Monday, 17 September 2018

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷണഭംഗുരമീ ജീവിതം... #ഈശ്വരോ_രക്ഷിതു🤒 #Say_No_To_Harthal

Short poem for kids

കണ്ണാടിപോലൊരു കൂട്ടു വേണം.. കണ്ണിന്റെ സ്ഥാനത്ത് കണ്ടിടേണം.. കഥയറിയാതെ പകച്ചിടുമ്പോൾ കാവലായെന്നുമേ നിന്നിടേണം.. കരുതലോടെ കാലമോളം കരുത്തോടെ സാന്ത്വനം നല്കിടേണം.. കാലത്തിന്റെ കുറ്റമെന്നോതിടാതെ കരളിലായ് മാറ്റത്തെ കാട്ടിടേണം.. കരഞ്ഞു തളരുന്ന കുട്ട്യോളെ കാണുമ്പോൾ കനിവാലുറവ കണ്ണിൽ പൊടിഞ്ഞിടേണം.. കാമത്തിൻ മ്ലേച്ഛമാം കറുത്ത നിഴലുകൾ കണ്ണിലൊളിക്കാത്ത കൂടപ്പിറപ്പായി കൂടെ വേണം.. കുസൃതികൾ കണ്ടു രസിക്കുന്ന കുറുമ്പിന്റെ കൂടായൊരു കൂട്ടു വേണം.... Shaby's

Storyline

ജനൽ കമ്പിയിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കയായിരുന്നു ആമിന. അവരുടെ മുറിയിൽ നിന്ന് നോക്കിയാൽ തൊട്ടടുത്ത് പള്ളിയും അതിനോടു ചേർന്നു വിശാലമായ ഖബർസ്ഥാനും വ്യക്തമായി കാണാം. ഇമ്പിച്ചിക്കോയ ഹാജിയുടെ പുതിയ കബർ ഈ ജനൽ വഴി ആമിനാക്ക് അത്യാവശ്യം നന്നായി തന്നെ കാണാനാകും. നാല്പത്തിനാലു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ആദ്യമായി തന്റെ ഭർത്താവ് തന്നേക്കൂടാതെ തനിച്ച് . ഒരിക്കൽ പോലും മനം കടുത്തൊരു വാക്ക് പോലും പറഞ്ഞു തന്നെ വേദനിപ്പിക്കാത്ത .. തന്റെ മക്കളെ ജീവനു തുല്യം സ്നേഹിച്ച എന്റെ പ്രിയതമനിന്ന് ആറടി മണ്ണിനു താഴെ... യാ..അല്ലാഹ്...സഹിക്കാൻ വയ്യ റബ്ബേ...ഈ വിരഹവേദന..നീ അദ്ദേഹത്തിന്റെ കബറു ജീവിതം സുഖപ്രദമാക്കണേ ... മനമുരുകി ആമിന നാഥനോട് പ്രാർത്ഥിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. . ഉമ്മാ......സുധീർ ഉമ്മയുടെ അടുത്ത് ചെന്ന് ജനലിനു അഭിമുഖമായി നില്ക്കുന്ന ഉമ്മയുടെ ചുമലുകളിൽ പിടിച്ചു പതിയെ വിളിച്ചു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി. നിറഞ്ഞ കണ്ണുകൾ മകൻ കാണാതിരിക്കാനായി ആമിന കണ്ണുകൾ തുടച്ചു ഒരു ചിരി മുഖത്തു വരുത്താൻ ശ്രമിച്ചു .. സുധീർ അവരുടെ മുഖം തന്റെ ഇരുകരങ്ങളാൽ ഉയർത്തി നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു എന്റെ ഉപ്പാടെ ഈ തങ്കക്കുടത്തിന്റെ കണ്ണുകൾ ഇനി നിറഞ്ഞാൽ മരിച്ചു മുകളിൽ നിൽക്കുന്ന ബാപ്പാടെ റൂഹ് എന്നെ ശപിക്കും ...അതുകൊണ്ട് ഈ കണ്ണ് നിറയരുത് ഉമ്മാടെ ഈ സുധീർ അതിന് സമ്മതിക്കില്ല. പിന്നെ ഉമ്മാ.. പെങ്ങന്മാരുടേയും അവരുടെ ഭർത്താക്കന്മാരും എന്നോട് ഒരു കാര്യം പറഞ്ഞു. ബാപ്പ മരിച്ച സ്ഥിതിക്ക് ദൂരങ്ങളിൽ താമസിക്കുന്ന അവർക്ക് ഇനി എപ്പോഴും ഇവിടെ വരാനോ അന്വേഷിക്കാനോ കഴിയില്ല അവരുടെ വീതം അവരവരുടെ പേരിൽ കിട്ടിയാൽ തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് അവിടെ സ്വസ്ഥമാകായിരുന്നു എന്ന് . എന്താ ഉമ്മാടെ അഭിപ്രായം?...ഞാനെന്താ പറയേണ്ടത്....? എനിക്ക് ഇനിയെന്ത് സ്വത്തും മുതലും ആകെയുള്ള സമ്പാദ്യം നിന്റെ ബാപ്പാടെ നിറ സ്നേഹം മാത്രം ഇനിയതിലുപരി ഈ ഞാൻ എന്ത് സമ്പാദിക്കാനാ മോനേ ...അവരുടെ ഓർമ്മകൾ കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഞാൻ കൂടിക്കൊള്ളാം ഉമ്മാടെ കുട്ടി ഉള്ളത് വീതം വെച്ച് കൊടുത്തോ. പിന്നെ ...