#ഞാൻ
ജീവിതത്തിനർത്ഥം തേടിയലയാറുണ്ട് ഞാനും
പിന്നിട്ടകന്ന കാലടിപ്പാടുകൾ അവശേഷിപ്പിച്ച..
അപാകതകൾ മുന്നിൽ തെളിഞ്ഞു കാണാറുണ്ട്.
ഒരിക്കൽ പോലും തിരുത്താൻ കഴിയാത്ത വിധം മറവിയുടെ ഇരുട്ടറയിലടച്ചു അവഗണിക്കാൻ ശ്രമിച്ചത് ഞാൻ തന്നെയാണ്..
കാലങ്ങളായി മാറ്റം വേണമെന്ന ചിന്തകൾ ഉണ്ടായിരുന്നു .എങ്കിൽ തന്നെയും മാറ്റമില്ലാതെ തുടർന്നതു ആ മാറ്റങ്ങളിലേക്കുള്ള എന്റെ ശ്രമങ്ങൾ തന്നെയായിരുന്നു.
തിരിച്ചറിയാൻ വൈകിപ്പോയ സത്യങ്ങൾ മുന്നിൽ ഒരു ഭീകരസത്വത്തെ പോലെ ഭയപ്പെടുത്താറുണ്ട് പലപ്പോഴും...പിടിച്ചു നിൽക്കാൻ കഴിയും എന്ന് കരുതുന്നു.
പക്ഷെ കാലിടറുന്നതിലെ ഈ ക്രൂരമായ ഈ തമാശ കണ്ടു അട്ടഹസിക്കുന്നുണ്ട് പലരും.. മുന്നോട്ടായാൻ ശ്രമിക്കുമെങ്കിലും ആഴം കൂടുകയാണോ...തളരുകയാണോ അറിയില്ല എത്തിച്ചേരാൻ കഴിഞ്ഞില്ല.
നിനച്ചിരിക്കാതെ പലകാര്യങ്ങളും നടന്നു. സന്തോഷങ്ങളും സന്താപങ്ങളും ഇടവിട്ടു പുണരാറുണ്ട് .
ഞാൻ താങ്ങാവേട്ടവരുടെ പ്രാർത്ഥനകൾ എന്റെ ശ്രമങ്ങൾക്ക് ശക്തി നല്കിയോ എന്നറിയില്ല എങ്കിലും വലിയ ദുരന്തങ്ങളിലകപ്പെടാതെ കാത്തിരുന്നൂ..
ഈ കാലയളവിൽ പല വേഷപകർച്ചകൾ പകർന്നാടി മകനായി ആങ്ങളയായ് ഭർത്താവായി മരുമനും അളിയനുമായി പിന്നീട് അമ്മാവനും അച്ഛനെന്ന വലിയ സൗഭാഗ്യ വേഷവും അരങ്ങിലെത്തി..ഇതിലേതു വേഷം നന്നായി അവതരിപ്പിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യം പോലെ അവശേഷിക്കുന്നു..
ഇഷ്ടം തോന്നിയിരുന്നു പലതിനോടും പക്ഷെ കൈയ്യെത്തും ദൂരത്തിൽ വഴുതിയകലേക്ക് മറഞ്ഞു പോയി എല്ലാം. വികൃതിയും ആകാംക്ഷയും അതിലേറെ കൗതുകം നിറഞ്ഞ ബാല്യവും.. ആനന്ദവും അനുരാഗവും വിസ്മയകരമായ വികാരങ്ങളുമടങ്ങിയ കൗമാരവും കടന്നു ..ഗൗരവകരമായ ചിന്തകളും സ്വപ്നങ്ങളും കടപ്പാടുകളുടെ സമർപ്പണവും നിറഞ്ഞ യൗവ്വനത്തിലൊരുപാട് ക്ലേശകരമായ പ്രതിബന്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
ഈ സുന്ദരമായ ലോകത്ത് പലവർണ്ണങ്ങൾ കൊണ്ട് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പലരും സ്ഥായിയായ രൂപമാറ്റത്തിലേക്ക് പറയാതെ പോയതും മനോഹരമായ സ്വപ്നങ്ങൾ കൂടെ കാണാമെന്നു പറഞ്ഞു പോയവർ സ്വയം മറവിയുടെ മറവിലായെന്നാലും .മായാലോകമല്ല ജീവിതം എന്ന് പഠിപ്പിച്ച മാതാപിതാക്കൾ കൂടെയുണ്ട്. തന്റെ ഇഷ്ടങ്ങളേക്കാൾ വലുത്
സ്വന്തം ഇഷ്ടങ്ങളെ ദൈവം തന്ന തന്റെ ഇണയോട് ചേർത്ത് വച്ചവരുടെ ചെറിയസ്വപ്നങ്ങൾക്ക് തന്നെ എന്ന് മനസ്സിലാക്കാൻ വിവാഹമെന്ന ബന്ധം സഹായിച്ചു..
