Monday, 5 June 2017

വിച്ഛേദനം

നുകരാൻ വെമ്പിയ പാനപാത്രത്തെ അധരപുടത്തിൽ നിന്നും നീ...       തട്ടിയകറ്റിയതെന്തേ...?
  മതിവരുവോളമാ മധുവുണ്ണാനാശയാൽ
മതി മറന്നു ഞാനുമണയവേ...
പാതിയിൽ പകുത്തകറ്റിയതെന്തേ നീ...?
പരിഭവമില്ല എങ്കിലും പ്രിയേ.. 
ഇത്തരുണം ചെയ്യുവാനെന്തേ...ഹേതുവായ്.?
     
     നിമിഷശരങ്ങളാലൊരുക്കിയ കൂർത്ത- ശരശയ്യപോൽ കഠിനമാമീ വിരഹനാളുകൾ
മൃതതുല്യമീ ജീവിതം വൃഥാവിലാകുന്ന യൗവ്വനവും തേജസ്സും അലങ്കാരങ്ങളേ പോൽ
മൃതസഞ്ജീവനിയായ് ചാരെ നീയണയുകില്ലേ കടലുകൾ താണ്ടിക്കയറി ...നീ..

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...