ന്റെ കുട്ടി നമ്മുടെ ഹമീദ്ക്കാനെ പോയി ഒന്ന് കാണണം ബാപ്പാടെ ചങ്ങാതിയും മനസാക്ഷി സൂക്ഷിപ്പുകാരനുമല്ലേ..അവനും ബുദ്ധിമുട്ട് തന്നെയാണ് വീതം വെക്കുമ്പോൾ അവനെ മറക്കണ്ട..ബാപ്പ എന്നും പറയാറുണ്ട്..നമ്മുടെ ഹമീദിനെ സഹായിക്കണം ഓനെന്തെങ്കിലും കൊടുക്കണം..നജ്മത്തിന് നല്ല ആലോചന വന്നാൽ നടത്തണം ഓന്റെ കൈയ്യിൽ ഒന്നൂല്ല..പാവമാണ്. എന്നൊക്കെ..ബാപ്പാടെ മനസ്സിന് അതൊരാശ്വാസാകും..ട്ടോ.. പിന്നെ നമ്മുടെ രാമൻ വക്കീലിനെ വിളിച്ചു വരുത്തി ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ അവൻ പറഞ്ഞു തരും ബാപ്പാടെ വിശ്വസ്തനാണല്ലോ... ...വല്ല ഒസ്യത്തും ഉണ്ടോ എന്നറിയാലോ ..? അതിനെന്താ ഉമ്മാ ഞാൻ കുറച്ചു കഴിഞ്ഞു ഹമീദ്ക്കാടെ പൊരേല് പോകുന്നുണ്ട്. സുധീർ പുറത്തേക്ക് നോക്കി സജ്നയോട് പറഞ്ഞു...സജ്നാ... ന്റെ ഡ്രസ്സൊന്ന് തേച്ചു വെക്ക് നിക്കൊന്ന് പുറത്തേക്ക് പോണം. സജ്ന സുധീറിന്റെ ഭാര്യയാണ് . യത്തീമായ അവളെ സുധീർ ഇഷ്ടപ്പെട്ടു കെട്ടിയതാണ്. ചെറുപ്പത്തിൽ ഉമ്മയും ബാപ്പയും ഒരു ആക്സിഡന്റിൽ മരണപ്പെട്ടതാണ് തലനാരിഴയ്ക്കാണ് സജ്ന രക്ഷപ്പെട്ടത്. മദ്രസ്സയിൽ പഠിക്കാൻ പോകുന്ന സമയം മുതൽ സുധീറിന് അവളെ ഇഷ്ടമായിരുന്നു. സുന്ദരിയും നല്ല മനസ്സിനുടമയുമായ അവളെ സ്വന്തമാക്കിയത് ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ്. കൂറ്റനാട് യത്തീംഖാനയിൽ ആയിരുന്നു അവളുടെ പഠനവും താമസവും.. അവളുടെ അമ്മാവന്റെ മകൻ അവളെ ആഗ്രഹിച്ചു നടന്നിരുന്നു .സജ്നയ്ക്കവനെ തീരെ ഇഷ്ടമല്ലായിരുന്നു .എല്ലാ ദുസ്വഭാവങ്ങളുടേയും ആകെ തുക അതായിരുന്നു ഷമീർ ശുദ്ധ തെമ്മാടി.പലപ്പോഴും അവളെ ശല്യം ചെയ്യാൻ കോളേജിൽ പോകുമായിരുന്ന അവനെ സുധീർ ഒരിക്കൽ നന്നായി പെരുമാറി വിട്ടതാണ്. അതിൽ ക്ഷുഭിതനായ ഷമീർ തക്കം പാത്തിരിക്കുകയായിരുന്നു.. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം ഷമീർ എന്തോ തീരുമാനിച്ചുറപ്പിച്ചു സുധീർ വരുന്ന വഴിയിൽ കാത്തു നിന്നു . (.തുടരും.....)

Storyline

ഉമ്മാ ...ഞാൻ ഒന്ന് പുറത്തേക്ക് പോവുകയാണ്. കുറച്ചു ബുക്സെടുക്കണം. പിന്നെ ആ നൗഫലിനെ ഒന്ന് കാണണം. അവന് ഇവിടെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റം കിട്ടീക്ക്ണ്.. ഇന്ന് ജോയിൻ ചെയ്തു അതിന്റെ ചിലവുണ്ട്.. നൗഫൽ സുധീറിന്റെ സന്തതസഹചാരിയും ഗുണകാംക്ഷിയുമാണ്. കേരളാ പോലീസിൽ സബ് ഇൻസ്പെക്ടർ ആണ് നൗഫൽ. തലശ്ശേരിയിലായിരുന്നു ഇപ്പോൾ പൊന്നാനി സ്റ്റേഷനിലേക്ക് മാറ്റം കിട്ടിയതാണ്. ദാ...ഈ ചായ കുടിച്ച് പൊയ്ക്കോ മോനേ...ഉമ്മ നിനക്ക് ഇഷ്ടപ്പെട്ട ഇലയട ഉണ്ടാക്കീട്ട്ണ്ട്. ആമിന ആവി പറക്കുന്ന ചായയും ചൂടുള്ള അടയുമായി പൂമുഖത്തേക്ക് വന്നു. ഏക മകൻ കുറച്ചു നാൾ കഴിഞ്ഞു അമേരിക്കയിൽ ഉപരിപഠനം നടത്താൻ പോവുകയാണെന്ന് തീരുമാനിച്ചതു മുതൽ ആമിനാക്ക് ആകെ സങ്കടമാണ്.അവനിഷ്ടമുള്ളതൊക്കെ സ്വന്തം കൈകൾ കൊണ്ട് തന്നെ ഉണ്ടാക്കി തീറ്റിക്കയാണവർ. പിന്നെ നൗഫലിനോട് ഉമ്മ സലാം പറഞ്ഞതായി പറയണം. ഒഴിവുള്ള സമയം ഇങ്ങോട്ടൊന്ന് വരാൻ പറ. കുറേ കാലമായി കണ്ടിട്ട്.ആമിന സുധീറിനെ പറഞ്ഞേല്പിച്ചു. ശരിയുമ്മാ...ഞാൻ പറയാം .. ചായയും അടയും കഴിച്ചു എന്ന് വരുത്തി അവൻ ധൃതിപിടിച്ച് തന്റെ പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് വലിയ ഗേറ്റ് കടന്ന് പോയി. പടച്ചോനേ ....