വരുമെന്നു കരുതി ഈ വഴിയിൽ നിന്റെ ..
വരവും പ്രതീക്ഷിച്ചു കാത്തു നില്പൂ...
വനമുല്ല പൂവിടുമീ സുന്ദര- വനാതിർത്തിയിൽ വിജനതമുറ്റു-
മീ.. വനാതിർത്തിയിൽ
വിവശനായ് ഞാൻകാത്തിരിപ്പൂ..
സ്വപ്നങ്ങൾ ബാക്കിവെച്ച- കലേക്കു നീവിട്ടുപിരിഞ്ഞൊരു കാലം തൊട്ടിന്നോളം മറന്നതില്ലൊ- രുമാത്ര പോലുമൊരിക്കലും നാം..
പങ്കിട്ടെടുത്തൊരാ കൗമാരകാലം...
ആമ്പൽക്കുളവും പാടവരമ്പും-
പിന്നെ സ്വപ്നങ്ങൾ കൈമാറിയ ആ ഇടവഴിയും..
ഇണങ്ങിയും പിണങ്ങിയും പകുത്തെടുത്തൂ നാം നമ്മിലെ പ്രണയവും .
പുനസമാഗമത്തിന്നുകൊതിക്കു-
ന്നുണ്ട് നമ്മുടെയാ.. വിദ്യാലയത്തിന്റെ ഇടനാഴികളും..
നമ്മെ പോലെയും.
വികൃതിയാൽ നിന്റെ നുണക്കുഴി- കവിളിലായ് ചുംബിക്കാനാഞ്ഞ..
നേരം പൊട്ടിയടർന്ന കുപ്പിവളപ്പൊട്ടുകൾ നിന്നോർമ്മ-
യ്ക്കായ്സൂക്ഷിപ്പൂ ഞാനിന്നും.
പെണ്ണേ നിനക്കായൊരു ജന്മ-
മിനിയുമെടുക്കണം..
കൊതിതീരുവോളമാ മാറോടു ചേർന്നൊന്നൊന്നുറങ്ങീടുവാൻ.
നാം നെയ്ത സ്വപ്നങ്ങളും നമ്മുടെ
നിനവുകളും പൂവണിയാ-
നായെങ്കിലും..
ഇന്നീയുഷസ്സിലിനി ഒറ്റക്ക് മടുത്തൂ
പെണ്ണേ...
പുലരുവാനിനിയില്ല പുലരികളെ-
ന്നിലെന്നറിവൂ...
ഇനിയൊന്ന് വിശ്രമിച്ചീടണം ...
നിന്റെ ഓർമ്മകളുറങ്ങുന്ന-
തെക്കേ തൊടിയിൽ നാം പണ്ടൂ- ഞ്ഞാലു കെട്ടിയ തേന്മാവിൻ
ചുവട്ടിലായ്..
പൂവണിയാത്തൊരെൻ സ്വപ്ന-
ങ്ങൾ ബാക്കിവെച്ചുറങ്ങട്ടെ ഞാൻ.
(ഷാബീസ്/SHABY'S )
No comments:
Post a Comment