പണ്ടൊരു പഥികനാം വയോവൃദ്ധ..
കരത്താലമർന്നു ഞാനും മണ്ണിലായ്..
കരുണതൻ ജലമെന്നിലൊരു തുള്ളി പകർന്നവനും കടന്നു പോയ്...
പിന്നെ പെയ്തുവീണ മാരിയിലായു..
യിരിൻ മുളയിട്ടുവെൻ വിത്തിലായ്
പിന്നെയതിജീവനത്തിൻ ക്ലേശങ്ങ..
ളിലൂടെ കടന്നൊരു ചെടിയായ് ..
മാറി ഞാനും. .
വരിഞ്ഞു മുറുക്കിയ വനലതയുടെ പിടിയിൽ വീർപ്പുമുട്ടി കഴിഞ്ഞു. .
അതുവഴി കടന്നു
പോയൊരു സ്നേഹദൂതനാലാ പാരതന്ത്ര്യമവസാനിക്കെ..
നന്ദിയോടെ നോക്കി ഞാനും. .
കർത്തവ്യത്തോടെ കഴിഞ്ഞൂ... വാനിൻ വിഷത്തെ കുറച്ചു ..
തണലേകിയെൻ ശിഖരങ്ങളാൽ..
എൻ ചുടുചോരത്തുള്ളിയാൽ ഫലങ്ങൾ നല്കീ...
മണ്ണിനെ... ഭീകര കെടുതിയിൽ പിടിച്ചുവെച്ചൂ വേരിനാൽ ഞാനും...
എന്തൊക്കെ ചെയ്തു നിനക്ക്. ഞാനെങ്കിലും മനുജാ...
നിന്നുടെ ആർത്തിയെന്നുടെ..
ബലിഷ്ഠമാം തടിയിലാണെന്ന..
റിഞ്ഞൂ കിടുങ്ങീ ഞാൻ. ..
സൂര്യതാപം ചെറുത്തയെൻ ശിഖരങ്ങൾ നിഷ്കരുണമറുത്ത..
നേരം വിതുമ്പിയോരെൻ മാതൃത്വം
സഹതപിച്ചതു നിന്നെയോർത്ത്..
കുഞ്ഞേ.. നീയരിഞ്ഞതു നിന്റെ..
തന്നെയായുസ്സാണറിയുക..
മൂർച്ചയുള്ള ഖഡ്ഗമാലരിഞ്ഞു ..
വീഴ്ത്തവെ ശേഷിച്ച ഇലചുവട്ടി
ലവസാനമായ് നീ വിശ്രമിച്ചപ്പോഴും..
തിരിച്ചറിയാൻ കഴിഞ്ഞുവോ .. ആത്മഹത്യാപരമീ ക്രൂരത...
ചേതനയറ്റു വീഴുന്നൂ ഞാൻപക്ഷേ. കുഞ്ഞേ..നീ സൂക്ഷിച്ച് കൊള്ളുക..
മരം നിശ്ചയം ദൈവവരം.. തന്നെയാണ്. ..
Shaby's
No comments:
Post a Comment