ന്റെ മോനെ നീ കാത്തോളണേ...ആമിന ഉള്ളിൽ റബ്ബിനോട് ദുആ ചെയ്തു. അകത്തേക്ക് പോയി. അസർ ബാങ്ക് കൊടുക്കാനായി... സുധീർ സജ്നയുടെ അമ്മാവൻ മരക്കാരുടെ വീടിനടുത്ത് തന്റെ ബുള്ളറ്റ് നിറുത്തി. യത്തീംഖാനയിൽ നിന്നുമിടക്ക് സജ്ന വന്നു നില്ക്കാറുള്ളത് രണ്ടാമത്തെ അമ്മാവന്റെ വീട്ടിലാണ് ഇന്നവൾ അവിടെയുണ്ട്. അവളെ ഒരു നോക്ക് കാണണം പറ്റിയാൽ തനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറയാൻ വേണ്ടിയാണവൻ കാത്തിരിക്കുന്നത്. തനിക്ക് ഇഷ്ടമാണെന്ന് അവളോട് പറയാൻ പോയ സമയത്താണ് ഷമീറുമായി കോർത്തത്. പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങാൻ തുടങ്ങി... അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ....... പെട്ടെന്ന് ഒരു ഓട്ടോറിക്ഷ മരക്കാരുടെ വീടിനടുത്ത് വന്നു നിന്നു അതിൽ നിന്നും സജ്നയും മരക്കാരുടെ ഭാര്യയും മകളും ഇറങ്ങി. ഇക്ബാലിന്റെ പീടികയിൽ നില്കുകയായിരുന്നു സുധീർ. അവനവളെ നോക്കി പുഞ്ചിരിച്ചു .സജ്ന തന്റെ സുറുമയെഴുതിയ കണ്ണുകൾ കൊണ്ട് അവനെ നോക്കി മന്ദഹസിച്ചു പിന്നെ ധൃതിയിലകത്തേക്ക് പോയി.. ഒന്നും പറയാൻ കഴിയാതെ വിഷണ്ണനായി സുധീർ നിന്നു. പെട്ടെന്ന് സുധീറിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. അവനതെടുത്ത് നോക്കി നൗഫലാണ് ...ഹലോ...ഡാ..പോത്തേ നീയിതെവ്ടെയാടാ...പെട്ടെന്ന് വാടാ..നൗഫൽ ദേഷ്യത്തിലാണ് ..ദാ...വരണെടാ..പോലീസേ..ജ്ജ് കേസാക്കണ്ടാ..ന്ന് പറഞ്ഞ് സുധീർ ബുള്ളറ്റെടുത്ത് സ്റ്റാർട്ടാക്കി പ്രതീക്ഷയോടെ ഒരു വട്ടം കൂടെ സജ്നയുടെ വീടിനടുത്തേക്ക് നോട്ടമെറിഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം .ങ്ഹാ ഇനി പ്രോപ്പർ ചാനലിലൂടെ പെണ്ണന്വേഷിക്കാം.. കോടനാട് പള്ളിയിൽ കയറി അസറ് നിസ്കരിച്ചു സുധീർ തിടുക്കത്തിൽ നൗഫലിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. നൗഫൽ അവനെ കാത്ത് സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ടു സിറ്റൗട്ടിലേക്ക് കയറി അസ്സലാമു അലൈകും....നൗഫൽ സുധീറിന്റെ കരം പിടിച്ചു. വ അലൈകും സലാം പ്രത്യാഭിവാദ്യത്തോടെ സുധീർ അവനെ ആശ്ലേഷിച്ചു. രണ്ടു പേരും കൂടി അകത്തേക്ക് കയറി. നൗഫലിന്റെ ഭാര്യ രണ്ടു പേർക്കും ചായ എടുത്തു കൊടുത്തു എന്നിട്ട് സുധീറിനോട് ചോദിച്ചു. ..എന്തായീ സുധീറേ ....നിന്റെ അമേരിക്കൻ യാത്ര .പേപ്പർ വർക്കുകൾ കഴിഞ്ഞോ ...? ങ്ഹാ... ഏകദേശം കഴിയാറായി അടുത്ത മാസം ആദ്യവാരം പോകണം..സുധീർ മറുപടി പറഞ്ഞു. എന്നാ രണ്ടു പേരും കൈ കഴുകി ഇരുന്നോ നല്ല പത്തിരിയും കോഴി മുളകിട്ടതും കഴിക്കാം.. നൗഫൽ സുധീറിനെ കൂട്ടി ഡൈനിങ് ഹാളിൽ ചെന്നിരുന്നു രണ്ടു പേരും ഭക്ഷണം കഴിച്ചു. കുറച്ചു നേരം സംസാരിച്ചു കൂട്ടത്തിൽ ഉമ്മയുടെ സലാം നൗഫലിനോട് കൈമാറി കൂടാതെ വീട്ടിലേക്ക് ക്ഷണിച്ചു. വ ആലൈകും സലാം... ഞാൻ വരാമെന്ന് പറ ഉമ്മാട് നാളെ സർക്കിൾ ഓഫീസിൽ പോയി ജോയിൻ ചെയ്യാനുള്ളതാ.. പിന്നെ തിരക്കാകും പറ്റിയാൽ ഇന്ന് രാത്രി ഞാൻ വരണുണ്ട് നിന്റെ വീട്ടിൽ ഉമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ നെയ്ച്ചോറും ബീഫു വരട്ടിയതും കഴിക്കാൻ ..ഹ..ഹ..ഹ നൗഫൽ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഞാനിറങ്ങട്ടെടാ...