Saturday, 8 April 2017

പെണ്ണേ നിന്റെ ഓർമ്മയ്ക്കായി

വരുമെന്നു കരുതി ഈ വഴിയിൽ നിന്റെ ..
വരവും പ്രതീക്ഷിച്ചു കാത്തു നില്പൂ...
  വനമുല്ല പൂവിടുമീ സുന്ദര-       വനാതിർത്തിയിൽ വിജനതമുറ്റു- 
                    മീ.. വനാതിർത്തിയിൽ
വിവശനായ് ഞാൻകാത്തിരിപ്പൂ..
 
സ്വപ്നങ്ങൾ ബാക്കിവെച്ച-      കലേക്കു നീവിട്ടുപിരിഞ്ഞൊരു     കാലം തൊട്ടിന്നോളം മറന്നതില്ലൊ- രുമാത്ര പോലുമൊരിക്കലും നാം..
പങ്കിട്ടെടുത്തൊരാ കൗമാരകാലം...

ആമ്പൽക്കുളവും പാടവരമ്പും-
    പിന്നെ സ്വപ്നങ്ങൾ കൈമാറിയ   ആ  ഇടവഴിയും..

ഇണങ്ങിയും പിണങ്ങിയും പകുത്തെടുത്തൂ  നാം നമ്മിലെ പ്രണയവും .

പുനസമാഗമത്തിന്നുകൊതിക്കു-
                       ന്നുണ്ട് നമ്മുടെയാ.. വിദ്യാലയത്തിന്റെ ഇടനാഴികളും..
                       നമ്മെ പോലെയും.

വികൃതിയാൽ നിന്റെ  നുണക്കുഴി- കവിളിലായ്  ചുംബിക്കാനാഞ്ഞ..
                        നേരം പൊട്ടിയടർന്ന    കുപ്പിവളപ്പൊട്ടുകൾ നിന്നോർമ്മ-
       യ്ക്കായ്സൂക്ഷിപ്പൂ ഞാനിന്നും.

പെണ്ണേ നിനക്കായൊരു ജന്മ-
                          മിനിയുമെടുക്കണം..
    കൊതിതീരുവോളമാ  മാറോടു                     ചേർന്നൊന്നൊന്നുറങ്ങീടുവാൻ.
നാം നെയ്ത സ്വപ്നങ്ങളും നമ്മുടെ
      നിനവുകളും പൂവണിയാ-
                                   നായെങ്കിലും..
ഇന്നീയുഷസ്സിലിനി ഒറ്റക്ക് മടുത്തൂ
                                       പെണ്ണേ...
പുലരുവാനിനിയില്ല പുലരികളെ-
                        ന്നിലെന്നറിവൂ...

     ഇനിയൊന്ന് വിശ്രമിച്ചീടണം ...
           നിന്റെ ഓർമ്മകളുറങ്ങുന്ന-
    തെക്കേ തൊടിയിൽ നാം പണ്ടൂ- ഞ്ഞാലു കെട്ടിയ തേന്മാവിൻ      
                             ചുവട്ടിലായ്..
പൂവണിയാത്തൊരെൻ സ്വപ്ന-
ങ്ങൾ ബാക്കിവെച്ചുറങ്ങട്ടെ ഞാൻ.

       (ഷാബീസ്/SHABY'S )

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...