എന്റെ ഗുരുനാഥന്മാരിലേറ്റവും എന്നെ സ്വാധീനിച്ചത് എന്റെ പിതാവ് തന്നെയാണ്. കുടുംബത്തിനും മക്കൾക്കും വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച് ക്ലേശങ്ങളെ പുഞ്ചിരി കൊണ്ട് തോല്പിച്ച്. അപകടങ്ങളിൽ പോലും തളരാതെ മക്കൾക്കും ഭാര്യക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഇന്നും തണലായ് പിതാവും അവരെ നെഞ്ചിലേറ്റി കരുതലോടെ കുടുംബം കാത്തരുളുന്ന കനിവിന്റെ നിറകുടമായ മാതാവും ആ നന്മമരങ്ങൾ കരുത്തോടെ നിൽക്കുന്നത് തന്നെയാണ് എന്റെ ഏക ആശ്വാസം.
പിതാവിന്റെ അത്യുന്നത പദവിയിലേക്ക് എന്നെ പ്രാപ്തനാക്കിയ ഭാര്യയും ആവോളം സ്നേഹമുള്ള രണ്ടു ആൺമക്കളും സ്നേഹനിധികളായ രണ്ടു സഹോദരിമാരും സ്വന്തം കൂടപ്പിറപ്പുകളെ പോലെയുള്ള അവരുടെ ഭർത്താക്കന്മാരും ഞങ്ങളുടെ മാലാഖ കുട്ടികളും ചേർന്നൊരുക്കിയ സ്വർഗ്ഗതുല്യമാക്കുന്ന ജീവിതം നല്കിയ ജഗന്നിയന്താവിന് ; വാക്കുകൾ കൊണ്ട് സ്തുതിയർപ്പിക്ക അസാദ്ധ്യം തന്നെ...
പ്രവാസത്തിന്റെ വഴിത്താരകളിൽ വർഷങ്ങൾ പിന്നിട്ടുവെങ്കിലും പ്രയാസങ്ങൾക്ക് ദൂരം കൂടുതൽ തന്നെ. നാളെ എന്ന പ്രതീക്ഷ; അസ്തമിക്കാതിരിക്കട്ടെ അതൊന്നു മാത്രമാണ്.
അസ്ഥാനത്താണെന്നാലും പ്രതീക്ഷയുടെ ചില്ലകളിൽ പുതുനാമ്പുകൾ പിറവിയെടുക്കുന്നത്.
പാതിവഴിയിൽ ഉപേക്ഷിച്ച് പോയ പഠന കാലം പക്ഷെ പലപ്പോഴും തീരാനോവായി കടന്നു വരാറുണ്ട്..കാലങ്ങളായി അടക്കി വച്ച സ്വപ്നങ്ങൾ പുതിയൊരു മാറ്റങ്ങളെ സ്വീകരിക്കാൻ തയ്യാറാകണം എന്ന് കരുതിയാവും എഴുത്തിനോടൊരു പ്രത്യേക അനുരാഗം കൊണ്ടുവന്നത്...ഇന്ന് മുഖപുസ്തകത്താളിലെനിക്കുണ്ട് ഒരുപാട് സുഹൃത്തുക്കൾ എഴുത്തിന്റെ ലോകത്തെ പുതിയ വാഗ്ദാനങ്ങൾ...എളിയവനായ ഞാൻ അവരുടെ എഴുത്തിന്റെ ലോകത്ത് വിസ്മയത്തോടെ ലയിച്ചു ചേരുന്നു..
വെട്ടിപ്പിടിക്കാനാഗ്രഹമില്ലൊന്നും പക്ഷെ കടകമൾക്ക് മുന്നിൽ പകച്ചു നിക്കാതെ പൊരുതി ജയിക്കണമെനിക്ക്
തളർന്നു കിടക്കാനെനിക്ക് കഴിയില്ല ഉയർന്നു പറക്കണം സ്വപ്നങ്ങളും കടമകളും ഇഷ്ടങ്ങളും പച്ചവിരിച്ച പാടങ്ങൾക്കു മീതെ..
Shabykp.blogspot.ae
No comments:
Post a Comment