പോകണ വഴിയിൽ നമ്മുടെ വായനശാലയിലൊന്ന് കയറി കുറച്ചു ബുക്കുകൾ റഫർ ചെയ്യാനുണ്ട് .ഞാൻ പോകുകയാണേ നൗഫലിന്റെ ഭാര്യയോട് യാത്ര പറഞ്ഞു സുധീർ യാത്ര തുടർന്നു. ഏഴുമണിക്ക് തന്നെ നല്ല ഇരുട്ട് പരന്നിട്ടുണ്ട് സുധീർ തിടുക്കത്തിൽ തന്നെ ബുള്ളറ്റ് പറപ്പിച്ചു .. ഠേ!!...എന്തിലോ തട്ടി സുധീർ തെറിച്ചു വീണു. അവന് കണ്ണിലിരുട്ട് കയറി ആകെ ഒരു മരവിപ്പ് ... ആകെ നനവ് പറ്റിയ പോലെ സുധീർ തപ്പി നോക്കി കൈ മുറിഞ്ഞ് രക്തം ഒഴുകുകയായിരുന്നൂ.. ആരോ കുറ്റിക്കാട്ടിൽ നിന്നും ഓടി മറഞ്ഞതു പോലെ അവൻ കണ്ടു..ങേ..അത്...!! അത് ഷമീറാണല്ലോ... എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുന്പേ സുധീർ ബോധരഹിതനായി നിലത്തുവീണു.. (തുടരും) #shaby's

Storyline

അറക്കൽ മന (ഭാഗം 04) അതേയ്... ഷാമിലാ.... ഞാൻ കുറച്ചു കഴിഞ്ഞേ വരൂ നീ കിടന്നോളൂ.. രണ്ടിടത്ത് പോകാനുണ്ട് പിന്നെ..നമ്മുടെ ആമിനുമ്മ എന്നെ കാണണമെന്ന് പറഞ്ഞതല്ലേ.. എന്റെ ഉമ്മയുടെ മരണ ശേഷം ഒരുമ്മയുടെ കുറവില്ലാത്തവിധം എന്നെ നോക്കിയതും, സുധീറിനേ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിൽ എനിക്കും തന്ന ആ വീട്ടുകാരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഏതായാലും നാളെ ഇവ്ടെ ജോലിയിൽ കയറുന്നതിന് മുന്പ് അവരെ കണ്ട് അനുഗ്രഹം വാങ്ങണം .നന്ദികേട് കാട്ടരുതല്ലോ...എന്നാ വാതിലടച്ചോ.... നൗഫൽ ഭാര്യയോട് കിടന്നോളാൻ പറഞ്ഞു പോർച്ചിൽ നിന്നും തന്റെ ജീപ്പെടുത്ത് പുറപ്പെട്ടു. ദൂരെ ഒരു ആൾക്കൂട്ടം കണ്ട് നൗഫൽ ജീപ്പ് അങ്ങോട്ടെടുത്തു ... ആക്സിഡന്റ് ആണെന്ന് തോന്നുന്നു. ദൂരെ തെറിച്ച് കിടക്കുന്ന ബുള്ളറ്റ് കണ്ട് നൗഫൽ ഞെട്ടി.!! പടച്ചോനെ ...ഇത് ...ന്റെ.. സുധീറിന്റെ ബുള്ളറ്റാണല്ലോ..!!ഒരുൾക്കിടിലത്തോടെ നൗഫൽ ആത്മഗതം പറഞ്ഞു. സുധീറിനെ കാണാനുമില്ലല്ലോ റബ്ബേ.... കൂടി നിന്നവരോട് കാര്യം തിരക്കി .കൂട്ടത്തിൽ പ്രായംകൂടിയ ഉപ്പുട്ടിക്ക നൗഫലിനോട് പറഞ്ഞു.. നമ്മുടെ ഇമ്പിച്ച്യാജ്ജേരെ മോനില്ലേ.. സുധീറ്.. ഓനിക്കാ.. അപകടം പറ്റ്യേത്.. റോട്ടില് ചോരയൊലിപ്പിച്ച് കെടന്ന ഓനെ വർഷോപ്പിൽ പണിയെട്ക്കണ മുകുന്ദനും രാജനും പിന്നെ ഞമ്മളെ കുഞ്ഞാപ്പിനൂം കൂടെ ഓനെ ഉഷ ഡോക്ടറെ ആസ്പത്രീക്ക് കൊണ്ടേയ്ക്ക്ണ്.. ഞമ്മളെ റസാഖിന്റെ ഓട്ടർഷേലാ കൊണ്ടേയത്.. കൊയപ്പൊന്നൂല്ലാ... കയ്യില് ചെറിയൊരു മുറിയും മൊഖത്തും കാലുമ്മലും ലേസം തൊലീം... പോയിട്ടേള്ളൂ...ന്നാലോ ചോര കണ്ടിട്ടാണാവോ..എന്തോ ഓന് ബോധം പോയിക്ക്ണ്..ഉപ്പുട്ടിക്ക പറഞ്ഞു നിർത്തി. ഇതാ ഹിമാറ്...ഷമീർ പറ്റിച്ച പണിയാ സാറേ..അവനാ വളവിൽ നിന്ന് ബുള്ളറ്റിന്റെ ടയറിന് നേരെ വടി വീശിയെറിഞ്ഞത് ഞാൻ കണ്ടതാ...ഓട്ടോ ഡ്രൈവർ മുനീർ നൗഫലിനോട് പറഞ്ഞു. അത്യാവശ്യം രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യ സേവനങ്ങളും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന മുനീർ ആളൊരു പരോപകാരിയാണ്. നൗഫൽ തൃത്താല സ്റ്റേഷനിലേക്ക് വിളിച്ചു വിവരമറിയിച്ചു. കൂടാതെ ഷമീറിനെ തിരഞ്ഞ് കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവൻ പെട്ടെന്ന് തന്നെ മോഡേൺ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു.. നൗഫൽ ജീപ്പ് പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് കയറി റിസപ്ഷനിലേക്ക് നടന്നു അവിടെ സുധീറിനെ കുറിച്ച് അന്വേഷിച്ചു.. ബൈക്ക് ആക്സിഡന്റ് കേസ്സല്ലേ... വാർഡ് 4 ൽ ഉണ്ട്. റിസപ്ഷനിസ്റ്റ് നൗഫലിനോട് പറഞ്ഞു. അവൻ വാർഡിലേക്ക് നടന്നു ...വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ സുധീറിന്റെ ബാപ്പയും ഉമ്മയും പിന്നെ അവനെ കൊണ്ട് വന്ന വർക്ക് വർക്ക്ഷോപ്പിലെ ജീവനക്കാരും അവിടെയുണ്ടായിരുന്നു .. ഉപ്പുട്ടിക്ക വിളിച്ചു പറഞ്ഞതാണ് ഹാജിയാർക്ക്.. കുഞ്ഞാപ്പിനു തിരിച്ചു പോയിരുന്നു.. . അസ്സലാമു അലൈകും ..നൗഫൽ ഇമ്പിച്ചി കോയ ഹാജിയാർ ക്ക് സലാം ചൊല്ലി. വ അലൈകും സലാം...ഹല്ലാ ഇതാരാ പോലീസേമാനോ...വാ മോനെ ഇരിക്ക് ..ഹാജിയാർ അവനെ കസേരയിലേക്ക് ഇരിക്കാനായി ക്ഷണിച്ചു. സുധീർ സെഡേഷൻ കൊടുത്ത ക്ഷീണത്താൽ മയങ്ങുകയാണ്.. ആമിനുമ്മ നൗഫലിനോട് സലാം പറഞ്ഞ ശേഷം ചോദിച്ചു...നൗഫലേ.. ന്റെ കുട്ടീനെ അപകടപ്പെടുത്താൻ നോക്കിയ ശെയ്ത്താനെ ഇയ്യ് അറിയ്യോ..ഏതാണവൻ .. എന്തിനാ ഓനത് ചെയ്തത്..ഒരുറുമ്പിനെ പോലും കൊല്ലാത്തോനോട് ഓനിക്കെന്താ ദേഷ്യം..ഞാൻ ചോദിച്ചിട്ട് ഇവനൊന്നും പറയണില്ല. ഇയ്യൊന്ന് ചോദിച്ചാ...അന്നോട് ഓൻ പറയും..ആമിനാത്ത പ്രതീക്ഷയോടെ നൗഫലിനെ നോക്കി പറഞ്ഞു. ഞാൻ ചോദിച്ചു നോക്കട്ടെ ഉമ്മാ...ഇങ്ങള് ബേജാറാവണ്ടാ ..ഉപ്പാനേം കൂട്ടി ഇങ്ങള് പൊരേല്ക്ക് പൊയ്ക്കോളീൻ ഫൗസിയും ഫാത്തിമയും മാത്രമല്ലേ ഉള്ളൂ ...ഞാൻ ഇവനെ കൊണ്ട് വരാം.. ഇമ്പിച്ചിക്കോയ ഹാജി നൗഫലിനോട് ചോദിച്ചു നാളെയല്ലേ ഇയ്യ് പൊന്നാനീല് ജോലിക്ക് കേറ്ണത്...നന്നായി.. ഇയ്യട്ത്ത്ള്ളത് ഒരാശ്വാസാ..ഇവൻ അമേരിക്കക്ക് പോകല്ലേ...പിന്നെ ആരാ ഇവ്ടെ...ഇയ്യ് ഇടക്കിടക്ക് വര്വോണ്ടൂ ട്ടോ..ബീവിനേം കൂട്ടീട്ട്..മറക്കണ്ടാ... ആമിനാത്ത സുധീറിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.. വേഗം പോരീട്ടോ....മോനെ രണ്ടാളും. നൗഫൽ തലയാട്ടി.. അവനവരെ അനുഗമിച്ചു ഗേറ്റ് വരെ ചെന്നു അവർ ഗേറ്റ് കടന്ന് പോകുന്നത് അവൻ നോക്കി നിന്നു. .മക്കളെ ഇത്രയധികം സ്നേഹിക്കുന്ന മാതാപിതാക്കൾ ഒരത്ഭുതം തന്നെ.. അവൻ ഒരു ദീർഘനിശ്വാസം വിട്ടു തിരിച്ചു വാർഡിലേക്ക് നടന്നു . പെട്ടെന്ന് നൗഫലിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. തൃത്താല സ്റ്റേഷനിൽ നിന്നാണ്...കോൺസ്റ്റബിൾ രാമചന്ദ്രൻ സർ.. ആ ഷമീറിനെ കിട്ടിയിട്ടുണ്ട് മൂക്കറ്റം വെള്ളമാണ് സാറെ പൂലേരി ഷാപ്പീന്നാ പൊക്കിയെടുത്തത്..ഇനി എന്താ വേണ്ടത്...? കേസ്സ് ചാർജ് ചെയ്യാൻ വരട്ടെ തത്കാലത്തേക്ക് ഇന്നവിടെ കിടക്കട്ടെ .ഞാൻ പറഞ്ഞിട്ട് വിട്ടാൽ മതി.നൗഫൽ ഫോൺ കട്ട് ചെയ്തു .സുധീറിന്റെ അടുത്ത് ചെന്നിരുന്നു... **( തുടരും) Shabys

Storyline

അറക്കൽ മന (ഭാഗം 04) അതേയ്... ഷാമിലാ.... ഞാൻ കുറച്ചു കഴിഞ്ഞേ വരൂ നീ കിടന്നോളൂ.. രണ്ടിടത്ത് പോകാനുണ്ട് പിന്നെ..നമ്മുടെ ആമിനുമ്മ എന്നെ കാണണമെന്ന് പറഞ്ഞതല്ലേ.. എന്റെ ഉമ്മയുടെ മരണ ശേഷം ഒരുമ്മയുടെ കുറവില്ലാത്തവിധം എന്നെ നോക്കിയതും, സുധീറിനേ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിൽ എനിക്കും തന്ന ആ വീട്ടുകാരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഏതായാലും നാളെ ഇവ്ടെ ജോലിയിൽ കയറുന്നതിന് മുന്പ് അവരെ കണ്ട് അനുഗ്രഹം വാങ്ങണം .നന്ദികേട് കാട്ടരുതല്ലോ...