി..ഹ..ഹ.. ഹ ദാവൂദ് അവനെ കളിയാക്കി.. ഒന്ന് പോടാ ..നമുക്കു കാണാം..ന്ന് പറഞ്ഞ് അവൻ പോയി. ഈ മിഠായി എങ്ങിനെ അവളുടെ കൈയ്യിൽ കൊടുക്കാം എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ..അവളുടെ കൂട്ടുകാരി ഫസീലയുടെ രംഗപ്രവേശം. അവളെ കണ്ടു ദാവൂദ് ഒന്ന് പുഞ്ചിരിച്ചു അവളു തിരിച്ചും പുഞ്ചിരി തൂകി... ഡീ...ഫസീ.. ഒരു കാര്യം ചോദിച്ചാൽ നീ ചെയ്തു തരുമോ..ദാവൂദ് അവളോട് ചോദിച്ചു.. ഉം ....ന്താ കാര്യം ന്ന് പറ നോക്കാം... നോക്കിയാൽ പോരാ..ചെയ്തു തരണം...പ്ലീസ് .. നീ പറ ചെക്കാ..ഉസ്താദ് വരാൻ നേരായീ.. അവനവളോട് കാര്യം പറഞ്ഞു...ഹയ്യടാ..എനിക്ക് വയ്യ നീ തന്നെ കൊടുത്തോ.. ഞാനെന്താ നിങ്ങളുടെ ബ്രോക്കറോ..? അല്പം ദേഷ്യത്തോടെ തന്നെയാണ് അവളത് പറഞ്ഞത്. എന്താടീ...പ്ലീസ്.. ഞാൻ ആ അസൈനാരോട് പന്തയം വെച്ചതാ അതുകൊണ്ടാ അല്ലാതെ ....അവനൊന്നപേക്ഷിച്ചു നോക്കി. ങ്ഹാ.. അവസാനം എനിക്ക് പ്രശ്നം ആവരുത് .. ഹേയ് ഇല്ല അവൻ ഉറപ്പിച്ചു പറഞ്ഞു. അനിഷ്ടത്തോടെ അവളത് വാങ്ങി കൊണ്ട് ക്ലാസ്സിൽ പോയി.. പിന്നെ വന്നു നോക്കിയപ്പോൾ അവളും മുംതാസും കൂടെ ഇരുന്നു അവൻ കൊടുത്ത മിഠായി അകത്താക്കുകയായിരുന്നു അവൻ നോക്കിയത് കണ്ടിട്ടാവണം ..അവളുമാര് രണ്ടു പേരും കൂടി ഒരു കള്ളച്ചിരി...ഒരു ചിരി അവനും പാസ്സാക്കി. *തുടർന്നെഴുതണില്ല*😭

പ്രണയം

പകുത്തെടുപ്പാനുണ്ടോയിനി ഇവിടമിൽ.. പതിരില്ലാതൊരു തരി പ്രണയം. പ്രാണനായവൾ പകയാൽ പറിച്ചെറിഞ്ഞ.. പാവമെൻ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ പരിശുദ്ധ പ്രണയത്താൽ പവിത്രമാക്കിയ ഈ മൂഢ വികാരത്തെ.. പാരിതോഷികമായി നൽകവേ.. പലതുണ്ടുകളായ് പറിച്ചെറിഞ്ഞവൾ.. പണമില്ലാത്ത പ്രതാപിയല്ലാത്ത നിൻ പ്രണയത്തിലെനിക്കെന്തർത്ഥമെന്ന ചോദ്യം .. പ്രിയേ..പരിഹസിച്ചതെന്നയല്ല...നിശ്ചയം പാവനമായി ഞാൻ കാത്ത നിന്നോടുള്ളയെൻ പ്രണയത്തിനെ തന്നെയല്ലേ.. പരിസരം മറന്നു പകർന്നാടുക വശമില്ലാതിരുന്ന.. പതറി പകച്ചു പോയയെന്റെ .. പകപ്പുകണ്ടാർത്തു ചിരിച്ചവളകന്നു പോയ്.. പാരിതിൽ പ്രണയമെന്ന വികാരമിനി പണത്തോടും ഇരുട്ടിൽ മറിയുന്ന കേളിയോടും മാത്രം .

