ഉരുക്കിയെടുത്തൂ ഞനെൻ യൗവ്വനവും ഈ നെഞ്ചിലേറ്റിയ സ്വപ്നങ്ങളും മകനേ...
നിന്നുടെ പിറവി തൊട്ടിന്നോളവും.
സംഭരിച്ചൂ ഞാനെന്നിലൊഴുക്കുമാ..
നിണത്തുള്ളികൾ നിനക്ക് തണലായ് മാറുവാനെന്നും.
നിനച്ചതില്ലൊരു മാത്ര തന്നെയും മെഴുകുതിരി പോലുരുകുമീ ആയുസ്സു പോലുമേ...
ഉണ്ണാതുറങ്ങാതെ വാത്സല്യ മകനെ
കാത്തുവച്ചൂ ഹൃത്തടത്തിലായ്..
ഇന്നെൻ മകൻ പ്രശസ്തി തന്നു..
യരങ്ങളിലായ്വിഹരിക്കുകയാണ്..
തൃപ്തിയാണെനിക്ക് നിശ്ചയം ഒഴുകിതീർന്നെൻ വിയർപ്പുകൾക്ക് ഫലമുണ്ടായതിലായ്..
പ്രൗഡമാവന്റെ ജീവിതത്തിൽ പ്രൗഡിയില്ലാത്ത ശുഷ്കശരീര പിതാവിനെന്ത് മേന്മ...
പടിയിറക്കി വയോവൃദ്ധനാമെന്നെ..
യെൻ മകൻ
തിരിച്ചറിവൂ ഞാനുമിന്ന് ഒറ്റപ്പെട്ടു പോകുന്നവന്റെ വേദനകൾ. ..
ഈവൃദ്ധസദനത്തിലായ്ഞാനെ..
രിഞ്ഞടങ്ങുമെങ്കിലും
നിനക്കീ ഗതിയുണ്ടാവാതിരിക്കട്ടെ
മകനേ നിശ്ചയം. ..
തിരസ്കാരത്താൽ ഒറ്റപ്പെട്ടുപോവുക മരണത്തേക്കാൾ ഭയാനകം തന്നെ. ...
Shaby's blog
No comments:
Post a Comment