എന്നാ വാതിലടച്ചോ.... നൗഫൽ ഭാര്യയോട് കിടന്നോളാൻ പറഞ്ഞു പോർച്ചിൽ നിന്നും തന്റെ ജീപ്പെടുത്ത് പുറപ്പെട്ടു. ദൂരെ ഒരു ആൾക്കൂട്ടം കണ്ട് നൗഫൽ ജീപ്പ് അങ്ങോട്ടെടുത്തു ... ആക്സിഡന്റ് ആണെന്ന് തോന്നുന്നു. ദൂരെ തെറിച്ച് കിടക്കുന്ന ബുള്ളറ്റ് കണ്ട് നൗഫൽ ഞെട്ടി.!! പടച്ചോനെ ...ഇത് ...ന്റെ.. സുധീറിന്റെ ബുള്ളറ്റാണല്ലോ..!!ഒരുൾക്കിടിലത്തോടെ നൗഫൽ ആത്മഗതം പറഞ്ഞു. സുധീറിനെ കാണാനുമില്ലല്ലോ റബ്ബേ.... കൂടി നിന്നവരോട് കാര്യം തിരക്കി .കൂട്ടത്തിൽ പ്രായംകൂടിയ ഉപ്പുട്ടിക്ക നൗഫലിനോട് പറഞ്ഞു.. നമ്മുടെ ഇമ്പിച്ച്യാജ്ജേരെ മോനില്ലേ.. സുധീറ്.. ഓനിക്കാ.. അപകടം പറ്റ്യേത്.. റോട്ടില് ചോരയൊലിപ്പിച്ച് കെടന്ന ഓനെ വർഷോപ്പിൽ പണിയെട്ക്കണ മുകുന്ദനും രാജനും പിന്നെ ഞമ്മളെ കുഞ്ഞാപ്പിനൂം കൂടെ ഓനെ ഉഷ ഡോക്ടറെ ആസ്പത്രീക്ക് കൊണ്ടേയ്ക്ക്ണ്.. ഞമ്മളെ റസാഖിന്റെ ഓട്ടർഷേലാ കൊണ്ടേയത്.. കൊയപ്പൊന്നൂല്ലാ... കയ്യില് ചെറിയൊരു മുറിയും മൊഖത്തും കാലുമ്മലും ലേസം തൊലീം... പോയിട്ടേള്ളൂ...ന്നാലോ ചോര കണ്ടിട്ടാണാവോ..എന്തോ ഓന് ബോധം പോയിക്ക്ണ്..ഉപ്പുട്ടിക്ക പറഞ്ഞു നിർത്തി. ഇതാ ഹിമാറ്...ഷമീർ പറ്റിച്ച പണിയാ സാറേ..അവനാ വളവിൽ നിന്ന് ബുള്ളറ്റിന്റെ ടയറിന് നേരെ വടി വീശിയെറിഞ്ഞത് ഞാൻ കണ്ടതാ...ഓട്ടോ ഡ്രൈവർ മുനീർ നൗഫലിനോട് പറഞ്ഞു. അത്യാവശ്യം രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യ സേവനങ്ങളും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന മുനീർ ആളൊരു പരോപകാരിയാണ്. നൗഫൽ തൃത്താല സ്റ്റേഷനിലേക്ക് വിളിച്ചു വിവരമറിയിച്ചു. കൂടാതെ ഷമീറിനെ തിരഞ്ഞ് കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവൻ പെട്ടെന്ന് തന്നെ മോഡേൺ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു.. നൗഫൽ ജീപ്പ് പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് കയറി റിസപ്ഷനിലേക്ക് നടന്നു അവിടെ സുധീറിനെ കുറിച്ച് അന്വേഷിച്ചു.. ബൈക്ക് ആക്സിഡന്റ് കേസ്സല്ലേ... വാർഡ് 4 ൽ ഉണ്ട്. റിസപ്ഷനിസ്റ്റ് നൗഫലിനോട് പറഞ്ഞു. അവൻ വാർഡിലേക്ക് നടന്നു ...വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ സുധീറിന്റെ ബാപ്പയും ഉമ്മയും പിന്നെ അവനെ കൊണ്ട് വന്ന വർക്ക് വർക്ക്ഷോപ്പിലെ ജീവനക്കാരും അവിടെയുണ്ടായിരുന്നു .. ഉപ്പുട്ടിക്ക വിളിച്ചു പറഞ്ഞതാണ് ഹാജിയാർക്ക്.. കുഞ്ഞാപ്പിനു തിരിച്ചു പോയിരുന്നു.. . അസ്സലാമു അലൈകും ..നൗഫൽ ഇമ്പിച്ചി കോയ ഹാജിയാർ ക്ക് സലാം ചൊല്ലി. വ അലൈകും സലാം...ഹല്ലാ ഇതാരാ പോലീസേമാനോ...വാ മോനെ ഇരിക്ക് ..ഹാജിയാർ അവനെ കസേരയിലേക്ക് ഇരിക്കാനായി ക്ഷണിച്ചു. സുധീർ സെഡേഷൻ കൊടുത്ത ക്ഷീണത്താൽ മയങ്ങുകയാണ്.. ആമിനുമ്മ നൗഫലിനോട് സലാം പറഞ്ഞ ശേഷം ചോദിച്ചു...നൗഫലേ.. ന്റെ കുട്ടീനെ അപകടപ്പെടുത്താൻ നോക്കിയ ശെയ്ത്താനെ ഇയ്യ് അറിയ്യോ..ഏതാണവൻ .. എന്തിനാ ഓനത് ചെയ്തത്..ഒരുറുമ്പിനെ പോലും കൊല്ലാത്തോനോട് ഓനിക്കെന്താ ദേഷ്യം..ഞാൻ ചോദിച്ചിട്ട് ഇവനൊന്നും പറയണില്ല. ഇയ്യൊന്ന് ചോദിച്ചാ...അന്നോട് ഓൻ പറയും..ആമിനാത്ത പ്രതീക്ഷയോടെ നൗഫലിനെ നോക്കി പറഞ്ഞു. ഞാൻ ചോദിച്ചു നോക്കട്ടെ ഉമ്മാ...ഇങ്ങള് ബേജാറാവണ്ടാ ..ഉപ്പാനേം കൂട്ടി ഇങ്ങള് പൊരേല്ക്ക് പൊയ്ക്കോളീൻ ഫൗസിയും ഫാത്തിമയും മാത്രമല്ലേ ഉള്ളൂ ...