താരക പെണ്ണാൾ

താരകം പോലും പ്രഭ മങ്ങിപ്പോകും.. താരിളം പൂവേ താരുണ്യരൂപേ. താമരനൂലാൽ കോർത്തൊരു താലി ഞാൻ.. തങ്കക്കുടത്തിൻ മാറിലണിയാം....(2 ആളിമാരോടൊത്ത് ആവണിനാളിൽ ആമ്പൽപ്പൂവിരിയും ആരാമം തന്നിലായ് .. കേളികളാടവേ ദർശനം നല്കി നീ... ആരോമലാളേ.....ആവണിതിങ്കളേ... അനുരാഗവിവശനായ് അടിയനും നിന്നുപോയ്... ( താരകം ..മാറിലണിയാം) കാതങ്ങൾ ദൂരമാണു കാതരെ നീയെന്നാലും.. കണ്ണിൻ മുന്നിലായ് തെളിയുന്നു നിൻ മുഖം.. കണ്ണിൻമണിപോലെ കാത്തിടാം പെണ്ണിനേ.. കാവലായ് മാറിടാം ഈ ജന്മം മുഴുവനും.. (താരകം പോലും.. അഴകേ എന്നുടെ അനുപമമീ അനുരാഗം അറിയാതെ പോവല്ലേ നീയിനീ... അമ്പിളിക്കലയോളം ആഗ്രഹമുണ്ടെടീ... ആ മാറിലൊരു മറുകായി മാറിടാൻ... ( താരകം പോലും ..മാറിലണിയാം #Shabys

Story line

അതിന്റെ സംരക്ഷണം നൗഫലിനേയും ഏൽപ്പിച്ചു. അറക്കൽ മനയുടെ ഉത്തരവാദിത്വം മുഴുവൻ തന്റെ പ്രിയപ്പെട്ട ഷിനോജിനും നല്കി നാളെ രാവിലെ സുധീർ പുറപ്പെടുകയാണ് തന്റെ പ്രിയപ്പെട്ട മാതാവിനും കുടുംബത്തിനും കൂടെ അമേരിക്കയിലേക്ക്... ഇടയ്ക്കിടെ വന്ന് പോകാൻ തന്റെ അറക്കൽ മനയിലെ ഓർമ്മകളും കൂടെ കരുതിയിരുന്നു സുധീർ. അറക്കൽ മന ഇനിയത് ഷിനോജിന്റെ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് ..സഹായത്തിന് രാമുവും... ഒരുപാട് നല്ല ഓർമ്മകൾ താലോലിച്ച് കൊണ്ട്..കഴിഞ്ഞു പോയ ഭീതിതമായ അവസ്ഥകളെ ചിരിച്ചു തള്ളി സുധീർ യാത്ര തുടർന്നു... ആ കുടുംബത്തേയും വഹിച്ച് കൊണ്ട് അമേരിക്കൻ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു.... ശുഭം...... ( അവസാനിച്ചു. ) സപ്പോർട്ട് ചെയ്ത ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. #Shaby's Almighty

വെറുമൊരു പെണ്ണ്

#വെറുമൊരുപെണ്ണ് ഇനിയില്ലൊരു തുള്ളി മഷിയെന്നുടെ .... തൂലികതുമ്പിലായ്... ഈ വഴിത്താരയിലായ്. ചേതനയറ്റ് പിടഞ്ഞു വീണൊരെൻ പെങ്ങൾ തൻ... വയറുപിളർത്ത കാരിരുമ്പിലൂടൊഴുകിയ... ചുടുനിണമാലെഴുത്തു തുടങ്ങുകയാണു ഞാനും. അവളുടെ വൻചതിയുടെ പുരാണങ്ങളെ കുറിച്ച്. . പാതിവൃത്യത്തിൻ കളങ്കമായവളുടെ ധാർഷ്ട്യത്തെ കുറിച്ച്.. ത്വരയടങ്ങാത്ത അവളുടെ കാമദാഹത്തെ കുറിച്ച്...ആഹാ..... നാരിയായ് പിറന്നതോ,നരനെ നൊന്തു... പ്രസവിച്ചതോ...? അവളുടെ തെറ്റ്.!! നാരായത്താലെഴുതി വച്ചു കാലങ്ങളായി നാരിയാമവളുടെ നന്ദികേടിൻ ചരിത്രങ്ങൾ. മനുസ്മൃതി തൻ സുന്ദരസൂക്തമെവിടെ...?. മുലപ്പാലമൃതെന്നു ചൊല്ലിയ പുത്രരെവിടെ? പെറ്റമ്മയുടെ അപദാനങ്ങൾ ആവോള ... മെഴുതിയ കവികളെവിടെ...? മുലപ്പാലു നുണഞ്ഞൊരു മാറിലേക്ക് കാമകണ്ണെറിയുന്ന നീയോ ..പുരുഷൻ?? പെണ്ണിന്റെ മകനാണു നീയും പുരുഷാ... അവളുടെ ചോരയാണു നിനക്കു... നീയാവാൻ ജീവനേകിയതും .... മാറേണ്ടതുണ്ട് അതവളുടെ വസ്ത്രമല്ല... മാറേണ്ടതു നിന്റെ മനോഭാവമാണ്.. പ്രശ്നമവളുടെ താരുണ്യമേറും വർണ്ണമല്ല.. പ്രശ്നം നിന്റെ കറുത്ത മ്ലേച്ഛ മനസ്സാണ്... അസമയമെന്ന സമയമുണ്ടോ.. മനുജാ.. തണലായൊരാങ്ങളയുണ്ടെങ്കില്..പെണ്ണിന് അവളൊരു വാത്സല്യമാണ് അമ്മയുടെ... അവളൊരു സ്നേഹമാണ് ഭാര്യയുടെ. .. അനുരാഗമാണവളൊരു കാമുകിയുടെ. . അനുകമ്പയേറുന്നൊരു പെങ്ങളാണെടോ.. അലിയുന്ന സ്നേഹംതൂകുന്ന മകളാണെടാ അവളൊരു വെറും പാവം പെണ്ണാണെടോ.... അകകാമ്പിലായ് മാതൃത്വമെന്ന അതുല്യഭാവം പേറുന്ന സഹനത്തിൻ മൂർത്തീഭാവം. #Shaby(ഷാബി)(0557319118)