ഞാൻ ഇവനെ കൊണ്ട് വരാം.. ഇമ്പിച്ചിക്കോയ ഹാജി നൗഫലിനോട് ചോദിച്ചു നാളെയല്ലേ ഇയ്യ് പൊന്നാനീല് ജോലിക്ക് കേറ്ണത്...നന്നായി.. ഇയ്യട്ത്ത്ള്ളത് ഒരാശ്വാസാ..ഇവൻ അമേരിക്കക്ക് പോകല്ലേ...പിന്നെ ആരാ ഇവ്ടെ...ഇയ്യ് ഇടക്കിടക്ക് വര്വോണ്ടൂ ട്ടോ..ബീവിനേം കൂട്ടീട്ട്..മറക്കണ്ടാ... ആമിനാത്ത സുധീറിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.. വേഗം പോരീട്ടോ....മോനെ രണ്ടാളും. നൗഫൽ തലയാട്ടി.. അവനവരെ അനുഗമിച്ചു ഗേറ്റ് വരെ ചെന്നു അവർ ഗേറ്റ് കടന്ന് പോകുന്നത് അവൻ നോക്കി നിന്നു. .മക്കളെ ഇത്രയധികം സ്നേഹിക്കുന്ന മാതാപിതാക്കൾ ഒരത്ഭുതം തന്നെ.. അവൻ ഒരു ദീർഘനിശ്വാസം വിട്ടു തിരിച്ചു വാർഡിലേക്ക് നടന്നു . പെട്ടെന്ന് നൗഫലിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. തൃത്താല സ്റ്റേഷനിൽ നിന്നാണ്...കോൺസ്റ്റബിൾ രാമചന്ദ്രൻ സർ.. ആ ഷമീറിനെ കിട്ടിയിട്ടുണ്ട് മൂക്കറ്റം വെള്ളമാണ് സാറെ പൂലേരി ഷാപ്പീന്നാ പൊക്കിയെടുത്തത്..ഇനി എന്താ വേണ്ടത്...? കേസ്സ് ചാർജ് ചെയ്യാൻ വരട്ടെ തത്കാലത്തേക്ക് ഇന്നവിടെ കിടക്കട്ടെ .ഞാൻ പറഞ്ഞിട്ട് വിട്ടാൽ മതി.നൗഫൽ ഫോൺ കട്ട് ചെയ്തു .സുധീറിന്റെ അടുത്ത് ചെന്നിരുന്നു... **( തുടരും) Shabys

Storyline

മയക്കം വിട്ടുണർന്നു സുധീർ തന്റെ അരികിൽ നൗഫലിനെ കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ..എടാ.. അളിയാ..നീയെപ്പഴാ വന്നത്.. ഉമ്മയും ഉപ്പയും പോയോ ...ഭയങ്കര നീറ്റലാണെടാ..ഈ തോലുരഞ്ഞ സ്ഥലം...ഹാവൂ.. ഞാൻ അവരെ പറഞ്ഞയച്ചു രാത്രിയല്ലേ അവിടെ വേറാരുമില്ലാലോ..സാരമായി ഒന്നും സംഭവിച്ചില്ലല്ലോ..അൽഹംദുലില്ലാഹ്.. പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..ഷമീറും നീയും തമ്മിൽ എന്താ പ്രശ്നം അവനെന്തിനാ നിന്നെ അപകടപ്പെടുത്താൻ നോക്കിയത് ..? ഹ..ഹ..ഹ.. ഡാ..പോലീസേ..നീയെന്നെ ചോദ്യം ചെയ്യാണോടാ.? പിന്നെ... അത്...അതാരാ നിന്നോട് പറഞ്ഞത്.. ഷമീർ ആണെന്ന്..? അതൊക്കെ ഞാൻ അറിഞ്ഞു. ഷമീർ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട്. കേസ്സ് ചാർജ് ചെയ്തിട്ടില്ല നിന്നോടു സംസാരിച്ചിട്ടാവാമെന്ന് കരുതി..പിന്നെ ആ റാസ്ക്കലുമായെന്താ ഉടക്ക് നീ പറ ..അവനെ ഞാൻ ശരിയാക്കിക്കോളാം നൗഫലിന്റെ ഉള്ളിലെ പോലീസുകാരൻ തലപൊക്കി... ഹേയ്... അതൊന്നും വേണ്ട നൗഫലേ...പിന്നെ അവനെ ഞാൻ അളിയാന്ന് വിളിക്കേണ്ടി വരുമ്പോൾ അവനതൊരു ബുദ്ധിമുട്ടാകും..ഹ..ഹ..ഹ..സുധീർ പറഞ്ഞു നൗഫലിന്റെ മുഖത്തേക്കൊരു കള്ളച്ചിരി പാസ്സാക്കി.. നൗഫൽ ഒന്നും മനസ്സിലാകാതെ സുധീറിനെ നോക്കി...കാര്യം പറയെടാ..ഹമ്ക്കേ അവിടേം ഇവ്ടേം തൊടാതെ...നീയെന്താ പറഞ്ഞു വരുന്നത്... സുധീർ സജ്നയേ കുറിച്ചും താനവളെ എത്ര മേൽ സ്നേഹിക്കുന്നു എന്നും ഷമീറും താനുമായുള്ള കശപിശയുണ്ടായതും അവനോട് വിസ്തരിച്ചു പറഞ്ഞു. കഥയെല്ലാം കേട്ട്ഏതു വിധേനയും നിന്റെ.. സജ്നയെ സ്വന്തമാക്കാൻ നിനക്ക് ഞാൻ കൂടെയുണ്ടെടാ കള്ളക്കാമുകാ...അവളുടെ അമ്മാവനോട് ഞാൻ സംസാരിക്കാം.. നൗഫൽ സുധീറിന് വാക്കു കൊടുത്തു. വാതിലിൽ ആരോ മുട്ടുന്നു..നൗഫൽ ചെന്ന് തുറന്നു... വാതിൽ തുറന്നു അകത്തു വന്ന ആളുകളെ കണ്ട് സുധീർ ആശ്ചര്യപ്പെട്ടു... അമ്മാവൻ കൂടെ സജ്ന സുധീറിന്റെ റൂമിലേക്ക് കയറി. അമ്മാവൻ സലാം പറഞ്ഞു നൗഫലിന് ഹസ്തദാനം ചെയ്തു ഞാൻ സജ്നയുടെ അമ്മാവനാണ്.