അമ്മ

#പകരം_വെക്കാൻ_കഴിയാത്ത_പുണ്യം പോയ്മറഞ്ഞിട്ടും ഹരിതാഭ മാറാത്ത ... പൊൻവസന്തകാലത്തിന്നോർമ്മ പോൽ. പലവുരു കേട്ടിട്ടും കൊതിതീരാത്ത മധുരഗീതം പോൽ പാരിജാതപ്പൂവിനേക്കാൾ നൈർമ്മല്യമോടെയവൾ പകരമേതു സ്വർഗ്ഗം വെച്ചെന്നാലുമൊരിക്കലും പകരമാവാത്ത നന്മ തട്ടുപോൽ.. പടിവാതിലിലൊരു പുണ്യമിരിപ്പുണ്ടവന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് .. പൂർണ്ണചന്ദ്രപ്രശോഭിതമാം ആ മുഖമിന്ന് ശോഭ മങ്ങിയെതെന്തേ.. പരിചിതമുഖങ്ങളിലായവൾ തേടുന്നതൊരു മുഖം മാത്രം . പ്രയാസങ്ങൾ തീർക്കാൻ പരിഭവമകറ്റാൻ പ്രയാസ്സക്കടലുകടന്ന പ്രവാസിയാമവളുടെ പൊന്നു മകനെ... പത്തുമാസം ചുമന്ന് പെറ്റ പുണ്യം പണയം വച്ച് .. പരിഷ്കൃതനായവനമ്മയെ പാതി തൻ വാക്കാൽ പടിയിറക്കിയെന്നാലും.. പകുതിയിൽ പ്രാണനറ്റുപോയ തൻ മകനെ അവസാനമൊരു നോക്കു കാണാൻ പ്രജ്ഞയറ്റു പോയൊരാ പടുവൃദ്ധ പടിയേറി വന്നു വീണ്ടും... പതം പറഞ്ഞു വിലപിക്കുന്നൊരാ വൃദ്ധമാതാവിൻ പാദങ്ങളിലായ് വീണു മാപ്പിരക്കാൻ പ്രാണനില്ലാത്ത ജഡമിന്നേറെ കൊതിക്കുന്നു പോൽ.. #Shaby's

സഖി

തേടി നടന്നൂ ഞാൻ നിന്നെ സഖീ ... പകലോൻ മാഞ്ഞിട്ടിരുട്ടുവോളം നിനക്കായ്. കാലങ്ങളായി നാം പരസ്പരം കാത്തുനിന്നിരുന്നൊരാ ഇടതൂർന്ന ... ഇടവഴിയരികിലും... പണ്ടു നിനക്കായ് ഞാൻ പൂവിറുത്തൊരാ താമരകുളക്കടവിലും... കൗമാര സ്വപ്നങ്ങൾ മടുപ്പേറ്റി മറമാടിയ നാം പഠിച്ചോരു വിദ്യാലയമുറ്റത്തും. കണ്ണിൽ നിന്നുമകലെ ദൂരെ മായും വരെ നിന്നെ നോക്കി നിന്നിരുന്നൊരാ പാതയോരങ്ങളിലും...വൃഥാ.. കണ്ടതേയില്ലൊരിടത്തും...പ്രിയതരമാ പൂ വദനം. എന്നെ കടന്നു .പോയൊരു.... കാറ്റിൻ കൈകളിൽ നിനക്കായൊരു കുറിപ്പയച്ചൂ ഞാൻ.... ചലനമറ്റയീ ശരീരം താങ്ങി നടപ്പതല്ലാകിലും... വരാമോ ഒരിക്കലെങ്കിലും ഞാനുറങ്ങുമാ കബറിടത്തിനരികിലായ്... നിശ്ചയം നിന്റെ പദചലനം ഞാൻ തിരിച്ചറിയും.... ഉയർത്താനാവില്ലെനിക്കെൻ മുഖമെന്നാലും.... ഞാൻ കാണുന്നുണ്ടാകും നിന്നെ....നന്ദിയോടെ..പ്രേമമോടെ... ....SHABY ....

പാലായനം

പാലായനം പിറന്ന മണ്ണും തൻ വിയർപ്പിനാലൊരുക്കി യോരർത്ഥവും.. പിന്നിലായ് വിട്ടെറിഞ്ഞോടേണ്ടി വന്ന.. ഈ മനുജ ജന്മത്തിൻ ദുര്യോഗമതെത്ര ദൈന്യം..പ്രഭോ.. മുന്നിൽ തെളിഞ്ഞടുക്കുമീ... മരുപച്ചയാം പ്രതീക്ഷകളേ.. നീയുമിന്നെന്നെ വെറുപ്പോടെ തുരത്തിയോടിപ്പതെന്തേ...വൃഥാ? ഈ പാരിതിലായ് ഒരു നിന്ദ്യനായ്..ഞാനും. അപരന്റെ കണ്ണിലെക്കരടു പോലെങ്ങനെ .. ഞെരിഞ്ഞമർന്ന് ആകെ ശിരസ്സുകുനിഞ്ഞെങ്കിലും..തുടരെ പിന്തുടരുവതെന്തിനീ വിധം.. ഇതു കലികാലമെന്നോതി ആശ്വസിപ്പതെങ്ങിനെ..? ക്രൂരമാമീ വികൃതിയാലെന്തിനീ പരീക്ഷണങ്ങൾ .. ചുട്ടെരിച്ചു കളയാനെന്തു ധൃതിയീവിധം .. ഈ സുന്ദര ധരണിയിൽ നിന്ദ്യനായ് പിറന്നതെന്റെ പിഴയോ..? വിശ്വാസിച്ചോരു വിശ്വാസസംഹിതകളൊക്കെ വിഷമയമാക്കി മാറ്റുവോരേ.. എന്റെയീ ദുരന്ത പാലായനം നാളെ നിനക്കു കഠിനമാകിടുമോർക്ക നീ...നിശ്ചയം. ഇനി ഖേദമില്ലെനിക്കെൻ സ്വവിധിയേ ചൊല്ലി.. എങ്കിലും ഖേദമാണീ ജനനി തൻ ദുർഗതിയിൽ.. തുച്ഛായുസ്സാം ഇയ്യാം പാറ്റകണക്കെ ചത്തു പോകിലുമെന്നെ പോറ്റിവളർത്തിയ ജന്മനാടേ... പെറ്റമ്മയേ പോൽ ജീവനാണെനിക്ക്...നീ വിട തരികയീ മകന്...ഇനിയെന്നേക്കുമായ്.. എന്റെയീ പൊൻ കുരുന്നുകൾ തന്നുടെ വിലാപങ്ങൾ..വിശപ്പിനാഴങ്ങൾ തൻ നീറ്റലുകൾ ഹൃദയം പിളർത്തീടുന്നു.. സുരക്ഷിതമാം താവളങ്ങളെ തേടി നിരർത്ഥകമാകിലും പ്രയാണമിതെനിക്ക് തുടർന്നേ മതിയാകൂ... നന്മ വറ്റാത്ത സ്നേഹത്തിന്റെ തീരങ്ങൾ തേടി ഞാൻ ഈ ദുർബലമാം വഞ്ചി തുഴയുന്നു വീണ്ടും.. ലക്ഷ്യമറിയാതെ... #Shaby's

നർഗ്ഗീസ് ബീഗം

സപ്തവർണ്ണങ്ങളൊരുമിച്ച കാർവർണ്ണരൂപിണിയാണവൾ.. എന്നാൽ ഹൃത്തടത്തിനാലൊരു പളുങ്കുപാത്രമായവൾ... സഹ്യന്റെ നാട്ടിലെ സഹസ്രങ്ങൾക്ക് സഹാനുഭൂതി തൻ സാന്ത്വനമായ്.. സഹജീവികളും ദുഖിതരും സ്വജീവനേക്കാൾ സ്വന്തമായി കാണുന്നവൾ.. ചിലർക്ക് പുത്രിയാണവൾ...ചിലർക്ക് പെങ്ങൾ, ആരുമില്ലാത്ത അശരണർക്കമ്മയാണവൾ.. സഹപ്രവർത്തകരുടെ സ്വന്തം മാലാഖ... ഇവൾ #നർഗ്ഗീസ്_ബീഗം .. ആതുര സേവനത്തിനു ജന്മം നേദിച്ചവൾ..നിനക്കായ് നന്മ നേരുന്നു ... #Shaby.KP

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...