പേര് ഹംസ ഞങ്ങൾ സുധീറിനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്...പിന്നെ....ഹംസ ഒന്ന് നിറുത്തി സുധീറിനെ അനുകമ്പയോടെ നോക്കീട്ട് തുടങ്ങി എന്റെ മകനാണ് ഷമീർ... അത് പറയുമ്പോൾ ലജ്ജയാൽ അയാളുടെ മുഖം താണിരുന്നു .. അവൻ... കാരണം തലയുയർത്തി നടക്കാനെനിക്ക് കഴിയാറില്ല എന്തു ചെയ്യും ഏക മകനായി പോയില്ലേ...സാറേ..! സജ്ന കോളേജിൽ വച്ച് സുധീറും ഷമീറും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ച് പറഞ്ഞു. അവനൊരു ഭ്രാന്തനേ പോലെയാണ് യത്തീമായ എന്റെ പെങ്ങളുടെ ഈ മോളോട് പെരുമാറിയത് ...അന്ന് സുധീർ അവിടെ എത്തിയിരുന്നില്ലെങ്കിൽ..... ഒരു ദീർഘനിശ്വാസത്തോടെ ഹംസ നിറുത്തി. സജ്ന സുധീറിനെ ഒന്ന് നോക്കി മന്ദഹസിച്ചു ...ഒരു സ്വപ്നം കാണുന്ന പ്രതീതിയാണ് സുധീറിനപ്പോൾ ഉണ്ടായത്.. അവനും യാന്ത്രികമെന്നോണം പുഞ്ചിരിച്ചു. നൗഫൽ സുധീറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു അവനാകെ തരിച്ചു നിൽക്കയാണ് തന്റെ ഹൂറി തന്റെ കണ്ണിന്റെ മുന്നിൽ.... നൗഫൽ ഹംസയുടെ കൈ പിടിച്ചു സമാധാനിപ്പിച്ചു . സാരമില്ല ...ഷമീറിന്റെ പേര് കേസ്സെടുക്കേണ്ടെന്ന് ഇവനായിരുന്നു നിർബന്ധം അത് കൊണ്ട് തന്നെ കുഴപ്പമില്ല ഞാൻ വിളിച്ചു പറഞ്ഞേക്കാം അവരവനെ വിട്ടോളും..പിന്നെ ഹംസാക്ക ഒരു മിനുറ്റ് ഇങ്ങോട്ടു വരു ചിലത് പറയാനുണ്ട് നൗഫൽ അയാളെ കൂട്ടി കൊണ്ട് പോകുന്നതിനിടക്ക് ഇടങ്കണ്ണിട്ട്...സുധീറിനെ നോക്കി കണ്ണിറുക്കി കാണിച്ചു...എന്നിട്ട് പറഞ്ഞു നിങ്ങൾ സംസാരിക്ക് ..ഞങ്ങളിപ്പോ വരാം..അവനയാളുമായി റൂമിൽ നിന്നും പുറത്തേക്ക് പോയി... സുധീർ കട്ടിലിൽ നിന്നും എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു..പെട്ടെന്ന് കൈ വഴുക്കി വീഴാൻ പോയി..ഉടനെ സജ്ന അവനെ താങ്ങി പിടിച്ചു...അവനവളെ നോക്കി ചിരിച്ചു.. വേദനയുണ്ടോ....?? പിന്നെ ഷമീറ് ചെയ്തതിന് ഞാൻ മാപ്പ് ചോദിക്കുകയാ..ഇങ്ങളൊന്നും മനസ്സില് വെക്കരുത്..സജ്ന അവനോട് പറഞ്ഞു. ഹേയ്...അത് സാരമില്ല സജ്നാ...നിനക്ക് സുഖമല്ലേ...ഉം..അവളൊന്ന് മൂളി .. ...ഞാൻ....ഞാനൊരു കാര്യം ചോദിച്ചാൽ വിരോധം തോന്നരുത്...അവൻ പ്രതീക്ഷയോടെ അവളെ നോക്കി ചോദിച്ചു. അവളവനെ സാകൂതമൊന്ന് നോക്കിയിട്ട് പറഞ്ഞു ഇങ്ങള് ചോദിച്ചു നോക്കീൻ.. നിക്കറിയണതാണേല് ഞാൻ പറയാം...ട്ടോ..സജ്ന ചെറുചിരിയോടെ പറഞ്ഞു. ന്തേ...ഇയ്യ് ചിരിച്ചത്...ഞാൻ പറയാൻ ഉദ്ദേശിച്ചത് നിനക്കറിയാമോ...സജ്നാ അവനവളെ നോക്കി ചോദിച്ചു... അവൾ തലയിളക്കി ഇല്ലെന്ന് പറഞ്ഞു... എനിക്ക്...നിന്നെ ഒരുപാട് ഇഷ്ടമാണ് പെണ്ണേ...എന്റെ പെണ്ണായി .. ന്റെ ഈ ഉയിര് പടച്ചോൻ തിരിച്ചെടുക്കണത് വരേയും.. ന്റെ കൂടെ നീ വേണം..അനക്ക് നഷ്ടപ്പെട്ട സ്നേഹമെല്ലാം ഇന്ഷാ അല്ലാഹ് ഞാൻ തിരിച്ചു തരും ...മൈലാഞ്ചി ചുവപ്പിട്ട് മൊഞ്ചാക്കിയ നിന്റെ ഈ കൈകൾ ചോദിച്ചു വരട്ടെ സജ്നാ.. ഞാൻ...? സജ്നയുടെ കണ്ണുകൾ നിറയുകയായിരുന്നു ..മനസ്സിൽ ആരോടും പറയാതെ കൊണ്ട് നടന്ന മോഹം ..ന്റെ രക്ഷിതാവ് എനിക്ക് കൊണ്ട് തരികയാണല്ലോ...സന്തോഷം കൊണ്ട് നിറയുന്ന മിഴികൾക്കുമപ്പുറം അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...